2016, നവംബർ 30, ബുധനാഴ്‌ച

മാവോവാദി വേട്ട

നിലമ്പൂർ വനത്തിൽ രണ്ടു മാവോ വാദികൾ പോലീസിന്റെ  വെടിയേറ്റു മരിച്ചു. അത് കഴിഞ്ഞുള്ള പ്രവർത്തികൾ പലതും ദുരൂഹം. 







മുഖ്യ മന്ത്രി ഇതേ വരെ ഒരക്ഷരം ഉരിയാടിയിട്ടില്ല. പിണറായി പറഞ്ഞിട്ട് അല്ല പോലീസ് വെടി വച്ചതു എന്ന് മന്ത്രി സുധാകരൻ പറയുന്നു. വനത്തിൽ ഒരു ഓപ്പറേഷന് പോകുമ്പോൾ വെടി  വയ്ക്കണോ എന്നൊക്കെ ഇങ്ങു തിരുവന്തപുരത്തു  ഇരുന്നു മുഖ്യ മന്ത്രി നിർദേശം കൊടുക്കാറില്ലല്ലോ. അത് കൊണ്ട് സുധാകരന്റെ പ്രസ്താവന അപക്വമായതു കൊണ്ട്  തള്ളിക്കളയാം. സാധാരണ ഗതിയിൽ പോലീസിന്റെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദി ആഭ്യന്തര മന്ത്രി ആയാണ് കണക്കാക്കുന്നത്. ഇവിടെ പിണറായി ആണ് ആഭ്യന്തര ചാർജ്. 

പിണറായി ഒന്നും പറയാത്തത് കൊണ്ട് 'മുണ്ടാട്ടം മുട്ടിയ' കുറെ ആളുകൾ ഉണ്ട്. സാംസ്ക്കാരിക പ്രവർത്തകർ എന്ന ലേബൽ ചാർത്തിക്കിട്ടിയ കുറെ വിവര ദോഷികൾ. എന്തിനും ഏതിനും കിടന്നു കുരയ്ക്കാനും ബഹളം വയ്ക്കാനും വേണ്ടിയുള്ളവർ. അവരെ ആരെയും ഇത് വരെ നിലമ്പുർ വെടി  വെയ്പ്പിനെ കുറിച്ച് പ്രതികരിക്കാനേ കണ്ടില്ല.

ഗുജറാത്തിലോ മധ്യ പ്രദേശിലോ മറ്റോ ആയിരുന്നവെങ്കിൽ ഈ ശുനകന്മാർ എല്ലാം കിടന്നു തുള്ളിയേനെ.  അവിടത്തെ മുഖ്യ മന്ത്രി മാത്രം ഉത്തരം പറഞ്ഞാൽ പോരാ ഇവർക്ക്. അങ്ങ് ഡൽഹിയിൽ ഇരിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെ അതിനു മറുപടി പറയണം.  പണ്ട് പുരസ്കാരങ്ങൾ തിരിച്ചു നൽകിയവർ ഉണ്ട്. ജെ.എൻ.യു.വിൽ ദേശ വിരുദ്ധ പ്രവർത്തനത്തിന് ഒരുത്തനു എതിരെ കേസെടുത്താൽ ഇവന്മാർ പ്രസ്താവന ഇറക്കും. ദാദ്രി സംഭവത്തിൽ അവാർഡ് തിരിച്ചു നൽകിയതാണ് സാറാ ജോസഫ്. കവി സച്ചിതാനന്ദൻ ആകട്ടെ അസഹിഷ്ണുതയിൽ പ്രതിഷേധിച്ചു കേന്ദ്ര സാഹിത്യ അക്കാദമി സ്ഥാനം രാജി വെച്ചു. ഈ കക്ഷികളാരും വായ് തുറന്നു കണ്ടില്ല. സാംസ്കാരിക  പ്രവർത്തകരും നായകരും ആരും നാവ് അനക്കിയിട്ടില്ല. അധികാര സ്ഥാനത്തിരിക്കുന്നവരുടെ കാലു നക്കാൻ മാത്രമേ ഇവർ നാവു ചലിപ്പിക്കൂ എന്നുണ്ടോ?

2016, നവംബർ 26, ശനിയാഴ്‌ച

ഇപ്പം പൊട്ടും





ഒരു സിനിമയിൽ നെടുമുടി വേണു തേങ്ങാ ''ഇപ്പം പൊട്ടും -ഇപ്പം പൊട്ടും''  എന്ന് പറയുന്നത് പോലെ രണ്ടു ദിവസം കൊണ്ട് മാധ്യമങ്ങൾ പ്രത്യേകിച്ച് ചാനലുകൾ " ദേ ഇപ്പം കഴിക്കും ഇപ്പം കഴിക്കും, ദിലീപ് കാവ്യയെ ഇപ്പം കല്യാണം കഴിക്കും" എന്ന് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഇന് രാവിലെ "ദേ കഴിച്ചു" എന്നും പറഞ്ഞു അതിന്റെ വീഡിയോകൾ ഇടയ്ക്കിടെ സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്നു. ദിലീപിന്റെയും കാവ്യയുടെയും രണ്ടാം കല്യാണം ആണിത്. അത്  നമുക്ക് ഇത്ര കണ്ടു ആഘോഷം എന്തിന്?  ഇവരുടെ ഒക്കെ വിവാഹവും വിവാഹ മോചനവും ഇടയ്ക്കിടെ നടക്കുന്ന ഒരു ചടങ്ങായി മാറിയിരിക്കുന്നു. കല്യാണം കഴിഞ്ഞു പത്തു ദിവസം കഴിയുമ്പോൾ പറയും 'ഞങ്ങൾ മാനസികമായി അകന്നു കഴിഞ്ഞു- അതിനാൽ പിരിയുന്നു."  പൈങ്കിളി വാരികകളും, ചാനലുകളും  ആഘോഷമാക്കി അവരുടെ വരുമാനവും റേറ്റിങ്ങും കൂട്ടും.

ഇത്തരം വാരികകൾ വായിക്കാനും ചാനലുകൾ കാണാനും ആസ്വദിക്കാനും ആളുകൾ ഉള്ളത് കൊണ്ടല്ലേ അവരിങ്ങനെ തരം താണ വാർത്തകൾ ഇട്ടു കൊണ്ടിരിക്കുന്നത്? അത് മാധ്യമങ്ങളുടെ മാത്രമല്ല ജനങ്ങളുടെ അധമ വികാരം തന്നെയാണ് കാണിക്കുന്നത്. ഈ സിനിമാക്കാരൊക്കെ വിവാഹം കഴിച്ചാലോ വിവാഹ മോചനം നടത്തിയാലോ സമൂഹത്തിനു എന്ത് ഗുണപരമായ മാറ്റം ആണ് ഉണ്ടാകുന്നത്? ജനങ്ങൾക്ക് എന്ത് പ്രയോജനം ആണ് ഉണ്ടാകുന്നത്? മറിച്ച്‌ വിവാഹ മോചനം എന്നത്, രണ്ടാം കല്യാണം എന്നത് ഒക്കെ നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല എന്ന് കരുതുന്ന സമൂഹം ( മുതലാക്ക് ഇവിടെ പറയുന്നില്ല,കാരണം അത് പാവം ഭാര്യമാരെ ഒഴിവാക്കാൻ ആണുങ്ങൾ കണ്ടു പിടിച്ച ഒരു വഴിയാണ്)  ഈ വിവാഹ മോചനങ്ങളെ എന്തിനു ആഘോഷിക്കുന്നു?

ചാനലുകളും വാർത്ത വിറ്റു കാശാക്കുന്നവരാണ്. പക്ഷെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും മേളം തന്നെ. ഓരോരുത്തരും 'ഞാൻ മുമ്പേ ഞാൻ മുമ്പേ' എന്ന രീതിയിൽ വിവരണവും പടങ്ങളും. കഷ്ട്ടം.അവരൊക്കെ സിനിമയിൽ അഭിനയിക്കുന്നു. അത് അവരുടെ ജോലി. കാശുണ്ടാക്കുന്നു. അത് കുറെ നികുതി കൊടുക്കാതെ കള്ളപ്പണം ആക്കുന്നു. എന്നിട്ടു സുഖ ലോലുപരായി ജീവിക്കുന്നു. നമ്മൾ കുറേപ്പേർ അവരെ ആരാധിക്കുന്നു. വായു നോക്കികൾ.

നമ്മൾ ഇത്രയും അവരെ ആരാധിക്കുന്നത്,സ്തുതിക്കുന്നത് എന്തിനാണ്? അവർ സമൂഹത്തിനു ഏതെങ്കിലും ചെയ്യുന്നുണ്ടോ? സാധാരണ ഒരാളെ പ്പോലെ കാശുണ്ടാക്കുന്നു, ആസ്വദിക്കുന്നു. എത്ര കോടികളാണ് ഈ മെഗാ സൂപ്പർ സ്റ്റാറുകളുടെ കയ്യിൽ ഉള്ളത്? അതിൽ ഒരു പൈസ എങ്കിലും സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന ഒരാൾക്കെങ്കിലും ഈ താരങ്ങൾ കൊടുത്ത ചരിത്രം ഉണ്ടോ? ഇല്ല. പണം ഉണ്ടാക്കുന്നു. വീണ്ടും വീണ്ടും വാരിക്കൂട്ടുന്നു.

ഈ താരാരാധനയും അനുബന്ധ കാര്യങ്ങളും ഒരു പത്തു വർഷത്തിനിപ്പുറമുണ്ടാക്കിയ സംഭവങ്ങൾ ആണ്. മോഹൻലാലും മമ്മൂട്ടിയും അഭിനയം തുടങ്ങി കുറെ വർഷം ഇതൊന്നും ഇല്ലായിരുന്നു. സിനിമാക്കാരാണ് ഇത് ഉണ്ടാക്കിയത്. പണമുണ്ടാക്കാൻ ഓരോ താരത്തെയും അവർ ഒരു വിഗ്രഹമാക്കി. അവരും അത് ആസ്വദിച്ചു. വിഡ്ഢികളായ ജനം ഓരോ വിഗ്രഹത്തിന്റെയും പുറകെ പോയി. ആ വിഗ്രഹം കള്ളു  കുടിച്ചാൽ അത് നല്ലത്, വ്യഭിചാരിച്ചാൽ  അത് നല്ലത്. വിവാഹം കഴിച്ചാൽ നല്ലത്, ഒഴിഞ്ഞാൽ നല്ലത്. അങ്ങിനെയൊരു ട്രെൻഡ് ആക്കി സിനിമാക്കാർ. മണ്ടന്മാരായ ജനം ആ ട്രാപ്പിൽ വീണു.

 കല്യാണം കഴിഞ്ഞു ദിലീപ് പറയുകയാണ് " ഞാൻ അന്നേ   പറഞ്ഞില്ലേ കല്യാണം കഴിക്കുമ്പോൾ ചാനലുകളെ അറിയിക്കും എന്ന്" ഇതെന്താ ചാനലുകാരാണോ ഇയാളുടെ അമ്മാവന്മാർ? ആദ്യ രാത്രി കൂടി ചാനലുകാരോട് ചോദിക്കുമോ? ലൈവ് കാണിക്കുമോ? മറ്റൊരു വില്ലത്തരം. 'ഞാൻ എന്റെ മോളോട് ചോദിച്ചു അനുവാദം വാങ്ങിയിട്ടാണ് കല്യാണം കഴിക്കുന്നത്' എന്ന്. ഇനി രാത്രിക്കാര്യം കൂടി മോളോട് ചോദിച്ചു അനുവാദം വാങ്ങുമോ എന്തോ.  പത്രക്കാർ അതിലും വിചിത്രം.മോളോട് ചോദിക്കുന്നു 'ഇപ്പോൾ എന്ത് തോന്നുന്നു?' ആ കൊച്ചിന് എന്ത് തോന്നാനാണ്. എന്നാലും അതിന്റെ മറുപടിയും വിചിത്രം. ''സന്തോഷം തോന്നുന്നു''.

ഇത്രയും ഒക്കെ കണ്ടും കെട്ടും ആരാധകരായ ജനം വിജൃംഭിതരായി..  
മറ്റൊരു താരത്തിന്റെ രണ്ടാം കെട്ടിന് ആകാംക്ഷയോടെ കാത്തിരിക്കുന്നു. വാട്സാപ്പും ഫേസ് ബുക്കും തയ്യാറാക്കി- ഫോട്ടോ ഇടാൻ.

2016, നവംബർ 23, ബുധനാഴ്‌ച

ഉദരംഭരികൾ.


മോഹൻലാൽ മോദിയുടെ നോട്ട് പിൻവലിക്കലിനെ അനുമോദിച്ചു സംസാരിച്ചു. എന്തോ അക്ഷന്തവ്യമായ തെറ്റ് ചെയ്തത് പോലെ ലാലിന് നേരെ ശുനകന്മാരെല്ലാം കുരച്ചു ചാടുകയാണ്.





സ്ഥാന മാനങ്ങൾ എന്ന അപ്പക്കഷണത്തിന് വേണ്ടി അധികാരികളുടെ മുന്നിൽ വാലാട്ടി നിൽക്കുന്ന സാഹിത്യകാരന്മാരും കലാകാരന്മാരും ആണ് നമ്മുടെ നാട്ടിൽ അധികവും.. വല്ല അക്കാദമിയുടെ ചെയർമാൻ,സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ. സാഹിത്യ അക്കാദമി,ലളിത കലാ അക്കാദമി,ചലച്ചിത്ര അക്കാദമി, പിന്നെ കുറെ വികസന കോർപ്പറേഷനുകൾ. ഓരോ [പാർട്ടി അധികാരത്തിൽ വരുമ്പോഴും അവരുടെ ആൾക്കാരായി മാറും ഈ അവസരവാദികൾ. പിന്നെ  ഇവർ തമ്മിൽ അടിയും ഉണ്ട്. ഏഷണി പറഞ്ഞു ഒരുത്തനെ പുറത്തു ചാടിച്ചു അവിടെ കയറി പറ്റുക തുടങ്ങിയ തറ പരിപാടികൾ. ഭക്ത കവിയായ പൂന്താനം പറഞ്ഞത് പോലെ 

"സ്ഥാന മാനങ്ങൾ ചൊല്ലിക്കലഹിച്ചു
നാണം കെട്ടു നടക്കുന്നിതു ചിലർ "

അതാണ് നമ്മുടെ സാസ്കാരിക രംഗം.

കൂടുതലും ഇടതു വലതു പാർട്ടികളെ താങ്ങുന്നവരാണ് ഭൂരിഭാഗവും. ആദർശം കൊണ്ടോ അതിലുള്ള വിശ്വാസം കൊണ്ടോ അല്ല.ആദർശം പാർട്ടിക്കും ഇല്ലല്ലോ. ഇടതും കോൺഗ്രസ്സുമാണ് കേരളത്തിൽ അധികാരത്തിൽ വരുന്നത്കൊണ്ട് തന്നെയാണ്.

നല്ല ഫുൾ സ്വിങ്ങിൽ നിൽക്കുമ്പോൾ ഇവർ ആരുമായും വലിയ അടുപ്പമൊന്നും കാണിക്കാറില്ല. പ്രത്യേകിച്ചും സിനിമാ നടന്മാർ.നല്ല കാശ്. പ്രശസ്തി. ഇതൊക്കെ കണ്ടു രാഷ്ട്രീയക്കാർ കൂടെ വരും. പിന്നെന്തിനു അവരുടെ പുറകെ പോകണം? പടമൊക്കെ ഇല്ലാതായി ഷെഡിൽ കേറുമ്പോഴാണ് ഇവരുടെ പാർട്ടി സ്നേഹം വരുന്നത്. ഇവർ ഒന്നിനെയും കുറിച്ച് അഭിപ്രായം പറയില്ല. ബലാത്സംഗം നടന്നാലും കൊലപാതകം നടന്നാലും എന്ത് ദുരന്തം ഉണ്ടായാലും വായ് തുറക്കില്ല.പറഞ്ഞാൽ അവരുടെ സിനിമാ ഓടാതിരുന്നാലോ? മിണ്ടാതെ പല്ലും ഇളിച്ചു നടക്കും.

മോഹൻ ലാൽ  നരേന്ദ്ര മോദി യെ പ്രകീർത്തിച്ചു സംസാരിച്ചു. കേരളമാകെ പ്രശ്നമായി. സിനിമാക്കാർ,രാഷ്ട്രീയക്കാർ തുടങ്ങി എല്ലാവരും ലാലിനെ തെറി വിളി തുടങ്ങി. ഇനി മോഹൻ ലാൽ മോദിയുടെ പരിപാടി മോശമാണെന്ന് ആണ്  പറഞ്ഞത് എങ്കിലോ? ഈ വായ്‌നോക്കികൾ എല്ലാവരും അങ്ങേരെ പൊക്കിപ്പിടിച്ചു നടന്നേനെ. കാരണം ഭരിക്കുന്നത് മാർക്സിസ്റ് കാരാണ്. അവരോടൊപ്പം നിൽക്കുകയാണ് കോൺഗ്രസ്സും  ചില്ലറ പാർട്ടികളും. അത് കൊണ്ട് രണ്ടു കൂട്ടരുടെയും കൂടെ നിൽക്കുകയല്ലേ വല്ല ഗുണവും കിട്ടാനുള്ള വഴി.

വി.ഡി. സതീശൻ മോഹൻലാലിനെതിരെ പറയുകയുണ്ടായി. പാവങ്ങളുടെ കണ്ണീരൊപ്പുന്ന സതീശൻ ഇത്രയും ദിവസം ചിലവിനു എങ്ങിനെ പണം ഒപ്പിച്ചു? ബാങ്കിൽ ക്യൂ നിന്നോ? പണം കിട്ടാതെ പട്ടിണിയായോ? ഏതെങ്കിലും എം.എൽ.എ.യെയോ മന്ത്രിയെയോ രാഷ്ട്രീയക്കാരെയോ ഏതെങ്കിലും ക്യൂ വിൽ ആരെങ്കിലും കണ്ടോ? ഇല്ല. അവർക്ക് വേറെ വഴികളുണ്ട്. വി.ഡി. സതീശൻ എത്ര പണം ആണ് തെരെഞ്ഞെടുപ്പിനു ചെലവാക്കിയത്?അതെല്ലാം ശരിയായ കണക്കുള്ള പണം ആണോ? 

കൈതപ്രം പറയുകയാണ് മോഹൻലാൽ നന്ദി ഇല്ലാത്തവനാണ് എന്ന്. കൈതപ്രം എന്തെങ്കിലും ചെയ്തു കൊടുത്തിരുന്നോ? സിനിമാ രംഗത്ത് അങ്ങോട്ടും ഇങ്ങോട്ടും ആരും കടപ്പെട്ടിട്ടില്ല. ആരും ആർക്കും ഒരു സഹായവും ചെയ്തു കൊടുക്കില്ല. രാഷ്ട്രീയം പോലെ തന്നെയാണ്. ഗുണം കിട്ടുന്ന കാര്യങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും മുതുകു ചൊറിഞ്ഞു കൊടുക്കും.പണം  ആണ് പണം മാത്രം ആണ് അവിടെ ഒരേ ഒരു വിഷയം. ഓരോരുത്തരും സ്വന്തം കാര്യം നോക്കുന്നു. പണം ഉണ്ടാക്കുന്നു പ്രശസ്തി പിടിച്ചു പറ്റുന്നു. അതിനിടെ കൈതപ്രം എന്ത് സഹായിച്ചു? എന്ത് നന്ദി കാട്ടണം?

ഇവർ മോഹൻ ലാലിനെ പുലഭ്യം പറയുന്നത് ഇവരുടെ രാഷ്ട്രീയ യജമാനന്മാരെ  സന്തോഷിപ്പിക്കാനാണ്. അല്ലാതെ ഇവർക്ക് നിലവാരം ഒന്നുമില്ല. ഉദരംഭരികൾ. 

2016, നവംബർ 19, ശനിയാഴ്‌ച

പേന മാലിന്യം

പേന കൊണ്ട് എഴുതി തുടങ്ങുന്ന കാലത്തു മഷി പേന ആയിരുന്നു കുട്ടികൾക്ക്. ഫൗണ്ടൻ പെൻ. കയ്യക്ഷരം നന്നാകാൻ മഷി പേന വേണം എന്നായിരുന്നു അന്ന് പറഞ്ഞത്. കുറെ കഴിയുമ്പോൾ  പേന ''ലീക്ക്'' ആകും. പിടിച്ചെഴുതുന്ന ഭാഗത്തു കൂടിയാണ് മഷി നിറയ്ക്കുന്നത്. അവിടെ കൂടി മഷി അൽപ്പാൽപ്പം പുറത്തു വന്നു വിരലുകളിൽ പുരളുന്ന സംഭവം. അന്നും  ബാൾ പെൻ ഉണ്ടായിരുന്നു. മുകളിൽ ഞെക്കുമ്പം എഴുതാൻ പാകത്തിൽ  റീഫിൽ പുറത്തു വരുന്ന സ്പ്രിങ് ഉള്ള പേനകൾ. 

അന്ന് സാധാരണ കമ്പനികളുടെ പേനകൾ ആയിരുന്നു കുട്ടികൾക്ക്. സാറന്മാര് അൽപ്പം കൂടിയ പേന. അന്നും ചൈന പേന ഉണ്ടായിരുന്നു. made in  China. യൂത്ത്‌, ഹീറോ. യൂത്ത് പേനയുടെ ക്യാപ്പ് വെള്ളി നിറം. ഹീറോ ക്യാപ് സ്വർണ നിറം.

മുതിർന്നവരുടെ പേന ഉപയോഗിക്കാൻ കുട്ടികളെ അനുവദിക്കാറില്ലായിരുന്നു. അച്ഛൻ ഉപയോഗിച്ചിരുന്നത്  പാർക്കർ പേന ആയിരുന്നു. പാർക്കറിന്റെ പല തരം. പാർക്കർ 21. പിന്നെ പാർക്കർ 51.  സ്വർണം പൂശിയ ക്യാപ്പ്. (14 ക്യാരറ്റ് എന്ന് അതിൽ എഴുതിയിട്ടുണ്ട്)   ആ പാർക്കർ 51   ഇന്നും ഞാൻ  സൂക്ഷിച്ചു വച്ചിട്ടുണ്ട്.


                                                  Parker 51


കാലം മാറി. മഷി പേനകൾ അപ്രത്യക്ഷമായിക്കഴിഞ്ഞു. പകരം ബോൾ പേനകൾ നിറഞ്ഞു. പല തരം ബാൾ പേനകൾ. മഷി പോലെ എഴുതാവുന്ന ജെൽ പേനകൾ. ഒപ്പിടാൻ ഉള്ള സൈൻ പേനകൾ തുടങ്ങി വിവിധ തരങ്ങൾ. പണ്ട് കാലത്തുള്ള  അടപ്പില്ലാത്ത സ്പ്രിങ് ഉള്ള പേനകൾ അപ്രക്ത്യക്ഷമായി.   അടപ്പുള്ള പേനകൾ വന്നു. മാറ്റിയിടാവുന്ന റീഫില്ലുകളും അടുത്ത കാലം വരെ ഉണ്ടായിരുന്നു.

''ഉപയോഗിച്ചു കളയുക'' - ത്രോ എവേ സംസ്കാരത്തിന്റെ ഭാഗമായി ഒരു റീഫിൽ തീരുമ്പോൾ പേനയും   വലിച്ചെറിയുന്ന പേനകൾ വന്നതാണ് പുതിയ വിപ്ലവം. അതാണ്  നാടിന്റെ ദുരിതവും.ഇപ്പോൾ റീഫില്ലുകൾ കിട്ടാനില്ല. കിട്ടിയാലും ആരും വാങ്ങില്ല. അതിനു പകരം രണ്ടോ മൂന്നോ രൂപ കൊടുത്താൽ പേന   കിട്ടും. ഉപയോഗിച്ചു കഴിഞ്ഞു കളയുക പുതിയ പേന വാങ്ങുക. ഈ കളയുന്ന പേനകൾ ഒക്കെ ഉണ്ടാക്കിയിരിക്കുന്നത് പ്ലാസ്റ്റിക് കൊണ്ടാണ്. അത്രയും പ്ലാസ്റ്റിക് ആണ് നമ്മുടെ മണ്ണിൽ കുന്നു കൂടുന്നത്. ഒരിക്കലും നശിക്കാതെ ഇങ്ങിനെ കിടക്കും. ഇത് ഒന്നോ രണ്ടോ പേന അല്ല. ആയിരക്കണക്കിന്, ലക്ഷക്കണക്കിന് ടൺ പ്ലാസ്റ്റിക് പേനകൾ ആണ് നമ്മൾ ഈ ഭൂമിയിലേയ്ക്ക് തള്ളുന്നത്.


                      ഉപയോഗിച്ചു കളഞ്ഞ പേനകൾ

സ്‌കൂളുകളും കോളേജുകളും ആയി കേരളത്തിൽ  15000 ത്തിനു മുകളിൽ കാണും. ഓരോ സ്‌കൂളിൽ നിന്നും ശരാശരി 1  ലക്ഷം പേനയാണ് ഓരോ വർഷവും  ഉപയോഗത്തിന് ശേഷം കളയുന്നത്. അങ്ങിനെ 15000 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നാകുമ്പോഴൊ?  15000   ലക്ഷം. അതായത് 150 കോടി?  ഈ  മാലിന്യം ഒരിക്കലും നശിക്കാതെ  ഇങ്ങിനെ കുന്നു കൂടി ക്കൊണ്ടിരിക്കുന്നു.


       
       പഴയ വലിച്ചെറിഞ്ഞ പേന ശേഖരിച്ച്‌  കുട്ടികൾ


ഈ സംസ്കാരം മാറ്റിയെടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അതിനായി കുട്ടികളുടെ ഇടയിൽ ബോധവൽക്കരണം നടത്തണം.പേന വലിച്ചെറിയുന്നതിന് പകരം റീഫിൽ മാറ്റിയിടാൻ അവരെ പ്രേരിപ്പിക്കണം. മാതാപിതാക്കൾ ആണ് ആദ്യം പറഞ്ഞു മനസ്സിലാക്കേണ്ടത്. അധ്യാപകരുടെ  മനസ്സും സേവനവും  കൂടി  വേണം  പൂർണതയിൽ എത്താൻ.

ഉപയോഗിച്ചു  വലിച്ചെറിയുന്ന പേനകൾക്കു പകരം നൽകാൻ ആവശ്യത്തിന് റീഫില്ലുകൾ വേണ്ടി വരും. അതിനു അന്യ സംസ്ഥാന കമ്പനികളെ ആശ്രയിക്കാതെ സ്റ്റാൻഡേർഡ് സൈസ് റീഫിൽ കേരളത്തിലെ ഏതെങ്കിലും പൊതു മേഖല വ്യവസായ സ്ഥാപനത്തിൽ നിർമിക്കണം. (ഒന്നോ രണ്ടോ ലക്ഷം രൂപയുടെ മെഷീൻ മതി അതിന്. ഇനി അതിനു വേണ്ടി ഒരു '' കേരള റീഫിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ'' ഉണ്ടാക്കാതിരുന്നാൽ മതി) അത്തരം റീഫില്ലുകൾ സൗജന്യമായോ, കുറഞ്ഞ വിലയ്‌ക്കോ വിദ്യാർത്ഥികൾക്ക് സ്ഥിരമായി സ്‌കൂളുകളിൽ നിന്നും നൽകണം. അങ്ങിനെയെങ്കിൽ പുതിയ പേനയ്ക്കു പകരം റീഫിൽ മാറ്റിയിടാൻ വിദ്യാർത്ഥികൾ തയ്യാറാകും.  ആ റീഫില്ലിനു പറ്റിയ പേനകളും ആ ഫാക്ടറിയിൽ നിർമിക്കാം. അതോടെ പേനയും കുറഞ്ഞ വിലയ്ക്ക് നൽകാൻ കഴിയും.

പ്ലാസ്റ്റിക് പേനയ്ക്കു പകരം മണ്ണിൽ അലിയുന്ന (ബയോ ഡിഗ്രെഡബിൾ) എന്തെങ്കിലും വസ്തുക്കൾ കൊണ്ട് പേന നിർമിക്കുന്ന കാര്യം ആലോചിക്കണം. മണ്ണ്,പഴയ പത്രക്കടലാസ് തുടങ്ങിയവ ഉപയോഗിച്ചു പേന  ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ ഒക്കെ കാണും. എളുപ്പം നോക്കി നമ്മൾ പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കുന്നു എന്നേ ഉള്ളൂ. ഭരണാധികാരികൾ ഇതിൽ താൽപര്യമെടുക്കണം. നശിച്ചു കൊണ്ടിരിക്കുന്ന ഭൂമിയെ രക്ഷിക്കാനുള്ള ബാധ്യത ഓരോ ആൾക്കും ഉണ്ട് എന്നൊരു ബോധം നമുക്ക് വേണം.

2016, നവംബർ 12, ശനിയാഴ്‌ച

കള്ളപ്പണം

നരേന്ദ്ര മോദിയുടെ നോട്ട് പിൻവലിക്കൽ കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങൾ  ആരെന്നു നോക്കാം.

1. അഴിമതിയിലൂടെ ലക്ഷങ്ങളും കോടികളും വാങ്ങിക്കൂട്ടിയ മന്ത്രിമാർ-എം.എൽ.എ.മാർ-രാഷ്ട്രീയക്കാർ-ഉദ്യോഗസ്ഥർ.

2. ഗുണ്ടാപ്പിരിവിലൂടെ പണം വാരിക്കൂട്ടിയ ഗുണ്ടകൾ.

3.ഗൾഫിൽ വിദേശ കറൻസി വാങ്ങി ഇവിടെ ഇന്ത്യൻ റുപ്പി കൊടുക്കുന്ന കുഴൽപ്പണക്കാർ

 4. ബ്ളാക്ക് മണി യിലൂടെ, (വില കുറച്ചു കാണിച്ചും)  ഭൂമി കച്ചവടം നടത്തുന്ന ഭൂ മാഫിയ.

5.  നികുതി കൊടുക്കാതെ കള്ള സ്വർണം വാങ്ങുന്ന സ്വർണ വ്യാപരികൾ.

6. വില കുറച്ചു കാണിച്ചു നികുതി വെട്ടിക്കുന്ന ഫ്‌ളാറ്റ്‌ നിർമാതാക്കൾ.

7 . തലവരിപ്പണം വാങ്ങുന്ന മെഡിക്കൽ കോളേജുകൾ.

8. കള്ളപ്പണ നിക്ഷേപം സ്വീകരിച്ചു ഒത്താശ ചെയ്യുന്ന സഹകരണ ബാങ്കുകൾ.

9. സിനിമാ നിർമാതാക്കൾ.

10.  സ്വകാര്യ ഫൈവ് സ്റ്റാർ ആശുപത്രികൾ

സത്യത്തിൽ  ഇവരെയൊക്കെയാണ് ഇത് ബാധിച്ചത്. അനധികൃതമായി സമ്പാദിച്ച കുന്നു കണക്കിന് പണം 1000 -500 എന്ന നോട്ടുകൾ ആക്കിയാണ്  ഇവർ സൂക്ഷിച്ചിരുന്നത്. ഈ പണം ആഡംബര ജീവിതത്തിനും ഭൂമിയും ഫ്‌ളാറ്റുകളും  ആഡംബര വസ്തുക്കളും വാങ്ങിക്കൂട്ടാനും ആണ് ഉപയോഗിക്കുന്നത്.  എല്ലായ്പ്പോഴും ഇവരുടെയൊക്കെ പക്കൽ അനേക കണക്കിന് കോടികൾ ആണ് ഉള്ളത്. 1000 ത്തിന്റെ ഒരു കെട്ട് 1  ലക്ഷം രൂപയാണ്. അങ്ങിനെ 100 കെട്ട് ആയാൽ 1 കോടി ആയി. ഒരു കൈ സഞ്ചിയിലോ ബാഗിലോ ഇരിക്കുന്ന വലിപ്പം.  ബാങ്ക് ലോക്കറുകളിലോ, സുരക്ഷിതമായ സ്ഥലങ്ങളിലോ ആണ് ഇവർ ഇത് രഹസ്യമായി  സൂക്ഷിക്കുന്നത്. ആവശ്യം അനുസരിച്ചു നോട്ട് കെട്ടുകൾ പുറത്തെടുക്കും.

നവംബർ 8 ലെ മോദിയുടെ ചരിത്ര പ്രഖ്യാപനത്തിലൂടെ നഷ്ടത്തിലും കഷ്ട്ടത്തിലും ആയവർ മേൽപ്പറഞ്ഞവരാണ്.ഇങ്ങിനെ കുന്നു കൂട്ടി വച്ചിരുന്ന കള്ളപ്പണം ആകെ ഒറ്റ ദിവസം കൊണ്ട് ഇല്ലാതായി.

ഇതിനിടെ കേരള ധന മന്ത്രി, നോട്ട് പിൻ വലിച്ച നടപടി തെറ്റാണെന്നു പറയുന്നു. തൻറെ പുതിയ  സാമ്പത്തിക ശാസ്ത്രവുമായി നോട്ട് പിൻവലിച്ചതിനെ എതിർക്കുകയുണ്ടായി. ഇത്ര പെട്ടെന്ന് വേണ്ടിയിരുന്നില്ല എന്നാണു ആ ധന തത്വ ശാസ്ത്രജ്ഞൻ പറയുന്നത്. നവംബർ 30 വരെ അവധി കൊടുക്കണമായിരുന്നു എന്നാണ് തോമസ് ഐസക്ക് പറഞ്ഞത്. എന്നാലും കള്ളപ്പണം തടയുന്നതിൽ ഒരു വ്യത്യാസവും വരില്ലായിരുന്നു എന്ന്.

ആ പണ്ഡിതൻ പറയുന്ന സമയം കൊടുത്തിരുന്നുവെങ്കിൽ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം. ഇവരുടെ കയ്യിൽ ഇരിക്കുന്ന കള്ളപ്പണം മുഴുവൻ അവർ പുറത്തിറക്കി വെളുപ്പിക്കും. 

1.  ബിനാമി പേരിൽ  വസ്തു,കെട്ടിടങ്ങൾ തുടങ്ങിയവ വാങ്ങും.കൂടുതൽ വില നൽകും. കള്ളപ്പണമാണല്ലോ.വില കൂട്ടി  കാണിച്ചാൽ വിൽക്കുന്ന ആൾക്ക് ഇൻകം ടാക്സ്  അടച്ചാലും ലാഭമാകും.
2 .  സ്വർണം വാങ്ങിക്കൂട്ടും. നോട്ടിന് പകരം സ്വർണം ഒളിച്ചു  വയ്ക്കും.
3.  മറ്റു രാജ്യങ്ങളിൽ കള്ളപ്പേരിൽ നിക്ഷേപിക്കും.
4. അനുയായികളെക്കൊണ്ട് ചെറിയ തുകകൾ ഇവന്മാർ വെളുപ്പിക്കും.  
5 . തെരെഞ്ഞെടുപ്പ്  സ്ഥലങ്ങളിൽ വോട്ടർമാർക്ക് ഇഷ്ട്ടം പോലെ കള്ളപ്പണം നൽകാം. ഓരോ വോട്ടർമാർക്കും കിട്ടുന്നത് തുശ്ചമായത് കൊണ്ട് ആ പാവങ്ങൾക്ക് വെളുപ്പിക്കാൻ പ്രയാസമില്ല. 

ഇങ്ങിനെ എണ്ണമറ്റ വഴികളാണ്  സമയം നീട്ടി നൽകിയിരുന്നവെങ്കിൽ  കള്ളപ്പണക്കാർക്കു മുന്നിൽ തുറന്നു കിടക്കുന്നത്. ഇതിലും വലിയ നൂറു നൂറു വഴികൾ അവർ കണ്ടു പിടിക്കുകയും ചെയ്തേനെ. ഒരു ഡോക്ടറേറ്റ് ഒക്കെ കിട്ടിയ തോമസ് ഐസക്കിന് സാമാന്യ ബുദ്ധിയിൽ വരുന്ന ഈ കാര്യങ്ങൾ പോലും അറിയില്ല എന്ന് നമ്മൾ വിശ്വസിക്കണോ?  

ഇതിലൊക്കെ വലിയ കാര്യം, അതായത് മാർക്സിസ്റ് പാർട്ടിയെ നേരിട്ട് ബാധിക്കുന്ന പ്രശ്നം ആണ് സഹകരണ മേഖലയിലെ കള്ളപ്പണം. ഇൻകം ടാക്സ് വകുപ്പിന്റെയോ റിസർവ് ബാങ്കിന്റെയോ നിർദ്ദേശങ്ങൾ നടപ്പാക്കാത്ത ഈ സഹകരണ ബാങ്കുകൾ,പ്രാഥമിക സഹകരണ സൊസൈറ്റികൾ എന്നിവയിൽ കോടിക്കണക്കിനു കള്ളപ്പണ നിക്ഷേപം ആണ് ഉള്ളത്. അതിൽ ഭൂരിഭാഗവും അധികാരത്തിൽ ഇരിക്കുന്ന പാർട്ടികളുടെ നേതാക്കളുടെയാണ്.അതൊന്നു വെളുപ്പിക്കാനാണ് സാവകാശം വേണമെന്നു ധന  മന്ത്രി പറഞ്ഞത്.സമയം നീട്ടിക്കിട്ടിയിരുന്നുവെങ്കിൽ കോടികൾ അവിടെ നിക്ഷപം നടത്തിയേനെ.ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് പരിശോധന തുടങ്ങി ക്കഴിഞ്ഞു. അതും രക്ഷയില്ലാതായി. 

2016, നവംബർ 9, ബുധനാഴ്‌ച

500-1000







നരേന്ദ്ര മോദിനടത്തിയ അപ്രതീക്ഷിത പ്രഖ്യാപനം ആയിരുന്നു 500 -1000 നോട്ടുകൾ പിൻവലിക്കുക എന്നത്. 

പക്ഷെ അതിലും അപ്രതീക്ഷിതമായിരുന്നു കേരളത്തിലെ ധന മന്ത്രിയുടെ പ്രസ്താവന. "ആവശ്യത്തിന് സമയം കൊടുത്തിട്ടു വേണമായിരുന്നു നോട്ട് പിൻവലിക്കാൻ" എന്ന്. എന്തിനാണ്? കള്ളനോട്ടുകാരെയും കള്ളപ്പണക്കാരെയും സഹായിക്കാനോ? അങ്ങിനെ വെളുപ്പിക്കാൻ സമയം കൊടുത്തിട്ടു പിന്നെന്തിനാ നോട്ട് പിൻവലിക്കുന്നത്?

തോമസ് ഐസക്ക് ആകെ ഫിക്സിൽ ആണ്. പിണാറായിയുടെ നിരീക്ഷണത്തിൽ ആണ്. അതാണ് ഗീതാ ഗോപിനാഥിനെ ഉപദേശക ആക്കിയത്. അതിന്റെ ഒക്കെ നിരാശയിലുംദ്വേഷ്യത്തിലും ആണ് ഇങ്ങിനെ എന്തെങ്കിലും ഒക്കെ പറഞ്ഞു കൊണ്ടിരിക്കുന്നത്.

നികുതി പിരിവ് ശക്തമാക്കുകയാണ് വേണ്ടത്‌ എന്നാണു ഐസക്ക് പ്രധാന മന്ത്രിയോട് പറയുന്നത്. കേരളത്തിൽ ഏതാണ്ട് 40% നികുതി ആണ് വെട്ടിക്കുന്നതു. വാളയാറും, വേലന്താവളവും അമരവിളയും  ചെക്ക് പോസ്റ്റുകളിൽ നടക്കുന്ന നികുതി വെട്ടിപ്പ് നമുക്കറിയാമല്ലോ. പൈൻ സ്വർണ കച്ചവടക്കാരും മറ്റുള്ളവരും നടത്തുന്ന വെട്ടിപ്പ്. ഇതൊന്നും നോക്കാൻ കഴിയാത്ത ഐസക്ക് ആണ് പറയുന്നത് കേന്ദ്രം നികുതി വെട്ടിപ്പ് തടയണം എന്ന്.

ഭാരതത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഒരു ശക്തമായ തീരുമാനം ആയിരുന്നു നോട്ട് പിൻവലിക്കൽ. അതിന്റെ ആകസ്മികത   ആയിരുന്നു അതിന്റെ വിജയം. അല്ലാതെ അടുത്ത വര്ഷം പിൻവലിക്കും എന്നൊരു പ്രഖ്യാപനം അല്ല വേണ്ടത്.

ഇതിനെതിരെ ഒരു പാട് പേർ രംഗത്തു വന്നിട്ടുണ്ട്. ഇന്നൊരു ടി.വി. ചാനലിൽ കണ്ടു ഒരു പെൺകൊച്ചു പറയുന്നത്. ''ഞങ്ങൾ പാവപ്പെട്ടവർക്ക് വലിയ ബുദ്ധിമുട്ടു ആയിപ്പോയി." പാവപ്പെട്ടവരെല്ലാം ആയിരവും അഞ്ഞൂറും നോട്ടുകൾ കൊണ്ടല്ലേ നടക്കുന്നത്. അതിൽ കുറഞ്ഞ ഒരു നോട്ടും പാവപ്പെട്ടവന്റെ കയ്യിൽ കാണുകയില്ലല്ലോ. പിന്നെ കാണിച്ചത് സ്വർണ കടയാണ്. കച്ചവടം മോശം എന്ന് കടക്കാരൻ പറയുന്നു.. ഓരോ കടയിലും എത്താൻ സ്വന്തം വിമാനം ഉള്ള മുതലാളിമാരാണ് ഇത് കൊണ്ട് കഷ്ടപ്പെട്ട മുതലാളിമാർ. ഇതൊക്കെയാണ് പാവപ്പെട്ടവർ അനുഭവിച്ച ബുദ്ധിമുട്ടുകൾ. 

ഒരു ചായയും വടയും അല്ലെങ്കിൽ ഒരു ദോശയും കഴിക്കാൻ കയറിയവരാണ് 500 ന്റെയും 1000 ത്തിന്റെയും നോട്ടുകൾ കൊടുത്തത്. ഇരുപത്തഞ്ചോ അമ്പതോ രൂപയുടെ ബില്ല് കൊടുക്കേണ്ടവർ. ഇതൊക്കെ വെപ്രാളപ്പെട്ട് കയ്യിലിരിക്കുന്ന വലിയ നോട്ടുകൾ മാറാൻ ശ്രമിച്ചവർ ആണ്.മാറാൻ ബാങ്കിൽ പോകാൻ മിനക്കെടാതെ നോട്ട് മാറാൻ ശ്രമിച്ചവർ. രാവിലെ 50 രൂപയ്ക്കു പെട്രോൾ അടിക്കാൻ ഒരാൾ 500 രൂപ നോട്ട് കൊടുക്കുന്നത് കണ്ടു.

 എല്ലാവരും 500 .ഉം 1000 ഉം മാത്രമാണോ കൊണ്ട് നടക്കുന്നത്? ഒരു ദിവസം 1000 വും 500 ഉം മാറിയില്ലെങ്കിൽ ജീവിക്കാൻ ബുദ്ധിമുട്ടുന്ന പാവങ്ങൾ.

ഏതായാലും ഈ തീരുമാനം വളരെ നന്നായി.രാജ്യത്തു കള്ളപ്പണം കുറയും. സാമ്പത്തിക വളർച്ച കൂടും. കള്ള നോട്ട് അടിച്ചു ഇവിടെ വിതരണം ചെയ്യുന്ന പാകിസ്ഥാൻ ISI യ്ക്കു ഇതിലൂടെ 500 കോടിയിലധികം നഷ്ട്ടപ്പെട്ടു എന്ന് ഒരു വാർത്ത കണ്ടു. ഇനി വരുന്ന നിയമ സഭ തെരഞ്ഞെടുപ്പുകളിൽ പണത്തിന്റെ സ്വാധീനം കുറയുകയും ചെയ്യും.

2016, നവംബർ 7, തിങ്കളാഴ്‌ച

NDTV വിലക്ക്





The right to freedom of speech and expression would be

 “totally wrong and unacceptable in such a situation,” the Bench said: “Freedom of expression, like all other freedoms under Article 19, is subject to reasonable restrictions. An action tending to violate another person’s right to life guaranteed under Article 21 or putting the national security in jeopardy can never be justified by taking the plea of freedom of speech and expression.”
"അഭിപ്രായ സ്വാതന്ത്ര്യം  ആർട്ടിക്കിൾ 19 ൽ പറഞ്ഞിരിക്കുന്ന മറ്റു സ്വാതന്ത്ര്യങ്ങളെ പ്പോലെ സാമാന്യ നിയന്ത്രണങ്ങൾക്ക് വിധേയമാണ്.   അഭിപ്രായ സ്വാതന്ത്ര്യം എന്ന വാദം ഉന്നയിച്ചു  ആർട്ടിക്കിൾ 21 ഉറപ്പു നൽകിയിട്ടുള്ള ജീവിക്കാനുള്ള മറ്റൊരാളുടെ അവകാശത്തിൽ കൈ കടത്തുകയോ രാജ്യത്തിന്റെ സുരക്ഷയെ തകിടം മറിക്കുന്നത് ആയോ ഉള്ള പ്രവൃത്തിയെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല."

2012 ആഗസ്റ്റ് 29 നു സുപ്രീം കോടതി പ്രഖ്യാപിച്ച വിധിയുടെ ഭാഗമാണിത്. ജസ്റ്റീസുമാരായ അഫ്താബ് അലം, സി.കെ. പ്രസാദ് എന്നിവർ മുബൈ ഭീകരാക്രമണത്തിൽ അജ്മൽ കസബിന്റെ വധശിക്ഷ ശരി വച്ച് കൊണ്ടുള്ള വിധിയിലാണ് ഇങ്ങിനെ പറഞ്ഞത്.  മുംബൈ ആക്രമണത്തിന്റെ ദൃശ്യങ്ങൾ തത്സമയം പ്രക്ഷേപണം ചെയ്ത മാധ്യമങ്ങളുടെ പ്രവർത്തിയെ ആണ് കോടതി രൂക്ഷമായി വിമർശിച്ചത്. ചാനലുകളുടെ സംപ്രേക്ഷണം പാകിസ്ഥാനെ സഹായിക്കുക ആണുണ്ടായത്.


 “The shots and visuals could have been shown after all the terrorists were neutralised and the security operations were over. But, in that case, the TV programmes would not have had the same shrill, scintillating and chilling effect and would not have shot up the TRP ratings of the channels. It must, therefore, be held that by covering live the terrorists’ attack on Mumbai in the way it was done, the Indian TV channels were not serving any national interest or social cause. On the contrary, they were acting in their own commercial interests, putting the national security in jeopardy. It is in such extreme cases that the credibility of an institution is tested. The coverage of the Mumbai terror attack by the mainstream electronic media has done much harm to the argument that any regulatory mechanism for the media must come only from within.”

രാജ്യ താൽപ്പര്യങ്ങളെ ബലീ കഴിച്ചു കൊണ്ട് TRP റേറ്റിങ്ങിനുള്ള മത്സരമായിരുന്നു ചാനലുകൾ നടത്തിയത്  എന്നാണു സുപ്രീം കോടതി പറഞ്ഞത്. 

 NDTV ക്കു കേന്ദ്ര സർക്കാർ ഒരു ദിവസത്തേയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് തെറ്റാണെന്ന് ഇതേ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞാണ് ചാനലുകളും  ചില രാഷ്ട്രീയ കക്ഷികളും കരയുന്നത്.  പഞ്ചാബിലെ പത്താൻകോട്ട് ഭീകരാക്രമണം നടക്കുമ്പോൾ  തന്ത്ര പ്രധാന  വിവരങ്ങൾ  പ്രക്ഷേപണം ചെയ്യുന്നുണ്ടായിരുന്നു. മുംബൈ കേസിലേതു പോലെ ഭീകരർക്കും അവരെ നിയന്ത്രിക്കുന്ന പാകിസ്ഥാനും ഈ വിവരങ്ങൾ ആക്രമണത്തിന് ഉപയോഗ യോഗ്യമാകും.

ജനുവരി 4 ന് NDTV  പറഞ്ഞത് “two terrorists are alive, and there is a weapons depot near where they are. The soldiers, the National Security Guard officers, who are exchanging fire with the terrorists, are concerned that if the terrorists reach the weapons depot, it will be difficult to eliminate them”.

ഭീകരർക്ക്  ഇനി അങ്ങിനെ ഒരു വിവരം കിട്ടിയിട്ടിലായിരുന്നുവെങ്കിൽ അത് നമ്മുടെ NDTV  അത് കൊടുക്കുകയായിരുന്നു. ഇതൊക്കെ തീവ്രവാദികളെ സഹായിക്കുന്ന നിലപാടുകൾ ആണ്. ഒരു ആക്രമണം നടക്കുമ്പോൾ ഭാരതീയർ ആകെ ഒറ്റക്കെട്ടായി നിൽക്കുന്നതിനു പകരം ഭീകരരെ സഹായിക്കുന്ന നിലപാടാണ് കുറച്ചു പേരെങ്കിലും എടുക്കുന്നത് എന്നത് ദുഃഖകരമാണ്.രാജ്യ ദ്രോഹവുമാണ്. 

കേരള പത്ര പ്രവർത്തക യൂണിയനും ഇതിനെതിരെ കേസ് പോയിട്ടുണ്ട്. അല്ലെങ്കിലും കേരളത്തിലെ പ്രത്ര പ്രവർത്തകർ എല്ലാറ്റിലും മുന്നിലാണല്ലോ. സർക്കാർ ഗ്രാന്റ് കിട്ടുന്ന തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ ബാർ തുടങ്ങാനും വെള്ളമടിക്കാനും ഒക്കെ മുൻപന്തിയിലാണ് അവർ.

ചാനലുകൾ ആയാലും പത്രങ്ങൾ ആയാലും പരിധി വിടരുത്.മലയാളം ചാനലുകളിലും നമ്മൾ കാണാറുണ്ടല്ലോ. 20 ഇന്ത്യൻ സൈനികരെ കൊന്നിട്ട് നമ്മുടെ സൈന്യം ഒരു നാടകം നടത്തുകയായിരുന്നു എന്ന് വരെ മാതൃഭൂമി ചാനൽ പറഞ്ഞില്ലേ?

സുപ്രീം കോടതി ആ വിധിയിൽ മറ്റൊരു പ്രധാന കാര്യം കൂടി പറയുകയുണ്ടായി. 

" മാധ്യമങ്ങളുടെ നിയന്ത്രണ സംവിധാനം മാധ്യങ്ങൾ സ്വയം ചെയ്യേണ്ടത് മാത്രമാണ് എന്ന വാദത്തിന് ദോഷകരമായി വന്നിരിക്കുകയാണ് മുംബൈ ഭീകരാക്രമണം ചാനലുകൾ പ്രദർശിപ്പിച്ച രീതി." 

 അതായത് മാധ്യമങ്ങൾ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ സർക്കാർ നിയന്ത്രണം കൊണ്ട് വരേണ്ടി വരും. അതാണ് പത്താൻകോട്ട് ലൈവ് ടെലികാസ്റ്റിൽ NDTV ക്കു സംഭവിച്ചത്. ഇനിയെങ്കിലും  സർക്കാർ കർശനമായി  നിയന്ത്രണം നടപ്പാക്കുക തന്നെ വേണം. പത്ര സ്വാതന്ത്ര്യതേക്കാൾ വലുതാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം എന്ന് നാം മനസ്സിലാക്കണം. ഇത്തരം കാര്യങ്ങളെ രാജ്യദ്രോഹമായി ആണ് കാണേണ്ടത്.

2016, നവംബർ 6, ഞായറാഴ്‌ച

ബലാത്സംഗം

കേരള സാരി. മുടിയിൽ ഒരു മുല്ലപ്പൂ മാല.ആണുങ്ങൾ ആകട്ടെ മുണ്ടും ജൂബയും. സർക്കാർ ചിലവിൽ ചടങ്ങുകൾ - മോഹിനിയാട്ടം,  കഥകളി വേഷങ്ങൾ കാട്ടുന്ന ആഭാസ നൃത്തം...... രാഷ്ട്രീയ കോമരങ്ങളുടെ നെടുങ്കൻ പ്രസംഗങ്ങൾ. തീർന്നു കേരള പ്പിറവി. 

അങ്ങിനെ കേരളത്തിന്റെ അറുപതാം പിറന്നാൾ ആഘോഷിച്ചു രണ്ടു ദിവസം കഴിഞ്ഞതേ ഉള്ളൂ. ഒരു കൂട്ട ബലാത്സംഗത്തിന്റെ ചുരുളുകൾ അഴിയുന്നു. ഒരു വീട്ടമ്മയെ  4 കശ്മലന്മാർ ബലാത്സംഗം ചെയ്ത സംഭവം. അത് കഴിഞ്ഞു ഭീഷണി. നഗ്ന ഫോട്ടോ കാട്ടി വീണ്ടും ബലാത്സംഗം. രണ്ടു വർഷമായി തുടരുന്നു. സഹി കേട്ട് ആ സ്ത്രീ ഇത് പരസ്യമായി പറയാൻ തയ്യാറായി.






ബലാത്സംഗം നടന്നു എന്ന് സ്ത്രീ പറഞ്ഞാൽ  കേസ് എടുക്കണം.  പക്ഷെ ഇവിടെ നടന്നതോ? പോലിസിൽ പരാതി കൊടുത്ത സ്ത്രീയെ അവിടെ വീണ്ടും അപമാനിച്ചു. പ്രതി മാർക്സിസ്റ് പാർട്ടിക്കാരൻ. പോലീസും രാഷ്ട്രീയക്കാരും ചേർന്ന് കേസ് തേച്ചു മാച്ചു കളഞ്ഞു. ഇതാണ് ഇന്നത്തെ കേരള സമൂഹത്തിൽ  നടക്കുന്നത്.

ഇവിടെ എന്തിനും പ്രതികരിക്കുന്ന കുറെ ആളുകളുണ്ട്. സാംസ്കാരിക നായകന്മാർ എന്നാണു ഇവരെ വിളിക്കുന്നത്. എവിടെയെങ്കിലും ഒരു ആദിവാസി പീഢിക്കപ്പെട്ടാലോ,മരിച്ചാലോ,എന്തിനു അവർക്കാർക്കെങ്കിലും ഒരു പനി പിടിച്ചാൽ പ്പോലും ഉറഞ്ഞു തുള്ളുന്ന കുറെ രാഷ്ട്രീയ കോമരങ്ങൾ.മാർക്സിസ്റ് പാർട്ടിയുടെ അടിമകളായ കുറെ എഴുത്തുകാരും കലാകാരന്മാരും. സാറാ തോമസും അരുന്ധതി റോയും പോലെ. കേരളത്തിൽ നടക്കുന്നതു അവർ കാണുന്നതേ ഇല്ല.  വടക്കേ ഇന്ത്യയിൽ നടക്കുന്നതിനു മാത്രം. അതും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനമാണെങ്കിൽ മാത്രം. എങ്കിൽ തുള്ളൽ തുടങ്ങിയത് തന്നെ. പണ്ട് വാങ്ങിയ പുരസ്കാരങ്ങൾ തിരിച്ചു നൽകൽ തുടങ്ങിയ കലാ പരിപാടികൾ.കൂടാതെ മാർക്സിസ്റ് കാര് കുറെ പേരുണ്ട്. പാർട്ടിയുടെ വാചക ചാവേറുകൾ. സുരാജ്,റിയാസ്,ഷംസീർ ,ചന്ത തുടങ്ങിയവർ. സോഷ്യൽ മീഡിയയിൽ ഇവർ സംഹാര താണ്ഡവം നടത്തും.

വടക്കാഞ്ചേരി ബലാത്സംഗ ക്കേസിൽ ആർക്കും ഒന്നും പറയാനില്ല. പാർട്ടിയുടെ കൂലി എഴുത്തുകാരും  വാചക ചാവേറുകളും ആർക്കും അനക്കമില്ല. ഫേസ് ബുക്കിൽ പോസ്റ്റില്ല. ചത്ത   വീട് പോലെ. ഇതിനിടയിൽ ഇരയുടെ പേര് പറഞ്ഞു പഴയ സ്പീക്കർ രാധാകൃഷ്ണൻ. അതിനെ പിന്തുണച്ചു പി.കെ. ശ്രീമതിയും മന്ത്രി ശൈലജയും. എങ്ങിനെ ഉണ്ട് സ്ത്രീ സംരക്ഷണം?

കഴിഞ്ഞ 9 മാസത്തിനിടയിൽ 1200 ബലാൽസംഗങ്ങൾ ആണ്  കേരളത്തിൽ നടന്നത്. യു.ഡി.എഫ്. ന്റെ ഗർഭം എന്ന് പറഞ്ഞൊഴിയാൻ എൽ.ഡി.എഫ്.നു കഴിയില്ല. അവര് ഭരണത്തിൽ വന്നു 5 മാസം ആയി.രാഷ്‌ടീയ പിന്തുണ ബലാത്സംഗ ക്കാർക്ക് കിട്ടുന്നത് കൊണ്ടാണ് ഇതിങ്ങനെകൂടുന്നത്. അതിനെതിരെ സമൂഹം പ്രതികരിക്കേണ്ട കാലം കഴിഞ്ഞു. 

തൽക്കാലം കുഴപ്പമില്ല. ആരുടെയോ അമ്മയോ പെങ്ങളോ ഭാര്യയോ ആണ് ബലാത്സംഗത്തിനിരയായത്. ഒരു പ്രസ്താവനയോ നിസ്സംഗതയോ  കൊണ്ട് അത് പരിഹരിക്കാം. പക്ഷെ  സ്വയം ബലാസംഗപ്പെടുകയോ സ്വന്തം അമ്മയോ പെങ്ങളോ ഭാര്യയോ ഇരയാവുകയോ ചെയ്യുന്ന ഒരു നാളെ വരുക തന്നെ ചെയ്യും. അപ്പോൾ എന്ത് ചെയ്യും?

2016, നവംബർ 5, ശനിയാഴ്‌ച

ടൂറിസം

നാടിനെ നശിപ്പിക്കാനും അതിനെ വിറ്റു കാശുണ്ടാക്കാനും ഉള്ള ഒരു വകുപ്പാണ് ടൂറിസം വകുപ്പ്. മൂന്നാർ,വർക്കല,കോവളം തുടങ്ങി ടൂറിസം ഇടപെട്ടിട്ടുള്ള  എല്ലാ സ്ഥലങ്ങളും നശിച്ചു കഴിഞ്ഞു. സ്വകാര്യവ്യക്തികൾ അവിടം ആകെ കയ്യേറി പ്രകൃതിയെ നശിപ്പിച്ചു കഴിഞ്ഞു.  ടൂറിസത്തിലെ കുറെ ഉദ്യോഗസ്ഥർ കാശുണ്ടാക്കുന്നു. അത്ര മാത്രം. നാടിനെ നശിപ്പിച്ചു. ടൂറിസ്റ്റുകൾ ആരും വരാതെയായി. നല്ല കടലും കടൽത്തീരവും  ഉണ്ടായിരുന്ന കോവളത്തെ വിദേശികൾ ഉപേക്ഷിച്ചു കഴിഞ്ഞു. ഇപ്പോൾ വർക്കല ആണ് അവരുടെ ഡെസ്റ്റിനേഷൻ. വർക്കലയും നാശത്തിന്റെ വക്കിൽ ആണ്. മാരാരിക്കുളം നശിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു കടൽത്തീരം ആണ്.    

 വർഷം മുൻപ് 2015  സെപ്റ്റംബറിൽ  ജനം ടി.വി. പുറത്തു കൊണ്ടു വന്ന വാർത്ത.  നശിച്ചു കിടക്കുന്ന കോവളം ക്രാഫ്റ്റ് വില്ലേജ്.--കര കൗശല ഗ്രാമം.




ഇന്നത് രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും "കൗശലത്തിന്റെ" ചിഹ്നമായി  നില നിൽക്കുന്നു.

2011 ഫെബ്രുവരി 11 നു   കര കൗശല ഗ്രാമം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു എന്ന വാർത്ത വന്നു.
എൽ.ഡി.എഫ്. പോയി യു.ഡി.എഫ്. വന്നു. ഇത്രയും കോടികൾ മുടക്കി മറ്റവര് ചെയ്തിട്ട് തങ്ങൾക്കൊന്നും കിട്ടിയില്ലല്ലോ എന്നതു കൊണ്ട് യു.ഡി.എഫും കുറെ കോടികൾ മുടക്കി 2016 തെരെഞ്ഞെടുപ്പിനു മുൻപ് ഒരു ഉദ്ഘാടനവും നടത്തി. നശിച്ചു കിടക്കുന്ന കോവളം ക്രാഫ്റ്റ് വില്ലേജ്.  കുറെ കോടികൾ കൂടി മുടക്കി  2016 മാർച്ചിൽ യു.ഡി.എഫ്. ഉദ്‌ഘാടനം ചെയ്തു എന്ന ഏഷ്യാനെറ്റ് വാർത്ത വീഡിയോ കാണൂ.




2016, നവംബർ 1, ചൊവ്വാഴ്ച

വരമ്പത്തു കൃഷി




കേരള കാർഷിക ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറിയ വരമ്പത്തു കൃഷി ഇതാ പിണറായി വിജയനും.വി.എസ്.സുനിൽകുമാറും  സഖാക്കളും കൂടി നടത്തിയിരിക്കുന്നു. വയലിൽ ഇറങ്ങാതെ വരമ്പത്തു നിന്ന് കൊണ്ടുള്ള നെൽകൃഷി.ആറന്മുളയിലെ കൃഷിക്കാരും ജനങ്ങളും അദ്‌ഭുത പരതന്ത്രയായി നോക്കി നിന്നു പോയി.

 വരമ്പത്തു കൂലി കൊടുക്കും എന്ന് ഭീഷണി മുഴക്കിയ പാർട്ടിക്കാർ ആണ്  വരമ്പത്തു നിന്ന് കൃഷിയും തുടങ്ങിയിരിക്കുന്നത്.  ചുമന്ന പരവതാനി വിരിച്ചു മനോഹരമാക്കി വയൽ വരമ്പത്തു തയ്യാറാക്കിയ   സ്ഥലത്തു നിന്ന് ന്ന് മുഖ്യ മന്ത്രിയും കൃഷി മന്ത്രിയും എം.എൽ.എ. യും ഇടതു സഖാക്കളും കൂടി വിത്ത് വിതച്ചാണ് ആറന്മുളയിൽ നെൽകൃഷി നടത്തിയത്.

ആത്മാർത്ഥത ഇല്ലാത്ത വെറും ഒരു പ്രകടനം മാത്രം ആയിരുന്നു ഇത്. കാലിൽ ചേറ് പുരളാതെ അലക്കിത്തേച്ച മുണ്ടിലും കുപ്പായത്തിലും ചെളി പുരളാതെ നടത്തിയ ഒരു അഭ്യാസം. ഒരു പബ്ലിസിറ്റി സ്റ്റണ്ട്. കൃഷി എന്നത് മാർക്സിസ്റ് പാർട്ടിയ്ക്ക് പണ്ടേ അലർജി ആണല്ലോ. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ നെൽകൃഷി തകർത്തത് മാർക്സിസ്റ് പാർട്ടിയുടെ ട്രേഡ് യുണിയനിസം ആണ് എന്നെ എല്ലാവർക്കും അറിയാം. കൃഷി ഭൂമിയിൽ കെട്ടിടങ്ങളും മറ്റും കെട്ടിപ്പൊക്കാനാണ് അവർക്കു താൽപ്പര്യം. ഇവർ ഭരിച്ചിരുന്ന ;പശ്ചിമ ബംഗാളിൽ പാവപ്പെട്ട കൃഷിക്കാരിൽ നിന്നും പിടിച്ചെടുത്ത്‌   1000 ഏക്കർ കൃഷി ഭൂമി ആണല്ലോ ടാറ്റ കമ്പനിയ്ക്ക് ഇവർ പതിച്ചു കൊടുത്തത്. അതാണവരുടെ കൃഷി സ്നേഹം. സുപ്രീം കോടതി ആ 1000 ഏക്കറും തിരിച്ചു കൊടുക്കാൻ അടുത്ത കാലത്തു ഉത്തരവിടുകയുണ്ടായി.  2006  മുതൽ 10 വർഷക്കാലം 1000 ഏക്കർ ഭൂമി തരിശു കിടക്കുകയായിരുന്നു.  കൃഷിയെ കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്ന മന്ത്രി സുനിൽ കുമാറും ഈ തരം തന്നെ എന്ന് ഇപ്പോൾ മനസ്സിലായി. 




പുലരി മുതൽ അന്തി വരെ മഞ്ഞിലും മഴയിലും വെയിലിലും പാടത്തു ചേറിൽ പണിയെടുക്കുന്ന പാവം കർഷകരെ അധിക്ഷേപിക്കുന്ന ഒരു പരിപാടി ആയിപ്പോയി മുഖ്യ മന്ത്രിയും കൂട്ടരും  കാണിച്ചു കൂട്ടിയത്.

ഇക്കൊല്ലം ഇത്രയും ഹൈ ടെക് കൃഷി നടത്തിയതിനാൽ അടുത്ത വർഷം കുറച്ചു കൂടി ഹൈ ടെക്ക് ആകാം. അടുത്ത ആറന്മുളയിലെ നെൽകൃഷി മുഖ്യ മന്ത്രി വിത്ത് വിതയ്ക്കുന്നത് വരമ്പത്തു എന്നതിന് പകരം   ഇങ്ങു തിരുവനന്തപുരത്തു ക്ലിഫ് ഹൗസിൽ നിന്നും  ആയിരിക്കും. വീഡിയോ കോൺഫറൻസിലൂടെ.  കസേരയിൽ ഇരുന്ന് നെൽവിത്തു വീഡിയോ ക്യാമറയിലേക്ക് എറിയുക. അത് നേരെ ആറന്മുള വയലിലെ സ്‌ക്രീനിലൂടെ കണ്ടത്തിൽ വീഴും.

ആറന്മുളയിലെ  കൊയ്ത്തും അത് പോലെ തിരുവനന്തപുരത്തു നിന്നും ആകാം..