2017, ഡിസംബർ 30, ശനിയാഴ്‌ച

മുഖം മൂടി

കബന്ധങ്ങളുടെ കരാള താണ്ഡവമാണ് സോഷ്യൽ മീഡിയയിൽ.  മുഖമില്ലാത്ത  എഴുത്തുകളുടെ ഒരു കൂമ്പാരം. ഫേസ് ബുക്ക് എന്നാണു പേരെങ്കിലും ഫേസ് ഇല്ലാത്തവരാണ് അധികവും. മുഖമില്ലാത്തവരും മുഖം മൂടി അണിഞ്ഞവരും അസഭ്യങ്ങളും അശ്ലീലങ്ങളും കൊണ്ട് സൈബർ ഇടം നിറക്കുന്നു. നേരിട്ട് പറയാൻ ധൈര്യമില്ലാത്ത ഭീരുക്കളായ ഇവർ ഒളിഞ്ഞിരുന്ന് തെറി വിളിക്കു ന്നു. സ്വന്തം രൂപം വെളിച്ചത്താവില്ല എന്നും  പിടിക്കപ്പെടില്ല എന്നും ഉള്ള  ഒറ്റ ധൈര്യത്തിലാണ് അസഭ്യം പറയുന്നത്. Crowd psychology പോലെയുള്ള മനോ രോഗം.  

ഈ   മനോരോഗികൾ രണ്ടു തരമുണ്ട്. തെറി വിളിക്കുന്നതിലും അശ്ലീലം പറയുന്നതിലും ആത്മസംതൃപ്തി അടയുന്നവർ. മറ്റേത്  സൈബർ പോരാളിക ളാണ്. ആർക്കോ  വേണ്ടി തെറി വിളിക്കാൻ  മുഖം പണയം വച്ചവർ.    പോരാളികളെ  പോറ്റി വളർത്തുന്ന നേതാവിന്റെ നിർദ്ദേശം കിട്ടിയാൽ   ട്രോളും തെറിയും കൊണ്ട് ഭടന്മാർ  ഇരകളെ ആക്രമിക്കും. വലിയ സൈന്യ മുള്ള വർക്കാണ് ജയം. കൂട്ടം ചേർന്ന് ആക്രമിക്കാനും ആക്രമണം നീട്ടിക്കൊണ്ടു പോകാനും അവർക്കു കഴിയും. പ്രധാന മന്ത്രിയെയും  മുഖ്യ മന്ത്രിയെയുമൊ ക്കെ  കേട്ടാലറയ്ക്കുന്ന പദ പ്രയോഗം കൊണ്ടാണ് അഭി സംബോധന ചെയ്യുന്നത്. ഇതാണോ ജനാധിപത്യം എന്ന് പലപ്പോഴും തോന്നിപ്പോകും. 

പാർവതീ എന്ന നടിയുടെ മേൽ നടത്തിയ തെറി  ആക്രമണം ആരുടെയോ  സൈബർ സൈന്യത്തിന്റേതായിരുന്നു. സമാന മനസ്കരായ മറ്റു സൈന്യങ്ങളും ആക്രമണത്തിൽ കൂടെ ചേർന്നു. വ്യത്യസ്ത താൽപ്പര്യമാണ് ഓരോ സൈന്യത്തിന്റേത് എങ്കിലും പാർവതിയെ ഒതുക്കുക എന്ന പൊതു താൽപ്പര്യം അവരെ ഒന്നിപ്പിച്ചു. മമ്മൂട്ടി ഫാൻസ്‌ ആയാലും, മെയിൽ ഷോവിനിസ്റ്റ് ഗ്രൂപ്പ് ആയാലും, സിനിമാ നിർമാതാക്കൾ-സംവിധായകർ-അഭിനേതാക്കൾ ആരായാലും അവർ ഒന്നിച്ചു. ഇതാണ് എപ്പോഴും സംഭവിക്കുന്നത്. അങ്ങിനെ ആക്രമണത്തിന്റെ വ്യാപ്തിയും കടുപ്പവും വർധിക്കും.  നമ്മുടെ പൊലീസിന് പലതും ചെയ്യാൻ കഴിയും. ആക്രമണം എവിടെ നിന്നാണ് ഉണ്ടായത് എന്ന് വ്യക്തമായി അറിഞ്ഞു കേസ് എടുക്കാൻ കഴിയും. ഒരിക്കൽ കേസ് എടുത്തു ശിക്ഷിച്ചാൽ ( മറ്റു തെളിവുകൾ ആവശ്യമില്ലാത്തതിനാൽ ഒരു മാസത്തിനകം ശിക്ഷ വിധിക്കാം എന്നാണു വിദഗ്ധർ പറയുന്നത്. പക്ഷെ പല കാരണങ്ങൾ കൊണ്ടും അതൊന്നും നടക്കാറില്ല. ഇങ്ങിനെ പ്രസിദ്ധരായ ആരെങ്കിലും പരാതി കൊടുത്താൽ മാത്രം  വഴിപാടു പോലെ കേസ് എടുക്കും. അത്ര തന്നെ. 

ഇനി മമ്മൂട്ടിയുടെ പുരുഷാധിപത്യ  സിനിമാ ശകലം നോക്കാം.  ആ പെൺ പോലീസ് ഓഫിസർമാരുടെ ഡയലോഗ്, യൂണിഫോമിന്റെ മുകളിലെ ബട്ടൻസ് ഊരിയുള്ള പോക്ക്, ഭാഷ  **** . അതൊക്കെ സ്ത്രീ വാദികൾ കാണണമായി രുന്നു. അതൊക്കെ പോട്ടെ. തനിക്കു മുകളിൽ IPS കാരി എന്ന അപകർഷതാ ബോധം ആണ് മമ്മൂട്ടി എന്ന സർക്കിൾ ഇൻസ്‌പെക്ടറെ കൊണ്ട് ആ പോക്രിത്തരം മുഴുവൻ കാണിച്ചത്. നായകൻ അത്രയെങ്കിലും ചെയ്തില്ലെങ്കിൽ സിനിമാ ഓടൂല്ല. അതാണ് ആ രംഗത്തിന്റെ സ്വാഭാവിക പരിണാമം.








2017, ഡിസംബർ 28, വ്യാഴാഴ്‌ച

കുറ്റസമ്മതം.

22  വർഷങ്ങൾക്കു ശേഷം ഒരു കുറ്റസമ്മതം. കരുണാകരനെ പുറത്താക്കാൻ കൂട്ടു നിൽക്കേണ്ടായിരുന്നു എന്ന് എംഎം ഹസൻ പറഞ്ഞിരിക്കുന്നു. അന്ന് ആന്റണി പറഞ്ഞതാണ് തന്നോടും ഉമ്മൻ ചാണ്ടിയോടും. കരുണാകരനെ തള്ളി താഴെയിടല്ലേ എന്ന്.  ഇത്രയും നാൾ മനസ്സിൽ കൊണ്ട് നടന്നിരുന്ന ഭാരം ഇറക്കി വച്ച് ആശ്വസിക്കാൻ ചെയ്തത് എന്നൊന്നും കരുതണ്ട. കാരണം അത്രയ്ക്ക് മനക്കട്ടി ഉളളവരാണീ രാഷ്ട്രീയക്കാർ. അവർക്കു മനഃസാക്ഷിക്കുത്തു എന്നൊരു സംഭവമേ ഇല്ല. മനസാക്ഷി ഉണ്ടെങ്കിലല്ലേ കുത്തു ഉണ്ടാകൂ. ഇവരുടെ ഇടയിൽ തൊഴുത്തിൽ കുത്തു മാത്രമാണുളളത്. അപ്പോൾ ഈ കുറ്റസമ്മതത്തിനു മറ്റു കാരണങ്ങൾ ആണുളളത്. ഇപ്പോൾ ഹസന് കെപിസിസി പ്രസിഡൻറ് ഒരു താൽക്കാലിക ചുമതല ആണ്. തമ്മിലടി കൊണ്ട്  തൽക്കാലം മാറാൻ വഴിയില്ല. എന്നാലും അതൊന്നു ഉറപ്പിക്കുക.    അത് മാത്രമല്ല. രാഹുൽ ഗാന്ധി പ്രസിഡന്റ് ആയി വന്ന സ്ഥിതിക്ക് വിഎം സുധീരനന്റെ വാക്കുകൾക്കു വില ഉണ്ടാകും. അങ്ങിനെയെങ്കിൽ ഈ വഴി അല്ലേ എളുപ്പം? . ആന്റണിയുടെയും സുധീരന്റേയും ഗു ഡ് ബുക്സിൽ ആവുക. കസേര നില നിർത്തുന്നതോടൊപ്പം അധികാരം കളിക്കുക.  ഇതാണ് ഹസന്റെ ബുദ്ധി.





അന്ന് കരുണാകരനെ ഒതുക്കാൻ ചാണ്ടിക്ക് കൂട്ടു നിന്നെങ്കിൽ ഇന്ന് അതെ ചാണ്ടിയെ ഒതുക്കാൻ ....


2017, ഡിസംബർ 15, വെള്ളിയാഴ്‌ച

ആവിഷ്കാര സ്വാതന്ത്ര്യം

പവിത്രൻ തീക്കുനി. വിപ്ലവ കവി. എന്ന് പറഞ്ഞാൽ മനസ്സിലാകുമല്ലോ. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിക്കുന്ന ഇടതു പക്ഷ കവി.   "മയ്യത്താവുവോളം പോത്തു തിന്നണോന്നുണ്ട്" എന്നെഴുതിയ കവി. പണ്ടൊക്കെ പറയുന്നത് പോലെ   തൂലിക പടവാളാക്കിയ കവി. മറ്റൊരു വാൾ കഴുത്തിന് നേരെ വരുമ്പോൾ പടവാളും ഉറയിലിട്ടു  ഓടി. തല ഇല്ലെങ്കിൽ പിന്നെ എങ്ങിനെ കവിത എഴുതും? തൂലിക എങ്ങിനെ സാമൂഹ്യ സേവനത്തിനു ഉപയോഗിക്കും?  അത് കൊണ്ട് ആദ്യം സ്വന്തം ജീവൻ സുരക്ഷിതമാക്കട്ടെ. 







പവിത്രൻ തീക്കുനി ചെയ്തതും അത് തന്നെ. രാത്രിയിൽ എഴുതിയ 'പർദ്ദ' എന്ന കവിത നേരം പുലരുന്നതിനു മുൻപ് തന്നെ പിൻവലിച്ചു ജീവനും കൊണ്ട് ഓടി. പറഞ്ഞതും വിഴുങ്ങി, കാലിൽ സാഷ്ട്ടാംഗം വീണ് സമസ്‌താപാരാധവും പൊറുക്കേണമേ എന്ന് അപേക്ഷിച്ചു. ആവിഷ്കാര സ്വാതന്ത്ര്യം, സഹിഷ്ണുത - എത്ര മനോഹരമായ പദങ്ങൾ. യാതൊരു എതിർപ്പും വരില്ല എന്ന് പൂർണ വിശ്വാസ മുള്ളിടത്തു ഉപയോഗിച്ചു മാന്യനാകാൻ പറ്റിയ പദങ്ങൾ.തല കൊയ്യും എന്ന് ഭീഷണി ഉള്ളിടത്തോ? പഞ്ചപുച്ഛം അടക്കി നിൽക്കുക. പക്ഷെ മറ്റേ വാക്കുണ്ടല്ലോ, പക്ഷെ ആവിഷ്കാര സ്വാതന്ത്ര്യം, അത് വിടരുത്. അത് പ്രസംഗിച്ചു നടക്കണം.





സഹിഷ്ണുത ഉള്ളവരുടെ ദൈവങ്ങളെയും വിശ്വാസങ്ങളെയും കുറിച്ച് തെറിയും എഴുതുക.പ്രശസ്തി, അത് മറ്റവർ വാങ്ങിത്തരും

2017, ഡിസംബർ 5, ചൊവ്വാഴ്ച

ചുഴലിക്കാറ്റ്

മരണം 6കുറെ ആയി. കടലിൽ എത്ര പേർ അകപ്പെട്ടു, എത്ര പേർക്ക് ജീവഹാനി സംഭവിച്ചു എന്നൊന്നും ആർക്കും അറിയില്ല. അതിശക്തമായി തുടരുന്ന പേമാരിയും കാറ്റും. സമയത്തു മുന്നറിയിപ്പ് നൽകുന്നതുൾപ്പടെയുള്ള ദുരന്ത നിവാരണ നടപടികൾ  എടുക്കാൻ സർക്കാർ ദയനീയമായി പരാജയപ്പെട്ടത് കൊണ്ടാണ്  നില ഇത്രയും രൂക്ഷമായത്, ഇത്രയും മരണങ്ങൾ നടന്നത്. അതിന്റെ കൂടുതൽ തെളിവുകൾ ആണ് പുറത്തു വരുന്നത്. ഓഖി ചുഴലിക്കാറ്റ് രൂപപെടുന്നതിനെയും അതിന്റെ ആഘാതങ്ങളെയും കുറിച്ച് വിശദമായ വിവരങ്ങൾ ആണ് ലഭ്യമായത്. എന്നിട്ടും യാതൊരു നടപടികളും എടുക്കാതെ സർക്കാർ അലംഭാവം കാട്ടി. സെൻ കുമാറിനും ജേക്കബ് തോമസിനും എതിരെ കേസ് എടുക്കുന്നതിനും, ജോയ്‌സ് ജോർജിന്റെയും മറ്റു മാർക്കിസ്റ്റ് കാരുടെയും മൂന്നാർ കയ്യേറ്റം സംരക്ഷിക്കുന്നതിനും അൻവറിന്റെ പാർക്ക് രക്ഷിക്കാൻ പുതിയ നിയമം കൊണ്ട് വരുന്നതിനും ഒക്കെയുള്ള തിരക്കിനടിയിൽ പിണറായിക്ക് കുറെ പാവങ്ങളുടെ ജീവൻ രക്ഷിക്കാൻ എവിടെ സമയം?


2017, ഡിസംബർ 2, ശനിയാഴ്‌ച

എംഎൽഎ സംസ്കാരം





"നിന്നെ ആരാടീ ഇങ്ങോട്ടു എടുത്തോണ്ട് വന്നത്" ഒരു എം.എൽ.എ. ഡ്യൂട്ടി  ചെയ്യുന്ന ഒരു   ഡെപ്യൂട്ടി കളക്റ്ററോട് ചോദിക്കുന്നതാണ് ഇത്.  പാറശ്ശാല MLA ഹരീന്ദ്രകുമാർ ആണ് ഈ വീരൻ. ഏതു പാർട്ടിക്കാരനാണ് എന്ന്പ്രത്യേകം പറയേണ്ട ല്ലോ.കാരണം ഇത്തരം സ്വഭാവം സിപിഎമ്മിന്റെ  പാരമ്പര്യമാണ്. മന്ത്രി എംഎം മണി സബ് കളക്ടർ ശ്രീറാം വെങ്കട്ടരാമനെ വട്ടിന് ഊളമ്പാറ കൊണ്ട് പോകണമെന്ന് പറഞ്ഞു.  മറ്റൊരു സബ് കളക്ടർ പ്രേം കുമാറിന് തലയ്ക്കു സുഖമില്ലെന്നു മണി  പറഞ്ഞു. സബ് കളക്ടർ കോപ്പി അടിച്ചു ജയിച്ചതാണ് എന്ന് രാജേന്ദ്രൻ എംഎൽഎ പറഞ്ഞു. ഇപ്പോൾ പാറശ്ശാല എംഎൽഎ യും ഇങ്ങിനെ ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുന്നു.

മന്ത്രിമാരും എംഎൽഎ മാരും നടത്തുന്ന ഇത്തരം  അന്തസ്സില്ലാത്ത  പ്രതികരണങ്ങൾ സർക്കാരിന് യോജിച്ചതല്ല എന്ന് മുഖ്യ മന്ത്രി പറഞ്ഞിട്ടില്ല. അതാണ് നമ്മുടെ മുഖ്യ മന്ത്രി. 

ഇത്രയും ആയിട്ടും ഒരൊറ്റ ഉദ്യോഗസ്ഥനും ഒരക്ഷരം പ്രതികരിച്ചിട്ടില്ല. മന്ത്രിമാരുടെയും മറ്റും ചീത്ത വിളി കേൾക്കാൻ ഏതു കോഡ് ഓഫ് കോണ്ടക്ട് ആണ് ഇവരെ നിർബന്ധിതരാക്കുന്നത്?  ഒരു കൂട്ടം ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാരുടെ പൃഷ്ടം താങ്ങി പത്തു കാശു ണ്ടാക്കാൻ നോക്കും. ഡെപ്യുട്ടി കളക്ടറെ വിരട്ടിയതിൽ അവരുടെ തന്നെ  ഒരു കീഴുദ്യോഗസ്ഥനും (ബി.ഡി.ഓ) ഉണ്ടെന്നു കേൾക്കുന്നു.മറ്റേ കൂട്ടർ   രാഷ്ട്രീയക്കാരുടെ ആട്ടും തൂപ്പും സഹിച്ചു കഴിഞ്ഞോളും. അതാണ് രാഷ്ട്രീയക്കാർ ഇവരെ ഇങ്ങിനെ തെറി പറയുന്നത്.

ഹാദിയായുടെ സുഖവിവരം തേടി ഓടി  നടന്ന വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈനെ  കാണാനില്ല. ഉത്തരേന്ത്യ യിൽ ഒരു പെൺകുട്ടിയ്ക്ക് ചെവി വേദന വന്നാൽ ചാനലിൽ വന്നു ഘോര ഘോരം പ്രസംഗിക്കുന്ന ഒറ്റ വനിതാ പ്രവർത്തകയെയും കണ്ടില്ല. എല്ലാവരും ഫോൺ ഓഫ് ആക്കി വച്ച് വടക്കോട്ടു നോക്കിയിരിക്കുകയാണ്.  അവിടന്നെ ന്തെങ്കിലും കിട്ടുമോ എന്ന് നോക്കി. സ്ത്രീകളെ അസഭ്യം പറയുന്നതും ജോലി തടയുന്നതും ജാമ്യമില്ലാ കുറ്റമാണ്. MLA ക്കെതിരെ  ആര് കേസ് എടുക്കും?

2017, നവംബർ 26, ഞായറാഴ്‌ച

GST

നികുതി വെട്ടിപ്പ് നമ്മുടെ രക്തത്തിൽ അലിഞ്ഞിരിക്കുന്നു. അധിനിവേശ മുസ്ലിം ഭരണാധികാരികളും അതിനു  ശേഷം വന്ന ബ്രിട്ടീഷുകാരും നടത്തിയ അമിതവും അശാസ്ത്രീയവുമായ നികുതി പിരിവു  ഉണ്ടാക്കിയ ആഘാതമാണോ ഇതിന് പിന്നിൽ എന്നറിയില്ല. എവിടെയും നികുതി ഒഴിവാക്കാൻ നമ്മൾ നോക്കും. 50 ലക്ഷത്തിന്റെ സ്വർണം വാങ്ങാം 5000 രൂപയെങ്കിലും നികുതി വെട്ടിക്കണം. ആ ഇടപാടിൽ കള്ളക്കണക്ക്‌ കാണിച്ചു  കടക്കാരൻ 5 ലക്ഷത്തിന്റെ നികുതി വെട്ടിച്ചിരിക്കും. 1 കോടിയുടെ കാറ് വാങ്ങും, പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തു 15 ലക്ഷം നികുതി വെട്ടിക്കും. സെന്റിന് 5 ലക്ഷം വച്ച്  50 ലക്ഷത്തിന്റെ  വസ്തു കച്ചവടത്തിൽ 10 ലക്ഷം രേഖകളിൽ  കാണിച്ചു നികുതി വെട്ടിക്കുന്നു. വാങ്ങുന്ന ആൾക്ക് 40 ലക്ഷം രൂപ കള്ളപ്പണം മാറി കിട്ടുന്നു. വിൽക്കുന്നയാൾക്കു 40 ലക്ഷം കള്ളപ്പണം കിട്ടുന്നു. ഫ്‌ളാറ്റിനും ഇതേ രീതി. മുതലാളിയും കോടികൾ വെട്ടിക്കുന്നു. ഇവിടെയൊക്കെ കള്ളപ്പണം ആണ്  ഉണ്ടാകുന്നത്. 



 കച്ചവടക്കാർ വിൽപ്പന നികുതി വെട്ടിക്കുന്നു. ഫാക്ടറികൾ, ഇറക്കുമതിക്കാർ, കയറ്റു മതിക്കാർ തുടങ്ങി എല്ലാവരും   വൻതോതിൽ  നികുതി വെട്ടിക്കുന്നു. അപ്പോൾ ഇതൊക്കെ കണക്കിൽ പെടാത്ത പണം ആകുന്നു. ഇൻകം ടാക്സ്  ശരിയായി അടയ്ക്കുന്നത് ശമ്പളം ഉള്ളവർ മാത്രമാണ്. ബാക്കിയെല്ലാം വെട്ടിപ്പാണ്‌. മുൻപ് പറഞ്ഞ വെട്ടിപ്പുകളൊക്കെ ആദായത്തിലും പ്രതി ഫലിക്കുന്നത് കൊണ്ട് ഇൻകം ടാക്സ് വൻ രീതിയിൽ വെട്ടിക്കുന്നു. കള്ളക്കച്ച വടം, കള്ളപ്പണം  തടയാൻ കഴിയുന്ന നോട്ട് അസാധുവാക്കൾ നടപ്പിലാക്കിയ പ്പോൾ എതിർത്തത് അത് കൊണ്ടാണ്. 

ഇപ്പോൾ GST   യെ എതിർക്കുന്നതും  അത് കൊണ്ടു തന്നെയാണ്. കേരളത്തിൽ എതിർപ്പ് സർക്കാർ സ്‌പോൺസേർഡ് ആണെന്നുള്ളത് മലയാളിയുടെ ദുര്യോഗം. കേരള ധന മന്ത്രി ഇതിനെ എതിർത്തതു കണ്ടല്ലോ. രാഷ്‌ടീയ ലാഭത്തിനു വേണ്ടിയുള്ള എതിർപ്പ് എന്നത് മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത! 

GST  കൊണ്ടു സാധാരണക്കാരന് എന്ത് നഷ്ടമാണ് ഉണ്ടായത്? കള്ളപ്പണക്കാർ ഇതിനെയൊക്കെ എതിർക്കുന്നു. ഒന്നുമറിയാത്ത സാധാരണക്കാർ കൂടെ ചേരുന്നു.

2017, നവംബർ 23, വ്യാഴാഴ്‌ച

പുതിയ മന്ത്രി

ഹണീന്ദ്രൻ വീണ്ടും മന്ത്രിയാകും എന്ന് തീർച്ചയായി. അന്വേഷണ കമ്മീഷൻ ക്‌ളീൻ ചിറ്റ് കൊടുത്തു എന്ന  നിലപാടാണ് മുഖ്യ മന്ത്രിയും.പത്ര സമ്മേളനത്തിൽ അത് വ്യക്തമാക്കുകയും ചെയ്തു. മൂത്രമൊഴിക്കാൻ  പോകുന്നതിന് വരെ നിയമോപദേശം തേടുന്ന സർക്കാർ ഇക്കാര്യത്തിൽ വളരെ വേഗത്തിലാണ് കാര്യങ്ങൾ നീക്കിയത്. തോമസ്  ചാണ്ടിക്കെതിരെ ഹൈക്കോടതി വിധി വന്നിട്ടും എത്ര നീണ്ട  ആലോചനയാണ് നടത്തിയത്. അവസാനം സിപിഐ അറ്റ കൈ പ്രയോഗം നടത്തിയതിനാലാണ് രാജി നടന്നത്.    



ലൈംഗിക സംഭാഷണം നടത്തിയിട്ടില്ല എന്ന് ശശീന്ദ്രൻ ഇന്ന് വരെ  പറഞ്ഞിട്ടില്ല. കമ്മീഷനും  അങ്ങിനെ പറഞ്ഞിട്ടില്ല. പിന്നെ എങ്ങിനെയാണ്  കുറ്റ വിമുക്തനാകുന്നത്?  ഇതൊരു fact finding commission ആണ്. എന്ത്  fact ആണ്   കമ്മീഷൻ കണ്ടു പിടിച്ചത്? ശശീന്ദ്രൻ ഫോൺ സംഭാഷണം നടത്തിയോ, അത് അങ്ങേരുടെ ശബ്ദമാണോ എന്ന് കമ്മീഷനും അറിയില്ല. ഒറിജിനൽ ടേപ്പ് കിട്ടിയില്ല അത്രെ. അങ്ങിനെയെങ്കിൽ ഇത് തന്റേതാണോ എന്ന് ഹണീന്ദ്രനോട് ചോദിച്ചോ? ഇല്ല. പിന്നെന്താ കമ്മീഷൻ   ചെയ്തത്?  കമ്മീഷൻ? ഇതൊന്നുമറിയില്ല എങ്കിലും  മന്ത്രി കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന് പറയുന്നു. സർക്കാരും കൊള്ളാം കമ്മീഷനും കൊള്ളാം. ശശീന്ദ്രന്റെ പേരിൽ കോടതിയിൽ കേസുണ്ട്. പിണറായി സർക്കാരിന് ഇതൊക്കെ ഭൂഷണം തന്നെ.

2017, നവംബർ 20, തിങ്കളാഴ്‌ച

തീവ്രവാദം

പത്തു മാസം ചുമന്ന് നൊന്തു പെറ്റു അമ്മിഞ്ഞപ്പാൽ ഊട്ടി വളർത്തിയ അമ്മയുടെ  സ്നേഹവും വാത്സല്യവും നിറഞ്ഞ വിളി തല തിരിഞ്ഞ മകന്റെ കർണ പുടങ്ങളിൽ മുഴങ്ങി. ഭീകര വാദവും, വർഗീയതയും,തോക്കും ബോംബും വലിച്ചെറിഞ്ഞു ആ മകൻനല്ല കുട്ടിയായി അമ്മയുടെ സവിധത്തിൽ എത്തി. ലഷ്കർ -ഇ-തോയ്‌ബ യിൽ ചേർന്ന മജീദ് ഖാൻ എന്ന കാശ്മീരിയാണ് തിരിച്ചു വന്നത്. അമ്മ ആയിഷയുടെ ഹൃദയം പൊട്ടുന്ന വിളിയാണ് മജീദിനെ തിരിച്ചെത്തിച്ചത്.   





കഴിഞ്ഞ ആഴ്ചയാണ് മജീദ് ലഷ്കർ -ഇ-തോയിബയിൽ ചേർന്നത്. പാകിസ്ഥാന്റെ പിന്തുണയോടെ ഭാരതത്തെ ആക്രമിക്കുന്ന തീവ്ര വാദി സംഘടന. കാശ്മീരിൽ സ്ഥിരം ആക്രമണം നടത്തുന്നതും കലഹങ്ങൾ ഉണ്ടാക്കുന്നതും അവിടത്തെ സമാധാന അന്തരീക്ഷം തകർക്കുന്നതും പ്രധാനമായി ഈ ഭീകര സംഘടന ആണ്. അതിലേക്കാണ് ഈ കാശ്മീരി ചെറുപ്പക്കാരൻ ചേക്കേറിയത്.

കേരളത്തിൽ നിന്നും എത്ര ആളുകളാണ് IS എന്ന ഭീകര സംഘടനയിലേയ്ക്ക് പോകുന്നത്. എത്ര എണ്ണം മരിച്ചു വീഴുന്നു. എന്നിട്ടും ഇപ്പോഴും IS റിക്രൂട്ടിട്മെന്റ് കേരളത്തിൽ സജീവമാണ്. സ്വർഗ്ഗ രാജ്യം കിട്ടുമെന്ന മോഹന വാഗ്ദാനമാണ് വിഡ്ഢികളായ ചെറുപ്പക്കാരെ ഇതിലേയ്ക്ക് അടുപ്പിക്കുന്നത്. പിന്നെ മത തീവ്രവാദവും. എത്ര പെൺ  കുട്ടികളെയാണ് മതം മാറ്റി സിറിയയിൽ കൊല ചെയ്യപ്പെടാൻ അയക്കുന്നത്?

കണ്ണൂരിലെ അമ്മമാരെ-സിറിയൻ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ച  ഷമീർ,സൽമാൻ, ഷഹനാദ്, ഷാജിൽ, റിഷാൽ എന്നീ   മക്കളെ ഭീകര വാദത്തിൽ നിന്നും തിരിച്ചു വിളിക്കാൻ എന്ത് കൊണ്ട് കഴിഞ്ഞില്ല? ഇപ്പോഴും ചെറുപ്പക്കാർ ഐ എസിൽ പൊയ്‌ക്കൊണ്ടിരിക്കുന്നു.  അഖില, ആതിര തുടങ്ങിയ പെൺ  മക്കൾ  മതം മാറി സിറിയയിൽ ആട് മേയ്ക്കാൻ പോകു മ്പോൾ തിരിച്ചു വിളിക്കാൻ കഴിയുന്നില്ല? 

മക്കൾ എങ്ങിനെ വളരുന്നു ഏതു വഴിക്കു പോകുന്നു എന്ന് ശ്രദ്ധിക്കേണ്ടത് അമ്മമാരാണ്. അവരെ നേർവഴിക്കു നയിക്കേണ്ടത് അമ്മമാരാണ്. അമ്മയുടെ സ്നേഹ ത്തിനു മുൻപിൽ മക്കൾ നേർവഴിക്കു വരും.പക്ഷെ മാതാപിതാക്കൾ വർഗീയതയും കമ്മ്യുണിസവും ആയി നടന്നാൽ എന്ത് ചെയ്യും?

2017, നവംബർ 19, ഞായറാഴ്‌ച

നാറ്റ ക്കേസ്

അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു പിന്നെയും നായ്ക്കാണ് മുറുമുറുപ്പ്. പൊതു മുതൽ മോഷ്‌ടിച്ചു എന്ന് ഭരണ കൂടം കണ്ടെത്തിയ തോമസ് ചാണ്ടിയെ സ്വന്തം മടിയിൽ അഭയം നൽകിയ മുഖ്യ മന്ത്രി. സർക്കാ രിനെതിരെ മന്ത്രി കേസ് കൊടുക്കുന്ന അപൂർവത. അത് ഭരണഘടന ലംഘനം ആണെന്നും മന്ത്രി സഭാ യോഗങ്ങളിൽ പങ്കെടുക്കാൻ അർഹതയില്ല, മന്ത്രി സ്ഥാനം രാജി വയ്ക്കണം എന്നുമുള്ള അതി രൂക്ഷ വിമർശനം നടത്തിയ ഹൈക്കോടതി വിധി വന്നിട്ടും രാജി വയ്ക്കൂ എന്ന് ചാണ്ടിയോട് പറയാൻ ചങ്കൂറ്റമില്ലാത്ത  പിണറായി. എന്നിട്ടും അതിനു സിപിഐ ക്കു കുറ്റം.അതെ ചാണ്ടിയെ വച്ച് കൂടിയ മന്ത്രി സഭാ യോഗത്തിൽ നിന്നും സിപിഐ വിട്ടു നിന്നു. അത് കൊണ്ട് രാജി നടന്നു. അസംബന്ധ നാടകങ്ങളുടെ ഒരു പരമ്പരയാണ് കേരള രാഷ്ട്രീയത്തിൽ അരങ്ങേറിയത്. NCP നേതൃത്വത്തോട്  ആലോചി ക്കാ നാണ് ചാണ്ടിക്ക് സമയം കൊടുത്തത് എന്ന വിഡ്ഢി ന്യായം പറയുന്നു  സിപിഎം. രാജി വേണ്ടാ എന്ന് NCP പറഞ്ഞിരുന്നുവെങ്കിലോ? രാജി വേണ്ട എന്ന് പിണറായി പറയുമായിരുന്നോ? NCP നേതൃത്വമാകട്ടെ അതി രാവിലെ ഉണരുന്ന സ്വഭാവവുമില്ല. രാവിലെ 11 മണിക്കേ ഉണരൂ എന്നാണു ചാണ്ടി പറയുന്നത്! മുഖ്യ മന്ത്രിയുടെ അടി വസ്ത്ര ചരടിൽ അവസാന പിടി വള്ളിയായി തൂങ്ങി നിന്ന ചാണ്ടിയുടെ ഭാരത്തിൽ അത് കൂടി അഴിഞ്ഞു മുഖ്യ മന്ത്രി പൊതു സമൂഹത്തിൽ പൂർണ നഗ്നനാകുന്നതിൽ നിന്നും  കേരളത്തെ രക്ഷിച്ചത് സിപിഐ ആണ്. ചാണ്ടി തന്നെ മൂക്ക് പൊത്തുന്ന നാറ്റ ക്കേസ്.






കുറ്റം ചെയ്തിട്ടും കടിച്ചു തൂങ്ങി കിടക്കുന്ന മന്ത്രി(ചാണ്ടി) അയാളെ
മുന്നണി മര്യാദ എന്ന പേരിൽ ജനാധിപത്യ മര്യാദകളെ കശാപ്പു ചെയ്യുകയാണ് കേരളത്തിലെ സർക്കാർ. കായൽ കൈയേറ്റം നടത്തിയെന്ന് കളക്ടർ കണ്ടു പിടിച്ച  തോമസ് ചാണ്ടി എന്ന മന്ത്രിയെ രക്ഷിക്കാനാണ് മുന്നണി മര്യാദ എന്ന ജുഗുപ്സാവഹമായ നിലപാട് എടുക്കുന്നത്. അതിൽ പിണറായിയും കാനവും ഒരേ തൂവൽ പക്ഷികൾ. എന്താണ് മുന്നണി മര്യാദ? ഒരാൾ കുറ്റം ചെയ്‌തെന്ന് കണ്ടു പിടിച്ചാൽ ( ആ കുറ്റത്തിന് കളക്ടർ തന്നെ  ക്രിമിനൽ കേസ് എടുക്കേണ്ട താണ്) അയാള് രാജി വയ്ക്കാൻ പറയാൻ ആർക്കും ചങ്കുറപ്പില്ല. അത് പറയാൻ ചങ്ക് രണ്ടൊന്നും വേണ്ട.  നല്ലതു ഒറ്റ ഒരെണ്ണം മതി. അതിനു പകരം തെരെഞ്ഞെടുത്ത ജനങ്ങളോട് മര്യാദ കേട് കാട്ടുന്നു .മുന്നണിയിലുള്ളവരെ     സംരക്ഷിക്കുന്നതാണോ മുന്നണി മര്യാദ? അതോ നികുതി കൊടുക്കുന്ന  ജനങ്ങളുടെയും പൊതു മുതലും സംക്ഷിക്കുന്നതോ? 
മുന്നണി മര്യാദ ആണോ ജനാധിപത്യമര്യാദ ആണോ വലുത്‌?

2017, നവംബർ 10, വെള്ളിയാഴ്‌ച

സോളാർ കമ്മീഷൻ റിപ്പോർട്ട്

കാത്തിരിപ്പു കഴിഞ്ഞു. സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നു. എല്ലാ തെളിവുകളും നിരത്തി ശിവരാജൻ കമ്മീഷൻ ഉമ്മൻചാണ്ടിയുടെ കള്ളത്തരങ്ങൾ പൊളിച്ചു. എന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ ജനങ്ങളുടെ ടെ മുന്നിൽ ചാണ്ടി  പറയുകയാണ്  'ഞാനൊന്നുമറിഞ്ഞില്ല -ഞാൻ നിർ ദോഷി യാണ്' എന്ന്. അങ്ങേരുടെ തൊലിക്കട്ടി അപാരം തന്നെ.  സരിതയെ കണ്ടിട്ടേ ഇല്ല എന്ന് പറഞ്ഞിരുന്ന ആള് അടവ് മാറ്റി. ഇപ്പോൾ പറയുന്നു കണ്ടു കാണും ഓർമയില്ല എന്ന്. ഇനിയും ഓര്മ വരാൻ ധാരാളം കാര്യങ്ങൾ ഉണ്ട്. 50 കൊല്ലം പൊതു പ്രവർത്തനം നടത്തി എന്ന് ചാണ്ടി  സ്ഥിരം പറയുന്നു. ഇത് പോലെ തന്നെയായിരിക്കും ഈ 50 കൊല്ലവും. പക്ഷെ കള്ളി വെളിച്ചത്തായതും പിടിക്കപ്പെട്ടതും  ഇപ്പോൾ എന്ന് മാത്രം. ചാണ്ടിയുടെ അഴിമതിയുടെ കാര്യത്തിൽ ശിങ്കിടികൾ ചോദിക്കുന്നത്  36 ലക്ഷം രൂപയ്ക്ക് സരിതയുടെ പുറകെ പോകുമോ എന്ന്. അതിനർത്ഥം ഉമ്മൻ ചാണ്ടിക്ക് കാശ് കിട്ടാൻ മറ്റു സോഴ്സ് ഉണ്ടെന്നല്ലേ? ശിങ്കിടികളേ, ഇങ്ങിനെ പലരുടെയും കയ്യിൽ നിന്നും വാങ്ങിയാൽ അല്ലെ നിങ്ങൾ കണ്ട കോടികൾ ഉണ്ടാവുകയുള്ളൂ. പിന്നെ ലൈംഗികാരോ പണം.  ചാണ്ടിക്ക്  74 വയസ്സ് എന്ന് പറഞ്ഞു ശിങ്കിടികൾ അത് കള്ളമാണെന്ന് പറയുന്നു.  കിളവന്മാരുടെ ക്രീഡകൾ കോൺഗ്രസ്സ് പാരമ്പര്യ മാണ്. 87 വയസ്സിൽ ND തിവാരി. 85 വയസ്സിൽ സുഖ്‌റാം പുറത്തു വന്ന വീഡി യോകൾ കണ്ടല്ലോ. ഒരു പദവിയും വേണ്ട എന്ന് കട്ടായം പറഞ്ഞത് എന്താണ് എന്ന് ഇപ്പോൾ  ജനത്തിനു മനസ്സിലായല്ലോ.  ന്യായീകരിക്കാൻ നടക്കാതെ   രാഷ്ട്രീയം നിർത്തിപ്പോവു കയാണ് ചാണ്ടി നല്ലത്. ഏതായാലും അഴിയെണ്ണാം.


2017, നവംബർ 8, ബുധനാഴ്‌ച

ഫിറ്റ്

ഡി.ജി.പി. ലോക് നാഥ് ബെഹ്‌റ പറയുകയാണ് കേരളത്തിലെ പോലീസ് കാര് ഫിറ്റ് അല്ലെന്ന്. മറ്റേ ഫിറ്റ് അല്ല. ഏത്? വെള്ളമടിച്ചുള്ളത്. അത് കാര്യമായി നടക്കുന്നുണ്ട്. ഇടയ്ക്കിടെ അതിന്റെ വാർത്തകൾ വാർത്ത പുറത്തു വരുന്നുമുണ്ട്. അത് കേഡർ നോക്കാതെ കോൺസ്റ്റബിൾ മുതൽ IAS വരെ നടക്കുന്നുമുണ്ട്.

ആ ഫിറ്റ് അല്ല ഈ ഫിറ്റ്.. ഇത് ബോഡി ഫിറ്റ്. ശാരീരിക ക്ഷമത. എക്സർസൈസ് ഇല്ലെന്നും പൊറോട്ടയും ഇറച്ചിയും അടിച്ചു എല്ലാവരും കുടവയറും ചാടി ഇരിക്കുകയാണെന്ന് ഡിജിപി . പോലീസിന്റെ  ട്രെയിനിങ് കഴിഞ്ഞാൽ പിന്നെ സ്വസ്ഥം. ശരീരമനങ്ങാതെ പെൻഷൻ പറ്റാം. sap കാറ് മാത്രമാണ് ഒരു അപവാദം. മറ്റുളവരൊക്കെ കണക്കു തന്നെ. ശരീരമനങ്ങിയുള്ള പണി ഇല്ല. പ്രതിയെ ഇടിക്കുക തൊഴിക്കുക തുടങ്ങിയ മൂന്നാം മുറയിൽ, പിന്നെ   വല്ലപ്പോഴും സമരക്കാര് കല്ലെറിയുമ്പോഴുള്ള ഓട്ടം, അത് മാത്രമാണ്  എക്സർസൈസ്. ഡെയിലി പരേഡ് ഇല്ല. വലിയ IAS  ഏമാന്മാർക്കു  അതുമില്ല. കാറിൽ നിന്നിറങ്ങിയാൽ ഓഫീസ്. പിന്നെ മന്ത്രിമാരെ കാണുമ്പോഴുള്ള സലൂട്ട് മാത്രമാണ് ആകെയുള്ള എക്സർസൈസ്. പിന്നെ എങ്ങിനെ ശരീരം ഫിറ്റ് ആകും? കുടവയറ്‌ താങ്ങാൻ ഒരു ബെൽറ്റ് ഉണ്ടെന്നുള്ളതാണ് ഏക ആശ്വാസം.

2017, നവംബർ 2, വ്യാഴാഴ്‌ച

നീതി





നീതി പീഠങ്ങൾ മാത്രമാണ് ഇന്ന് സാധാരണക്കാരന് ഏക ആശ്രയം.  അഴിമതിയിൽ  മുങ്ങിക്കുളിച്ച രാഷ്ട്രീയക്കാരും ഭരണാധിപന്മാരും ഉദ്യോഗസ്ഥരും പണമുണ്ടാക്കാനായി എന്തും ചെയ്യുന്ന അവസ്ഥ. അവിടെ സാധാരണക്കാരന് എങ്ങിനെ നീതി ലഭിക്കാനാണ്? അത് കൊണ്ടാണ് നീതി പീഠങ്ങളെ പ്രതീക്ഷാ പൂർവം ജനം നോക്കുന്നത്.

അവിടെയും പലപ്പോഴും അവനു നിരാശ ആണുണ്ടാകുന്നത്. എന്നാലും   ചിലപ്പോഴെങ്കിലും ഒക്കെ സാധാരണക്കാരനും നീതി ലഭിക്കും എന്ന് കോടതി വിധികൾ തെളിയിക്കുന്നു. കൊലപാതക ക്കേസിൽ ഏഴാം പ്രതി ആണ് പ്രശസ്ത അഭിഭാഷകൻ ഉദയഭാനു.  വക്കീൽ ഉദയഭാനുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ  16 ന്  ഹൈക്കോടതിയിൽ വന്നപ്പോൾ ജസ്റ്റീസ് ഉബൈദ് ഉത്തരവിട്ടു, ഒക്ടോബർ 23 വരെ അറസ്റ്റ് ചെയ്യരുത് എന്ന്. മതിയായ തെളിവുകൾ ഹാജരാക്കാനും പറഞ്ഞു. സെപറ്റംബർ 29 നു നടന്ന കൊലപാതകം ആണ്.തെളിവുകൾ ശേഖരിക്കാനും അത് നശിപ്പിക്കുന്നത് തടയാനുമാണ് അറസ്റ്റ്. അറസ്റ്റ് നീണ്ടു പോയി. 23 നു കേസ് എടുക്കുമ്പോൾ ജസ്റ്റീസ് ഉബൈദ് പിന്മാറി. ജസ്റ്റീസിനെതിരെ കൊല്ലപ്പെട്ട രാജീവിന്റെ ബന്ധുക്കൾ സുപ്രീം കോടതിയിൽ പരാതിയും നൽകി. അദ്ദേഹത്തിന്റെ വിധി കേസന്വേഷണത്തിനെ ബാധിക്കുന്നു എന്നും ആരോപണം ഉണ്ടായി. മറ്റൊരു ജഡ്ജി  കേസ് വീണ്ടും കേട്ടു. ജാമ്യം നിഷേധിച്ചു.ജസ്റ്റീസ്  ഹരിപ്രസാദ്  വിധിയിൽ ഇത്രയും കൂടി പറഞ്ഞു, "Be you ever so high, the law is always above you." is an an unquestionable proposition". തെളിവുകൾ നോക്കിയാകണം കോടതി കാര്യങ്ങൾ തീരുമാനിക്കേണ്ടത്, അല്ലാതെ ആളുകളുടെ പദവി നോക്കിയല്ല. നമുക്കു കോടതിയിൽ വിശ്വാസം അർപ്പിക്കാം.

2017, ഒക്‌ടോബർ 28, ശനിയാഴ്‌ച

ജാഗ്രത ക്കുറവ്

പ്രതിക്രിയാ വാദം, കൊളോണിയലിസം തുടങ്ങിയ  കുറെ വാക്കുകൾ മലയാളത്തിന് സംഭാവന ചെയ്തത് മാർക്കിസ്റ്റുകാരാണ്. (പ്രതിക്രിയ= പകരം വീട്ടൽ) ഏറ്റവും അവസാനം മാർക്കിസ്റ് ബുദ്ധിജീവികളും  പണ്ഡിതന്മാരും കൂടി കണ്ടു  പിടിച്ച  പുതിയ വാക്ക് ആണ്   "ജാഗ്രത ക്കുറവ്".  അഴിമതി, സ്വജന പക്ഷപാതം, അക്രമം,കൊലപാതകം, ഗൂഡാലോചന തുടങ്ങിയുള്ള എല്ലാറ്റിനും കൂടി അവരുടെ നിഘണ്ടുവിൽ ഉള്ള  ഒരൊറ്റ വാക്കാണ്   'ജാഗ്രതക്കുറവ്'. 

മന്ത്രി ജയരാജന്റെ ബന്ധു നിയമന അഴിമതി വന്നപ്പോൾ അത്  പാർട്ടിക്ക് ജാഗ്രതക്കുറവ് ആണ്. കടകംപള്ളിയുടെ ശബരിമല തൊഴൽ, ജയരാജന്റെ കതിരൂർ മനോജ് വധക്കേസിലെ  പങ്ക്,  കാരായിമാരുടെ ഫസൽ വധക്കേസിലെ പങ്ക് ഇതൊക്കെ മാർക്കിസ്റ്റുകാർക്കു ജാഗ്രതക്കുറവ് ആണ്. ഇതാ ഇവിടെ പാർട്ടി സെക്രട്ടറിക്കും ജാഗ്രതക്കുറവ്. അങ്ങിനെ മൊത്തം ജാഗ്രതക്കുറവ് സംഭവിച്ചു കൊണ്ടിരിക്കുന്ന പാർട്ടിക്ക് ഇതാ മറ്റൊരു ജാഗ്രത കുറവ്.

പാർട്ടി നേതാക്കൾ ക്ക് ജാഗ്രത കുറവാണെങ്കിലും അണികൾക്ക് അൽപ്പം ആയിക്കോട്ടെ എന്ന് കരുതി പാർട്ടി   തുടങ്ങിയ യാത്രയാണ്   'ജന ജാഗ്രത' യാത്ര. ജാഥയുടെ ക്യാപ്റ്റൻ ആയ  കോടിയേരിക്ക് ജാഗ്രത ഇല്ലാതായിപ്പോയി. യാത്ര ആഡംബര വാഹനത്തിൽ. 2000 കിലോ സ്വർണ കള്ള ക്കടത്തു കേസിലെ പ്രതി കാരാട്ട് റസാഖിന്റെതാണ്കോ ടിയേരി സഞ്ചരിച്ച  ജാഥാ വാഹനം. റസാക്കിന്റെ താണ് വാഹനം എന്ന് കോടിയേരിക്ക് മനസ്സിലായിക്കാണില്ല. പക്ഷെ BMW കാറ്‌ കണ്ടാൽ മനസ്സി ലാകുമല്ലോ.  കണ്ണൂരെ ഒരു ബീഡി തൊഴിലാളിക്കോ ഒരു സാധാരണ പാർട്ടി ക്കാരനോ അത്തരം ഒരു കാറ് വാങ്ങാൻ കഴിയില്ല എന്ന് മനസ്സിലാകുമല്ലോ. അപ്പോൾ ഈ കാറ് ഏതോ മുതലാളിയുടേത് ആണെ ന്നറിഞ്ഞു കൊണ്ട് തന്നെയാണ് ക്യാപ്റ്റൻ ഉപയോഗിച്ചത്. മാർക്കിസ്റ്റി നെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണം എന്ന് കോടിയേരിയുടെ യാത്ര അവരെ ഓർമിപ്പിച്ചു. 

2017, ഒക്‌ടോബർ 24, ചൊവ്വാഴ്ച

മൗനം സമ്മതം

മൗനം സമ്മതം  എന്നാണ് സ്ത്രീ പീഡനക്കാർ പറയുന്നത്. ബലാത്സംഗത്തിന് ഒരു കാരണമായി എന്നും അവർ പറഞ്ഞു നടക്കുന്നതും അത് തന്നെ. അവൾ എതിർത്തില്ല. അത് കൊണ്ട് സംഭവിച്ചു. അതാണവരുടെ വാദം. പോലീസും ഒരു പരിധി വരെ കോടതികളും അത് അംഗീകരിക്കുന്ന 






ഇതിനൊരു തിരിച്ചടി ആണ് ഡൽഹി ഹൈക്കോടതി വിധി. ബലാത്സംഗ കേസിൽ മൗനം സമ്മതമായി  കണക്കാക്കാൻ കഴിയില്ല  എന്ന യുക്തിഭദ്രവും നീതിയുക്തവുമായ വിധിയാണ് ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ചത്. ജസ്റ്റീസ് സംഗീത സിൻഗ്ര സെഗാളിന്റെ സുപ്രധാനമായ വിധി   ഇരകൾക്ക് നീതി കിട്ടുവാൻ സഹായകമാവും.  മൗനത്തെ സമ്മതമായി വ്യാഖ്യാനിച്ചു ബലാത്സംഗത്തെ ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ആക്കി പണവും സ്വാധീനവുമുള്ളവർ രക്ഷപ്പെടുന്നത് സമൂഹത്തിൽ സർവ സാധാരണമാണ്.    അതിനൊരു ഉത്തമ ഉദാഹരമാണ് സൂര്യനെല്ലി കേസ്. രാജ്യ സഭാ ഉപാധ്യക്ഷൻ പി ജെ കുര്യന്റെ പേര് വന്ന കേസ്.  മുൻ ഹൈക്കോടതി ജഡ്ജി  ബസന്ത് സൂര്യനെല്ലി കേസിലെ പെൺകുട്ടിയെ കുറിച്ച് 2013 ൽ പറഞ്ഞ തരം താണ അഭിപ്രായം ഓർമ കാണു മല്ലോ.  " ബലാത്സംഗം അല്ല നടന്നത് വ്യഭിചാരമായിരുന്നു -child   prostitution , not rape ". 16  വയസ്സുകാരി  പാവം പെൺകുട്ടി 40 ദിവസം തട്ടിക്കൊണ്ട് പോയി  പീഡിപ്പിക്കപ്പെട്ടതിനെ  മൗനം സമ്മതം എന്നു വ്യാഖ്യാനിച്ചു ജഡ്ജി പറഞ്ഞത്.  35 പ്രതികളെയും ബസന്ത് അടങ്ങുന്ന ഹൈക്കോടതി ബെഞ്ച്  വെറുതെ വിട്ടു. 

സരിതയുടെ ആരോപണങ്ങളെ ഉഭയ സമ്മതം എന്ന വാദം ഉന്നയിച്ചു രക്ഷപ്പെടാം എന്ന് കരുതിയിരിക്കുന്ന ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ളവർക്കു ഈ വിധി തിരിച്ചടിയായിരിക്കും.

2017, ഒക്‌ടോബർ 23, തിങ്കളാഴ്‌ച

ക്യാമ്പസ് രാഷ്ട്രീയം





വിദ്യാലയങ്ങൾ പഠിക്കാനുള്ളതാണ് സമരത്തിനല്ല എന്ന്  കേരള  ഹൈക്കോടതി   പറഞ്ഞപ്പോൾ കുറെ  രാഷ്ട്രീയ  കോമരങ്ങൾ ഉറഞ്ഞു തള്ളിയിരുന്നു.  ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണം ആണെന്നും ഒക്കെ രാഷ്ട്രീയ നേതാക്കൾ പറഞ്ഞു. സ്പീക്കർ ശിവരാമകുഷ്ണൻ ആണ് വളരെ ശക്തിയായി കോടതിയെ ആക്രമിച്ചത്.

 കോടതി വിധി വന്നു രണ്ടു ദിവസത്തിനകം സംഭവിച്ചത് എന്തെന്ന് നോക്കൂ. കണ്ണൂർ പാലയാട്  ക്യാമ്പസ് KSU-SFI അക്രമം. അക്രമത്തിൽ   10 വിദ്യാർഥികൾ പരുക്കേറ്റ് ആശുപത്രിയിൽ. അതിൽ ഒരു വിദ്യാർത്ഥി   ഗുരുതരമായി ICU വിൽ. മൊത്തം 10 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസ് എടുത്തു. ആർക്കാണ് നഷ്ട്ടം? ആ കുട്ടികൾക്കും അവരുടെ മാതാ പിതാക്കൾക്കും. അടിയും വെട്ടും കൊണ്ടവർക്കു ശാരീരിക പ്രയാസങ്ങൾ. കേസിൽ പെട്ടവർക്ക് അതിനു പുറകെ നടക്കാനേ സമയം കാണുകയുള്ളൂ.

വിദ്യാർത്ഥി രാഷ്ട്രീയം   അനുവദിക്കാൻ നിയമ നിർമാണം വേണമെന്ന്  വരെ പറഞ്ഞ ആന്റണി.  അരാജകത്വം വരുമെന്നു  പറഞ്ഞ കോടിയേരി.എല്ലാ രാഷ്ട്രീയ നേതാക്കളും കാമ്പസ് രാഷ്ട്രീയം വേണമെന്ന് അലറി വിളിച്ചു. അവർക്കെന്താ? സുരക്ഷിതമായ സ്ഥലത്തിരുന്നു ആഹ്വാനം ചെയ്‌താൽ പോരെ? പാവപ്പെട്ട മണ്ടന്മാർ അത് കേട്ട് തമ്മിൽ  തല്ലി തല കീറി ജീവിതം പാഴാക്കി കൊള്ളും. കൂടാതെ ജീവിതാവസാനം വരെ കേസും. കഷ്ടം നേതാക്കളെ മഹാ കഷ്ട്ടം. നിങ്ങൾക്ക് സുഖിക്കാൻ വേണ്ടി  എന്തിനീ പാവം വിദ്യാർത്ഥികളെ കുരുതി കൊടുക്കുന്നു? 

2017, ഒക്‌ടോബർ 6, വെള്ളിയാഴ്‌ച

ഹർത്താൽ

ഹർത്താൽ വേണ്ട എന്ന് പറഞ്ഞ ആളാണ് എം.എം  ഹസൻ. അത് ഏതോ നിമിഷത്തിൽ കയ്യടി കിട്ടാൻ. എ ഗ്രൂപ്പിനാകാമെങ്കിൽ എന്ത് കൊണ്ട് ഐ ക്കു ആയിക്കൂടാ? ഹർത്താൽ നിരോധിക്കാൻ ഒരു ബില്ല് തന്നെ കൊണ്ട് വന്നു ചെന്നിത്തല  രമേശ്. ഒന്ന് കെപിസിസി പ്രസിഡന്റ് മറ്റേതു പ്രതിപക്ഷ നേതാവ്. ഇവര് രണ്ടും കൂടിയാണ് പുതിയ ഹർത്താൽ നടത്തുന്നത്. ബ്ലോക്ക്-പഞ്ചായത്ത്-ജില്ലാ ലെവൽ ആയിരുന്നു ഇത്രയും നാൾ. രാവിലെ എണീക്കുമ്പോൾ കേൾക്കാം ഇന്ന് പഞ്ചായത്തിൽ ഹർത്താൽ. അതൊക്കെ  കഴിഞ്ഞു വീണ്ടും സംസ്ഥാന ലെവൽ.  13 ന് നിശ്ചയിച്ചു. അപ്പോഴാണ് ഫുട്ബാൾ കളി. അതിനെന്താ? മാറ്റി  16ന് ആക്കി മാറ്റി. 

ഹർത്താൽ അസൗകര്യം ആണെന്ന് ചെന്നിത്തലക്ക് അറിയാം. അസൗകര്യം ആയ ഹർത്താൽ എന്തിനു അടിച്ചേൽപ്പിക്കുന്നു?നടത്തുന്നു? രാവിലെ 10 മണിക്ക് കുളിച്ചു കുട്ടപ്പനായി എ.സി.കാറിൽ  എത്തും നേതാക്കൾ സെക്രട്ടേറിയറ്റ് നടയിൽ. വെയില് കൊണ്ട് തളർന്ന അണികളെ പ്രകോപ്പിക്കും. എന്നിട്ടു സ്ഥലം വിടും ആ മണ്ടന്മാർ പാവം പോലീസിനെ കല്ലെറിഞ്ഞു അടി കൊണ്ട് തലയും പൊട്ടി ആശുപത്രിയിൽ. ഒരു ഹർത്താലിന്റെ വിജയം അങ്ങിനെ. ഇതാണ് ക്രിയാത്മക പ്രതിപക്ഷം.

  കൊച്ചി ക്കാർക്കു അസൗകര്യം ആകുമത്രേ. അതെന്താ ഞങ്ങള്  കോഴിക്കോട് കാർക്കും കാസർഗോഡുകാർക്കും തിരുവനന്തപുരത്തു കാർക്കും അസൗകര്യം ഒന്നും ഇല്ലേ? കൊച്ചിക്കാരുടെ അസൗകര്യം മാത്രം നോക്കിയാൽ മതിയോ?   ഒക്ടോബർ  16 ഞങ്ങൾക്ക് അസൗകര്യം ആണ്. പല പ്രശ്നങ്ങൾ. കല്യാണം, പരീക്ഷ, ചോറൂണ്  അങ്ങിനെ പലതും. അത് കൊണ്ട് മിസ്റ്റർ ചെന്നിത്തലേ ഹർത്താൽ  16 ൽ നിന്നും മാറ്റൂ.  സൗകര്യമായ ഡേറ്റ് ഞങ്ങൾ അറിയിക്കാം.





2017, ഒക്‌ടോബർ 4, ബുധനാഴ്‌ച

പാവം ചാനൽ






 ഇന്നലെ ചാനലുകളുടെ ദുഃഖ ദിവസമായിരുന്നു. ചർച്ചകൾക്കു ഒരു വിഷയം നഷ്ട്ടപ്പെട്ട ദുഃഖം. മൂന്നു മാസമായി ലൈവ് ആയി നില നിർത്തി ചർച്ചകൾ നടത്തിയ ദിലീപ് വിഷയം തീർന്നു കഴിഞ്ഞു. ദിലീപ് ജാമ്യത്തിൽ ഇറങ്ങി. ഇനി വിചാരണ തുടങ്ങുന്നത് വരെ കാത്തിരിക്കണം ചർച്ച തുടങ്ങാൻ. ഇത് ദിലീപിന്റെ വിജയ മായിരുന്നോ എന്ന വിഡ്ഢി ചോദ്യം ആയിരുന്നു  ഇന്നലത്തെ  അന്തിചർച്ചാ വിഷയം! സിനിമാ വിജയിച്ചോ എന്ന് ചോദിക്കുന്ന ലാഘവത്തോടെ!  ചർച്ചയിൽ സ്ഥിരം വേഷങ്ങൾ.റിട്ടയേർഡ് നടന്മാർ, റിട്ടയേർഡ് പോലീസുകാർ, കേസില്ലാ  വക്കീലന്മാർ. ഒരേ പല്ലവി. പക്ഷെ ഒരു കാര്യം കാണാൻ കഴിഞ്ഞു.  ദിലീപിനെ ഇത്രയും നാൾ  അനുകൂലിക്കുന്നവർ കുറേക്കൂടി ഊർജസ്വലരായി. അവരുടെ ആഹ്ലാദം പ്രകടമായിരുന്നു.അത് പോലെ  ശക്തിയുക്തംഎതിർത്തു കൊണ്ടിരുന്നവർ പെട്ടെന്നങ്ങു മയത്തിലായി.  ക്വട്ടേഷൻ പേടിച്ചിട്ടാണോ ആവോ?  

കഴിഞ്ഞ 85 ദിവസമായി ചാനലിൽ  ചർച്ചകൾ നടക്കുന്നു. എല്ലാം ദിലീപ് എന്ന വ്യക്തിക്കെതിരായി. ദിലീപ് പ്രതിനിധാനം ചെയ്യുന്ന സിനിമ ക്കുള്ളിലെ ഗുണ്ടായിസത്തിനെതിരെ, അവിടെ നടമാടുന്ന ലൈംഗിക അരാജകത്വത്തി നെതിരെ ഒരു വാക്കു പറയാനോ അതിലെ മാഫിയകളെ പുറത്തു കൊണ്ടു വരാനോ ഒരൊറ്റ ചാനലും ശ്രമിച്ചില്ല എന്ന സത്യം ജനങ്ങളെ നോക്കി പല്ലിളിക്കുന്നു. സിനിമ ചാനലുകളുടെ കഞ്ഞിയാണ്. അതില്ലെങ്കിൽ ചാനലുകൾ പട്ടിണിയിൽ ആകും. അത് കൊണ്ട്  ഒരു ഒത്തു കളി. ചാനലുകൾക്ക് റേറ്റിങ് അല്ലേ പ്രധാനം. വിനുവും വേണുവും രാമനും സ്‌മൃതിയും ഒക്കെ കിടന്നു ആളായി വിളിക്കുന്നത് അതിനു വേണ്ടിയാണല്ലോ.വിഡ്ഢികളായ   ജനങ്ങൾ

  

2017, ഒക്‌ടോബർ 2, തിങ്കളാഴ്‌ച

മദ്യ നയം

മദ്യ നയത്തിൽ ജനഹിതം തേടുക. സുധീരന്റെ സുധീരമായ പ്രസ്താവന ആണിത്.  ഇടതു സർക്കാർ കൊണ്ട് വന്ന മദ്യ നയത്തെ എതിർക്കാനാകാതെ നാണം കെട്ടു   നിൽക്കുന്ന  കോൺഗ്രസ്സിന്റെ കള്ളക്കളി ആണ് ഈ വാക്കുകൾ. തെരെഞ്ഞെടുപ്പ് സമയത്തു മദ്യ നിരോധനം അല്ല മദ്യ വർജ്ജനമാണ് തങ്ങളുടെ നയം എന്ന് പതിയെ പറഞ്ഞു നയം വ്യക്തമാക്കാത്ത  ഒരു നയം ആയിരുന്നു എൽ.ഡി. എഫി ന്റെത്. അന്നേ  സാമാന്യ വിവരം ഉള്ളവർക്ക് അറിയാമായിരുന്നു  ഇടതു വന്നാൽ ബാറുകൾ എല്ലാം തുറക്കുമെന്ന്. അത് തന്നെ സംഭവിച്ചു. ഇപ്പോഴാണ് ജനം പ്രതീക്ഷിച്ച അവരുടെ നയം വ്യക്‌തമായത്. യു.ഡി.എഫ്. പൂട്ടിച്ച ബാറുകൾ എല്ലാം തുറപ്പിച്ചു. യു,ഡി,എഫ്  മനസ്സിൽ സന്തോഷിക്കുന്നുണ്ടാകാം ബാറുകൾ തുറന്നതിനു. ദുഖവും ഉണ്ടാകും. കിട്ടാനുള്ള കോഴക്കാശു പോയതിൽ.അത് കൊണ്ടാണ് അതിനെതിരെ കോൺഗ്രസ്സ് പ്രതിരോധം  ദുർബ്ബലമായിപ്പോയത്‌. 

ജനഹിതം -റഫറണ്ടം- വേണമെന്നാണ് ഇപ്പോൾ സുധീരൻ പറയുന്നത്.  സുധീരൻ മാഷേ യുഡിഫ്  കൊണ്ട് വന്ന മദ്യ നയം ജനഹിതത്തിലൂടെ ആയിരുന്നോ? ബാർ അടയ്ക്കണമെന്ന് നിങ്ങൾ പറഞ്ഞു. പറ്റില്ല എന്ന് ചാണ്ടിയും ബാബുവും മാണിയും കൂട്ടരും. എല്ലാവരും പറഞ്ഞു. നിങ്ങൾ കടും പിടിത്തം പിടിച്ചു. ചാണ്ടിയല്ലേ ആള്.  എന്നാ ഒരുത്തനും മിടുക്കാനാവണ്ട എന്ന് പറഞ്ഞു ചാണ്ടി എല്ലാ ബാറും പൂട്ടിച്ചു. അതല്ലേ ഉണ്ടായത്. എന്നിട്ടിപ്പം ജനഹിതം പറഞ്ഞു വന്നിരിക്കുന്നു. നിങ്ങളുടെ ശബ്ദത്തിനു വിലയില്ലാ തായിരിക്കുന്നു. എ ഗ്രൂപ്പും ഐ. ഗ്രൂപ്പും ഒത്തു തീർപ്പിൽ എല്ലാം പങ്കിട്ടെടുക്കുന്നു. സുധീരൻ നിങ്ങൾ  മിണ്ടാതിരിക്കുക എന്നതാണ് ബുദ്ധി.

   

2017, സെപ്റ്റംബർ 28, വ്യാഴാഴ്‌ച

കമലഹാസൻ

"മോദി അത് നടപ്പാക്കാൻ ചെയ്യാൻ തുടങ്ങി -മറ്റുള്ളവർ വാഗ്‌ദാനം മാത്രം  നൽകിയപ്പോൾ" കമൽ ഹാസൻ.

മുങ്ങിത്താഴുമ്പോൾ കാണിക്കുന്ന വെപ്രാളമാണ് ഇപ്പോൾ മാർക്സിസ്റ് പാർട്ടി കാണിക്കുന്നത്. ഏതു വൈക്കോൽ ത്തുരുമ്പിലും കയറി പിടിക്കും. അത് കച്ചിത്തുരുമ്പാണെന്ന അറിവോടെ തന്നെ. അത് രക്ഷപ്പെടുത്തില്ല എന്ന അറിവോടെ തന്നെ. പക്ഷെ രക്ഷപ്പെടാനുള്ള  അവസാനത്തെ ശ്രമം. അങ്ങിനെ മാർക്സിസ്റ്റുകാർ കയറിപ്പിടിച്ചിരിക്കുന്ന അവസാന  കച്ചിത്തുരുമ്പാണ് . സിനിമാ താരം കമലാഹാസൻ.

കമ്മ്യുണിസ്റ്റ് പാർട്ടി അപ്രസക്തമായിട്ടു കാലം ഏറെയായി. എങ്ങിനെയോ പശ്ചിമ ബംഗാളിൽ മാർക്സിസ്റ്റ് പാർട്ടി വേര് പിടിച്ചു.   പക്ഷെ തങ്ങളുടെ തെറ്റ്  മനസ്സിലാക്കാൻ ബംഗാളികൾക്ക്  മറ്റൊരു  34  വർഷം വേണ്ടി വന്നു. അപ്പോഴേയ്ക്കും ബംഗാൾ ഏതാണ്ട് പൂർണമായും  നശിച്ചു കഴിഞ്ഞിരുന്നു. കൃഷിയും വ്യവസായവും നശിച്ചു. വിദ്യാഭ്യാസവും വികസനവും അധോഗതി ആയി. പട്ടിണി കൊണ്ട് ജനങ്ങൾ നാട് വിട്ടു ഓടിത്തുടങ്ങി.  പതിനെട്ടാം നൂറ്റാണ്ടിൽ ബംഗാളിൽ ഉണ്ടായ  മഹാ ക്ഷാമം പോലെ ഒരു സാഹചര്യം. അന്ന്  പലായനം ചെയ്തത് പോലെ ഒരു പലായനം ആണ് ഇന്ന് നമ്മൾ കാണുന്നത്. ബംഗാളിൽ  നിന്നും പട്ടിണി മൂലം ജനം കേരളത്തിലേ യ്ക്കു  കൂട്ടമായി വരികയാണ്.പക്ഷേ ബംഗാളികൾ ഒരു കാര്യം ചെയ്തു. വളരെ  താമസിച്ചു പോയെങ്കിലും  വൈരാഗ്യ ബുദ്ധിയോടെ ജനം കമ്യുണിസ്റ്റ് പാർട്ടിയെ തൂത്തെറിഞ്ഞു.  

സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യ സഭാ അംഗമാക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി. സാധിച്ചില്ല. മൂന്നു പതിറ്റാണ്ട് ഭരിച്ച ബംഗാളിൽ നിന്നും ഒരു അംഗത്തെ തെരഞ്ഞെടുക്കാനുള്ള സംഖ്യ ബലം ആ പാർട്ടിക്ക് ഇല്ലാതെ പോയത് ഭരണത്തിന്റ ഗുണം ഒന്ന് കൊണ്ട് മാത്രമാണല്ലോ. അവിടെയും കോൺഗ്രസ്സിന്റെ പിന്തുണയിൽ ജയിക്കാനുള്ള ശ്രമങ്ങൾ നടത്തി നോക്കി. യെച്ചൂരിയുടെ ആജന്മ ശത്രുവായ പിണറായിയും അദ്ദേഹത്തിന്റെ അനുയായികളും അത് സമ്മതിക്കുമോ? അങ്ങിനെ ആ സ്വപ്നവും പൊളിഞ്ഞു.

ഏറ്റവും അവസാനം നടത്തുന്ന സഖ്യത്തിനു വേണ്ടിയുള്ള ഉദ്യമം ആണ് കമലാ ഹാസനുമായുള്ളത്. വീട്ടിൽ വിളിച്ചു. കമലാഹാസൻ പഴയ സുഹൃത്താണെ ന്നും പണ്ടേ ഇങ്ങിനെ വരാറുണ്ടെന്നും മുഖ്യ മന്ത്രി ഫേസ് ബുക്കിൽ എഴുതി. അങ്ങിനെ ഒന്ന് ആരും  ഇതുവരെ കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല. സി.പി.എം. നടത്തുന്ന സെമിനാറിൽ കമലാഹാസനെ വിശിഷ്ടാതിഥി ആയി ക്ഷണിച്ചു.  പക്ഷെ കമലാഹാസൻ ഒഴിവായി. ക്ളൈമാക്സ് ഇതൊന്നുമല്ല. അതാണ് മോദിയെ പ്രകീർത്തിച്ചു കൊണ്ട് കമലാഹാസൻ പറഞ്ഞത്.

2017, സെപ്റ്റംബർ 27, ബുധനാഴ്‌ച

വയൽക്കിളികൾ





പാർട്ടിക്ക് മേലെ പരുന്തും പറക്കില്ല എന്ന് പറഞ്ഞ പാർട്ടി ഗ്രാമത്തിൽ അതിലും മേലെ ഇതാ 'വയൽക്കിളികൾ' പറന്നു. പാർട്ടി ഗ്രാമം എന്ന് പറഞ്ഞാൽ പാർട്ടിയുടെ തീട്ടൂരങ്ങൾ ആണ് നടപ്പാക്കുന്നത്. പാർട്ടിയുടെ ഉത്തരവുകൾ അലംഘനീയം. ആരും ചോദ്യം ചെയ്യാൻ പാടില്ല. അനുസരിക്കുക അത്ര മാത്രം. അങ്ങിനെയുള്ള ഒരു പാർട്ടി ഗ്രാമത്തിൽ, ശക്തി കേന്ദ്രമായ കണ്ണൂരിലെ  പാർട്ടി ഗ്രാമത്തിൽ മാർക്സിസ്റ്റു  നേതൃത്വത്തിനെതിരായി അണികൾ കലാപം നടത്തുന്നു. ഞെട്ടിത്തെറിച്ച നേതൃത്വം. ജില്ലാ അധ്യക്ഷൻ ജയരാജൻ സമര സഖാക്കളെ കണ്ടു, ഭീഷണി,അനുനയം ഒക്കെ നടത്തി. ഒരു ഫലവുമില്ല. സമരവുമായി സഖാക്കൾ മുന്നോട്ട്.

തളിപ്പറമ്പിലെ നെൽവയലുകളും തെങ്ങും വ്യക്ഷങ്ങളും നിറഞ്ഞ കീഴാറ്റൂർ ഗ്രാമത്തിലെ 250 ഏക്കറോളം പരന്നു കിടക്കുന്ന നെൽവയൽ സംരക്ഷിക്കാനാണ് ജനത ഉയിർത്തെഴുനേറ്റത്.'' വയൽക്കളികൾ'' എന്ന സംഘടന രൂപീകരിച്ചു രാപകൽ സമരം നടത്തുകയാണ്.  കുറ്റിക്കോൽ മുതൽ കുപ്പം വരെയുള്ള പാത വഴി തിരിച്ചു  വിടുന്നത്വ ഇവരുടെ വയലിൻ നടുവിലൂടെ. വയൽ മുഴുവൻ അവർക്കു നഷ്ട്ടമാകും. എന്തിന്നാണ് വഴി മാറ്റി വയലിലൂടെ പോകുന്നത് എന്നാണ് അവരുടെ ചോദ്യം.  9 മീറ്റർ ഉയരത്തിൽ 45 മീറ്റർ വീതിയിൽ നാലര കിലോമീറ്റർ ദൂരം. 

ഇത്രയും മണ്ണിട്ടു നികത്താൻ ഇടിക്കേണ്ട കുന്നുകൾ പാർട്ടി നേതാക്കൾക്കു സ്വന്തം. വിമത ശബ്ദം, പോകട്ടെ ഒരു ശബ്ദം പോലും ഉയരാൻ അനുവദിക്കാതെ കാത്തു സൂഷിക്കുന്ന സ്ഥലങ്ങളാണ് പാർട്ടി ഗ്രാമങ്ങൾ. അടിമത്തത്തിൽ കഴിയുന്ന ജനത. അടിച്ചമർത്തപ്പെട്ട ജനത. അവിടെ നിന്നാണ് വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. തളിപ്പറമ്പ തമ്പ്രാക്കൾക്കു എതിരെ. ഇതൊരു തുടക്കം. കേരളത്തിൽ ആഞ്ഞടിക്കാൻ പോകുന്ന സമരങ്ങളുടെ നാന്ദി. 





2017, സെപ്റ്റംബർ 26, ചൊവ്വാഴ്ച

വട്ടിയൂർക്കാവ്

ടി. എൻ. സീമയെ  സി.പി.എം തിരുവനന്തപുരത്തു  വട്ടിയൂർക്കാവിൽ കൊണ്ട്  ഇറക്കിയപ്പോഴേജനങ്ങൾക്ക്  മനസ്സിലായി. സീമയെ കുരുതി കൊടുക്കാനാണ് ഈ കളിയെന്നു. ഒരു വെടിക്ക് രണ്ടു പക്ഷി.  അതായിരുന്നു നേതതൃത്വതിന്റെ ലക്ഷ്യം. സീമയ്ക്കു സീറ്റ് കൊടുത്തതും ആയി. സീമയെ ഒഴിവാക്കാനുള്ള വഴിയും ആയി. അവരുടെ സ്ഥിരം പരിപാടിയായ വോട്ട് മറിച്ചിൽ നടത്തി.

മാർക്സിസ്റ്റുകാർ കെ.മുരളീധരന് വോട്ട് ചെയ്തു സീമയെ തോൽപ്പിച്ചു. എല്ലാവർക്കും അറിയാമായിരുന്ന ഒരു പരസ്യമായ രഹസ്യം. പാവം സീമയും അറിഞ്ഞിരിക്കണം. വോട്ട് ചെയ്യാനായി പണം കുറെ മറിഞ്ഞു എന്നൊരു ആരോപണവും ഉണ്ടായി. പക്ഷെ പാർട്ടി നേതൃത്വം അതെല്ലാം തള്ളിക്കളഞ്ഞു.  ഏതായാലും വട്ടിയൂർക്കാവിൽ നിന്നും ജയിച്ച മുരളീധരൻ ഇപ്പോൾ പര്യസ്യമായി സമ്മതിച്ചിരിക്കുന്നു. മാർക്സിസ്റ്റുകാർ ആണ് മുരളിയെ ജയിപ്പിച്ചത് എന്ന്. കഷ്ട്ടം. ഇത്രയും നാൾ പാർട്ടി പാർട്ടി എന്ന് പറഞ്ഞു പുറകെ നടന്ന പാവം സീമ. പാർട്ടിയിൽ എല്ലാവരുടെയും ഗതി ഇതൊക്കെ തന്നെ. പിണറായി വിജയന് ജയ് വിളിച്ചു വിനീത വിധേയനായി നിൽക്കുക. എന്തെങ്കിലും കിട്ടും. അല്ലെങ്കിൽ പണി കിട്ടും.സീമയുടെ ഗതി തന്നെ. ഇതാണ് മാർക്സിസ്റ്റ് പാർട്ടി. 

2017, സെപ്റ്റംബർ 21, വ്യാഴാഴ്‌ച

ശിക്ഷ





നട്ടെല്ലുള്ള IAS  ഉദ്യോഗസ്ഥർ  കുറെ എങ്കിലും ഉണ്ടെന്നുളളത് ജനങ്ങൾക്ക് ആശ്വാസകരമാണ്. മൂന്നാർ കൈയേറ്റക്കാർക്കെതിരെ പട പൊരുതിയ  ശ്രീറാം വെങ്കട്ടരാമൻ, ഭക്ഷ്യ വസ്തുക്കളിൽ വിഷം കലർത്തുന്ന നിർമാതാക്കൾ ക്കെതിരെ  പൊരുതിയ  അനുപമ, ജയിലിലെ അഴിമതിക്കെതിരെ പൊരുതിയ  രൂപ IPS  എന്നുള്ള ചുരുക്കം ചിലരെ പ്പോലെ. ഈ കുറ്റവാളികൾക്കെതിരെ മാത്രം പൊരുതിയാൽ പോരാ ഈ ഉദ്യോഗസ്ഥർക്ക്. ഈ കുറ്റവാളികളെ സഹായിക്കുന്ന സർക്കാരിനെതിരെ കൂടി ഇവർക്ക് യുദ്ധം ചെയ്യേണ്ടി ഇരിക്കുന്നു.

ഇവിടത്തെ മിടുക്കൻ കേശവേന്ദ്ര കുമാർ IAS ആണ്. ഹൈസ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞു റെയിൽവേയിൽ ജോലിക്കു കയറി, BA കറസ്പോണ്ടൻസ് ആയി പഠിച്ചു 22 ആം വയസ്സിൽ IAS കിട്ടിയ ആളാണ് കേശവന്ദ്ര കുമാർ. 

2012 ൽ KSU ഉന്നത വിദ്യാഭ്യാസ ഡയറക്ടർ ആയ അദ്ദേഹത്തിന്റെ ഓഫീസിൽ കയറി കരി ഓയിൽ ഒഴിച്ചു. 8 പേരുടെആം പേരിൽ കേസ് എടുത്തു. നാശ നഷ്ട്ടമായ 5.5 ലക്ഷം രൂപ കെട്ടി വച്ച് അവർ ജാമ്യം എടുത്തു. .2015 ൽ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ഇവർക്കെതിരെ ഉള്ള കേസ് പിൻവലിക്കാൻ ഒരു കള്ളക്കളി നടത്തി. അവർക്കു  വേണ്ടിയാണല്ലോ പാവം പിള്ളാര് കോമാളി വേഷം കെട്ടുന്നത്. കേശവേന്ദ്ര കുമാറും IAS അസോസിയേഷനും വഴങ്ങിയില്ല. പിള്ളാര്   സമൂഹ സേവനം നടത്താൻ പറഞ്ഞു കേശവേന്ദ്ര കുമാർ. അങ്ങിനെ മാനസികാരോഗ്യ കേന്ദ്രത്തിലും ആശുപത്രീകളിലും അവർ സേവനം നടത്തി  സൗജന്യ ഭക്ഷണം വിതരണം ചെയ്തു. ഇതൊക്കെ ചെയ്തതായി ഡോക്ടർമാർ സാക്ഷ്യ പത്രം നൽകി. അങ്ങിനെ യാണ് കേസ് പിൻവലിക്കാൻ കേശവേന്ദ്ര  കുമാർ അനുമതി നൽകിയത്. മാതൃകാപരമായ ശിക്ഷ. 

ഈ വിദ്യാർത്ഥികളൊക്കെ സ്വയം ഇറങ്ങിത്തിരിക്കുന്നതല്ല. രാഷ്ട്രീയ നേതാക്കൾ ഇതിനൊക്കെ ഇവരെ പ്രേരിപ്പിക്കുന്നതാണ്.കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടു ചോറ് വാരിക്കുന്ന  രാഷ്ട്രീയ നേതാക്കൾക്കും ഇത്തരം ശിക്ഷ നൽകണം.




2017, സെപ്റ്റംബർ 20, ബുധനാഴ്‌ച

ക്ഷേത്ര പ്രവേശം

യേശുദാസ് ശ്രീ പദ്മനാഭനെ തൊഴാൻ പോകുന്നു. അതിനായി ശ്രീ പദ്മനാഭ ക്ഷേത്ര അധികാരികൾക്ക് അപേക്ഷ നൽകി. ആരും അറിയാതെ എത്ര അഹിന്ദുക്കൾ ആണ് അമ്പലങ്ങളിൽ ദിവസവും കയറുന്നത്? മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ അങ്ങിനെ പലരും. കുറേപ്പേർ വിശ്വാസം ഉണ്ടായിട്ടും കുറെ അല്ലാതെയും. അറിയാത്തതു കൊണ്ട് അവിടം അശുദ്ധമാകാറില്ല.അവിടെ പുണ്യാഹം തളിക്കാറില്ല, ശുദ്ധി കലശം ഇല്ല.പക്ഷെ  ദൈവം അവിടങ്ങളിൽ ഒക്കെ  പരിശുദ്ധനായി നിൽക്കുന്നു.  

നമ്മുടെ ഗാന ഗന്ധർവ്വൻ ഇതാ ശ്രീ പദ്മനാഭ ക്ഷേത്രത്തിൽ കയറാൻ അപേക്ഷ കൊടുത്തു കാത്തു നിൽക്കുന്നു. ''അപരിചിതരായ അഹിന്ദുക്കൾക്കു ആണ് ഇത്തരത്തിൽ ഒരു അപേക്ഷ വേണ്ടത്" എന്ന് ക്ഷേത്രം അധികാരികൾ പറയുന്നു. അപരിചിതർ ഹിന്ദുക്കൾ അല്ല എന്ന് എങ്ങിനെ തിരിച്ചറിയും? അത് കൊണ്ട് അവർ അങ്ങ് കയറും. ആരും അറിയില്ല. യേശുദാസ് ആണെങ്കിൽ എല്ലാവർക്കും   സുപരിചിതൻ. അത് കൊണ്ട് എന്താ അദ്ദേഹത്തിന് അപേക്ഷ കൊടുക്കേണ്ടി വന്നു.ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കാനായി എത്ര തവണ അദ്ദേഹം ശ്രമിച്ചു.  അദ്ദേഹത്തിന് ഇതേ വരെ ലഭിച്ചിട്ടില്ല. അഹിന്ദുക്കൾക്കു പറ്റില്ല അത്രേ.

കമ്മ്യുണിസ്റ്റ്  ആയ കടകം പള്ളിയ്ക്ക് വരെ ഗുരുവായൂരിൽ തൊഴാം.പക്ഷെ വിശ്വാസി ആയ യേശുദാസിനു പറ്റില്ല. പക്ഷെ മറ്റു ഹിന്ദു ദൈവങ്ങൾ അദ്ദേഹത്തിന് അനുവാദവും ആശീർവാദവും നൽകിയിട്ടുണ്ട്.ശബരിമല അയ്യപ്പനും മൂകാംബിക ദേവിയും യേശുദാസിനെ ധാരാളം അനുഗ്രഹം നൽകിയിട്ടുണ്ട്. ഗുരുവായൂരപ്പനും നേരിട്ട് കാണാതെ തന്നെ അനുഗ്രഹം നൽകിയിട്ടുണ്ടാകാം. കാരണം ദൈവങ്ങൾ എല്ലാം അറിയുന്നവരാണ്. ആർക്കാണ് അനുഗ്രഹം വേണ്ടത് ഏന് അവർക്കറിയാം. അത് കൊടുക്കുകയും ചെയ്യും. ഏതായാലും യേശുദാസ് ശ്രീ പദ്മനാഭനെ കണ്ടു വണങ്ങുന്നുണ്ട്. വിജയ ദശമി നാളിൽ. അന്ന് അദ്ദേഹത്തിന്റെ വക ഒരു കീർത്തനാലാപവും ഉണ്ട്. ഇനിയും ഏറെ നാൾ അദ്ദേഹത്തിന്റെ കണ്ഠത്തിൽ നിന്നും ഗാന ധാര ഒഴുകട്ടെ.

2017, സെപ്റ്റംബർ 18, തിങ്കളാഴ്‌ച

വിചാരണ

ഒരു വിചാരണ.

നടിയെ ആക്രമിച്ച പീഡന കേസ് ആണ്.

ചോദ്യം: ഗൂഡാലോചന ഉണ്ടെന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു
ഇല്ലെന്ന് മുഖ്യ മന്ത്രി പറഞ്ഞല്ലോ?
സുനി പറഞ്ഞു.
ഗൂഡാലോചന നടത്തിയത് ദിലീപ് എന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു
വമ്പൻ സ്രാവ് ഉണ്ടെന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു
മാഡം ഉണ്ടെന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു
മാഡം കാവ്യ ആണെന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു
മാഡം 25000 രൂപ  തന്നെന്ന് ആര്പറഞ്ഞു?
സുനി പറഞ്ഞു
നാദിർഷാ ഉണ്ടെന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു
മെമ്മറി കാർഡ് നശിപ്പിച്ചു എന്ന് ആര് പറഞ്ഞു?
സുനി പറഞ്ഞു.

ചോദ്യം: ആരാണ് ഈ സുനി?  കേരള ഡി.ജിപി ആണോ  ? അല്ല.
അന്വേഷണ സംഘം തലവൻ ആണോ ? അല്ല.
കേരളത്തിലെ ആഭ്യന്തര മന്ത്രി ആണോ ? അല്ല.
ആരാണയാൾ? 

ഉത്തരം: അയാളാണ്  നടിയെ പീഡിപ്പിച്ച ആൾ. നടി മൊഴി കൊടുത്ത ആൾ. ഫോറൻസിക് പരിശോധനയിൽ പീഡിപ്പിച്ചു എന്ന് തെളിഞ്ഞ ആൾ. ഇപ്പോൾ ജയിലിൽ കിടക്കുന്ന ആൾ. പീഡന കേസിലെ ഒന്നാം പ്രതി.

ദിലീപിനെതിരെ സാക്ഷികളെ ഹാജരാക്കൂ. സാക്ഷികൾ ആരൊക്കെ?
1. ഏഷ്യാനെറ്റിലെ വിനു .2 . മാതൃഭൂമിയിലെ  വേണു 3. മനോരമയിലെ രാമൻ.

അഡീഷണൽ സാക്ഷികൾ.  ബൈജു കൊട്ടാരക്കര, SP ജോർജ് ജോസഫ്,ലിബർട്ടി ബഷീർ.

വിധി പറയാൻ സുനി വരുന്നു.


2017, സെപ്റ്റംബർ 14, വ്യാഴാഴ്‌ച

ടോം മോചനം

ഫാദർ ടോം ഉഴുന്നാലിൽ മോചിതനായി. ഭീകരരുടെ തടവിൽ ഇത്രയും കാലം  അനുഭവിച്ച മാനസിക-ശാരീരിക പീഡനങ്ങൾക്ക് അവസാനമായതിൽ സന്തോഷം. 

 രക്ഷപെട്ടതിനു ശേഷം മരിക്കാൻ പേടിയില്ലായിരുന്നു എന്നൊക്കെ  പറയുന്നത് കേട്ടു.  രക്ഷിക്കണം എന്ന് കരഞ്ഞു അപേക്ഷിച്ചത് നമ്മൾ കണ്ടതാണ്. അതും കർത്താവിനോടല്ല. ഇന്ത്യ ഗവേണ്മെന്റിനോടു.  അപ്പോൾ  കർത്താവിനെ കൊണ്ട് അത്ഭുതങ്ങൾ   ചെയ്യിക്കാം എന്ന് യെമൻകാരെ വിശ്വസിപ്പിക്കാൻ പോയ അച്ചന്  ഒന്നും ചെയ്യാൻ കഴിയില്ല എന്ന് മനസിലായി.  പോകരുത് എന്ന് ഭാരത സർക്കാർ വിലക്കിയതാണ്. എന്നിട്ടും  പോയി.  മതം പ്രചരിപ്പിക്കാൻ.  ഇൻഡ്യൻ സർക്കാർ  ഒന്നും ചെയ്യുന്നില്ല എന്ന് ടോം അച്ചൻ കുറ്റം പറയുന്നതും നമ്മൾ  കേട്ടു.  ഇന്ത്യക്കാരനായത് കൊണ്ടാണ് രക്ഷിക്കാത്തതു എന്ന് വരെ പറഞ്ഞു കളഞ്ഞു. പിന്നെ അവസാനം വർഗീയ കാർഡ് എടുത്തു.  ഒരു  ക്രിസ്ത്യാനിയായ തന്നെ രക്ഷിക്കാൻ ലോക ക്രിസ്ത്യാനികളെ വിളിച്ചു കേണപേക്ഷിച്ചു. എങ്ങിനെയെങ്കിലും രക്ഷപെടാനുള്ള ആ മാനസികാ വസ്ഥയിൽ എല്ലാം സ്വാഭാവികം. പിന്നെ സ്റ്റോക്ക് ഹോം സിൻഡ്രം.  അത് പതിയെ മാറിക്കൊള്ളും.വീഡിയോ ഒന്ന് കാണാം.





2017, സെപ്റ്റംബർ 13, ബുധനാഴ്‌ച

തോക്കുകൾ കഥ പറയുന്നു.






ഒരാൾ റോഡരുകിലൂടെ  നടന്നു പോകുന്നു.  പെട്ടെന്ന് മറ്റൊരാൾ പ്രധ്യക്ഷ പ്പെടുന്നു.  യാതൊരു പ്രകോപനവുമില്ലാതെ പോക്കറ്റിൽ നിന്നും കൈത്തോക്ക് എടുത്തു  മറ്റേയാൾക്ക് നേരെ ചൂണ്ടുന്നു.  നിറയൊഴിക്കുന്നു. ആൾ മരിച്ചു താഴെ വീഴുന്നു. വെടി വച്ചയാൾ ആൾകൂട്ടത്തിൽ ലയിക്കുന്നു. ഹോളിവുഡ് സിനിമയിൽ കാണുന്ന രംഗം. അമേരിക്കൻ തെരുവീഥികളിൽ അരങ്ങേറുന്ന രംഗം എന്ന് കരുതി ലാഘവത്തോടെ എടുക്കേണ്ട. നാളെ കേരളത്തിൽ സംഭവിച്ചേക്കാവുന്നതിന്റെ രൂപ രേഖ ആണിത്.

 1000 സെമി ആട്ടോമാറ്റിക് പിസ്റ്റലുകൾ ആണ് 4 മാസം മുൻപ് കേരളത്തിലേയ്ക്കു കടത്തിയത്. എങ്ങോട്ടു പോകുന്നു ഈ തോക്കുകൾ? ഭീകര വാദികളുടെയും ദേശ വിരുദ്ധ ഗ്രൂപ്പുകളുടെയും കയ്യിൽ തന്നെ എത്തുന്നു. എക്കാലവും ദേശ വിരുദ്ധ ശക്തികളോട് മൃദു സമീപനം പുലർത്തുന്ന കേരളത്തിലെ ഇടതു സർക്കാർ ഇതൊന്നും കാര്യമായി എടുക്കുന്നില്ല. ലഷ്‌ക്കർന്റെ ഏജന്റു മാരാണ് അറസ്റ്റിലായ മൊഹമ്മദ് മനോവർ, മുഹമ്മദ് ഷാഹിദ് അലാം വർഷങ്ങളായി ആയുധ കടത്തു നടത്തുന്നു എന്നാണു ഡൽഹി പോലീസ് പറയുന്നത്. ഇതിലും എത്രയോ അധികം തോക്കുകൾ കേരളത്തിൽ എത്തിയിട്ടുണ്ടാകാം. രാഷ്‌ടീയത്തിനതീതമായി രാജ്യത്തെ കാണണം എന്ന് ഈ പാർട്ടികൾ എന്ന് പഠിക്കും?

2017, സെപ്റ്റംബർ 12, ചൊവ്വാഴ്ച

ജന പ്രതിനിധികൾ





വിവരാകാശ നിയമ പ്രകാരം പാർലമെന്റ് നൽകിയ   കണക്കുകൾ കേട്ടാൽ ഞെട്ടും. എങ്ങിനെയൊക്കെ നമ്മുടെ പണം കാറ്റെടുക്കാം എന്നാണു ജന പ്രതി നിധികൾ ചിന്തിക്കുന്നത്.  നമ്മുടെ  ഭൂരിഭാഗം എം.പി. മാരും ബിസിനസ്സ് ക്ലാസിലോ ഫസ്റ്റ് ക്ലസ്സിലോ വിമാന യാത്ര ചെയ്തു ലക്ഷക്കണക്കിന് രൂപയാണ് പൊതു മുതൽ കൊള്ളയടിക്കുന്നത്. കഴിഞ്ഞ ഒരു വർഷം  ടി.എ./ഡി.എ. ഏറ്റവും കൂടുതൽ വാങ്ങിയ ലോക് സഭ  എം.പി.മാർ ആദ്യ പത്തു പേരിൽ ൽ വരുന്നത് കേരളത്തിൽ നിന്നുള്ള  5 പേര്.  എ. സമ്പത്ത്-  38,19,300 പി.കെ.ശ്രീമതി  - 32,58,739 എം.ബി.രാജേഷ്-30,27,268. ഈ കഥ ടൈംസ് നൗ ചാനൽ പുറത്തു വിട്ടു. താൻ വാങ്ങിയ പണം വിശദീകരിച്ചു കൊണ്ട് എം.ബി. രാജേഷ് ഒരു  fb പോസ്റ്റും ഇട്ടു. പ്രധാന കാര്യത്തിൽ ഒന്നും പറയാതെ, എന്തൊക്കെയോ പറഞ്ഞു തടി തപ്പുകയാണ് പുള്ളി.

അദ്ദേഹം 6.28  ലക്ഷം മാത്രമേ ഡി.എ. വാങ്ങിയിട്ടുള്ളൂ എന്ന് പറയുന്നു. DA യാത്രയിൽ വല്ല കട്ടൻ ചായ,പരിപ്പ് വട, കഴിക്കാനുള്ള കാശാണ്. TA/DA എന്നാണു RTI രേഖ  പറഞ്ഞത്. അതായത് ബാക്കി  25 ലക്ഷം ട്രാവൽ അലവൻസ് ആണ്. വിമാന യാത്രക്കൂലി. അതെന്തേ മിണ്ടാത്തത്?

Salary Allowance and Pension of Members of Parliament Act 1954 പ്രകാരം വിമാന ക്കൂലിയുടെ  കാൽ ഭാഗം ഡി.എ. ആയി കിട്ടും.അതിനുള്ള വിദ്യ എന്താണ്? ബിസിനസ്സ് ക്ലാസ്സിൽ പോവുക. സാധാരണ ക്ലാസ്സിന്റെ മൂന്നു മടങ്ങിൽ കൂടുതലാണ് ബിസിനസ്സ് ക്ലാസ്സ് ടിക്കറ്റ്.  ബിസിനസ്സ് ക്ലാസ്സിൽ യാത്ര പോയാൽ "കൂടുതൽ സുഖം കൂടുതൽ  ഡി.എ."  അങ്ങിനെ വലിയ ക്ലാസ്സിൽ എത്ര യാത്ര പോയെന്നു എന്ത് കൊണ്ട് വെളിപ്പെടുത്തുന്നില്ല?

അതിനു പകരം കൊച്ചു വീടാണ് കൊച്ചു കാറാണ് എന്നൊക്കെ കൊച്ചു പിള്ളേര് പറയുന്ന ഡയലോഗ് ആണ് ശ്രീ രാജേഷ് പറയുന്നത്..

ഇത്രയും യാത്ര എന്തിന്?  ബഡ്ജറ്റ്, മൺസൂൺ, വിന്റർ എന്നിങ്ങിനെ 3 സെഷൻ ആണ് പാർലമെന്റിൽ. ഇതിനിടയിൽ ഓരോ മാസവും വീട്ടിൽ വന്നു പോകണമെങ്കിൽ തന്നെ  24 യാത്ര.  10,000 രൂപ വച്ചാണെങ്കിൽ 2.40 ലക്ഷം.. ഇത് DA മാത്രം 6.28  ലക്ഷം! ജന പ്രതിനിധികൾ തന്നെ. 


2017, സെപ്റ്റംബർ 10, ഞായറാഴ്‌ച

കൊലപാതകം





കൊലപാതകം ഒന്നിനും  ഒരു പരിഹാരമല്ല.  എതിർ ശബ്ദം അടിച്ചമർത്താനുള്ള മാർഗവുമല്ല.അത് തെറ്റാണ്, അപലപനീയവുമാണ്.  അത് വ്യക്തമായി അറിയാവുന്നവരാണ് ആർഷ ഭാരത സംസ്കാരത്തിന്റെ പിന്തുടർച്ചക്കാർ.
ഗൗരി ലങ്കേഷിനെ അജ്ഞാതർ കൊലപ്പെടുത്തി.  സംഭവം നടന്ന് അര മണിക്കൂറി നുള്ളിൽ മതേതരക്കാർ കുറ്റക്കാരെ കണ്ടു പിടിച്ചു കഴിയും. സംഘ പരിവാർ.

കൽബുർഗി കൊല്ലപ്പെട്ടപ്പോഴും ഇവർ പ്രസ്താവനകളുമായി വന്നിരുന്നു.  2 വർഷം കഴിഞ്ഞിട്ടും കൊലപാതകികളെ കണ്ടു പിടിക്കാൻ ഇതേ വരെ അവിടത്തെ കോൺഗ്രസ്സ്  സർക്കാരിന് കഴിഞ്ഞില്ല. അന്നും ആരോപണം ഉന്നയിച്ചവർ കപട മതേതര വാദികൾ, ഇടതു പക്ഷം കൽബുർഗിയെ കുറിച്ച് ഇന്ന് മൗനമാണ്. ഇത് ആസൂത്രിതമാണ്. 

വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ ഉണ്ട്. കുൽബുർഗിയും   ഗൗരി ലങ്കേഷും.എഴുത്തു തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ലല്ലോ.   ഇങ്ങിനെ  വിരുദ്ധ ആശയം ഉള്ളവരെ മുഴുവൻ കൊന്നൊടുക്കാൻ കഴിയുമോ?
 ഇവരൊക്കെ  ജീവിച്ചിരുന്ന കാലത്തല്ലേ ബി.ജെ.പി. വലിയ ഭൂരിപക്ഷത്തോടെ  കേന്ദ്രത്തിൽ അധികാരത്തിൽ വന്നത്? സംസ്ഥാനങ്ങളിലും അധികാരത്തിൽ വരുന്നത്. ഇതൊക്കെ എഴുത്തുകാരെ കൊന്നൊടുക്കിയാണോ?  

കേരളത്തിൽ വിമത ശബ്ദമായ ടി..പി ചന്ദ്ര ശേഖരനെ കൊന്നു. ആ വിമത ശബ്ദം ഇന്നും നില നിൽക്കുന്നു. പക്ഷെ കുറ്റക്കാരെ കണ്ടു പിടിക്കാനും ശിക്ഷിക്കാനും ഭരണ കൂടങ്ങൾ തയ്യാറാകാത്തതാണ് ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കുന്നത്. അതിനർത്ഥം ഇവർക്ക് സത്യം കണ്ടു പിടിക്കുന്നതിന് താൽപ്പര്യമില്ല.  ഇത്തരം കൊലപാതകങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുക എന്നത് മാത്രമാണ് അധികാര സ്ഥാനങ്ങളുടെ താൽപ്പര്യം. അതിനു കോടിയുടെ നിറം നോക്കി ജനങ്ങൾ കൂട്ട്  നിൽക്കുന്നതാണ് ഏറ്റവും അപകടം.

2017, സെപ്റ്റംബർ 6, ബുധനാഴ്‌ച

ടീച്ചേർസ് ഡേ



അധ്യാപക ദിന ഓർമകൾ. 

അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള  ഹൈസ്‌കൂളിലായിരുന്നു പഠനം.  അച്ഛൻ ആണ് അവിടത്തെ  ഹെഡ്മാസ്റ്റർ.  എനിക്ക് പ്രത്യേക  പരിഗണനകൾ  ഒന്നുമില്ല മറ്റു കുട്ടികളെ പോലെ തന്നെ. അച്ഛൻ  ഒരു പരിഷ്‌ക്കാരം കൊണ്ടു വന്നു. എട്ടാം ക്ലാസിലെ അധ്യാപകർ തന്നെ അതെ വിദ്യാർത്ഥികളെ 9 ലും പത്താം ക്ലാസിലും പഠിപ്പിക്കും. ഓരോ വിദ്യാർത്ഥി യെയും  ശരിയായി മനസ്സിലാക്കി അവരെ നന്നായി പഠിപ്പിക്കാൻ എളുപ്പമാകുമല്ലോ.  ഞാൻ VIII ഡി. ഞങ്ങടെ  കണക്കു സാർ ക്ലാസിൽ വന്നാൽ   ചോദ്യം വായിച്ചു ഉത്തരം ബോർഡിൽ എഴുതും. ആർക്കും ഒന്നും  മനസ്സിലാകില്ല. പാഠ പുസ്തകത്തിന്റെ അവസാനം കൊടുത്തിരിക്കുന്ന 'അഭ്യാസം' ത്തിൽ നിന്നും കുറെ ചോദ്യം ഹോം  വർക്ക് തരും. ഞങ്ങളും ഹോമിൽ ചെന്ന് കുറേ അഭ്യാസം കാണിക്കും.  അടുത്ത ക്ലാസ്സിലും ഇതേ രീതി. സാറിനു മറ്റു പല ബിസിനസ്സുകളും ഉണ്ട്. അതിലൊരു സൈഡ് ബിസിനസ്സ് എന്ന പോലെയാണ് അധ്യാപക ജോലി.  

VIII  ക്ലാസും IX ക്ലാസ്സും കഴിഞ്ഞു. സാറ് ഉത്തര പേപ്പർ നോക്കുന്നത് കൊണ്ട് എല്ലാവരും  X  ൽ എത്തി. കൂടെ അതെ കണക്കു സാറും. പബ്ലിക്ക് പരീക്ഷയാണ്. SSLC.  ഇങ്ങിനെ പോയാൽ മാത്‍സ് കടന്നു കൂടുന്നത് അൽപ്പം ബുദ്ധിമുട്ടാണ്.  100 നു 100 ഉം  വാങ്ങാവുന്ന കണക്കിന്  കടന്നു കൂടുമോ എന്ന് വരെ സംശയമായി.  എന്താണ് മാർഗം?  X -C യിൽ നന്നായി പഠിപ്പിക്കുന്ന ഗോപി സാറാണ്.  X- C യിലേക്ക് മാറാം. അച്ഛൻ വിചാരിച്ചാൽ നടക്കുമല്ലോ. അധ്യാപകരെ കുറിച്ച് മോശം പറയുന്നത് അച്ഛന് ഒട്ടും ഇഷ്ട്ടമല്ല.   മറ്റു മാർഗ്ഗമില്ലല്ലോ.  ഞാൻ  അച്ഛനോട് പറഞ്ഞു. വലിയ ആദർശശാലിയാണ്. "നിന്നെ മാത്രം മാറ്റുന്നത് ശരിയല്ല". അച്ഛൻ കൽപ്പിച്ചു. 'ഇങ്ങിനെ പോയാൽ  അച്ഛന്റെ   കണക്കു കൂട്ടലുകൾ മുഴുവൻ  തെറ്റും' എന്ന് ഞാനും. അവസാനം ഒരു വഴി കണ്ടെത്തി. 'ഗോപി സാറിനോട് നിനക്ക് കണക്കു പറഞ്ഞു തരാൻ പറയാം'. അച്ഛൻ പറഞ്ഞു.  അന്ന് അധ്യാപകർക്കു ട്യൂഷൻ പരിപാടി ഇല്ല.  ഏതായാലും പള്ളിക്കൂടം കഴിഞ്ഞിട്ട് കുറെ നേരം  ഗോപി സാറ്  കണക്കു പഠിപ്പിച്ചു തന്നു. അതോടെ  കണക്കിന്റെ ഗുട്ടൻസ് കുറെയൊക്കെ പിടികിട്ടി.   ഏതായാലും ഫൈനൽ പരീക്ഷയിൽ കണക്കിന് 52 ശതമാനം മാർക്ക് കിട്ടി.

2017, സെപ്റ്റംബർ 4, തിങ്കളാഴ്‌ച

ഓണത്തള്ള്





''തള്ള് തള്ള് തള്ള് തള്ള് ''  എന്ന് അടൂർ ഭാസി പണ്ട് പാടിയ ഒരു സിനിമാ പാട്ടു ഉണ്ട്. അടുത്ത തലമുറ ഇത്രയും തള്ള് തള്ളും എന്നും ഭാസിയും ഈ പാട്ടു കേട്ട  ജനവും കരുതി ക്കാണില്ല.  ഉത്രാടം രാവിലെ രണ്ടു  ഓണപ്പാട്ട് കേൾക്കാമെന്ന് വച്ച് റേഡിയോ തുറന്നപ്പോഴാണ് അടൂർ ഭാസിയെക്കാളും വലിയ തള്ള്. ഓണം ആകുമ്പോൾ സെലിബ്രിറ്റി എന്ന കൂട്ടരോട് അൽപ്പം കിന്നാരം പറയുന്നത് ചാനലുകാരുടെയും റേഡിയോക്കാരുടെയും ഒരു സ്ഥിരം പരിപാടി ആണല്ലോ.  ഒരു പുത്തൻ മണവാളൻ  രാഷ്ട്രീയക്കാരനോട്   ഭാര്യയെ കുറിച്ചാണ് ചോദ്യം. "എന്താണ് സിവിൽ സർവീസ് കാരി ഭാര്യയെ തെരഞ്ഞെടുത്തത്‌?"  അതാ വരുന്നു ഉത്തരം. "എന്റെ രാഷ്ട്രീയ ജീവിതത്തെ മനസ്സിലാക്കാനും എന്റെ പ്രവർത്തനത്തെ സഹായിക്കാനും സിവിൽ സർവീസ് ഭാര്യയാണ് അത്യുത്തമം"  എന്ത് തള്ള്. ഭാരതത്തിൽ എത്ര രാഷ്ട്രീയക്കാർ ഉണ്ട്. എത്ര രാഷ്ട്രീയക്കാർക്ക് സിവിൽ സർവീസ് ഭാര്യമാർ ഉണ്ട്? അവരാരും വിജയകരമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നില്ലേ? അപ്പഴ് കിട്ടിയ അവസരത്തിൽ  ''തള്ള് തള്ള് തള്ള് തള്ള് '' 

ഡോക്ടർ ജോലി കളഞ്ഞിട്ടു  സിവിൽ സർവീസിൽ എത്തിയാൽ സ്ഥിരം ചോദിക്കുന്ന ചോദ്യം ആണ്, എന്താണ് ആ പണി വിട്ടത് എന്ന്. കാരണം അതൊരു നല്ല ജോലിയാണ്. ആതുര ശുശ്രൂഷ. നാട്ടുകാരുടെ കാശ് ചിലവാക്കി പഠിച്ചിട്ടു  മാറിയത് എന്തിനാണ് എന്നാണു വിവക്ഷ. ഇവിടത്തെ സിവിൽ സർവീസ് ഭാര്യയോടും അതെ ചോദ്യം. കൂടുതൽ സാമൂഹ്യ പ്രവർത്തനം  നടത്താൻ സിവിൽ സർവീസ് പ്രയോജനപ്പെടും എന്ന്.  ''തള്ള് തള്ള് തള്ള് തള്ള് '' 

  ആദ്യ വർഷങ്ങളിലെ കളക്ടർ ജോലി കഴിഞ്ഞാൽ ആരും അറിയപ്പെടാതെ എവിടെയെയങ്കിലും  ഒതുങ്ങും. രാഷ്ട്രീയ യജമാനന്മാരുടെ വിധേയരായി അവിടെ  കഴിയണം. എവിടെയാണ് സാമൂഹ്യ    പ്രവർത്തന ത്തിന്  അവസരം? ഡോക്ടർ ആണെങ്കിൽ പാവപ്പെട്ട ജനങ്ങൾക്ക് ചികിത്സ നൽകി സാമൂഹ്യ പ്രവർത്തനം നടത്താം. കാസർഗോഡ് എൻഡോസൾഫാൻ ഇരകൾക്കു വേണ്ടി  പ്രവർത്തിച്ച മോഹൻ കുമാർ എന്ന ഡോക്ടറെ കുറിച്ച് കേട്ടിട്ടില്ലേ? മാഗ്‌സാസെ അവാർഡ് കിട്ടിയ  ഡോ. പ്രകാശ് ആംറ്റെ,  ഡോ. മന്ദാകിനി ആംറ്റെ എന്നിവരെ അറിയില്ലേ?  ഡോ.ഗാദ്രെ  അറിയില്ലേ?  പാവപ്പെട്ടവർക്ക് വേണ്ടി സേവനം  ഡോക്ടർ മാർ. സിവിൽ സർവീസിൽ അല്ല.   

 അധികാരം, പദവി ഇവയ്ക്കുള്ള ആഗ്രഹം മാത്രമാണ് സിവിൽ സർവീസിൽ എത്തുന്നത്. പക്ഷെ ചോദിക്കുമ്പോൾ ''തള്ള് തള്ള് തള്ള് തള്ള് ''. 

2017, സെപ്റ്റംബർ 3, ഞായറാഴ്‌ച

ഹോട്ടൽ ഓണം


ഓണം  ഇപ്പോൾ നാട്ടുകാരറിയുന്നത്  ഇന്ന് ഹോട്ടലുകാരുടെ ഓണ സദ്യ പരസ്യം കൊണ്ടാണ്. റേഡിയോയിലും. പത്രങ്ങളിലും ഒക്കെ പരസ്യം. അത്തം മുതൽ സദ്യ തുടങ്ങി  കഴിഞ്ഞു. ഒരാൾക്ക്  250 രൂപ മുതൽ 500 അങ്ങിനെ  മുകളിലോട്ട്.   

പണ്ടൊക്കെ ഓണത്തിന് അന്യ സ്ഥലങ്ങളിലെ ലോഡ്ജ് നിവാസികളുടെ കാര്യം കഷ്ടമായിരുന്നു.  ഹോട്ടലുകൾ എല്ലാം അടയ്ക്കും. ഭക്ഷണം കിട്ടാൻ വഴിയില്ല. ഇന്നിതാ ലോഡ്ജ് കാർ മാത്രമല്ല വീട്ടുകാർ കൂടി ഹോട്ടലിൽ സദ്യ.  ഉള്ളവനും ഇല്ലാത്തവനും ഓണ ദിവസം സ്വന്തം വീട്ടിൽ സദ്യ ഒരുക്കുന്ന കാലത്തിൽ നിന്നും ഓണത്തിന് സ്വന്തം വീട്ടിൽ അടുപ്പു കത്തിക്കാതെ ഹോട്ടലിൽ  ഓണം ആഘോഷിക്കുന്ന കാലം. പട്ടണങ്ങളിൽ മാത്രമല്ല നാട്ടിൻ പുറങ്ങളിലും "ഹോട്ടൽ ഓണം"  ആയിക്കഴിഞ്ഞു. ഒരു   സ്റ്റാർ ഹോട്ടൽ മുതലാളി സുഹൃത്തിനെ കണ്ടു. പുള്ളിയുടെ ഹോട്ടലുകളിൽ എല്ലാം ഓണ സദ്യ ഉണ്ട്. അദ്ദേഹത്തിന്റെ ഓണ സദ്യ സ്വന്തം വീട്ടിൽ!


കൂട്ടായ്മയുടെ ആഘോഷം ആയിരുന്ന ഓണം ഹോട്ടലുകാരുടെ ഉത്സവം ആയി മാറി. പണ്ട്  ഉത്രാടം തിരക്കിൻറെ ദിവസമാണ്. വൈകുന്നേരം മുതൽ അടുക്കള സജീവമാകുന്നു. പെണ്ണുങ്ങൾ എല്ലാം അടുക്കളയിൽ ആണ്. ഏത്തയ്ക്കാ മുറിച്ചു  ആദ്യം  ഉപ്പേരി ശർക്കര വരട്ടി എന്നിവ ഉണ്ടാക്കുന്നു. രാതിയിൽ തന്നെ സാമ്പാർ വയ്ക്കുന്നു. ഇഞ്ചി, നാരങ്ങാ, മാങ്ങ  ഇവയും ഉത്രാടത്തിനു തന്നെ വയ്ക്കുന്നു. പിന്നെ സദ്യയുടെ പച്ചക്കറി അരിഞ്ഞു വയ്ക്കുന്നു. രാവിലെ പായസമുൾപ്പടെ എല്ലാം ഉണ്ടാക്കുന്നു. എല്ലാവരും ഒന്നിച്ചിരുന്നു സദ്യ കഴിക്കുന്നു.

 ഈ കൂട്ടായ്മയുടെ ആഹ്ലാദം ഒരു ഹോട്ടൽ സദ്യയിൽ കിട്ടുന്നുണ്ടോ? വീട്ടിൽ  എല്ലാവരും കൂടി ഉണ്ടാക്കി ഒന്നിച്ചിരുന്നു കഴിക്കുന്ന സംതൃപ്തി ഹോട്ടൽ സദ്യയിൽ കിട്ടുന്നുണ്ടോ? തലപ്പാവ് കെട്ടിയ ഹോട്ടൽ പരിചാരകർ വിളമ്പുന്ന സദ്യയ്ക്ക് അമ്മ വിളമ്പി തരുന്ന സദ്യയുടെ രുചിയുണ്ടോ? നമുക്കൊരു മാറ്റാമാവാം. സ്വന്തം വീട്ടിൽ എല്ലാവരും കൂട്ടുചേർന്ന് ഉണ്ടാക്കി എല്ലാവരും കൂടി വിളമ്പി എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കുന്ന ഒരു ഓണ സദ്യ. കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന ഒരു ഓണം. മകനും മകളും ഒന്നും ബ്ലൂ വെയിൽ കളിക്കാതെ കായ വറുക്കുന്ന ഒരു ഓണം. താമസിച്ചിട്ടില്ല. ഇന്ന് ഉത്രാടം.നാളത്തേയ്ക്കുള്ള ഓണ സദ്യ നമുക്ക് വീട്ടിലുണ്ടാക്കാം. ഓണാശംസകൾ.    

ബാറുകൾ അടുത്ത്





ബാറുകൾക്ക് 200 മീറ്ററിൽ  നിന്നും ദൂര പരിധി  50 മീറ്റർ ആക്കി കുറച്ചു. 150 അടി. ( ബാറിൽ കേറി  150  അടിക്കാനല്ല. - 150 feet ) ഒരു വീടിന് അപ്പുറത്ത്. അമ്പലം, പള്ളി, പള്ളിക്കൂടം എന്നവയുടെ അടുത്ത് ബാർ ഉണ്ടായാൽ എന്താണ് കുഴപ്പം?

അല്ല ഈ ദൂര പരിധി തന്നെ എന്തിനാ?? ബാറുകളിൽ എന്തെങ്കിലും അനാശാസ്യം നടക്കുന്നോ? ഇല്ല. സർക്കാർ കൊടുത്ത ലൈസൻസ് വച്ച് അവർ മദ്യം കച്ചവടം ചെയ്യുന്നു. അവിടെ നിന്നും എന്തെങ്കിലും ഒച്ചയും ബഹളവും പുറത്തു കേൾക്കുന്നുണ്ടോ? അതുമില്ല. സംഭവം 4 സ്റ്റാർ  5 സ്റ്റാറാ. 300 -400 രൂപ പെഗ് വില. പിന്നെ ഒരു സ്‌പെഷ്യൽ കൗണ്ടർ തുടങ്ങും. അത്  പാവങ്ങൾക്ക് വേണ്ടി യാണ്.  എല്ലാവരും പാവങ്ങൾക്ക് വേണ്ടിയല്ലേ പണിയുന്നത്? പിന്നെ ബാർ മുതലാളിമാർക്ക് പാവങ്ങളോട് സ്നേഹം തോന്നുമ്പോൾ മാത്രം എന്താണ് കുഴപ്പം?

സ്‌കൂൾ പിള്ളാര് ഇടയ്ക്കു പോയി രണ്ടു അടിക്കുമെന്നാണോ പേടി ? അതോ അധ്യാപകരോ? ബാർ അവർക്കൊരു പ്രചോദനം ആകും. പഠിക്കാനും പഠിപ്പിക്കാനും. പ്രായോഗിക പരിശീലനം. അതോ ദൈവത്തെ ഒന്ന് തൊഴുതിട്ടു രണ്ടു വീശും എന്നാണോ? ദൈവം പരിഗണന നൽകാത്ത ദുഃഖം പങ്കു വയ്ക്കാനും ദൈവം അനുവദിച്ച സന്തോഷം ആഘോഷിക്കാനും തൊട്ടടുത്ത് തന്നെ ഒരു ബാർ ഉള്ളതല്ലേ നല്ലത്?


കോടികൾ മുടക്കിയാണ് കള്ളു ബിസിനസ്സ് തുടങ്ങുന്നത്. ഏതെങ്കിലും ഓണം കേറാ മൂലയിൽ കൊണ്ട് ബാർ ഉണ്ടാക്കിയാൽ ആള് കയറുമോ? അത് പ്രധാന സ്ഥലത്തു തന്നെ വേണം. എന്നാലേ കാശ് കിട്ടൂ. ഇടതു മുന്നണിയുടെ പ്രകടന പത്രികയിൽ വ്യക്തമായി പറയുന്നുണ്ടല്ലോ. അവർക്കു പ്രത്യേകം നയം ഉണ്ടെന്ന്.ഇതാണ് ആ നയം. പ്രതിപക്ഷത്തിനും ഈ നയം തന്നെയാണ് ഇഷ്ട്ടം. പേര് ദോഷം കേൾക്കാതെ പ്രതിപക്ഷത്തിന്റെ നയവും ഭരണ പക്ഷം തന്നെ നടപ്പിലാക്കി കൊടുത്തു. സംഭാവനയാണ് നയത്തിന് പിറകിൽ. ഒരു ഫോൺ കോൾ. ഒരു ബാർ മുതലാളിക്ക്. അയാൾ മറ്റു ബാർ മുതലാളിമാരെ കോണ്ടാക്റ്റ് ചെയ്യുന്നു. അഞ്ചോ പത്തോ കോടി മണിക്കൂറുകൾക്കകം റെഡി. മാണിയുടെ കാലത്തു ഇത്തരം പിരിവിനെ പറ്റി നമ്മൾ കേട്ടതാണല്ലോ.മറ്റേതു കച്ചവടത്തിൽ ഇത്ര പണം കിട്ടും? പിന്നെ നയം ഇതല്ലേ പറ്റൂ.കൂടുതൽ സമയം ബാറുകളിൽ ചിലവഴിച്ചു കൂടുതൽ പണം അവർക്കു നൽകുകയാണ് ജനം ചെയ്യേണ്ടത്. അല്ലാതെ കണ്ണടച്ച് എതിർക്കുകയല്ല.
കർമ ഫലം. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ പ്രബുദ്ധരായ ജനം ചെയ്തത്തിന്റെ ഫലം.  

2017, ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

സ്വാശ്രയ MBBS



ദേ MBBS പഠിക്കാൻ വന്നിരിക്കുന്ന ആൾക്കാരെ നോക്കൂ. കാൽക്കാശിന് വകയില്ലാത്തവർ.  

എന്തിനാണ് പണമില്ലാത്തവർ  പഠിക്കുന്നത്? അവർ  എന്തിനു ഡോക്ടർ ആകണം? അവർ  എന്തെങ്കിലും കൂലിപ്പണി എടുത്തു ജീവിക്കട്ടെ. അവരുടെ മാതാപിതാക്കൾ പാവങ്ങളായി പിറന്നു, പാവങ്ങളായി ജീവിച്ചു. പിന്നെ എന്തിനാണ്  അവരുടെ മക്കൾ മറ്റൊരു തലത്തിലേയ്ക്ക് ഉയരണം എന്ന് ആഗ്രഹിക്കുന്നത്? അത് അത്യാഗ്രഹമല്ലേ കുട്ടികളേ? മറ്റെന്തെല്ലാം തൊഴിലുകൾ നിങ്ങളെ കാത്തു നിൽക്കുന്നു? പൂട്ടിയിരുന്ന 300 ബാറുകളും തുറന്നു. അവിടൊക്കെ മദ്യം വിളമ്പാനും മറ്റും ആള് വേണം. അതിനു പ്ലസ് 2 കഴിഞ്ഞ പട്ടിണിപ്പാവങ്ങളായ  നിങ്ങളെയൊക്കെ ആണ് വേണ്ടത്. 

കാശുള്ളവർ ഡോക്ടർ ആകട്ടെ മക്കളേ. അവർക്ക അതൊരു  ഭൂഷണവും ആകും. തങ്ങളുടെ മക്കൾ ഡോക്ടർ എന്ന് പറയുന്നത് ആ പണക്കാർക്ക് ഒരു അഭിമാനമല്ലേ? ഒരു കോടീശ്വരന്റെ മകൻ ഹോട്ടൽ ജോലിക്കാരൻ എന്ന് പറയാൻ കഴിയുമോ? അവൻ ഡോക്ടർ എന്ന് പറയുന്നതല്ലേ ഒരു ഗമ.

  55 ലക്ഷം ഫീസ്. മറ്റൊരു 10 ലക്ഷം 5 വർഷത്തേയ്ക്ക്. 65 ലക്ഷം എവിടെ നിന്നും നിങ്ങൾ കൊടുക്കും? പി.ജി. ക്കു പിന്നെയും ഒന്നോ രണ്ടോ കോടി മുടക്കേണ്ടി വരും. ബാങ്ക് വായ്പ എടുത്താൽ എങ്ങിനെ തിരിച്ചടയ്ക്കും?പിന്നെ ജപ്തി വരും. അന്ന് നിങ്ങളും കുടുംബവും  വഴിയാധാരമാകും.  അത് കൊണ്ട് ഞങ്ങളുടെ ഈ തീരുമാനം നിങ്ങളുടെ നന്മയ്ക്കു വേണ്ടിയാണ് എന്ന് മനസിലാക്കുക, പണമില്ലാത്ത കുട്ടികളേ. ഡോക്ടർ ആവുക എന്നത് മറന്നു കളയൂ. ഇത് പാവപ്പെട്ടവർക്ക് വേണ്ടിയുള്ള സർക്കാരാണ്.

ഒരു മെഡിക്കൽ കോളേജ് ഉണ്ടാക്കുക എന്ന് പറഞ്ഞാൽ അനേകം കോടികൾ ആണ് വേണ്ടത്. അത് മുഴുവൻ രോഗികളിൽ നിന്നും മാത്രം പിരിച്ചെടുത്താൽ വർഷം കുറെ ആകും. വിദ്യാർത്ഥികളിൽ നിന്നും കൂടി ഫീസും കോഴയും ഒക്കെ ആകുമ്പോൾ നല്ല ലാഭം കിട്ടും. മെഡിക്കൽ കോളേജ് മുതലാളിമാർ എന്ന് പറയുന്നെങ്കിലും അവരും പാവങ്ങളാ. നാടിനു വേണ്ടി ആശുപത്രി ഉണ്ടാക്കിയ മഹാ മനസ്ക്കർ. അവരെയും നമ്മൾ നോക്കണ്ടേ കുട്ടികളേ. 


വിദ്യാഭ്യാസത്തിനു വേണ്ടി കൊതിക്കുന്ന  ഒരു തലമുറയെ എങ്ങിനെ  വഞ്ചിക്കാം എന്ന്,  അവരുടെ വിജ്ഞാന ദാഹത്തെ എങ്ങിനെ അടിച്ചമർത്താം എന്ന് പിണറായി സർക്കാർ ഒരിക്കൽ കൂടി കാണിച്ചു തന്നു. മെഡിക്കൽ വിദ്യാഭ്യാസം പാവപ്പെട്ടവന് എങ്ങിനെ  അപ്രാപ്യം ആക്കാം എന്ന് കൂടി അവർ കാണിച്ചു തന്നു.

മുകളിലെ ചിത്രത്തിൽ ഒന്ന് സൂക്ഷിച്ചു നോക്കൂ. ആ അമ്മയുടെ മുഖത്തെ ദൈന്യ ഭാവം. എവിടന്നോ ഒപ്പിച്ചെടുത്ത 5 ലക്ഷം രൂപയും കൊണ്ടായിരിക്കും മെഡിസിന് പഠിക്കാൻ  ഉള്ള ആഗ്രഹവുമായി ആ പാവങ്ങൾ വന്നത്. ഓരോ തവണയും ആ പടത്തിൽ നോക്കുമ്പോൾ ആ അമ്മയുടെ മുഖത്ത് നോക്കുമ്പോൾ കണ്ണ് നിറയുന്നു. ആരോഗ്യ മന്ത്രി ഒരു സ്ത്രീയല്ലേ? അവർക്ക് ഈ ചിത്രം കണ്ടിട്ട് ഒന്നും തോന്നുന്നില്ലേ?

2017, ഓഗസ്റ്റ് 29, ചൊവ്വാഴ്ച

ചേലാ കർമം കേരളത്തിൽ

"ഇങ്ങിനെയൊരു ഭാഗം എന്റെ ശരീരത്തിലുണ്ടോ? ...ഞാൻ എന്റെശരീരം പരിശോധിച്ചു. ഇല്ല, എന്റെ ശരീരത്തിൽ അങ്ങിനെ ഒരവയമില്ല."

ഷാനി എന്നൊരു ഗവേഷക വിദ്യാർത്ഥിനി യുടെ തുറന്നു പറച്ചിലാണ് ഇത്. ഒരു പത്രത്തിൽ വന്നത്. രഹസ്യവും പരസ്യവും ആയി ചേലാ കർമം (female genital mutilation) വ്യാപകമായി നമ്മുടെ രാജ്യത്തു  നടത്തുന്നു എന്ന വാർത്ത വന്നതിനെ തുടർന്നാണ് ഈ യുവതി ഇത്തരത്തിൽ പ്രതികരിച്ചത്‌. കേരളത്തിലും ഈ കർമം വ്യാപകമാണെന്ന് തെളിവ് സഹിതം വാർത്തകൾ വന്നു. 
" ഞാനും ചേലാ കർമത്തിന് വിധേയയാക്കപ്പെട്ടു എന്ന തിരിച്ചറിവ് എന്നെ വിഷമിപ്പിച്ചു" ഷാനി പറയുന്നു. 

" വാപ്പയുടെ ഉമ്മയുടെ മറുപടി -സുന്നത്തു കല്യാണം നടത്താത്ത സ്ത്രീകൾ മുസ്ലിങ്ങളല്ല. മുസ്ലിങ്ങൾ ആവണമെങ്കിൽ സുന്നത്ത് കല്യാണം നടത്തണം.

"എന്തിനാണിത് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ ഉമ്മ പറഞ്ഞതിങ്ങനെയാണ് -പണ്ടുള്ള വിവരമുള്ള ആൾക്കാർ ചെയ്യുന്നത് പോലെ നമ്മളും ചെയ്യുന്നു."

ഓഡിയോ -വീഡിയോ തെളിവുകൾ സഹിതം  കോഴിക്കോട് Dr. സിദീഖ് ഹസ്സൻ ദാറുൽ ഷിഫാ സുന്നത്ത് സെന്റർ  നടത്തുന്നു എന്നും വെളിപ്പെടുത്തിയിരുന്നു. അതിനു ശേഷം ആണ് ധൈര്യ പൂർവം ആ സഹോദരി  അനുഭവ സാക്ഷ്യം പ്രസിദ്ധീകരിച്ചത്.

മനസ്സിനെയും ശരീരത്തെയും ബാധിക്കുന്ന മറ്റൊരു അനാചാരം കൂടി. തുറന്നു പറയാൻ അനുവദിക്കാതെ മതത്തിന്റെ ഇരുമ്പ് കൈകൾ ഉപയോഗിച്ച് അടിച്ചമർത്തുന്നത് കൊണ്ടാണ് സത്യം പുറത്തു വരാത്തത്. പേടിച്ചാണ് ആരും പറയാത്തതും. 

" ഈ കുറിപ്പ് ഞാൻ ജനിച്ചു വളർന്ന എന്റെ മതത്തെ അവഹേളിക്കാനോ എന്റെ കുടുംബത്തെ താഴ്ത്തിക്കെട്ടാനോ ഉപയോഗിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു" എന്ന് കൂടി അവസാനം ഷാനി പറയുന്നു. 



മനസ്സിനെയും ശരീരത്തെയും ബാധിക്കുന്ന മറ്റൊരു പ്രാകൃതമായ അനാചാരം. തുറന്നു പറയാൻ അനുവദിക്കാതെ മതത്തിന്റെ ഇരുമ്പ് കൈകൾ ഉപയോഗിച്ച് അടിച്ചമർത്തുന്നത് കൊണ്ടാണ് സത്യം പുറത്തു വരാത്തത്. പേടിച്ചാണ് ആരും പറയാത്തതും. തനിക്കെതിരെ മതം ഖഡ്ഗം എടുക്കുമോ എന്നുള്ള ഭയം. ഫത്‍വ വരുമോ എന്നുള്ള പേടി . ഇല്ല സഹോദരീ. ഞങ്ങൾ അവഹേളിക്കില്ല. ഇത് കളിയാക്കാനുള്ള ഒരു വിഷയമല്ല. അഭിനന്ദിക്കുന്നു. ഇത് പോലെ സ്ത്രീകൾ ധൈര്യം കാണിച്ചാൽ മാത്രമേ സ്ത്രീകൾക്ക് നേരെയുള്ള ക്രൂരതകൾ അവസാനിക്കൂ.
  

2017, ഓഗസ്റ്റ് 28, തിങ്കളാഴ്‌ച

ആൾ ദൈവങ്ങൾ


Image may contain: 1 person, beard and hat



എവിടെയും ദൈവങ്ങളായി മനുഷ്യർ. അദ്‌ഭുത ശക്തി . ലക്ഷക്കണക്കിന് അനുയായികൾ  ആൾ ദൈവങ്ങൾ എങ്ങിനെയാണ് ഇത്രയും ശക്തി പ്രാപിക്കുന്നത്?  പ്രധാന കാര്യം തന്നെ. അതെങ്ങിനെ വന്നു ചേരുന്നു? അതിനു  വഴികൾ. വിശ്വാസികളായ അനുയായികളും ശിഷ്യരും  സംഭാവന ചെയ്യുന്നത്. ദരിദ്രവാസികളായ അനുയായികളല്ല. കോടീശ്വരന്മാർ നൽകുന്ന കോടികൾ സംഭാവന. മറ്റൊരു വഴി കള്ളപ്പണം. അത് എങ്ങിനെയും ഉണ്ടാക്കും. പണം ഉണ്ടാകു മ്പോൾ സ്വാഭാവികമായും  ഇവരെ പിന്തുണയ്ക്കാൻ  രാഷ്ട്രീയ പാർട്ടികൾ മത്സരിച്ചു പിറകെ കൂടും. സ്നേഹം കൊണ്ടല്ല. അവർക്കു പണവും വോട്ടും കിട്ടണം. ഒരു വിഭാഗം ദൈവങ്ങൾ  ശിഷ്യ ഗണങ്ങളെ വർധിപ്പിച്ചു ധനം സമൂഹത്തിലെക്കു തന്നെ നല്ല കാര്യങ്ങളിലൂടെ ചിലവഴിക്കുന്നു. മറ്റവർ  ധൂർത്തടിക്കുകയും സ്വന്തം അധികാരം നില നിർത്താൻ വേണ്ടി അധികാര സ്ഥാനങ്ങളെ വിലയ്ക്ക് വാങ്ങും.

ഹിന്ദു സമൂഹത്തിൽ ആണ് ഇവരെ കൂടുതൽ  കാണുന്നത്. മതം എന്ന പേരിൽ   ഒരു നിയന്ത്രണവും  ഇല്ലാത്തതു കൊണ്ടാണ്. ഹിന്ദു മതത്തിൽ  മത മേധാവികൾ ഇല്ലല്ലോ. ചോദിക്കാനും പറയാനും ആരും ഇല്ലാത്തതു കൊണ്ട് അവർ വളർന്നു വികസിക്കുന്നു.  ക്രിസ്തു മതത്തിൽ ഇങ്ങിനെ വളരാൻ അനുവദിക്കാറില്ല.  വളർന്നാൽ കർത്താവിന്റെ പ്രതി പുരുഷന്മാരുടെ അധികാരവും പണം പിരിക്കലും നിൽക്കുമല്ലോ.  എന്നാലും സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്ത യോഹന്നാൻമാർ ക്രിസ്തു മതത്തിൽ ഉണ്ട്. ഇസ്‌ലാമിൽ ഇത്തരം കാര്യങ്ങൾക്കുവലിയ സ്‌കോപ്പും ഇല്ല.  കടുപ്പത്തിൽ ആണ് അവർ പിടിച്ചു നിർത്തിയിരിക്കുന്നത്. വലിയ കളിയൊന്നും നടക്കില്ല. ജിന്നിനെ ഒഴിപ്പിക്കുന്ന ലെവലിലുള്ള ബാവാമാർ ഇല്ലെന്നല്ല.  നബിയുടെ മുടിയും മറ്റും വച്ച് കാശുണ്ടാക്കാൻ ചിലർ ചില കളികൾ കളിക്കും എന്നല്ലാതെ. പക്ഷേ അവിടെ ദൈവത്തിനു പകരം പകരം തീവ്രവാദികൾ ഉണ്ടാകുന്നു.

പണം ഉണ്ടാകുമ്പോൾ അധികാരം വരുന്നു. അനുയായികൾ കൂടുന്നു. ആൾ ദൈവങ്ങൾ പരമാധികാരികൾ ആകുന്നു. ഇതിനു കേരളത്തിലും യാതൊരു വ്യത്യാസവുമില്ല..

2017, ഓഗസ്റ്റ് 25, വെള്ളിയാഴ്‌ച

വിശ്വാസങ്ങൾ






Dr. ഷിംന അസീസ്.  
മലപ്പുറത്തുള്ള ഷിംന അസീസ് എന്ന പെൺ ഡോക്ടർ.ഒരു അനാചാര ത്തിനെതിരെ  ഫേസ് ബുക്കിൽ എഴുതുകയുണ്ടായി. നല്ല മനസ്സിന് നന്ദി. 

മലപ്പുറത്തു ഒരു മുസ്ലിം യുവതി മത വിശ്വാസത്തിന് എതിരാണ് എന്ന് പറഞ്ഞു   ആശുപത്രിയിൽ പോകാൻ വിസമ്മതിക്കുകയും വീട്ടിൽ വച്ച്  പ്രസവത്തിൽ അമിത രക്ത സ്രാവം മൂലം മരിക്കുകയും ചെയ്തു. ആ യുവതിയുടെ വിവരക്കേടിനെ  കുറിച്ചാണ്  ഷിംന അസീസ്  ഫേസ് ബുക്കിൽ എഴുതിയത്. ആ എഴുത്തിന്റെ ചില ഭാഗങ്ങൾ. 

"ഇരുട്ടറയിൽ പിടഞ്ഞ്‌ തീരാനുള്ളതായിരുന്നില്ല പെണ്ണേ നിന്റെ ജീവൻ. .... ഞാനും നീയും വിശ്വസിക്കുന്ന ഇസ്‌ലാമും പടച്ചോനും മനപൂർവ്വം ചികിത്സ നിഷേധിച്ച്‌ ആ കുഞ്ഞിന്‌ തള്ളയില്ലാതാക്കിയതിന്‌ നിന്നെയും വീട്ടുകാരെയും തോളിൽ തട്ടി പ്രശംസിച്ച്‌ ജന്നാത്തുൽ ഫിർദൗസിലേക്ക്‌ എൻട്രി തരുമെന്ന്‌ വിശ്വസിക്കാനാവുന്നില്ല"…...മുലപ്പാലിന്‌ തൊള്ളകീറിക്കരയുന്ന പൈതലിനെ ഓർത്തിട്ട്‌ നെഞ്ച്‌ പിടയുന്നു. അത്‌ ഒരു വലിയ വിവരക്കേട്‌ കൊണ്ടാണെന്ന്‌ ഓർക്കുമ്പോൾ."

വളരെ നല്ലതു ഡോക്ടർ. സ്വന്തം സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ, അന്ധവിശ്വാസങ്ങൾക്കെതിരെ  തൂലിക പടവാളാക്കി  അവരെ നേർ വഴി നയിക്കണം.
ഡോക്ടർ തുടരുന്നു .........

"ഞാനൊരു മലപ്പുറത്തുകാരി മുസ്‌ലിം സ്‌ത്രീയാണ്‌. അസീസിനും ആയിഷക്കും ജനിച്ചതിലുമപ്പുറം കാരണങ്ങളാൽ ഇസ്‌ലാമെന്ന എന്റെ വിശ്വാസത്തെ മുറുകെ പിടിക്കാൻ ഇഷ്‌ടപ്പെടുന്നവൾ"

പിടിച്ചോളൂ ഡോക്ടർ മുറുകെ പിടിച്ചോളൂ. അത് തന്നെയാണ് ആ യുവതിയും ചെയ്തത്. ഡോക്ടർ ഷിംന അസീസ് തന്റെ വിശ്വാസം മുറുകെ പിടിക്കുന്നത് പോലെ ആ യുവതിയും തന്റെ വിശ്വാസം മുറുകെ പിടിച്ചു. ഹത ഭാഗ്യ മരിച്ചു. ഉപദേശിക്കുന്ന ഡോക്ടർ ഷിംനയും ആ യുവതിയും തമ്മിൽ എന്ത് വ്യത്യാസം?

ഡോക്ടർ അവസാനിപ്പിക്കുന്നു........

"NB: കിട്ടിയ തക്കത്തിന്‌ ഇസ്‌ലാമിനെ എതിർക്കാനും പുച്‌ഛിക്കാനും അവഹേളിക്കാനും ഈ പോസ്‌റ്റ്‌ ഉപയോഗിക്കുന്നവരെ കണ്ണും പൂട്ടി ബ്ലോക്ക്‌ ചെയ്യുന്നതായിരിക്കും"

ഇതാണ് പ്രശ്നം. ഇസ്‌ലാം അല്ലാതെ ആരും ഈ അന്ധ വിശാസത്തിനും അനാചാരത്തിനും എതിരെ അഭിപ്രായം പറയാൻ പാടില്ല. സമൂഹ ജീവി എന്ന നിലയിൽ പറഞ്ഞാൽ അത് ഫാസിസം. അല്ലെങ്കിൽ ഫത്വാ പുറപ്പടുവിക്കും. എന്നാൽ  അവിടെയുള്ളവർ പറഞ്ഞു നന്നാക്കുമോ അതുമില്ല. അഭിപ്രായങ്ങൾ ബ്ലോക്ക് ചെയ്തോളൂ ഡോക്ടർ ഷിംന അസീസ്, അങ്ങനെ വിമർശനങ്ങളെ പുറത്തു നിർത്തൂ. പ്രകാശം ബ്ലോക്ക് ചെയ്യൂ. അന്ധകാരത്തിൽ അഭിരമിയ്ക്കൂ.

2017, ഓഗസ്റ്റ് 24, വ്യാഴാഴ്‌ച

തലാഖ് തലാഖ് തലാഖ്

" -practice of ‘talaq-e-biddat’ – triple talaq is set aside."  - സുപ്രീം കോടതിയുടെ  ചരിത്ര പ്രധാനമായ വിധി. 

തലാഖ് തലാഖ് തലാഖ്, കെട്ടിയപുറത്ത്. പോസ്റ്റിലൂടെയോ,ഫോണിലൂടെയോ, വാട്ട്സാപ്പിലൂടെയോ, ഫേസ് ബുക്കിലൂടെയോ എങ്ങിനെയെങ്കിലും  തലാഖ്എന്ന് മൂന്ന് തവണ പറഞ്ഞു  മൊഴി ചൊല്ലുന്ന മുത്തലാഖ് രീതി സുപ്രീം കോടതിയുടെ സുപ്രധാന വിധിയിലൂടെ 2017 ആഗസ്റ്റ് 22 ന് അവസാനിച്ചു.


5 പേരടങ്ങുന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ  ആണ് ഭൂരിപക്ഷ തീരുമാനത്തിലൂടെ സുപ്രധാന വിധി. ചീഫ് ജസ്റ്റീസ് കേഹർ, ജസ്റ്റീസ് നസീർ എന്നിവർ, മുത്തലാഖ് ഒഴിവാക്കപ്പെടേണ്ടതാണ് എങ്കിലും വ്യക്തി നിയമത്തിൽ കോടതി ഇടപെടരുത് എന്നത് കൊണ്ട് പാർലമെന്റിൽ ഒരു നിയമ നിർമാണം ആണ് വേണ്ടത് എന്ന് വിധിയിൽ പറഞ്ഞു. ജസ്റ്റീസുമാരായ  കുര്യൻ ജോസഫ്, ആർ.എഫ്.നരിമാൻ, യു.യു.ലളിത് എന്നിവർ മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞു അത് നിർത്തലാക്കി.  കേസ് കൊടുത്ത ഷൈരാ ബാനോ ഉൾപ്പടെ മുസ്ലിം സ്ത്രീ സമൂഹം  ഈ വിധിയെ സ്വാഗതം ചെയ്തു. അവരാണല്ലോ ഇതിന്റെ ഫലം അനുഭവിക്കേണ്ടത്. 



Image may contain: 4 people, text


1. കേസ് കൊടുത്തവരിൽ മുന്നിൽ ഷയാരാ ബാനോ ആണ്. 35 വയസ്സുള്ള ഉത്തരക്കണ്ട് സംസ്ഥാനക്കാരി വീട്ടമ്മ. ബിരുദാനന്തര ബിരുദം ധാരിണി. രണ്ടു കുട്ടികളുടെ അമ്മ. കഴിഞ്ഞ 10 വർഷമായി ശാരീരികവും മാനസികവുമായ പീഢനം സഹിക്കുന്നു. 6 തവണ ഭർത്താവ്  ഗർഭഛിദ്രം നടത്തിച്ചു. എന്നിട്ടു മുതലാക്കും.

2. റഹ്‌മാൻ. 25 വയസ്സ്. രാജസ്ഥാൻ  കാരി. 2014 ൽ വിവാഹം കഴിച്ചു രണ്ടു മൂന്ന് മാസത്തിന്‌ ശേഷം സ്ത്രീധനത്തിന് വേണ്ടി ഭർതൃ വീട്ടുകാർ പീഡനം നടത്തി. ഇറക്കി വിട്ടതിനു ശേഷം ഭർത്താവ് മുത്തലാഖ് കത്ത് അയച്ചു.

3. ഇഷ്‌റത് ജഹാൻ 30 വയസ്സ് പശ്ചിമ ബംഗാൾ സ്വദേശി. 15 വർഷമായി വിവാഹം. ഭർത്താവ് ദുബൈയിൽ നിന്നും ഫോൺ വിളിച്ചു 3 തവണ തലാഖ് പറഞ്ഞു ഫോണും കട്ട് ചെയ്തു. ഭർത്താവ് പിടിച്ചു കൊണ്ട് പോയ തന്റെ 3 പെൺമക്കളെയും മകനെയും തിരിച്ചു തരണമെന്നും കോടതിയിൽ. 

4. ഗുൽഷൻ പർവീൺ. ഉത്തർപ്രദേശ്   രണ്ടു വയസ്സുള്ള കുട്ടിയുടെ അമ്മ. സ്ത്രീധനത്തിന് വേണ്ടി രണ്ടു  വർഷത്തിലേറെയായി ഭർത്താവ് പീഡിപ്പിക്കുന്നു.10 രൂപ സ്റ്റാമ്പ് പേപ്പറിൽ മുത്തലാഖ് എഴുതി അയച്ചു കൊടുത്തു.
5. അതിയ സാബ്രി - ഉത്തർപ്രദേശ്  അവരുടെ സഹോദരന്റെ ഓഫീസിലേയ്ക്ക് അയച്ച ഒരു കത്തിൽ ആണ് തലാഖ് ചൊല്ലിയിരിക്കുന്നത്. രണ്ടു കുട്ടികൾ.  


Image may contain: 3 people

ഇത്തരത്തിൽ അനീതിയ്ക്കു വിധേയരാക്കപ്പെട്ട അനേകായിരങ്ങൾ കാണും അറിയപ്പെടാതെ.അവർക്കു ആശ്വാസം പകരും ഈ വിധി.  അത് പോലെ മുതാലാഖ് എന്ന ഖഡ്ഗം തലക്കു മുകളിൽ തൂങ്ങുന്ന ലക്ഷങ്ങൾ. അവർക്കു ആശ്വാസം. ഭാവിയിൽ ഇത് വരും എന്ന് പേടിക്കുന്ന വിവാഹം കഴിയാത്ത പെൺകുട്ടികൾ. എല്ലാവർക്കും ആശ്വാസവും സന്തോഷവും നൽകുന്ന വിധി.