2013, ഏപ്രിൽ 24, ബുധനാഴ്‌ച

ELECTION ID CARD-NEW

ഭാരത വാസികൾക്ക് ഇതാ ഒരു കാർഡ്‌ കൂടി. തിരഞ്ഞെടുപ്പ് കമ്മീഷൻറെ വകയാണീ  പുതിയ കാർഡ്. എല്ലാ വോട്ടർ മാർക്കും പുതിയ വോട്ടേ ർ സ് ഐ.ഡി. കാർഡ് നൽകുവാൻ പോവുകയാണ്. ബാങ്കുകളുടെ എ. റ്റി. എം.  കാർഡ് മാതൃകയിൽ ഉള്ള കളർ കാർഡ്. നിലവിൽ  നൽകിയിട്ടുള്ള പ്ലാസ്റ്റിക് ലാമിനെറ്റ് ചെയ്ത  കാർഡു കൾക്ക് ഭംഗി പോരെന്ന് തോന്നിയാകണം അവ പിൻവലിച്ചു പുതിയവ നൽകുന്നത്. ഓരോ കാർഡിനും 50 രൂപ യാണ് ചെലവ്. 70  കോടി വോട്ടർ മാർക്ക് കാർഡ് ഉണ്ടാക്കാൻ ചിലവാകുന്നത് 3500 കോടി രൂപ! 5  വർഷം  കൂടുമ്പോൾ ഒരു തവണ, അതും വേണമെന്ന് തോന്നുന്നു വെങ്കിൽ, ഉപയോഗിക്കാൻ ഉള്ളതാണീ കാർഡ്. അതിനു വേണ്ടിയാണ് ഇത്രയും ഭീമമായ തുക ചിലവഴിക്കുന്നത്. 

കാർഡുകൾ പലതുണ്ട് ഭാരതത്തിൽ. ഭരണ ഘടന പരമായി നിർബന്ധമായി ഓരോ പൌരനും എടുത്തിരിക്കെണ്ട, അവൻറെ ഫോട്ടോയും, വിരലിൻറെയും ,കണ്ണിന്റെയും, ബയോ മെറ്റ്രിക്സ് അടയാളം പതിച്ച,  എല്ലാ കുടുംബ വിവരങ്ങളും അടങ്ങിയ എൻ. പി. ആർ. കാർഡ്. ആയിരക്കണക്കിന് കോടി രൂപ ആണതിന് ചിലവാകുന്നത്. അടുത്തത്  ഭരണഘടന പിന്തുണ ഇല്ലാത്ത യു. ഐ.എ. ഐ.   യുടെ ആധാർ കാർഡ്. എൻ. പി. ആർ. കാർഡ് ലെ അതെ വിവരങ്ങൾ അടങ്ങിയ ടുപ്ലികെറ്റ്  കാർഡ് ആയ ആധാർ കാർഡ് ൻറെ ചെലവ് ഔദ്യോഗിക കണക്ക് അനുസരിച്ച് 1 8 0 0 0 കോടി രൂപ ആണ്. ( 1,5 0, 0 0 0  കോടി ആകുമെന്ന് പല പത്രങ്ങളും പറയുന്നു.)  ടുപ്ലികെറ്റ് ആയതിനാലും ഭരണ ഘടന യുടെ പിൻ ബലം ഇല്ലാത്തതിനാലും  യു. ഐ.എ. ഐ.   യുടെ ആധാർ കാർഡ് വേണ്ട എന്ന് ആഭ്യന്തര മന്ത്രി പറയുകയും പിന്നീടത്‌ ഒത്തു തീർപ്പ് ആകുകയും ചെയ്തതായി പത്രങ്ങളിൽ  വന്നിരുന്നു.  ഇതിനൊക്കെ പുറമെയാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ തങ്ങളുടെ വകയായ പുതിയ കാർഡും ആയി രംഗ പ്രവേശം ചെയ്യുന്നത്. ഒരു സമ്മതിദായകനെ തിരിച്ചറിയാനുള്ള എല്ലാ വിവരങ്ങളും നിലവിലുള്ള കാർഡിൽ  ഉള്ളപ്പോഴാണ് പുതിയ  കാർഡ്.  

നമുക്ക് കാർഡ് കൾ മാത്രം മതിയോ? ഒരു നേരത്തെ വിശപ്പടക്കാൻ വഴി ഇല്ലാതെ അലയുന്ന കോടി ക്കണക്കിന് ജനങ്ങൾക്ക്‌ ആഹാരം നൽകുന്നതിനല്ലേ  മുൻ ഗണന നൽകേണ്ടത്? അതോ കാണാൻ നല്ല ഭംഗി യുള്ള, കളർ ഫോട്ടോ ഉള്ള  വോട്ടർസ് ഐ. ഡി. കാർഡും മടിയിൽ വച്ച് ജനം മുണ്ടും മുറുക്കി ഉടുത്ത് നടക്കണം  എന്നാണോ?

2013, ഏപ്രിൽ 11, വ്യാഴാഴ്‌ച

ജയിലിൽ ആയ വിദ്യാർഥികൾ

പ്രശസ്തമായ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് ലെ 33 വിദ്യാർഥികൾ ജയിലിൽ കിടക്കുകയാണ്. രാഷ്ട്രീയക്കാരുടെ ചതുരംഗ ക്കളിയിൽ  വെട്ടി വീഴ്തപ്പെട്ട കാലാളുകൾ ആണ് ആ പാവം കുട്ടികൾ. വിദ്യാർഥി  സംഘടനകൾ തമ്മിലുള്ള സംഘട്ടനത്തിന്റെ രക്ത സാക്ഷികൾ.

മിടുക്കരിൽ മിടുക്കരായ കുട്ടികൾക്ക് മാത്രമാണ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ പ്രവേശനം ലഭിക്കുന്നത്. നന്നായി പഠിക്കുക എന്ന ഉദ്ദേശ്യം മാത്രമാണാ കുട്ടികൾക്ക് ഉള്ളതും. അത്തരം കുട്ടികളെ വിവിധ വിദ്യാർഥി സംഘടനകളുടെ മുദ്ര പതിപ്പിച്ച് തമ്മിൽ വൈരാഗ്യം വളർത്തുന്നതിന്റെയും , അക്രമത്തിന്റെ പാതയിലൂടെ നയിക്കുന്നതിന്റെയും, സാമൂഹ്യ വിരുദ്ധരും ക്രിമിനലുകളും ആക്കുന്നതിന്റെയും പൂർണ  ഉത്തരവാദിത്വം രാഷ്ട്രീയ പാർട്ടികൾക്ക് ആണ്.  വിദ്യാർതികളുടെ സംഘടന എന്നാണ് പറയുന്നത് എങ്കിലും രാഷ്ട്രീയ പാർട്ടികളുടെ വാലുകൾ ആണിവ. അവരുടെ ചട്ടുകം. ആ നേതൃത്വങ്ങളുടെ പ്രചോദനം ഒന്ന് കൊണ്ടു മാത്രം ആണ് വിദ്യാർഥികൾ ഇത്തരത്തിൽ പെരുമാറുന്നതും കാമ്പസ്സുകളിൽ അക്രമവും അരാജാകത്വവും നടമാടുന്നതും. കാമ്പസ് രാഷ്ട്രീയത്തിന് വേണ്ടി മുറവിളി കൂട്ടുന്ന രാഷ്ട്രീയ  പാർട്ടികൾ  അടി പിടിയിലും കത്തിക്കുത്തിലും നശീകരണത്തിലും പ്രാവീണ്യം നേടുന്ന ഒരു പുതു തലമുറയെ  ആണോ  പ്രതീക്ഷിക്കുന്നത്?

അറസ്റ്റിൽ ആയി ജയിലിൽ കിടക്കുന്ന വിദ്യാർഥികൾക്ക് ജാമ്യത്തിൽ ഇറങ്ങണമെങ്കിൽ നശിപ്പിച്ച പൊതു മുതലിന്റെ വില ആയ 6 ലക്ഷം രൂപ കോടതിയിൽ കെട്ടി വയ്ക്കണം. ഈ തുക സംഘടന നൽകുമോ? ഇല്ല. അത് പാവപ്പെട്ട മാതാ പിതാക്കളുടെ തലയിൽ ആണ് വീഴുന്നത്. അടുത്തിടെ ഒരു സർക്കാർ ഉദ്യോഗസ്ഥൻറെ ദേഹത്ത് കരി ഓയിൽ ഒഴിച്ച കേസിൽ അറസ്റ്റിൽ ആയ കെ. എസ്.യു. വിദ്യാർഥികളുടെ ജാമ്യ ത്തുക ആയ ലക്ഷങ്ങൾക്ക് വേണ്ടി അവരുടെ പാവപ്പെട്ട മാതാ പിതാക്കൾ കഷ്ട്ടപ്പെട്ട കാര്യം നമ്മൾ കണ്ടുവല്ലോ? സംഘടന ഒരു കാര്യം ചെയ്തു. കുറ്റം ചെയ്‌തവരെ മൂന്നു വട്ടം തള്ളിപ്പറഞ്ഞു. ആര് പറഞ്ഞിട്ടായിരുന്നു ആ കുട്ടികൾ ആ അക്രമം കാണിച്ചത്? ആ നേതാക്കൾ എല്ലാം സുഖമായി സമൂഹത്തിൽ വിരാജിക്കുന്നു. കുട്ടികളോ?ക്രിമിനൽ കേസിൽ പ്രതികളായി  പഠിത്തവും ഭാവിയും നഷ്ട്ടപ്പെട്ട് കഴിയുന്നു.

ഒരു പരിധി വരെ മാതാപിതാക്കളും ഇതിന് ഉത്തരവാദികൾ ആണ്. തങ്ങളുടെ കുട്ടികൾ വഴി തെറ്റിപ്പോകുന്നത് തടയാൻ അവർ ഒന്നും ചെയ്യുന്നില്ല. ഈ കുട്ടികളെ നേർ വഴിക്ക് നയിക്കാൻ സമൂഹത്തിനും ഉത്തരവാദിത്വം ഉണ്ട്. പക്ഷെ എല്ലാം നിസംഗതയോടെ നോക്കി നിശബ്ദമായി ഇരിക്കുകയാണ് പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹം.

ഇനിയുള്ളത് ഭരണാധികാരികൾ ആണ്. കുറെ വിദ്യാർഥികൾ ജയിലിൽ പോയാലും, അവരുടെ ഭാവി തുലഞ്ഞാലും തങ്ങളുടെ പാർടിയുടെ ഭാവി ശോഭനം ആകുമല്ലോ എന്നാണവരുടെ നിലപാട്. ഈ അവസ്ഥക്ക് മാറ്റം വരേണ്ടി ഇരിക്കുന്നു. വിദ്യാർഥികളുടെ മേലുള്ള രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കുക എന്നതാണ് ആദ്യ പടി. വിദ്യാർഥികൾ ആകുന്ന കുട്ടി ക്കുരങ്ങന്മാരെ ക്കൊണ്ടു ചുടു ചോറ് വാരിക്കുകയാണ് രാഷ്ട്രീയ നേത്രുത്വം എന്ന് മനസ്സിലാക്കി രക്ഷ കർത്താക്കൾ കുട്ടികളെ നിയന്ത്രിക്കുക. സാമൂഹ്യ, സാംസ്കാരിക സംഘടനകൾ ഇക്കാര്യത്തിൽ ഇടപെടുന്നത് വളരെ ഫലവത്താണ്. 

2013, ഏപ്രിൽ 10, ബുധനാഴ്‌ച

തന്തക്ക് വിളി

തന്തയ്ക്കു വിളിക്കുന്നു . കേൾക്കാൻ അറയ്ക്കുന്ന തെറി വിളിക്കുന്നു . എന്നിട്ട് പറയുന്നു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതാണെന്ന്. അത് പുറത്തു പറഞ്ഞവനെ തെറി വിളിക്കുന്നു. 

സംസ്കാര സമ്പന്നരെന്നു അഭിമാനിക്കുന്ന നമ്മുടെ കേരളീയ സമൂഹത്തിൽ ഭരണാധികാരികൾ കാണിക്കുന്ന കാര്യങ്ങൾ ആണ്  ഇതെല്ലാം. അധികാരത്തിൻറെ കസേര ആസനത്തിൻ കീഴിൽ ഉള്ളത് കൊണ്ട് എല്ലാ ഭരണ സംവിധാനങ്ങളും ദുരുപയോഗപ്പെടുത്തി സ്വയം സംരക്ഷിക്കുന്നു. ഭീഷണിയാൽ മറ്റുള്ളവരെ ക്കൂടി തൻറെ വരുതിയിൽ കൊണ്ടു വരുന്നു. കുറെ ഭരണാധികാരികളുടെ വായ മൂടുന്നു. 

തെറി പറഞ്ഞിട്ട് സോറി പറഞ്ഞാൽ കാര്യം തീരുമോ? അബദ്ധത്തിൽ തെറ്റായ വാക്ക് വീണു പോയാൽ മാപ്പ് പറയുന്നതിൽ അർഥം ഉണ്ട്. തന്റെ ദുഷ് ചെയ്തികൾ വെളിവായപ്പോൾ രോഷം കൊണ്ട് മനപ്പൂർവ്വം വിളിച്ചതോ?

ഇതിനൊരു മറു വശം ഉണ്ട്.  അധികാര രാഷ്ട്രീയം.  തന്തക്ക്‌ വിളി കേട്ടവൻ ചൂടാകും. എന്തെങ്കിലും അധികാരം ആകുന്ന അപ്പക്കഷണങ്ങൾ എറിഞ്ഞു കൊടുത്താൽ അവൻ തണുക്കും. തന്തക്ക് വിളി കേട്ടാലും അധികാരം കിട്ടിയല്ലോ.

ഇത് നമ്മുടെ സമൂഹത്തിന്റെ ജീർണത യേയാണ് പ്രതിഫലിപ്പിക്കുന്നത്. ജനങ്ങളും ഇതിന് ഉത്തരവാദികൾ ആണ്. ഈ തെറി വിളിയെ ന്യായീകരിക്കാനും  സാധൂകരിക്കാനും അതിനെ സപ്പോർട്ട് ചെയ്യാനും നമ്മുടെ നാട്ടിൽ കുറെ  ആൾക്കാർ ഉണ്ടല്ലോ? എന്താണവരുടെ  വാദം? ഒന്നും ഇല്ല. അവരും തെറി വിളിച്ച ആളുടെ പാർടി ആണെന്ന ഒരേ ഒരു കാര്യം മാത്രം. പിന്നെ കുറെ ആൾക്കാർ ഉണ്ട്. തൽക്കാലം തെറി വിളിക്കാരനെതിരെ അൽപ്പം രോഷ പ്രകടനം കാണിച്ചിട്ട് തിരഞ്ഞെടുപ്പ് വരുമ്പോൾ,കൊടി  അടയാളം മാത്രം നോക്കി  ഈ തെറി വിളി വീരന്മാരെ, ഈ സംസ്കാര ശൂന്യരെ തന്നെ വീണ്ടും തിരഞ്ഞെടുക്കും.  

നമുക്ക് ഇനിയെങ്കിലും മാറിക്കൂടെ? സംശുദ്ധമായ സ്വഭാവമുള്ളവരെ മാത്രം തിരെഞ്ഞെടുത്തു കൂടെ? ( പെണ്‍ വാണിഭക്കാരുടെ നാട്ടിൽ അങ്ങിനെ ഒരു ആളിനെ കിട്ടുമോ എന്ന് ന്യായമായ സംശയം). ആരെങ്കിലും നല്ലവർ കാണും. കൊടിയുടെയോ ,ജാതിയുടെയോ, മതത്തിന്റെയോ  അടുപ്പം നോക്കാതിരുന്നാൽ മാത്രം മതി.