2017 സെപ്റ്റംബർ 28, വ്യാഴാഴ്‌ച

കമലഹാസൻ

"മോദി അത് നടപ്പാക്കാൻ ചെയ്യാൻ തുടങ്ങി -മറ്റുള്ളവർ വാഗ്‌ദാനം മാത്രം  നൽകിയപ്പോൾ" കമൽ ഹാസൻ.

മുങ്ങിത്താഴുമ്പോൾ കാണിക്കുന്ന വെപ്രാളമാണ് ഇപ്പോൾ മാർക്സിസ്റ് പാർട്ടി കാണിക്കുന്നത്. ഏതു വൈക്കോൽ ത്തുരുമ്പിലും കയറി പിടിക്കും. അത് കച്ചിത്തുരുമ്പാണെന്ന അറിവോടെ തന്നെ. അത് രക്ഷപ്പെടുത്തില്ല എന്ന അറിവോടെ തന്നെ. പക്ഷെ രക്ഷപ്പെടാനുള്ള  അവസാനത്തെ ശ്രമം. അങ്ങിനെ മാർക്സിസ്റ്റുകാർ കയറിപ്പിടിച്ചിരിക്കുന്ന അവസാന  കച്ചിത്തുരുമ്പാണ് . സിനിമാ താരം കമലാഹാസൻ.

കമ്മ്യുണിസ്റ്റ് പാർട്ടി അപ്രസക്തമായിട്ടു കാലം ഏറെയായി. എങ്ങിനെയോ പശ്ചിമ ബംഗാളിൽ മാർക്സിസ്റ്റ് പാർട്ടി വേര് പിടിച്ചു.   പക്ഷെ തങ്ങളുടെ തെറ്റ്  മനസ്സിലാക്കാൻ ബംഗാളികൾക്ക്  മറ്റൊരു  34  വർഷം വേണ്ടി വന്നു. അപ്പോഴേയ്ക്കും ബംഗാൾ ഏതാണ്ട് പൂർണമായും  നശിച്ചു കഴിഞ്ഞിരുന്നു. കൃഷിയും വ്യവസായവും നശിച്ചു. വിദ്യാഭ്യാസവും വികസനവും അധോഗതി ആയി. പട്ടിണി കൊണ്ട് ജനങ്ങൾ നാട് വിട്ടു ഓടിത്തുടങ്ങി.  പതിനെട്ടാം നൂറ്റാണ്ടിൽ ബംഗാളിൽ ഉണ്ടായ  മഹാ ക്ഷാമം പോലെ ഒരു സാഹചര്യം. അന്ന്  പലായനം ചെയ്തത് പോലെ ഒരു പലായനം ആണ് ഇന്ന് നമ്മൾ കാണുന്നത്. ബംഗാളിൽ  നിന്നും പട്ടിണി മൂലം ജനം കേരളത്തിലേ യ്ക്കു  കൂട്ടമായി വരികയാണ്.പക്ഷേ ബംഗാളികൾ ഒരു കാര്യം ചെയ്തു. വളരെ  താമസിച്ചു പോയെങ്കിലും  വൈരാഗ്യ ബുദ്ധിയോടെ ജനം കമ്യുണിസ്റ്റ് പാർട്ടിയെ തൂത്തെറിഞ്ഞു.  

സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യ സഭാ അംഗമാക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി. സാധിച്ചില്ല. മൂന്നു പതിറ്റാണ്ട് ഭരിച്ച ബംഗാളിൽ നിന്നും ഒരു അംഗത്തെ തെരഞ്ഞെടുക്കാനുള്ള സംഖ്യ ബലം ആ പാർട്ടിക്ക് ഇല്ലാതെ പോയത് ഭരണത്തിന്റ ഗുണം ഒന്ന് കൊണ്ട് മാത്രമാണല്ലോ. അവിടെയും കോൺഗ്രസ്സിന്റെ പിന്തുണയിൽ ജയിക്കാനുള്ള ശ്രമങ്ങൾ നടത്തി നോക്കി. യെച്ചൂരിയുടെ ആജന്മ ശത്രുവായ പിണറായിയും അദ്ദേഹത്തിന്റെ അനുയായികളും അത് സമ്മതിക്കുമോ? അങ്ങിനെ ആ സ്വപ്നവും പൊളിഞ്ഞു.

ഏറ്റവും അവസാനം നടത്തുന്ന സഖ്യത്തിനു വേണ്ടിയുള്ള ഉദ്യമം ആണ് കമലാ ഹാസനുമായുള്ളത്. വീട്ടിൽ വിളിച്ചു. കമലാഹാസൻ പഴയ സുഹൃത്താണെ ന്നും പണ്ടേ ഇങ്ങിനെ വരാറുണ്ടെന്നും മുഖ്യ മന്ത്രി ഫേസ് ബുക്കിൽ എഴുതി. അങ്ങിനെ ഒന്ന് ആരും  ഇതുവരെ കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല. സി.പി.എം. നടത്തുന്ന സെമിനാറിൽ കമലാഹാസനെ വിശിഷ്ടാതിഥി ആയി ക്ഷണിച്ചു.  പക്ഷെ കമലാഹാസൻ ഒഴിവായി. ക്ളൈമാക്സ് ഇതൊന്നുമല്ല. അതാണ് മോദിയെ പ്രകീർത്തിച്ചു കൊണ്ട് കമലാഹാസൻ പറഞ്ഞത്.

2017 സെപ്റ്റംബർ 27, ബുധനാഴ്‌ച

വയൽക്കിളികൾ





പാർട്ടിക്ക് മേലെ പരുന്തും പറക്കില്ല എന്ന് പറഞ്ഞ പാർട്ടി ഗ്രാമത്തിൽ അതിലും മേലെ ഇതാ 'വയൽക്കിളികൾ' പറന്നു. പാർട്ടി ഗ്രാമം എന്ന് പറഞ്ഞാൽ പാർട്ടിയുടെ തീട്ടൂരങ്ങൾ ആണ് നടപ്പാക്കുന്നത്. പാർട്ടിയുടെ ഉത്തരവുകൾ അലംഘനീയം. ആരും ചോദ്യം ചെയ്യാൻ പാടില്ല. അനുസരിക്കുക അത്ര മാത്രം. അങ്ങിനെയുള്ള ഒരു പാർട്ടി ഗ്രാമത്തിൽ, ശക്തി കേന്ദ്രമായ കണ്ണൂരിലെ  പാർട്ടി ഗ്രാമത്തിൽ മാർക്സിസ്റ്റു  നേതൃത്വത്തിനെതിരായി അണികൾ കലാപം നടത്തുന്നു. ഞെട്ടിത്തെറിച്ച നേതൃത്വം. ജില്ലാ അധ്യക്ഷൻ ജയരാജൻ സമര സഖാക്കളെ കണ്ടു, ഭീഷണി,അനുനയം ഒക്കെ നടത്തി. ഒരു ഫലവുമില്ല. സമരവുമായി സഖാക്കൾ മുന്നോട്ട്.

തളിപ്പറമ്പിലെ നെൽവയലുകളും തെങ്ങും വ്യക്ഷങ്ങളും നിറഞ്ഞ കീഴാറ്റൂർ ഗ്രാമത്തിലെ 250 ഏക്കറോളം പരന്നു കിടക്കുന്ന നെൽവയൽ സംരക്ഷിക്കാനാണ് ജനത ഉയിർത്തെഴുനേറ്റത്.'' വയൽക്കളികൾ'' എന്ന സംഘടന രൂപീകരിച്ചു രാപകൽ സമരം നടത്തുകയാണ്.  കുറ്റിക്കോൽ മുതൽ കുപ്പം വരെയുള്ള പാത വഴി തിരിച്ചു  വിടുന്നത്വ ഇവരുടെ വയലിൻ നടുവിലൂടെ. വയൽ മുഴുവൻ അവർക്കു നഷ്ട്ടമാകും. എന്തിന്നാണ് വഴി മാറ്റി വയലിലൂടെ പോകുന്നത് എന്നാണ് അവരുടെ ചോദ്യം.  9 മീറ്റർ ഉയരത്തിൽ 45 മീറ്റർ വീതിയിൽ നാലര കിലോമീറ്റർ ദൂരം. 

ഇത്രയും മണ്ണിട്ടു നികത്താൻ ഇടിക്കേണ്ട കുന്നുകൾ പാർട്ടി നേതാക്കൾക്കു സ്വന്തം. വിമത ശബ്ദം, പോകട്ടെ ഒരു ശബ്ദം പോലും ഉയരാൻ അനുവദിക്കാതെ കാത്തു സൂഷിക്കുന്ന സ്ഥലങ്ങളാണ് പാർട്ടി ഗ്രാമങ്ങൾ. അടിമത്തത്തിൽ കഴിയുന്ന ജനത. അടിച്ചമർത്തപ്പെട്ട ജനത. അവിടെ നിന്നാണ് വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. തളിപ്പറമ്പ തമ്പ്രാക്കൾക്കു എതിരെ. ഇതൊരു തുടക്കം. കേരളത്തിൽ ആഞ്ഞടിക്കാൻ പോകുന്ന സമരങ്ങളുടെ നാന്ദി. 





2017 സെപ്റ്റംബർ 26, ചൊവ്വാഴ്ച

വട്ടിയൂർക്കാവ്

ടി. എൻ. സീമയെ  സി.പി.എം തിരുവനന്തപുരത്തു  വട്ടിയൂർക്കാവിൽ കൊണ്ട്  ഇറക്കിയപ്പോഴേജനങ്ങൾക്ക്  മനസ്സിലായി. സീമയെ കുരുതി കൊടുക്കാനാണ് ഈ കളിയെന്നു. ഒരു വെടിക്ക് രണ്ടു പക്ഷി.  അതായിരുന്നു നേതതൃത്വതിന്റെ ലക്ഷ്യം. സീമയ്ക്കു സീറ്റ് കൊടുത്തതും ആയി. സീമയെ ഒഴിവാക്കാനുള്ള വഴിയും ആയി. അവരുടെ സ്ഥിരം പരിപാടിയായ വോട്ട് മറിച്ചിൽ നടത്തി.

മാർക്സിസ്റ്റുകാർ കെ.മുരളീധരന് വോട്ട് ചെയ്തു സീമയെ തോൽപ്പിച്ചു. എല്ലാവർക്കും അറിയാമായിരുന്ന ഒരു പരസ്യമായ രഹസ്യം. പാവം സീമയും അറിഞ്ഞിരിക്കണം. വോട്ട് ചെയ്യാനായി പണം കുറെ മറിഞ്ഞു എന്നൊരു ആരോപണവും ഉണ്ടായി. പക്ഷെ പാർട്ടി നേതൃത്വം അതെല്ലാം തള്ളിക്കളഞ്ഞു.  ഏതായാലും വട്ടിയൂർക്കാവിൽ നിന്നും ജയിച്ച മുരളീധരൻ ഇപ്പോൾ പര്യസ്യമായി സമ്മതിച്ചിരിക്കുന്നു. മാർക്സിസ്റ്റുകാർ ആണ് മുരളിയെ ജയിപ്പിച്ചത് എന്ന്. കഷ്ട്ടം. ഇത്രയും നാൾ പാർട്ടി പാർട്ടി എന്ന് പറഞ്ഞു പുറകെ നടന്ന പാവം സീമ. പാർട്ടിയിൽ എല്ലാവരുടെയും ഗതി ഇതൊക്കെ തന്നെ. പിണറായി വിജയന് ജയ് വിളിച്ചു വിനീത വിധേയനായി നിൽക്കുക. എന്തെങ്കിലും കിട്ടും. അല്ലെങ്കിൽ പണി കിട്ടും.സീമയുടെ ഗതി തന്നെ. ഇതാണ് മാർക്സിസ്റ്റ് പാർട്ടി. 

2017 സെപ്റ്റംബർ 21, വ്യാഴാഴ്‌ച

ശിക്ഷ





നട്ടെല്ലുള്ള IAS  ഉദ്യോഗസ്ഥർ  കുറെ എങ്കിലും ഉണ്ടെന്നുളളത് ജനങ്ങൾക്ക് ആശ്വാസകരമാണ്. മൂന്നാർ കൈയേറ്റക്കാർക്കെതിരെ പട പൊരുതിയ  ശ്രീറാം വെങ്കട്ടരാമൻ, ഭക്ഷ്യ വസ്തുക്കളിൽ വിഷം കലർത്തുന്ന നിർമാതാക്കൾ ക്കെതിരെ  പൊരുതിയ  അനുപമ, ജയിലിലെ അഴിമതിക്കെതിരെ പൊരുതിയ  രൂപ IPS  എന്നുള്ള ചുരുക്കം ചിലരെ പ്പോലെ. ഈ കുറ്റവാളികൾക്കെതിരെ മാത്രം പൊരുതിയാൽ പോരാ ഈ ഉദ്യോഗസ്ഥർക്ക്. ഈ കുറ്റവാളികളെ സഹായിക്കുന്ന സർക്കാരിനെതിരെ കൂടി ഇവർക്ക് യുദ്ധം ചെയ്യേണ്ടി ഇരിക്കുന്നു.

ഇവിടത്തെ മിടുക്കൻ കേശവേന്ദ്ര കുമാർ IAS ആണ്. ഹൈസ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞു റെയിൽവേയിൽ ജോലിക്കു കയറി, BA കറസ്പോണ്ടൻസ് ആയി പഠിച്ചു 22 ആം വയസ്സിൽ IAS കിട്ടിയ ആളാണ് കേശവന്ദ്ര കുമാർ. 

2012 ൽ KSU ഉന്നത വിദ്യാഭ്യാസ ഡയറക്ടർ ആയ അദ്ദേഹത്തിന്റെ ഓഫീസിൽ കയറി കരി ഓയിൽ ഒഴിച്ചു. 8 പേരുടെആം പേരിൽ കേസ് എടുത്തു. നാശ നഷ്ട്ടമായ 5.5 ലക്ഷം രൂപ കെട്ടി വച്ച് അവർ ജാമ്യം എടുത്തു. .2015 ൽ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ഇവർക്കെതിരെ ഉള്ള കേസ് പിൻവലിക്കാൻ ഒരു കള്ളക്കളി നടത്തി. അവർക്കു  വേണ്ടിയാണല്ലോ പാവം പിള്ളാര് കോമാളി വേഷം കെട്ടുന്നത്. കേശവേന്ദ്ര കുമാറും IAS അസോസിയേഷനും വഴങ്ങിയില്ല. പിള്ളാര്   സമൂഹ സേവനം നടത്താൻ പറഞ്ഞു കേശവേന്ദ്ര കുമാർ. അങ്ങിനെ മാനസികാരോഗ്യ കേന്ദ്രത്തിലും ആശുപത്രീകളിലും അവർ സേവനം നടത്തി  സൗജന്യ ഭക്ഷണം വിതരണം ചെയ്തു. ഇതൊക്കെ ചെയ്തതായി ഡോക്ടർമാർ സാക്ഷ്യ പത്രം നൽകി. അങ്ങിനെ യാണ് കേസ് പിൻവലിക്കാൻ കേശവേന്ദ്ര  കുമാർ അനുമതി നൽകിയത്. മാതൃകാപരമായ ശിക്ഷ. 

ഈ വിദ്യാർത്ഥികളൊക്കെ സ്വയം ഇറങ്ങിത്തിരിക്കുന്നതല്ല. രാഷ്ട്രീയ നേതാക്കൾ ഇതിനൊക്കെ ഇവരെ പ്രേരിപ്പിക്കുന്നതാണ്.കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടു ചോറ് വാരിക്കുന്ന  രാഷ്ട്രീയ നേതാക്കൾക്കും ഇത്തരം ശിക്ഷ നൽകണം.




2017 സെപ്റ്റംബർ 20, ബുധനാഴ്‌ച

ക്ഷേത്ര പ്രവേശം

യേശുദാസ് ശ്രീ പദ്മനാഭനെ തൊഴാൻ പോകുന്നു. അതിനായി ശ്രീ പദ്മനാഭ ക്ഷേത്ര അധികാരികൾക്ക് അപേക്ഷ നൽകി. ആരും അറിയാതെ എത്ര അഹിന്ദുക്കൾ ആണ് അമ്പലങ്ങളിൽ ദിവസവും കയറുന്നത്? മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ അങ്ങിനെ പലരും. കുറേപ്പേർ വിശ്വാസം ഉണ്ടായിട്ടും കുറെ അല്ലാതെയും. അറിയാത്തതു കൊണ്ട് അവിടം അശുദ്ധമാകാറില്ല.അവിടെ പുണ്യാഹം തളിക്കാറില്ല, ശുദ്ധി കലശം ഇല്ല.പക്ഷെ  ദൈവം അവിടങ്ങളിൽ ഒക്കെ  പരിശുദ്ധനായി നിൽക്കുന്നു.  

നമ്മുടെ ഗാന ഗന്ധർവ്വൻ ഇതാ ശ്രീ പദ്മനാഭ ക്ഷേത്രത്തിൽ കയറാൻ അപേക്ഷ കൊടുത്തു കാത്തു നിൽക്കുന്നു. ''അപരിചിതരായ അഹിന്ദുക്കൾക്കു ആണ് ഇത്തരത്തിൽ ഒരു അപേക്ഷ വേണ്ടത്" എന്ന് ക്ഷേത്രം അധികാരികൾ പറയുന്നു. അപരിചിതർ ഹിന്ദുക്കൾ അല്ല എന്ന് എങ്ങിനെ തിരിച്ചറിയും? അത് കൊണ്ട് അവർ അങ്ങ് കയറും. ആരും അറിയില്ല. യേശുദാസ് ആണെങ്കിൽ എല്ലാവർക്കും   സുപരിചിതൻ. അത് കൊണ്ട് എന്താ അദ്ദേഹത്തിന് അപേക്ഷ കൊടുക്കേണ്ടി വന്നു.ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കാനായി എത്ര തവണ അദ്ദേഹം ശ്രമിച്ചു.  അദ്ദേഹത്തിന് ഇതേ വരെ ലഭിച്ചിട്ടില്ല. അഹിന്ദുക്കൾക്കു പറ്റില്ല അത്രേ.

കമ്മ്യുണിസ്റ്റ്  ആയ കടകം പള്ളിയ്ക്ക് വരെ ഗുരുവായൂരിൽ തൊഴാം.പക്ഷെ വിശ്വാസി ആയ യേശുദാസിനു പറ്റില്ല. പക്ഷെ മറ്റു ഹിന്ദു ദൈവങ്ങൾ അദ്ദേഹത്തിന് അനുവാദവും ആശീർവാദവും നൽകിയിട്ടുണ്ട്.ശബരിമല അയ്യപ്പനും മൂകാംബിക ദേവിയും യേശുദാസിനെ ധാരാളം അനുഗ്രഹം നൽകിയിട്ടുണ്ട്. ഗുരുവായൂരപ്പനും നേരിട്ട് കാണാതെ തന്നെ അനുഗ്രഹം നൽകിയിട്ടുണ്ടാകാം. കാരണം ദൈവങ്ങൾ എല്ലാം അറിയുന്നവരാണ്. ആർക്കാണ് അനുഗ്രഹം വേണ്ടത് ഏന് അവർക്കറിയാം. അത് കൊടുക്കുകയും ചെയ്യും. ഏതായാലും യേശുദാസ് ശ്രീ പദ്മനാഭനെ കണ്ടു വണങ്ങുന്നുണ്ട്. വിജയ ദശമി നാളിൽ. അന്ന് അദ്ദേഹത്തിന്റെ വക ഒരു കീർത്തനാലാപവും ഉണ്ട്. ഇനിയും ഏറെ നാൾ അദ്ദേഹത്തിന്റെ കണ്ഠത്തിൽ നിന്നും ഗാന ധാര ഒഴുകട്ടെ.

2017 സെപ്റ്റംബർ 18, തിങ്കളാഴ്‌ച

വിചാരണ

ഒരു വിചാരണ.

നടിയെ ആക്രമിച്ച പീഡന കേസ് ആണ്.

ചോദ്യം: ഗൂഡാലോചന ഉണ്ടെന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു
ഇല്ലെന്ന് മുഖ്യ മന്ത്രി പറഞ്ഞല്ലോ?
സുനി പറഞ്ഞു.
ഗൂഡാലോചന നടത്തിയത് ദിലീപ് എന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു
വമ്പൻ സ്രാവ് ഉണ്ടെന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു
മാഡം ഉണ്ടെന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു
മാഡം കാവ്യ ആണെന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു
മാഡം 25000 രൂപ  തന്നെന്ന് ആര്പറഞ്ഞു?
സുനി പറഞ്ഞു
നാദിർഷാ ഉണ്ടെന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു
മെമ്മറി കാർഡ് നശിപ്പിച്ചു എന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു.

ചോദ്യം: ആരാണ് ഈ സുനി?  കേരള ഡി.ജിപി ആണോ  ? അല്ല.
അന്വേഷണ സംഘം തലവൻ ആണോ ? അല്ല.
കേരളത്തിലെ ആഭ്യന്തര മന്ത്രി ആണോ ? അല്ല.
ആരാണയാൾ? 

ഉത്തരം: അയാളാണ്  നടിയെ പീഡിപ്പിച്ച ആൾ. നടി മൊഴി കൊടുത്ത ആൾ. ഫോറൻസിക് പരിശോധനയിൽ പീഡിപ്പിച്ചു എന്ന് തെളിഞ്ഞ ആൾ. ഇപ്പോൾ ജയിലിൽ കിടക്കുന്ന ആൾ. പീഡന കേസിലെ ഒന്നാം പ്രതി.

ദിലീപിനെതിരെ സാക്ഷികളെ ഹാജരാക്കൂ. സാക്ഷികൾ ആരൊക്കെ?
1. ഏഷ്യാനെറ്റിലെ വിനു .2 . മാതൃഭൂമിയിലെ  വേണു 3. മനോരമയിലെ രാമൻ.

അഡീഷണൽ സാക്ഷികൾ.  ബൈജു കൊട്ടാരക്കര, SP ജോർജ് ജോസഫ്,ലിബർട്ടി ബഷീർ.

വിധി പറയാൻ സുനി വരുന്നു.


2017 സെപ്റ്റംബർ 14, വ്യാഴാഴ്‌ച

ടോം മോചനം

ഫാദർ ടോം ഉഴുന്നാലിൽ മോചിതനായി. ഭീകരരുടെ തടവിൽ ഇത്രയും കാലം  അനുഭവിച്ച മാനസിക-ശാരീരിക പീഡനങ്ങൾക്ക് അവസാനമായതിൽ സന്തോഷം. 

 രക്ഷപെട്ടതിനു ശേഷം മരിക്കാൻ പേടിയില്ലായിരുന്നു എന്നൊക്കെ  പറയുന്നത് കേട്ടു.  രക്ഷിക്കണം എന്ന് കരഞ്ഞു അപേക്ഷിച്ചത് നമ്മൾ കണ്ടതാണ്. അതും കർത്താവിനോടല്ല. ഇന്ത്യ ഗവേണ്മെന്റിനോടു.  അപ്പോൾ  കർത്താവിനെ കൊണ്ട് അത്ഭുതങ്ങൾ   ചെയ്യിക്കാം എന്ന് യെമൻകാരെ വിശ്വസിപ്പിക്കാൻ പോയ അച്ചന്  ഒന്നും ചെയ്യാൻ കഴിയില്ല എന്ന് മനസിലായി.  പോകരുത് എന്ന് ഭാരത സർക്കാർ വിലക്കിയതാണ്. എന്നിട്ടും  പോയി.  മതം പ്രചരിപ്പിക്കാൻ.  ഇൻഡ്യൻ സർക്കാർ  ഒന്നും ചെയ്യുന്നില്ല എന്ന് ടോം അച്ചൻ കുറ്റം പറയുന്നതും നമ്മൾ  കേട്ടു.  ഇന്ത്യക്കാരനായത് കൊണ്ടാണ് രക്ഷിക്കാത്തതു എന്ന് വരെ പറഞ്ഞു കളഞ്ഞു. പിന്നെ അവസാനം വർഗീയ കാർഡ് എടുത്തു.  ഒരു  ക്രിസ്ത്യാനിയായ തന്നെ രക്ഷിക്കാൻ ലോക ക്രിസ്ത്യാനികളെ വിളിച്ചു കേണപേക്ഷിച്ചു. എങ്ങിനെയെങ്കിലും രക്ഷപെടാനുള്ള ആ മാനസികാ വസ്ഥയിൽ എല്ലാം സ്വാഭാവികം. പിന്നെ സ്റ്റോക്ക് ഹോം സിൻഡ്രം.  അത് പതിയെ മാറിക്കൊള്ളും.വീഡിയോ ഒന്ന് കാണാം.