2018, മേയ് 12, ശനിയാഴ്‌ച

ജാതി ഫ്‌ളാറ്റ്

വർഗീയ പരാമർശങ്ങളും പോർവിളികളും ഭീഷണികളും സോഷ്യൽ മീഡിയ യിൽ ധാരാളം. അതൊക്കെ വായിച്ചാൽ ഓരോ വിഭാഗങ്ങളും കത്തിയും തോക്കും എടുത്ത് തമ്മിൽ കൊല്ലാൻ തയ്യാറായി നിൽക്കുകയാണെന്ന്    തോന്നും.മാധ്യമങ്ങൾ അവരുടെ വകയും. ശരിയായ സാമൂഹ്യ ജീവിതത്തിൽ അതൊന്നും അത്ര കാണാനില്ല. ആരുമായും ഇടപഴകുമ്പോൾ ജാതിയും മതവും നോക്കാറില്ല. അതിനൊരപവാദം വാട്സാപ്പ് ഹർത്താലിൽ മാത്രമാണ് കണ്ടത്. ഇവിടെ എല്ലാവരും ഒന്നിച്ചു കഴിയുന്നു.  സോഷ്യൽ മീഡിയയിലെ ഈ വൈരാഗ്യം മുതലെടുക്കാൻ ബിസിനസ്സ് സ്ഥാപനങ്ങൾ രംഗത്തിറങ്ങിയതാണ് ലേറ്റസ്റ്റ് സംഭവം. ശരിയാ നിയമപ്രകാരം ഹലാൽ സർട്ടിഫൈഡ് ഫ്‌ളാറ്റുകൾ തയ്യാറാക്കിയാണ് അസറ്റ് ഹോം  ഇത് സമർത്ഥമായി മുതലെടുക്കുന്നത്. 14 ആം നൂറ്റാണ്ടിൽ വെസ്റ്റ് കൊച്ചി ഇസ്‌ലാമിനെ സ്വീകരിച്ചു എന്നും ഇന്ന് ഈ ഫ്‌ളാറ്റ് കൊണ്ട് അതിനു പുതിയ മുഖം നൽകിയെന്നും പരസ്യത്തിൽ പറയുന്നു. ബാത് റൂമും ടോയ്‌ലറ്റുകളും  ഖിബ്ലാ ദിശയ്ക്കകലെ , കിടക്കയുടെ തല ഭാഗം ശരിയാ നിയമപ്രകാരം. ഇതൊക്കെ കാണിക്കുന്നത് 75 ഫ്‌ളാറ്റുള്ള ഈ 9 നിലക്കെട്ടിടം  മുസ്ലിമിന് മാത്രമുള്ളതാണ്  എന്ന് തന്നെ. 

ഇനി നാളെ ഫോർട്ട് കൊച്ചിയിൽ  പഴയ യൂറോപ്പ് ബന്ധം വച്ച് ക്രിസ്ത്യാനി കൾക്ക് മാത്രം ഒരു ഫ്‌ളാറ്റ് സമുച്ചയം വന്നെന്നിരിക്കാം. കുമ്പസാര ക്കൂട് ഫ്രീ ആയിരിക്കും.. അടുത്ത ദിവസം മറ്റൊരു സ്ഥലം ഹിന്ദുവിന് മാത്രം,   ഒരമ്പലവും. കുറേക്കൂടി കഴിയുമ്പോൾ സുന്നി, ഷിയാ തുടങ്ങി ഓരോരു ത്തർക്കും പ്രത്യേകം  ഓരോ ഫ്‌ളാറ്റ് സമുച്ചയം ആകും. ഇങ്ങിനെ ഓരോ തുരുത്തുകളിൽ നമ്മളെ ഇവർ ഒതുക്കും. ഇത് ആശാസ്യമാണോ? ഇത് പ്രായോഗികമാണോ?    ഇത് നമുക്ക് വേണോ?  ഇത് ഒരു സ്നേഹത്തിൽ നിന്നും ഉത്ഭവിച്ച ഐഡിയ അല്ല. ഫ്‌ളാറ്റ് മുതലാളിമാരുടെ ആർത്തിയിൽ ഉദിച്ച   കച്ചവട തന്ത്രം. ഈ വിഭജനത്തിൽ  നാം വീഴരുത്. ആദ്യമായി അസറ്റ് ഹോമിന്റെ ഈ കള്ളത്തരം പൊളിച്ചടുക്കി ഈ മുസ്ലിം ഫ്‌ളാറ്റ്‌ ഒഴിവാക്കുക. 

അത് പോലെ ഇനി വരുന്ന വംശീയ, വർഗീയ ഫ്‌ളാറ്റുകളും വില്ലകളും നമ്മൾ വാങ്ങാതിരിക്കുക. നമ്മെ തമ്മിൽ തല്ലിച്ചുള്ള മുതലാളിമാരുടെ ബിസിനസ്സ് തന്ത്രത്തെ  തോൽപ്പിക്കുക.

Image may contain: 3 people, people smiling, text



2018, മേയ് 2, ബുധനാഴ്‌ച

മുഖ്യ മന്ത്രിയുടെ കോപം.





അശ്വതി ജാലയെ ജയിലിൽ അടയ്ക്കാനുള്ള വഴികൾ ഒരുക്കുകയാണ് സർക്കാർ. കുറ്റം എന്താണ്? മുഖ്യ മന്ത്രിയ്ക്കും ഡിജിപിക്കും എതിരെ പറഞ്ഞു അത്ര തന്നെ. ലീഗയുടെ തിരോധാനം അന്വേഷിക്കണം എന്ന് അപേക്ഷിക്കാൻ മുഖ്യ മന്ത്രിയെ കാണാൻ സെക്രട്ടറിയിൽ നിന്നും അനുവാദം വാങ്ങി പോയിട്ടും കാണാൻ കഴിഞ്ഞില്ല. ഡിജിപി ആകട്ടെ ആക്രോശിച്ചു വിരട്ടി വിട്ടു. ഇതൊക്കെ പരസ്യമാക്കിയതിനാണ് അശ്വതി നായരെ അകത്താക്കുന്നത്. അശ്വതി പണപ്പിരിവ് നടത്തുന്നു എന്ന് ആരോ കൊടുത്ത പരാതിയിലാണ് പോലീസ് നടപടി. നോട്ടീസ് കൊടുക്കാതെ ഫോണിൽ വിളിച്ചു പോലീസ് സ്റേഷനിൽ ഹാജരാകാൻ  പറയുകയായിരുന്നു. പൊലീസിന് എത്ര ശുഷ്‌കാന്തി. പട്ടിണി യുമായി തെരുവുകളിൽ അലയുന്ന പാവങ്ങൾക്ക് ഒരു നേരം ആഹാരം നൽകി കഴിഞ്ഞ 5 വർഷമായി മഹത്തായ കർമം അനുഷ്ഠിക്കുന്ന ആളാണ് അശ്വതി. ആ മനുഷ്യ സ്നേഹിയെ ആണ് പോലീസ് വേട്ടയാടുന്നത്.  ഇനി പരാതി ശരിയാന്നെ തന്നെ വച്ചോളൂ.   പണപ്പിരിവ്  കുറ്റം ആണോ? ഇത് ഏതു വകു പ്പിൽ ആണ് കുറ്റം?   എല്ലാ രാഷ്ട്രീയ പാർട്ടികളൂം പണപ്പിരിവ് നടത്തുന്നു.  പോലീസ് അസോസിയേഷൻ വരെ സമ്മേളനങ്ങൾക്ക് പണപ്പിരിവ് നടത്തുന്നു എന്ന് പണ്ട് സരിത തെളിവ് സഹിതം കാണിച്ചിട്ടുണ്ട്. സക്കാരിനെതിരെയുള്ള വിമർശനവും ശബ്ദവും അടിച്ചമർത്താനുള്ള ഒരു നടപടിയാണിത്. ഭയപ്പെടു ത്തുക എന്നത്.  മറ്റുള്ളവരും ശബ്ദ മുയർത്താതിരിക്കാൻ ഉള്ള ഒരു ഭയപ്പെടുത്താൽ. ഇങ്ങിനെ പോയാൽ ജയിൽ ആയിരിക്കും എന്നുള്ള മുന്നറിയിപ്പ്. പാവം അശ്വതി ഇപ്പോൾ ആശുപത്രീയിൽ ആണ്.