2012, ജൂലൈ 30, തിങ്കളാഴ്‌ച

Hike in Power Tariff

വൈദ്യുതി നിരക്ക് വര്‍ധന പാവപ്പെട്ട വന്റെ മേല്‍ മറ്റൊരു ഇരുട്ടടി ആയി. ഈ വര്‍ധനക്ക് പകരം വൈദ്യുതിയുടെ ഉപഭോഗം കുറയ്ക്കാനും, പാഴാക്കല്‍ ഒഴിവാക്കാനും ഉള്ള ഊര്‍ജിത നടപടികള്‍ കൈക്കൊള്ളൂ കയാണ് വേണ്ടത്.

 വൈകുന്നേരം മുതല്‍ രാവിലെ വരെ 12 മണിക്കൂര്‍ നേരം വഴിയോരങ്ങളില്‍ സ്ഥാപിച്ച കൂറ്റന്‍ പരസ്യ ബോര്‍ഡുകളില്‍ അതി ശക്തിയേറിയ   വൈദ്യുത ബള്‍ബുകള്‍ പ്രകാശിപ്പിച്ചു ആയിരക്കണക്കിന് കിലോവാട്ട്  വൈദ്യുതി ആണ് കേരളത്തിലുടനീളം കത്തിച്ചു കളയുന്നത്. ചാര്‍ജ് കൂട്ടിയാലും ഇവ നിര്‍ത്തലാക്കില്ല. കാരണം അത് കൂടി ഉല്‍പ്പന്നത്തിന്റെ ഉപഭോക്താക്കളില്‍ നിന്നും അവര്‍ ഈടാക്കി ക്കൊള്ളും. പരസ്യ വിളക്കുകള്‍ അണയും പോഴേക്കും, സ്വര്‍ണക്കടകളുടെയും, തുണി കടകളുടെയും, മറ്റും പതിനായിരക്കണക്കിന് ചതുരശ്ര അടി വിസ്തീര്‍ണമുള്ള, മുഴുവന്‍ ശീതീകരിച്ച, വൈദ്യുത വിളക്കുകളാല്‍ പകല്‍ പോലെ ആക്കിയ ഭീമന്‍ ഷോറൂമുകള്‍ പ്രവര്‍ത്തനം തുടങ്ങുകയായി. അങ്ങിനെ 24 മണിക്കൂറും  വൈദ്യുതി     മുഴുവന്‍ കത്തിച്ചു കളയുന്നത് ഇവരാണ്. വര്‍ധിച്ച     വൈദ്യുതി വില ഇവര്‍   ഉല്പന്നങ്ങളുടെ  വില വര്‍ധനയിലൂടെ   ഉപഭോക്താക്കളുടെ മേല്‍ അടിച്ചേ ല്പ്പിക്കും. പരസ്യ ബോര്‍ഡുകളിലെ വിളക്കുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കണം. വലിയ കച്ചവട സ്ഥാപനങ്ങളും ഷോപ്പിംഗ്‌ മാളുകളും വൈകുന്നേരം 7 മണിക്ക് അടക്കണം. ഇത് അവരുടെ കച്ചവടത്തെ ബാധിക്കും എന്ന്  പറയുന്നത് ശരിയല്ല. കാരണം എപ്പോഴായാലും അവിടെ നിന്ന് തന്നെ അല്ലെ സാധനം വാങ്ങാന്‍ പറ്റൂ? എല്ലാ ഫ്ലാറ്റുകള്‍ക്കും, വലിയ കെട്ടിടങ്ങള്‍ക്കും സൌരോര്‍ജ ഉല്‍പ്പാദനം നിര്‍ബന്ധം  ആക്കണം. ഇത് നിയമം മുഖേന ബാധകം ആക്കണം. 

 വൈദ്യുതി വളരെ അധികം ഉപയോഗിക്കുന്ന  തിരുവനന്തപുരം ടെക്നോപാര്‍ക്ക്പോലും തങ്ങളുടെ  വലിയ കെട്ടിട സമുച്ചയങ്ങളില്‍ നിന്നും   സൌരോര്‍ജം     ഉല്‍പ്പാദിപ്പിച്ചു മാതൃക കാട്ടാനും, തങ്ങളുടെ കടമ നിര്‍വഹിക്കാനും തയ്യാറാകാത്തത് ജനങ്ങളുടെ മനോ നില ആണ് പ്രകടമാക്കുന്നത്.  ഇതെല്ലാം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്തര്‍ ആണ് തങ്ങള്‍ക്കു യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന ജനങ്ങളുടെ ചിന്താഗതി ആണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.    മഴവെള്ള സംഭരണത്തിലും  ഇവര്‍ക്ക് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. 

25 ശതമാനം ആണ് കേരളത്തില്‍ വൈദ്യുതി പ്രസരണ,വിതരണ നഷ്ടം. ഇത്രയും ഭീമമായ നഷ്ടത്തിന്റെ  ഭാരം കൂടി പാവപ്പെട്ടവന്റെ തലയില്‍ കെട്ടി വക്കുക അല്ലെ ഇവിടെ? ഈ നഷ്ടം കുറക്കാനുള്ള നടപടി കൂടി അടിയന്തിരമായി എടുക്കാന്‍ സര്‍കാരിന്  ഉത്തരവാദിത്വം ഉണ്ട്.                 

   

2012, ജൂലൈ 23, തിങ്കളാഴ്‌ച

PUBLIC TOILETS


 പൊതു നിരത്തില്‍ മൂത്രമൊഴിച്ചാല്‍ പിഴ ഈടാക്കാനായി കേരളത്തില്‍ നിയമം കൊണ്ടു വരുന്നു. ലാഘവ ബുദ്ധിയോടെ യുള്ള ഈ നിയമം കൊണ്ടു പ്രശ്നം അവസാനിക്കുന്നില്ല. മൂത്രപ്പുരകള്‍ ഇല്ലാത്തതിനാല്‍, താങ്ങാവുന്നതിനും അപ്പുറത്ത് ആകുമ്പോള്‍, നിര്‍വാഹം ഇല്ലാതെ റോഡരുകില്‍ ഈ കര്‍മം നിര്‍വഹിക്കാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനാകുകയാണ്. അല്ലാതെ spanish fly എന്ന  സിനിമയില്‍ കാണിച്ചത് പോലെ, പൊതു പ്രകടനം നടത്തി ആസ്വദിക്കുക അല്ല. ഈ സാഹസത്തിനു മുതിരാത്ത സ്ത്രീകളുടെ കാര്യം പരിതാപകരം ആണ്. തിരിച്ചു വീട്ടില്‍ എത്തുന്നത്‌ വരെ സമ്മര്‍ ദവും പേറി കഴിയാന്‍ അവര്‍ വിധിക്കപ്പെട്ടിരിക്കുന്നു. തല്‍ ഫലമായുണ്ടാകുന്ന മൂത്രാശയ രോഗങ്ങളും.

 പൊതു സ്ഥലങ്ങളില്‍ ആവശ്യത്തിനു  ടോയിലറ്റുകള്‍ ഇല്ല. ഉള്ളവ ആകട്ടെ വൃത്തി ഹീനവും മാരക രോഗങ്ങള്‍ പടര്‍ത്തുന്നവയും. ദീര്‍ഘ ദൂര  റോഡ്‌  യാത്രക്കാര്‍ ആണ് ഏറ്റവും ദുരിതം അനുഭവിക്കുന്നത്. നിയമം കൊണ്ടു വരുന്നതിനു മുന്‍പ് പൊതു സ്ഥലങ്ങളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യം ഒരുക്കാന്‍ ഉള്ള ബാധ്യത സര്‍കാരിന്  ഉണ്ട്. 


പുതിയ  "ഇ-ടോയിലറ്റുകള്‍ " വെടിപ്പും  വൃത്തിയും ഉള്ളതാണ്, കൂടാതെ സ്ഥാപിക്കാന്‍ അധിക
സ്ഥലവും വേണ്ട. പ്രധാന നിരത്തു കളില്‍ ജങ്ക്ഷനുകളില്‍ എ.ടി.എം. കൌണ്ടറുകള്‍ പോലെ "ഇ-ടോയിലറ്റുകള്‍" സ്ഥാപിക്കണം. കൂടാതെ നഗരങ്ങളിലും, ടൌണുകളിലും പൊതു സ്ഥലങ്ങളില്‍ ഇവ സ്ഥാപിക്കണം. എല്ലാ റെസ്റാരന്റുകളിലും, ഷോപ്പിംഗ്‌ കോമ്പ്ലെക്സ്‌ കളിലും,പെട്രോള്‍ പമ്പ് കളിലും സൌകര്യവും ശുചിത്വവും ഉള്ള   "ഇ-ടോയിലറ്റുകള്‍" നിര്‍ബന്ധമാക്കണം.


 ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഈ നിയമത്തിന്റെ ആവശ്യം തന്നെ ഇല്ലാതെ വരും. കാരണം തുറസ്സായി ഇത് ചെയ്യാന്‍   ആര്‍ക്കും   താല്‍പ്പര്യം ഇല്ലല്ലോ ? 


എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ''ടോയിലറ്റ് വേസ്റ്റ്‌ ഡിസ്പോസല്‍ പ്ലാന്‍റ് " സ്ഥാപിക്കണം എന്ന് കഴിഞ്ഞ വര്‍ഷം ഒരു പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ ബഹു. കേരള ഹൈ ക്കോടതി സര്‍കാരിനോട് നിര്‍ദേശിച്ചിരുന്നു. ഒരു വര്‍ഷം കഴിഞ്ഞിട്ടും ആ കോടതി വിധി നടപ്പാക്കാതെ ആണ്  പുതിയ നിയമങ്ങളും ആയി വരുന്നത്.                                                        

2012, ജൂലൈ 12, വ്യാഴാഴ്‌ച

വയല്‍ നികത്തു നിയമം

" അരി യുണ്ടെ ന്നാലങ്ങോര ന്തരിക്കുകില്ലല്ലോ
എന്ന് അന്ത്യ കര്‍മങ്ങള്‍ക്ക് അരി ചോദിച്ചവരോട്, ഭര്‍ത്താവ് മരിച്ചു കിടക്കുന്ന സ്ത്രീ, വൈലോപ്പിള്ളി യുടെ 'കന്നി  ക്കൊയ്തി'ല്‍ പറഞ്ഞത് പോലെ, മരിച്ചവര്‍ക്ക് വായ്ക്കരി ഇടാന്‍ ഉള്ള അരി പോലും കേരളത്തില്‍ ഇല്ലാത്ത ഒരു സ്ഥിതി വിശേഷം ആയിരിക്കും,നെല്‍ വയലുകള്‍ നികത്തുന്നത് നിയമ വിധേയം ആക്കാനുള്ള തീരുമാനം നടപ്പില്‍ ആക്കുന്നതോട് കൂടി സംജാതം ആകുന്നത്. 

കാലാ കാലങ്ങളിലായി, നിയമം കൈയ്യി ല്‍ എടുത്തും, നിയമത്തെ നോക്ക് കുത്തി ആക്കിയും, നിയമ പാലകരെയും നിയമ നിര്‍മാതാക്കളെയും സ്വാധീനിച്ചും, അവരുടെ  ഒത്താശയോടും വയലും തണ്ണീര്‍  തടങ്ങളും നികത്തി കേരളത്തെ ഭൂ മാ ഫിയക്കാര്‍  തരിശു ഭൂമി ആക്കി    ഇരിക്കുകയാണ്. കുട്ടനാട്ടില്‍ കായലില്‍ കൃഷി ചെയ്തു കേരളത്തിന്‌ നെല്ല് നല്‍കിയിരുന്ന മുരിക്കനെ ബൂര്‍ഷ്വ എന്ന് മുദ്ര കുത്തി കൃഷി നിര്‍ത്തിച്ചു. ആക്രമ ട്രേഡ് യുണിയനിസ ത്തിലൂടെ കര്‍ഷകരെ  ദ്രോഹിച്ചും ഭീഷണി പ്പെടുതിയും കൃഷിയില്‍ നിന്നും പിന്തിരിപ്പിച്ചു നെല്‍ കൃഷി ലാഭകരം അല്ലെന്നു പ്രചരിപ്പിച്ചു നിലം നികത്തി കര ആക്കി എടുക്കുകയാണ് ഭൂ മാഫിയകളും  രാഷ്ട്രീയക്കാരുടെ ബിനാമികളും. ഒരു പിടി അരിക്കായി തമിഴ് നാട്ടിന്റെയും  ആന്ധ്രയുടെയും മുന്നില്‍ യാചിക്കെന്ട ഗതി കേടില്‍ ആണ് പ്രബുദ്ധരായ കേരള മക്കള്‍ ഇന്ന്. 

അംബര  ചുംബികള്‍ ആയ കോണ്‍ ക്രീറ്റ് മന്ദിരങ്ങള്‍ കെട്ടി ഉയര്‍ത്താന്‍ ആണ് നെല്‍ വയലുകള്‍ നികത്തുന്നത്. 11 ലക്ഷത്തില്‍ ഏറെ വീടുകള്‍ ആണ് ആളുകള്‍ താമസിക്കാന്‍ ഇല്ലാതെ കേരളത്തില്‍ ഇന്ന് ഒഴിഞ്ഞു കിടക്കുന്നത്. ആ കേരളത്തില്‍ ആണ് വീണ്ടും വീടുകളും ഫ്ലാറ്റുകളും കെട്ടി പ്പൊക്കുന്നത്.  ആയിരക്കണക്കിന് ടണ്‍ മണല്, കല്ല്‌, തടി, വെള്ളം തുടങ്ങിയ എല്ലാവര്ക്കും അവകാശപ്പെട്ട പ്രകൃതി വിഭവങ്ങള്‍ ആണ് ഇതിനു വേണ്ടി നശിപ്പിക്കപ്പെടു ന്നത്.  ആര്‍ക്കു വേണ്ടി? കുറെ കല്ലപ്പണ ക്കാര്‍ക്ക് വേണ്ടി. അവരുടെ സുഖ ഭോഗങ്ങള്‍ക്ക് വേണ്ടി ഒരു നാടിനെയാണ് നശിപ്പിക്കുന്നത്. സംസ്ഥാന സര്‍കാരിന്റെ പൊതു ബജറ്റ് ഇല്‍ ആയിരക്കണക്കിന് രൂപ വക ഇരുത്തി ക്കാന്‍ തക്ക സ്വാധീനവും ശക്തിയും ഉള്ളവര്‍ ആണ് ഭൂ മാഫിയ. മനുഷ്യ രാശിയുടെ പൊതു സ്വത്ത്‌ ആയ തണ്ണീര്‍ ത്തടങ്ങളും നെല്‍ വയലും സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും ധര്‍മം  ആണ്. ഇനി അവശേഷിക്കുന്ന അല്‍പ്പ മാത്രം ആയ നെല്‍വയല്‍ എങ്കിലും ഭൂ മാഫിയക്ക് തീറെഴുതി കൊടുക്കാതെ നമുക്ക് കാത്തു സൂക്ഷിക്കാം.