2012 നവംബർ 7, ബുധനാഴ്‌ച

Draconian Act

വ്യവസായ  സ്ഥാപനങ്ങള്‍ക്കെതിരെ ഉള്ള പ്രക്ഷോഭം നിരോധിക്കുകയും അത് ക്രിമിനല്‍ കുറ്റം ആക്കുകയും ചെയ്യുന്ന നിയമം ദൂര വ്യാപകമായ ദോഷ  ഫലങ്ങള്‍ ഉണ്ടാക്കും. സര്‍ക്കാര്‍ അനുവാദം കൊടുത്തു കഴിഞ്ഞാല്‍ അതിനു എതിരെ പ്രതികരിക്കുന്നത് നിയമ ലങ്ഘ്നം ആകും എന്ന് പറയുന്നത് കിരാത നിയമം അല്ലെ? ഭരണ ഘടനാ സാധുത പോലും ഇതിനു കിട്ടില്ല. കാരണം സര്‍ക്കാര്‍ അനുമതി നല്‍കുന്നു എങ്കിലും അതൊരു സ്വകാര്യ വ്യക്തിയുടെ സംരംഭവും സ്വകാര്യ സ്വത്തും ആണ്. അത് പൊതു ജനങ്ങള്‍ക്ക്‌ ദോഷമായി വരുമ്പോള്‍ അതിനെ തിരെ പ്രതികരിക്കുന്നത് തടയുന്നത് ജനങ്ങളുടെ മൌലികാവകാശം നിഷേധിക്കല്‍ ആകും.

 സര്‍കാരിന്റെ മുന്നില്‍ വരുന്ന വ്യവസായ സംരംഭങ്ങള്‍ക്ക്‌ അനുമതി നല്‍കുന്നത് വിരലില്‍ എണ്ണാവുന്ന ആള്‍ക്കാര്‍ ഉള്‍പ്പെട്ട ഒരു സമിതി ആണ്. അതില്‍ താല്‍പ്പര കക്ഷികള്‍ ഉണ്ടാകാം. സര്‍കാരിന്റെ നയത്തിനെതിരായി കേന്ദ്ര സര്കാരിനു കത്ത് അയച്ച ഉദ്യോഗസ്തര്‍ നമുക്കുണ്ട്. വ്യവസായങ്ങള്‍ കേരളത്തിനു പുറത്തു കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥരും  നമുക്കുണ്ട്. അവരെപ്പോലുള്ളവര്‍ "അനുമതി സമിതി"  യില്‍ ഉണ്ടാകും. നാടിനും നാട്ടാര്‍ക്കും ഗുണം ചെയ്യുന്നവയാണോ പദ്ധധികള്‍ എന്നവര്‍ നോക്കാറില്ല. നിക്ഷേപത്തിന്റെ വലിപ്പവും (അതില്‍ നിന്നും വീണു കിട്ടുന്ന കമ്മീഷന്‍ ആണ് പ്രധാന നോട്ടം എന്ന് ദോഷൈക ദൃക്കുകള്‍ പറയുമായിരിക്കാം) നിക്ഷേപകരുടെ വലിപ്പവും മാത്രം ആയിരിക്കും അന്ഗീകാരത്തിന്റെ  മാനദണ്ഡം. ഭരണ പക്ഷ എം.എല്‍.എ. മാര്‍ പോലും  അനുമതിക്കും മുന്‍പ് വിശദ വിവരങ്ങള്‍ അറിയാനുള്ള സാധ്യത ഇല്ല. പിന്നെ ജനങ്ങളുടെ കാര്യം പറയേണ്ടല്ലോ? നിയമം വരുന്നത് കൊണ്ടു വിശദാംശങ്ങള്‍ കൂടുതല്‍ രഹസ്യം ആക്കി വയ്ക്കുകയും ചെയ്യും.

കാര്യ കാരണ സഹിതം ജനങ്ങള്‍ ഒരു പദ്ധതി വേണ്ടെന്നു പറഞ്ഞാല്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ ജന ഹിതത്തിനു എതിരായി പ്രവര്ത്തിക്കണമോ എന്നതാണ് ചോദ്യം. ജനങ്ങളെ വികസന വിരുദ്ധര്‍ എന്ന് മുദ്ര കുത്തി തുറു ങ്കില്‍   അടക്കണമോ ? തിരുവനന്തപുരം മുതല്‍ എറണാകുളം വരെ 216 കിലോ മീറ്റര്‍ റെയില്‍പ്പാത  ഡബിള്‍ ലൈന്‍ ആക്കാന്‍ കഴിഞ്ഞ 36 വര്ഷം ആയി കഴിയാത്തവര്‍ മംഗലാപുരം വരെ ഒരു ബുള്ളറ്റ് ട്രെയിന്‍ പാതയും ആയി വരുമ്പോള്‍ ജനം അതില്‍ അഴിമതി മണക്കുന്നതു സ്വാഭാവികം അല്ലേ ?( 1,20,000 കോടി രൂപ ആണ് പദ്ധതി ചെലവ്).

യഥാര്‍ത്ഥ വികസനം ആണ് ലക്‌ഷ്യം എങ്കില്‍ സംസ്ഥാനത്തെ പൊതു മേഖല വ്യവസായ ശാലകളെ പുനരുജ്ജീവിപ്പിക്കുകയല്ലേ വേണ്ടത്? കെടു കാര്യസ്തത   കൊണ്ടു പൂട്ടിപ്പോവുകയോ പൂട്ടലിന്റെ വക്കത്തു എത്തിനില്‍ക്കുകയോ ആണിവ.  ഏതാണ്ട് 40 വ്യവസായ ശാലകള്‍ കേരള സര്‍ക്കാര്‍ വക പൊതു മേഖലയില്‍ ഉണ്ട്. കാലഹരണപ്പെട്ട ടെക്നോളജി വലിച്ചെറിഞ്ഞു ആധുനിക വല്‍ക്കരിക്കുക, മറ്റു  ഉല്‍പ്പന്ന ങ്ങളിലേക്ക്  'ഡാ യി വേര്‍സി ഫൈ " ചെയ്യുക  എന്നിവയാണ് ചെയ്യേണ്ടത്. വിദേശ മലയാളികള്‍ക്ക് ഷെയര്‍ നല്‍കി അവരുടെ കെട്ടിക്കിടക്കുന്ന പണം ഇതിനായി ഉപയോഗിക്കാം. 

ഭൂമി കൈക്കലാക്കുക എന്നത് മാത്രം ആയിരിക്കുന്നു  ഇന്ന് വ്യവസായം  തുടങ്ങുന്നതിന്റെ പിന്നിലുള്ള ഉദ്ദേശ്യം. പണ്ടു കേരളത്തില്‍ അങ്ങോളം ഇങ്ങോളം തുടങ്ങിയ ഇന്ഡ സ് ട്രിയല്‍ എസ്റ്റേറ്റ്‌ കള്‍ കാട് പിടിച്ചു അന്ന്യാധീനപ്പെട്ടു കിടക്കുന്നു. അടിസ്ഥാന സൌകര്യങ്ങളും  സാമ്പത്തിക സഹായങ്ങളും  നല്‍കുന്നതില്‍ സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടാത്തതിനാല്‍ വ്യവസായ സംരംഭകര്‍ അവിടെ നിന്നും നഷ്ടവും ആയി പാലായനം ചെയ്തു. അവ വീണ്ടെടുത്തു അവിടെ ചെറു കിട വ്യവസായങ്ങള്‍ ആരംഭിക്കാം. വന്‍ കിട വ്യവസായികളെ സംരക്ഷിക്കാന്‍  നിയമ നിര്‍മാണം നടത്താതെ, കേരളത്തിനു അനുയോജ്യമായ പരമ്പരാഗത, ചെറു കിട, ഇടത്തരം വ്യവസായ ശാലകള്‍ ആരംഭിക്കാന്‍ അവസരം ഒരുക്കുക യാണ്  സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ടത്.

2012 ഒക്‌ടോബർ 28, ഞായറാഴ്‌ച

New Central Ministers from Kerala



     കേന്ദ്ര  മന്ത്രി എന്നാല്‍ രാഷ്ട്രത്തിന്റെ പൊതു സ്വത്താണ്. ഭാരത ത്തിന്റെ മൊത്തം കാര്യങ്ങള്‍ നോക്കെണ്ട്ടവര്‍. സ്വന്തം സംസ്ഥാനം, സ്വന്തം നാട് എന്നീ സങ്കുചിത ക മനസ്തിതിക്ക് അതീതമായി വളരെണ്ട്ടവര്‍. ഈ തത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരും  അത് പ്രാവര്‍തികം ആക്കുന്നവരും ആണ് കേരളത്തില്‍ നിന്നും ഇപ്പോള്‍ കേന്ദ്ര മന്തി സഭയില്‍ ഉള്ളവരും പൂര്‍വ കാല മന്ത്രിമാരും. ഇതിനു ഒരു അപവാദം ശ്രീ ഓ. രാജഗോപാല്‍ മാത്രം ആണ്. കേരളത്തില്‍ റെയില്‍വേ വികസനം എന്തെങ്കിലും വന്നിട്ടുന്റെങ്കില്‍ അത് അദേ ഹത്തിന്റെ പ്രത്യേക താല്‍പ്പര്യം ഒന്ന് കൊണ്ടു മാത്രം ആണെന്ന് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പറയുന്നുണ്ട്. അദ്ദേഹം ഭരണ ഘടനാ ലന്ഘനം നടത്തിയാണോ ഇതൊക്കെ ചെയ്തത് എന്ന്  വിദഗ്ധര്‍ തീരുമാനിക്കട്ടെ.

 മന്ത്രി സഭാ പുന സംഘടനയില്‍ കേരളത്തില്‍ നിന്നും രണ്ടു പ്രഗല്‍ഭര്‍  കൂടി കേന്ദ്ര  മന്ത്രി സഭയില്‍ എത്തുന്നുണ്ട്.  ശ്രീ ശശി തരൂര്‍, ശ്രീ കൊടിക്കുന്നില്‍ സുരേഷ്. വിഴിഞ്ഞം തുറമുഖം,റെയില്‍വേ വികസനം, ഗള്‍ഫ്  വിമാന സര്‍വീസ് തുടങ്ങി കേരളത്തിന്‌  അര്‍ഹമായ അനേകം കാര്യങ്ങള്‍ ത്രിശങ്കു സ്വര്‍ഗത്തില്‍ ആണ്‌. സ്വന്തം സംസ്ഥാനത്തിന് പ്രത്യേക പരിഗണന നല്‍കി കീഴ് വഴക്കം തെറ്റിക്കണം എന്ന് പറയുന്നില്ല. പക്ഷെ അര്‍ഹത പ്പെട്ട കാര്യങ്ങള്‍ സമയ ബന്ധിതം ആയി തീര്‍ക്കാന്‍ പുതിയ മന്ത്രിമാര്‍ ശ്രമിക്കണം എന്ന് കേരളത്തിലെ നിസ്സഹായരായ ജനങ്ങള്‍ ആഗ്രഹിക്കുന്നു.

2012 ഒക്‌ടോബർ 16, ചൊവ്വാഴ്ച

Exploitation by Drugs Companies



ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പടെയുള്ള മരുന്നുകളുടെ വില കുതിച്ചുയരുന്നു. സുപ്രീം കോടതി യുടെ നിര്‍ദേശം കാറ്റില്‍ പറത്തിയാണ് കമ്പനികള്‍ വില കൂട്ടുന്നത്‌. ജനങ്ങളെയും കോടതിയും കബളിപ്പിക്കാനായി സ്വകാര്യ കുത്തക മരുന്ന് കമ്പനികള്‍ ഒരു മരുന്നില്‍ ഒട്ടും ആവശ്യം ഇല്ലാത്ത മറ്റേതെങ്കിലും ഒരു മരുന്നു കൂടി ചേര്‍ത്ത്, വില കൂട്ടി, നിയന്ത്രണത്തെ മറി കടക്കുന്നു. അത്തരം കപട മരുന്നുകള്‍ യഥേഷ്ടം നിര്‍ദേശിക്കാന്‍, മരുന്നു കളുടെ കൂടെ വരുന്ന ലഘു ലേഖ പോലും വായിക്കാന്‍ താല്‍പ്പര്യം ഇല്ലാത്ത കുറെ ഡോക്ടര്‍മാരും. ഇത്തരം മരുന്നുകള്‍ കുറിച്ച് കൊടുക്കില്ല എന്നൊരു മനുഷ്യത്വ പരം ആയ നിലപാട് ഡോക്ടര്‍മാര്‍ എടുത്താല്‍ മരുന്ന് കമ്പനികള്‍ രോഗികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാം. മരുന്ന് കമ്പനികളുടെ  സമ്മാന പ്പൊ തികളായും    സൌകര്യങ്ങളായും അവര്‍ നല്‍കുന്ന   പ്രലോഭ നങ്ങളെ   അതിജീവിക്കാനുള്ള ആര്‍ജവം ഡോക്ടര്‍മാരും അവരുടെ സംഘടന യായ ഐ.എം.എ. യും കാണിക്കണം.

5000 കോടി രൂപയുടെ മരുന്ന് വര്ഷം തോറും കച്ചവടം ചെയ്യുന്ന കേരളത്തില്‍ സര്‍കാരിന്റെതായി  ഒരു  മരുന്ന് ഫാക്ടറി ഉണ്ട്. കേ രള സ്റ്റേറ്റ് ഡ്രഗ്സ് & ഫര്‍മസുടികല്‍സ്. കേരളത്തിന്‌ ആവശ്യം ഉള്ളത്ര മരുന്നുകള്‍ ഇവിടെ നിര്‍മ്മിക്കാന്‍  കഴിയും. വ്യവസായ വികസനത്തിനായി എമെര്‍ജിംഗ് കേരള യില്‍ ഭിക്ഷാ പാത്രവും ആയി നടന്ന കേരള ത്തിനു സ്വന്തം മരുന്ന് ഫാക്ടറി ഉണ്ടായിട്ടു കൂടി ആവശ്യത്തിനു മരുന്നുല്‍പാദിപ്പിക്കുവാന്‍ കഴിയുന്നില്ല എന്നത് നമ്മുടെ താല്പ്പര്യ ക്കുറവു ഒന്ന് കൊണ്ടു മാത്രം ആണ്. സര്‍ക്കാര്‍ അധീനതയിലുള്ള ആശുപത്രികളിലും മെഡിക്കല്‍ സ്റൊരുകളിലും  കൂടി മരുന്ന് വിതരണം ചെയ്യാം. അങ്ങിനെ വന്‍കിട കുത്തക മരുന്ന് കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാം.

 കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ അതീവ ശ്രധാലു ആയ ആരോഗ്യ മന്ത്രി ഇതൊന്നും അറിയുന്നില്ല എന്ന് വിശ്വസിക്കുക പ്രയാസം. എന്നാലും ജന ക്ഷേമത്തെ മുന്‍ നിര്‍ത്തി പാവപ്പെട്ട രോഗികള്‍ക്ക് വേണ്ടി മന്ത്രി എന്തെങ്കിലും അടിയന്തിരമായി ചെയ്യും  എന്ന് പ്രതീക്ഷിക്കാം.  ഫയര്‍ ബ്രാന്‍ഡ് നേതാക്കള്‍ ആണ് ആലപ്പുഴ യിലെ എം.എല്‍.എ. യും എം.പി.യും. അവരുടെ നാട്ടി ലെ ഫാക്ടറിയുടെ കാര്യം ആയതു കൊണ്ടു  ഇക്കാര്യം അവരും ശ്രദ്ധി ക്കും എന്ന് പ്രതീക്ഷിക്കാം.

2012 ഒക്‌ടോബർ 14, ഞായറാഴ്‌ച

KFC

Kentucky Fried Chicken Outlet in Thriuvananthapuram served a  chicken piece with worms wriggling!

Who said it is old and stale?

Chicken is so fresh that the worms eaten by the chicken are not even digested.

Indians are so crazy about the American junk food and they serve Indians fried worms.

Pepsi & Coca Cola refuse to disclose the ingredients. Yet Indians relish it.

Shame on Indians.

Sachin Tendulkar

Sachin Tendulkar says he will leave cricket only when he feels so.


 Is Indian cricket his ancestral property?

2012 സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

EMERGING "NEERKOLIS"

INKEL MD Balakrihsnan says that if Kerala Govenment does not give land on 90 year long lease for private projects he will take them to outside Kerala. He does not seem to know even the full-form of INKEL. It was constituted for developing infrastructure in Kerala and not in Tamil Nad or Karnataka and then how the MD can be so foolish and arrogant to threaten the Govenment like this?

He is still in the hangover of the IAS days forgetting that he has retired and being an MD appointed by the Govenrment he is at its mecry and not at the beck and call of the NRIs. His job is just to provide infrastructure within the framework of the policy of the Government and not to formulate policy of his own.

His "caberet" project has already invited wrath of his mentor, the industry miister who has called for his explation.

2012 ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

Fight for Nature

അധികാരത്തില്‍ എത്തിയാല്‍ പ്രകൃതി യെയും മനുഷ്യനെയും മറക്കുന്ന ഒരു പ്രകൃതം ആണ് രാഷ്ട്രീയക്കാര്‍ക്ക്. ആണവ നിലയങ്ങളും എന്ടോസള്‍ഫാനും അണക്കെട്ടുകളും ജനത്തിന് മേല്‍ അടിചെല്‍പ്പിക്കാനുള്ള വ്യഗ്രത യാണ് പിന്നീട് അവര്‍ക്ക്. പശ്ചിമ  ഘട്ട സംരക്ഷണം അവര്‍ക്ക് പുച്ഛം ആണ്. താല്‍ക്കാലിക ലാഭത്തിനു വേണ്ടി  പ്രകൃതിയെ കഴിയുന്നിടത്തോളം ചൂഷണം ചെയ്തു നശിപ്പിക്കാന്‍ ഇവര്‍ കൂട്ട് നില്‍ക്കുന്നു.ഈ പ്രവണതക്ക് ഒരു മാറ്റം ആണ്  ഇന്ന് കേരളത്തില്‍ കാണുന്നത്.  നെല്ലിയാമ്പതി വനം  (ചെറു നെല്ലി എസ്റ്റേറ്റ്‌ ) ഇതിനൊരു നിമിത്തം ആയി പ്രകൃതി സംരക്ഷണത്തിനായികുറെജന പ്രതിനിധികല്‍  ഒത്തു ചേരുന്നു. ഹരിത രാഷ്ട്രീയം എന്ന പുതിയ പേരില്‍.ഇതൊരു നല്ല തുടക്കമാണ്. പ്രകൃതിയെ അനിയന്ത്രിതം ആയി  ചൂഷണം ചെയ്തു നശിപ്പിക്കുന്നത് ആണ് പ്രകൃതി ക്ഷോഭങ്ങള്‍ക്ക് കാരണം എന്ന് പരസ്യമായി സമ്മതിക്കാന്‍ അവര്‍ തയ്യാറാകുന്നു. കാടിനേയും നാടിനെയും നശിപ്പിച്ചു കൊണ്ടു മനുഷ്യ വംശത്തിനു അധിക കാലം നില നില്പ്പില്ല എന്ന സത്യം അംഗീകരിക്കാന്‍ അവര്‍ തയ്യാറാകുന്നു.

പ്രകൃതിക്ക് വേണ്ടിയുള്ള മനുഷ്യ  സ്നേഹികളുടെ നിരന്തരമായ പോരാട്ടവും അവ ജനങ്ങളിലെത്തിക്കാന്‍ പത്ര ദൃശ്യ മാധ്യമങ്ങള്‍ നടത്തുന്ന സേവനങ്ങളും ആണ് ഇത്തരം ഒരു മാറ്റത്തിന് കാരണം ആയതു. രാഷ്ട്രീയ കാഴ്ചപ്പാടുകളും ഭിന്നതകളും മറന്നു ജനം  പ്രകൃതി     സംരക്ഷണത്തിനായി ഒന്നിക്കുന്ന മുഹൂര്‍ത്തം സമാഗതം ആയിരിക്കുന്നു. ഇതൊരു വലിയ ജന മുന്നേറ്റം ആയി മാറണം.