2017, ഒക്‌ടോബർ 28, ശനിയാഴ്‌ച

ജാഗ്രത ക്കുറവ്

പ്രതിക്രിയാ വാദം, കൊളോണിയലിസം തുടങ്ങിയ  കുറെ വാക്കുകൾ മലയാളത്തിന് സംഭാവന ചെയ്തത് മാർക്കിസ്റ്റുകാരാണ്. (പ്രതിക്രിയ= പകരം വീട്ടൽ) ഏറ്റവും അവസാനം മാർക്കിസ്റ് ബുദ്ധിജീവികളും  പണ്ഡിതന്മാരും കൂടി കണ്ടു  പിടിച്ച  പുതിയ വാക്ക് ആണ്   "ജാഗ്രത ക്കുറവ്".  അഴിമതി, സ്വജന പക്ഷപാതം, അക്രമം,കൊലപാതകം, ഗൂഡാലോചന തുടങ്ങിയുള്ള എല്ലാറ്റിനും കൂടി അവരുടെ നിഘണ്ടുവിൽ ഉള്ള  ഒരൊറ്റ വാക്കാണ്   'ജാഗ്രതക്കുറവ്'. 

മന്ത്രി ജയരാജന്റെ ബന്ധു നിയമന അഴിമതി വന്നപ്പോൾ അത്  പാർട്ടിക്ക് ജാഗ്രതക്കുറവ് ആണ്. കടകംപള്ളിയുടെ ശബരിമല തൊഴൽ, ജയരാജന്റെ കതിരൂർ മനോജ് വധക്കേസിലെ  പങ്ക്,  കാരായിമാരുടെ ഫസൽ വധക്കേസിലെ പങ്ക് ഇതൊക്കെ മാർക്കിസ്റ്റുകാർക്കു ജാഗ്രതക്കുറവ് ആണ്. ഇതാ ഇവിടെ പാർട്ടി സെക്രട്ടറിക്കും ജാഗ്രതക്കുറവ്. അങ്ങിനെ മൊത്തം ജാഗ്രതക്കുറവ് സംഭവിച്ചു കൊണ്ടിരിക്കുന്ന പാർട്ടിക്ക് ഇതാ മറ്റൊരു ജാഗ്രത കുറവ്.

പാർട്ടി നേതാക്കൾ ക്ക് ജാഗ്രത കുറവാണെങ്കിലും അണികൾക്ക് അൽപ്പം ആയിക്കോട്ടെ എന്ന് കരുതി പാർട്ടി   തുടങ്ങിയ യാത്രയാണ്   'ജന ജാഗ്രത' യാത്ര. ജാഥയുടെ ക്യാപ്റ്റൻ ആയ  കോടിയേരിക്ക് ജാഗ്രത ഇല്ലാതായിപ്പോയി. യാത്ര ആഡംബര വാഹനത്തിൽ. 2000 കിലോ സ്വർണ കള്ള ക്കടത്തു കേസിലെ പ്രതി കാരാട്ട് റസാഖിന്റെതാണ്കോ ടിയേരി സഞ്ചരിച്ച  ജാഥാ വാഹനം. റസാക്കിന്റെ താണ് വാഹനം എന്ന് കോടിയേരിക്ക് മനസ്സിലായിക്കാണില്ല. പക്ഷെ BMW കാറ്‌ കണ്ടാൽ മനസ്സി ലാകുമല്ലോ.  കണ്ണൂരെ ഒരു ബീഡി തൊഴിലാളിക്കോ ഒരു സാധാരണ പാർട്ടി ക്കാരനോ അത്തരം ഒരു കാറ് വാങ്ങാൻ കഴിയില്ല എന്ന് മനസ്സിലാകുമല്ലോ. അപ്പോൾ ഈ കാറ് ഏതോ മുതലാളിയുടേത് ആണെ ന്നറിഞ്ഞു കൊണ്ട് തന്നെയാണ് ക്യാപ്റ്റൻ ഉപയോഗിച്ചത്. മാർക്കിസ്റ്റി നെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണം എന്ന് കോടിയേരിയുടെ യാത്ര അവരെ ഓർമിപ്പിച്ചു. 

2017, ഒക്‌ടോബർ 24, ചൊവ്വാഴ്ച

മൗനം സമ്മതം

മൗനം സമ്മതം  എന്നാണ് സ്ത്രീ പീഡനക്കാർ പറയുന്നത്. ബലാത്സംഗത്തിന് ഒരു കാരണമായി എന്നും അവർ പറഞ്ഞു നടക്കുന്നതും അത് തന്നെ. അവൾ എതിർത്തില്ല. അത് കൊണ്ട് സംഭവിച്ചു. അതാണവരുടെ വാദം. പോലീസും ഒരു പരിധി വരെ കോടതികളും അത് അംഗീകരിക്കുന്ന 






ഇതിനൊരു തിരിച്ചടി ആണ് ഡൽഹി ഹൈക്കോടതി വിധി. ബലാത്സംഗ കേസിൽ മൗനം സമ്മതമായി  കണക്കാക്കാൻ കഴിയില്ല  എന്ന യുക്തിഭദ്രവും നീതിയുക്തവുമായ വിധിയാണ് ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ചത്. ജസ്റ്റീസ് സംഗീത സിൻഗ്ര സെഗാളിന്റെ സുപ്രധാനമായ വിധി   ഇരകൾക്ക് നീതി കിട്ടുവാൻ സഹായകമാവും.  മൗനത്തെ സമ്മതമായി വ്യാഖ്യാനിച്ചു ബലാത്സംഗത്തെ ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ആക്കി പണവും സ്വാധീനവുമുള്ളവർ രക്ഷപ്പെടുന്നത് സമൂഹത്തിൽ സർവ സാധാരണമാണ്.    അതിനൊരു ഉത്തമ ഉദാഹരമാണ് സൂര്യനെല്ലി കേസ്. രാജ്യ സഭാ ഉപാധ്യക്ഷൻ പി ജെ കുര്യന്റെ പേര് വന്ന കേസ്.  മുൻ ഹൈക്കോടതി ജഡ്ജി  ബസന്ത് സൂര്യനെല്ലി കേസിലെ പെൺകുട്ടിയെ കുറിച്ച് 2013 ൽ പറഞ്ഞ തരം താണ അഭിപ്രായം ഓർമ കാണു മല്ലോ.  " ബലാത്സംഗം അല്ല നടന്നത് വ്യഭിചാരമായിരുന്നു -child   prostitution , not rape ". 16  വയസ്സുകാരി  പാവം പെൺകുട്ടി 40 ദിവസം തട്ടിക്കൊണ്ട് പോയി  പീഡിപ്പിക്കപ്പെട്ടതിനെ  മൗനം സമ്മതം എന്നു വ്യാഖ്യാനിച്ചു ജഡ്ജി പറഞ്ഞത്.  35 പ്രതികളെയും ബസന്ത് അടങ്ങുന്ന ഹൈക്കോടതി ബെഞ്ച്  വെറുതെ വിട്ടു. 

സരിതയുടെ ആരോപണങ്ങളെ ഉഭയ സമ്മതം എന്ന വാദം ഉന്നയിച്ചു രക്ഷപ്പെടാം എന്ന് കരുതിയിരിക്കുന്ന ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ളവർക്കു ഈ വിധി തിരിച്ചടിയായിരിക്കും.

2017, ഒക്‌ടോബർ 23, തിങ്കളാഴ്‌ച

ക്യാമ്പസ് രാഷ്ട്രീയം





വിദ്യാലയങ്ങൾ പഠിക്കാനുള്ളതാണ് സമരത്തിനല്ല എന്ന്  കേരള  ഹൈക്കോടതി   പറഞ്ഞപ്പോൾ കുറെ  രാഷ്ട്രീയ  കോമരങ്ങൾ ഉറഞ്ഞു തള്ളിയിരുന്നു.  ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണം ആണെന്നും ഒക്കെ രാഷ്ട്രീയ നേതാക്കൾ പറഞ്ഞു. സ്പീക്കർ ശിവരാമകുഷ്ണൻ ആണ് വളരെ ശക്തിയായി കോടതിയെ ആക്രമിച്ചത്.

 കോടതി വിധി വന്നു രണ്ടു ദിവസത്തിനകം സംഭവിച്ചത് എന്തെന്ന് നോക്കൂ. കണ്ണൂർ പാലയാട്  ക്യാമ്പസ് KSU-SFI അക്രമം. അക്രമത്തിൽ   10 വിദ്യാർഥികൾ പരുക്കേറ്റ് ആശുപത്രിയിൽ. അതിൽ ഒരു വിദ്യാർത്ഥി   ഗുരുതരമായി ICU വിൽ. മൊത്തം 10 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസ് എടുത്തു. ആർക്കാണ് നഷ്ട്ടം? ആ കുട്ടികൾക്കും അവരുടെ മാതാ പിതാക്കൾക്കും. അടിയും വെട്ടും കൊണ്ടവർക്കു ശാരീരിക പ്രയാസങ്ങൾ. കേസിൽ പെട്ടവർക്ക് അതിനു പുറകെ നടക്കാനേ സമയം കാണുകയുള്ളൂ.

വിദ്യാർത്ഥി രാഷ്ട്രീയം   അനുവദിക്കാൻ നിയമ നിർമാണം വേണമെന്ന്  വരെ പറഞ്ഞ ആന്റണി.  അരാജകത്വം വരുമെന്നു  പറഞ്ഞ കോടിയേരി.എല്ലാ രാഷ്ട്രീയ നേതാക്കളും കാമ്പസ് രാഷ്ട്രീയം വേണമെന്ന് അലറി വിളിച്ചു. അവർക്കെന്താ? സുരക്ഷിതമായ സ്ഥലത്തിരുന്നു ആഹ്വാനം ചെയ്‌താൽ പോരെ? പാവപ്പെട്ട മണ്ടന്മാർ അത് കേട്ട് തമ്മിൽ  തല്ലി തല കീറി ജീവിതം പാഴാക്കി കൊള്ളും. കൂടാതെ ജീവിതാവസാനം വരെ കേസും. കഷ്ടം നേതാക്കളെ മഹാ കഷ്ട്ടം. നിങ്ങൾക്ക് സുഖിക്കാൻ വേണ്ടി  എന്തിനീ പാവം വിദ്യാർത്ഥികളെ കുരുതി കൊടുക്കുന്നു? 

2017, ഒക്‌ടോബർ 6, വെള്ളിയാഴ്‌ച

ഹർത്താൽ

ഹർത്താൽ വേണ്ട എന്ന് പറഞ്ഞ ആളാണ് എം.എം  ഹസൻ. അത് ഏതോ നിമിഷത്തിൽ കയ്യടി കിട്ടാൻ. എ ഗ്രൂപ്പിനാകാമെങ്കിൽ എന്ത് കൊണ്ട് ഐ ക്കു ആയിക്കൂടാ? ഹർത്താൽ നിരോധിക്കാൻ ഒരു ബില്ല് തന്നെ കൊണ്ട് വന്നു ചെന്നിത്തല  രമേശ്. ഒന്ന് കെപിസിസി പ്രസിഡന്റ് മറ്റേതു പ്രതിപക്ഷ നേതാവ്. ഇവര് രണ്ടും കൂടിയാണ് പുതിയ ഹർത്താൽ നടത്തുന്നത്. ബ്ലോക്ക്-പഞ്ചായത്ത്-ജില്ലാ ലെവൽ ആയിരുന്നു ഇത്രയും നാൾ. രാവിലെ എണീക്കുമ്പോൾ കേൾക്കാം ഇന്ന് പഞ്ചായത്തിൽ ഹർത്താൽ. അതൊക്കെ  കഴിഞ്ഞു വീണ്ടും സംസ്ഥാന ലെവൽ.  13 ന് നിശ്ചയിച്ചു. അപ്പോഴാണ് ഫുട്ബാൾ കളി. അതിനെന്താ? മാറ്റി  16ന് ആക്കി മാറ്റി. 

ഹർത്താൽ അസൗകര്യം ആണെന്ന് ചെന്നിത്തലക്ക് അറിയാം. അസൗകര്യം ആയ ഹർത്താൽ എന്തിനു അടിച്ചേൽപ്പിക്കുന്നു?നടത്തുന്നു? രാവിലെ 10 മണിക്ക് കുളിച്ചു കുട്ടപ്പനായി എ.സി.കാറിൽ  എത്തും നേതാക്കൾ സെക്രട്ടേറിയറ്റ് നടയിൽ. വെയില് കൊണ്ട് തളർന്ന അണികളെ പ്രകോപ്പിക്കും. എന്നിട്ടു സ്ഥലം വിടും ആ മണ്ടന്മാർ പാവം പോലീസിനെ കല്ലെറിഞ്ഞു അടി കൊണ്ട് തലയും പൊട്ടി ആശുപത്രിയിൽ. ഒരു ഹർത്താലിന്റെ വിജയം അങ്ങിനെ. ഇതാണ് ക്രിയാത്മക പ്രതിപക്ഷം.

  കൊച്ചി ക്കാർക്കു അസൗകര്യം ആകുമത്രേ. അതെന്താ ഞങ്ങള്  കോഴിക്കോട് കാർക്കും കാസർഗോഡുകാർക്കും തിരുവനന്തപുരത്തു കാർക്കും അസൗകര്യം ഒന്നും ഇല്ലേ? കൊച്ചിക്കാരുടെ അസൗകര്യം മാത്രം നോക്കിയാൽ മതിയോ?   ഒക്ടോബർ  16 ഞങ്ങൾക്ക് അസൗകര്യം ആണ്. പല പ്രശ്നങ്ങൾ. കല്യാണം, പരീക്ഷ, ചോറൂണ്  അങ്ങിനെ പലതും. അത് കൊണ്ട് മിസ്റ്റർ ചെന്നിത്തലേ ഹർത്താൽ  16 ൽ നിന്നും മാറ്റൂ.  സൗകര്യമായ ഡേറ്റ് ഞങ്ങൾ അറിയിക്കാം.





2017, ഒക്‌ടോബർ 4, ബുധനാഴ്‌ച

പാവം ചാനൽ






 ഇന്നലെ ചാനലുകളുടെ ദുഃഖ ദിവസമായിരുന്നു. ചർച്ചകൾക്കു ഒരു വിഷയം നഷ്ട്ടപ്പെട്ട ദുഃഖം. മൂന്നു മാസമായി ലൈവ് ആയി നില നിർത്തി ചർച്ചകൾ നടത്തിയ ദിലീപ് വിഷയം തീർന്നു കഴിഞ്ഞു. ദിലീപ് ജാമ്യത്തിൽ ഇറങ്ങി. ഇനി വിചാരണ തുടങ്ങുന്നത് വരെ കാത്തിരിക്കണം ചർച്ച തുടങ്ങാൻ. ഇത് ദിലീപിന്റെ വിജയ മായിരുന്നോ എന്ന വിഡ്ഢി ചോദ്യം ആയിരുന്നു  ഇന്നലത്തെ  അന്തിചർച്ചാ വിഷയം! സിനിമാ വിജയിച്ചോ എന്ന് ചോദിക്കുന്ന ലാഘവത്തോടെ!  ചർച്ചയിൽ സ്ഥിരം വേഷങ്ങൾ.റിട്ടയേർഡ് നടന്മാർ, റിട്ടയേർഡ് പോലീസുകാർ, കേസില്ലാ  വക്കീലന്മാർ. ഒരേ പല്ലവി. പക്ഷെ ഒരു കാര്യം കാണാൻ കഴിഞ്ഞു.  ദിലീപിനെ ഇത്രയും നാൾ  അനുകൂലിക്കുന്നവർ കുറേക്കൂടി ഊർജസ്വലരായി. അവരുടെ ആഹ്ലാദം പ്രകടമായിരുന്നു.അത് പോലെ  ശക്തിയുക്തംഎതിർത്തു കൊണ്ടിരുന്നവർ പെട്ടെന്നങ്ങു മയത്തിലായി.  ക്വട്ടേഷൻ പേടിച്ചിട്ടാണോ ആവോ?  

കഴിഞ്ഞ 85 ദിവസമായി ചാനലിൽ  ചർച്ചകൾ നടക്കുന്നു. എല്ലാം ദിലീപ് എന്ന വ്യക്തിക്കെതിരായി. ദിലീപ് പ്രതിനിധാനം ചെയ്യുന്ന സിനിമ ക്കുള്ളിലെ ഗുണ്ടായിസത്തിനെതിരെ, അവിടെ നടമാടുന്ന ലൈംഗിക അരാജകത്വത്തി നെതിരെ ഒരു വാക്കു പറയാനോ അതിലെ മാഫിയകളെ പുറത്തു കൊണ്ടു വരാനോ ഒരൊറ്റ ചാനലും ശ്രമിച്ചില്ല എന്ന സത്യം ജനങ്ങളെ നോക്കി പല്ലിളിക്കുന്നു. സിനിമ ചാനലുകളുടെ കഞ്ഞിയാണ്. അതില്ലെങ്കിൽ ചാനലുകൾ പട്ടിണിയിൽ ആകും. അത് കൊണ്ട്  ഒരു ഒത്തു കളി. ചാനലുകൾക്ക് റേറ്റിങ് അല്ലേ പ്രധാനം. വിനുവും വേണുവും രാമനും സ്‌മൃതിയും ഒക്കെ കിടന്നു ആളായി വിളിക്കുന്നത് അതിനു വേണ്ടിയാണല്ലോ.വിഡ്ഢികളായ   ജനങ്ങൾ

  

2017, ഒക്‌ടോബർ 2, തിങ്കളാഴ്‌ച

മദ്യ നയം

മദ്യ നയത്തിൽ ജനഹിതം തേടുക. സുധീരന്റെ സുധീരമായ പ്രസ്താവന ആണിത്.  ഇടതു സർക്കാർ കൊണ്ട് വന്ന മദ്യ നയത്തെ എതിർക്കാനാകാതെ നാണം കെട്ടു   നിൽക്കുന്ന  കോൺഗ്രസ്സിന്റെ കള്ളക്കളി ആണ് ഈ വാക്കുകൾ. തെരെഞ്ഞെടുപ്പ് സമയത്തു മദ്യ നിരോധനം അല്ല മദ്യ വർജ്ജനമാണ് തങ്ങളുടെ നയം എന്ന് പതിയെ പറഞ്ഞു നയം വ്യക്തമാക്കാത്ത  ഒരു നയം ആയിരുന്നു എൽ.ഡി. എഫി ന്റെത്. അന്നേ  സാമാന്യ വിവരം ഉള്ളവർക്ക് അറിയാമായിരുന്നു  ഇടതു വന്നാൽ ബാറുകൾ എല്ലാം തുറക്കുമെന്ന്. അത് തന്നെ സംഭവിച്ചു. ഇപ്പോഴാണ് ജനം പ്രതീക്ഷിച്ച അവരുടെ നയം വ്യക്‌തമായത്. യു.ഡി.എഫ്. പൂട്ടിച്ച ബാറുകൾ എല്ലാം തുറപ്പിച്ചു. യു,ഡി,എഫ്  മനസ്സിൽ സന്തോഷിക്കുന്നുണ്ടാകാം ബാറുകൾ തുറന്നതിനു. ദുഖവും ഉണ്ടാകും. കിട്ടാനുള്ള കോഴക്കാശു പോയതിൽ.അത് കൊണ്ടാണ് അതിനെതിരെ കോൺഗ്രസ്സ് പ്രതിരോധം  ദുർബ്ബലമായിപ്പോയത്‌. 

ജനഹിതം -റഫറണ്ടം- വേണമെന്നാണ് ഇപ്പോൾ സുധീരൻ പറയുന്നത്.  സുധീരൻ മാഷേ യുഡിഫ്  കൊണ്ട് വന്ന മദ്യ നയം ജനഹിതത്തിലൂടെ ആയിരുന്നോ? ബാർ അടയ്ക്കണമെന്ന് നിങ്ങൾ പറഞ്ഞു. പറ്റില്ല എന്ന് ചാണ്ടിയും ബാബുവും മാണിയും കൂട്ടരും. എല്ലാവരും പറഞ്ഞു. നിങ്ങൾ കടും പിടിത്തം പിടിച്ചു. ചാണ്ടിയല്ലേ ആള്.  എന്നാ ഒരുത്തനും മിടുക്കാനാവണ്ട എന്ന് പറഞ്ഞു ചാണ്ടി എല്ലാ ബാറും പൂട്ടിച്ചു. അതല്ലേ ഉണ്ടായത്. എന്നിട്ടിപ്പം ജനഹിതം പറഞ്ഞു വന്നിരിക്കുന്നു. നിങ്ങളുടെ ശബ്ദത്തിനു വിലയില്ലാ തായിരിക്കുന്നു. എ ഗ്രൂപ്പും ഐ. ഗ്രൂപ്പും ഒത്തു തീർപ്പിൽ എല്ലാം പങ്കിട്ടെടുക്കുന്നു. സുധീരൻ നിങ്ങൾ  മിണ്ടാതിരിക്കുക എന്നതാണ് ബുദ്ധി.