2011, നവംബർ 28, തിങ്കളാഴ്‌ച

Santhosh Pandit

അഞ്ചു ലക്ഷം രൂപ കൊണ്ടു ഒരു മലയാളം സിനിമ നിര്‍മ്മിച്ചു. അത് മലയാള സിനിമാ ലോകത്ത് ചരിത്രമായി. അഭിനേതാക്കള്‍ക്ക് പ്രതിഫലമായി മാത്രം കോടികള്‍ വലിച്ചെറിയുന്ന മലയാള സിനിമാ രംഗത്താണ് 5 ലക്ഷം രൂപ കൊണ്ടു സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമ നിര്‍മ്മിച്ചത്‌. ഒരു സിനിമയുടെ പോസ്റര്‍ അച്ചടിക്കാന്‍ പോലും തികയാത്ത 5 ലക്ഷം കൊണ്ടാണ് ഒരു മുഴു നീള മലയാള ചിത്രം നിര്‍മ്മിച്ചത്‌. വലിയ അവകാശ വാദങ്ങളും കോലാഹലങ്ങളും ആയിട്ട് ഇറക്കുന്ന സിനിമകളുടെ ചിലവിന്റെ ആയിരത്തില്‍ ഒരു ഭാഗം കൊണ്ടു മലയാള ത്തില്‍  സിനിമ എടുക്കാമെന്ന്  തെളിയിച്ചു.

അതാണ്‌ സന്തോഷ്‌ പണ്ഡിറ്റ്‌ന്റെ  സിനിമയുടെ പ്രസക്തി.
അതാണിവിടെ പ്രശ്നം ആയതും.
അതാണ്‌ സിനിമാക്കാര്‍ ഒന്നടങ്കം ഒറ്റക്കെട്ടായി ഈ സിനിമയെ എതിര്‍ത്തതും.

മലയാള സിനിമാ രംഗം പ്രതി സന്ധിയില്‍ ആണ് , മുടക്കു മുതല്‍  തിരിച്ചു കിട്ടില്ല എന്നെല്ലാം നിര്‍മാതാക്കളും, സംവിധായകരും, അഭിനേതാക്കളും പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെ ആയി. എന്നിട്ടെന്താണ് ഇവിടെ സിനിമകള്‍ കുറയാത്തത്? ഒരു മോഡേണ്‍ നിര്‍മാതാവും പടം പൊളിഞ്ഞ് പാപ്പരായതായി അറിവില്ല. വീണ്ടും വീണ്ടും പടങ്ങള്‍ നിര്‍മിക്കുകയാണ് ഓരോരുത്തരും. നഷ്ടം വരുന്നത് തിയേറ്ററില്‍ കാശ് മുടക്കി കയറിയിരിക്കുന്ന പാവം ജനങ്ങള്‍ക്കാണ്. പല അഭിനേതാക്കളും ബിനാമി വച്ച്  ഇവിടെ  സിനിമ നിര്‍മിക്കുന്നുണ്ട്. ലാഭം ഇല്ലെങ്കില്‍ സിനിമയുടെ ഉള്ളു കള്ളികള്‍ അറിയാവുന്ന ഇവര്‍ കോടികള്‍ മുടക്കാന്‍ തയ്യാറാകുമോ? ഇല്ല. അപ്പോള്‍ നഷ്ടം നഷ്ടം എന്ന് മുറവിളി കൂട്ടുന്നത്‌ ഒരു അടവാണ്. പുതിയ ആള്‍ക്കാര്‍ ഫീല്‍ഡില്‍  ഇറങ്ങാതിരിക്കാന്‍      താപ്പാനകള്‍  നടത്തുന്ന കള്ള പ്രചരണം.

സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ സിനിമ നിലവാരം ഇല്ലാത്തതാണെന്ന് ആണ് ഇവര്‍ പറയുന്നത്. നിലവാരത്തെ കുറിച്ച് പറയാന്‍ ഇവര്‍ക്കെന്തു അര്‍ഹത ആണുള്ളത്? കലാ മൂല്യം ഉള്ള സിനിമകള്‍ ഇന്ന്  ഉണ്ടോ? ഇന്നത്തെ മലയാളം സിനിമകള്‍  എല്ലാം യാതൊരു നിലവാരവും ഇല്ലാത്തവയാണ്‌. പ്രതിഭാധനര്‍ ആയ സംവിധായകര്‍ നമുക്കില്ല. എല്ലാം മീടിയോക്കര്‍. ശരാശരി യിലും താഴ്ന്നവര്‍. കട്ടോ മോഷ്ടിച്ചോ ഒരു സിനിമ സംവിധാനം ചെയ്തപ്പോള്‍ ഐഡിയ തീര്‍ന്നവര്‍. അതല്ലേ ഇപ്പോള്‍ രണ്ടാം ഭാഗവും മൂന്നാം ഭാഗവും എടുത്തു ഇവര്‍ മലയാള സിനിമയെ മലീമസം ആക്കുന്നത്. ഒന്നാം ഭാഗം തന്നെ മോശപ്പെട്ടതാകുമ്പോള്‍ രണ്ടും മൂന്നും എങ്ങിനെ നന്നാകും? ഹരിഹര്‍ നഗര്‍, നാടോടിക്കാറ്റ്, രാംജി റാവു സ്പീക്കിംഗ് തുടങ്ങിയവയുടെ രണ്ടാം ഭാഗം കണ്ടില്ലേ? എന്തെങ്കിലും പൊട്ട ക്കഥ  ഉണ്ടാക്കി നടന്മാര്‍ കോപ്രായം കാട്ടിയാല്‍ സിനിമ ആയി എന്നാണു ഇവരുടെ വിചാരം.

പഴയ കാല സിനിമകള്‍ വീണ്ടും എടുക്കുകയാണ് ഇന്നത്തെ സംവിധായകര്‍ അവലംബിക്കുന്ന മറ്റൊരു സൂത്ര പ്പണി. രതി നിര്‍വേദം, നീലത്താമര എന്നീ സിനിമകളുടെ പുനരാവിഷ്ക്കരണം വന്നു. ഒരു നല്ല കഥ എടുത്തു നല്ല സിനിമ ഉണ്ടാക്കാനുള്ള ടാലെന്റ്റ്‌ ഇല്ലാത്തത് കൊണ്ടാണ് ഇവര്‍ ഇത്തരം വില കുറഞ്ഞ റീ-making നു പോകുന്നത്. ഇനിയുമുണ്ട് ഇവരുടെ കയ്യില്‍ വിദ്യകള്‍. മുന്‍പ് എടുത്ത പടങ്ങള്‍ കൂട്ടി ചേര്‍ത്ത് ഒരു സിനിമ ഉണ്ടാക്കുക എന്നത്. കിംഗ്‌ &കമ്മീഷണര്‍ ഒന്നിച്ചു ചേര്‍ത്ത് ഇതാ വരാന്‍ പോകുന്നു ഒരു പുതിയ സിനിമ. ഇത്തരം gimmick ഉം തട്ടിപ്പും ആണ് ഇന്നത്തെ മലയാളം സിനിമ.

മോഷണം ആണ് നമ്മുടെ സംവിധായകര്‍ ഏറെ പ്പേരുടെയും തൊഴില്‍. നല്ല ഹോളിവുഡ് സിനിമകള്‍ അപ്പടി അടിച്ചു മാറ്റുന്നു. plagiarism അങ്ങിനെ ഒരു വെബ്‌ സൈറ്റില്‍ കയറി നോക്കിയാല്‍ ധാരാളം കോപ്പിയടിക്കാരെ ക്കാണാം. കമല്‍ തുടങ്ങി പലരും. ഇംഗ്ലീഷ് പടം മലയാളത്തില്‍ ആക്കി മിടുക്കന്മാര്‍ ആകുന്ന നമ്മുടെ സംവിധായകര്‍. പ്രിയദര്‍ശന്‍ ആണിതില്‍ ആഗ്ര ഗന്ന്യന്‍ . ആ മനുഷ്യന്റെ 99 ശതമാനം സിനിമകളും കോപ്പിയടി ആണെന്ന് imdb .com എന്ന സൈറ്റ് പറയുന്നു. അങ്ങേര് സംവിധാനം ചെയ്ത സിനിമകളുടെ മുഴുവന്‍ ലിസ്റ്റും, കട്ടെടുത്ത ഇംഗ്ലീഷ് സിനിമകളുടെ പേരും  അതിലുണ്ട് . അടുത്ത കാലത്ത്  ഉള്ള പുള്ളിയുടെ കാക്കക്കുയിലും ഒറിജിനല്‍ ഇംഗ്ലീഷ് പടത്തിന്റെ ഓരോ സീനും താര തമ്യം ചെയ്തു ഒരു TV ചാനല്‍ കാണിക്കുക ഉണ്ടായി. ഒറിജിനല്‍നെ വെല്ലുന്ന  ഡ്യൂപ്ലിക്കേറ്റ്‌. നമ്മുടെ സിനിമാ ലോകം ഇത്തരം കോപ്പിയടി സംവിധായകരെ ക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ഇവരൊക്കെയാണ് നമ്മുടെ oscar നിലവാര സംവിധാന പ്രതിഭകള്‍.


സിനിമാ ഗാനങ്ങളുടെ കാര്യവും ഇത് പോലൊക്കെ ആണ്. അര്‍ഥം ഇല്ലാത്ത കുറെ അപ ശബ്ദങ്ങള്‍ ഇമ്പം ഇല്ലാതെ ആലപിക്കുന്നത് ആണ് ഇന്നത്തെ  സിനിമാ പാട്ടുകള്‍. വളരെ ഉച്ചത്തില്‍ ഓര്‍ക്കസ്ട്ര വച്ച് പാട്ടെന്ന പേരില്‍ പടച്ചു വിടുന്ന സാധനങ്ങള്‍. ഇവിടെ ഒന്നും അവസാനിക്കുന്നില്ല ഇവരുടെ ക്രൂര കൃത്യങ്ങള്‍. പഴയ പാട്ടുകള്‍ വികൃതം ആക്കുന്ന സാടിസവും ഇവര്‍ പ്രകടിപ്പിക്കുന്നു. 'ചെട്ടി കുളങ്ങരെ ഭരണി നാളും', 'കസ്തൂരി മണക്കുന്നല്ലോ കാറ്റേ' യും സിനിമയില്‍ ആക്കി അവയെ നശിപ്പിച്ചില്ലേ നമ്മുടെ പ്രതിഭാ ശാലികള്‍ ആയ ഗാന ഗന്ധര്‍വന്മാര്‍.

 ഗാനങ്ങളിലും ഉണ്ട് മോഷണം. പ്രിയദര്‍ശന്റെ  പുതിയ അറബിക്കഥ സിനിമയിലെ പാട്ട്  മോഷണം ആണെന്ന് ഗായകന്‍ എം.ജി . ശ്രീകുമാര്‍
സമ്മതി ച്ചിട്ടുണ്ട്. പാട്ട് മൊത്തം ആയി ആല്ല ഈണവും താളവും മാത്രം ആണ് അടിച്ചു മാറ്റിയത് എന്ന് അദ്ദേഹം പറയുന്നു. നല്ല വാദം. പാട്ടിന്റെ പദം കൂടി അടിച്ചു മാറ്റി ഇരുന്നു എങ്കില്‍ അത്  അറബി പാട്ട്  ആകുക ഇല്ലായിരുന്നോ ഗായക രത്നമേ? പഴയ 'അയാള്‍ കഥ എഴുതുകയാണ്  ' എന്ന സിനിമയിലെ അറബി പാട്ടും അടിച്ചു മാറ്റിയത് ആണെന്ന്  ശ്രീകുമാര്‍  പറയുന്നുണ്ട്.

അഭിനയത്തിന്റെ കാര്യത്തിലും  സ്ഥിതി തഥൈവ. ഒന്നാമത് അഭിനയിക്കാന്‍ കഥയിലോ സിനിമയിലോ   ഒന്നും ഇല്ല. ഉണ്ടെങ്കില്‍ തന്നെ അഭിനയിക്കാന്‍ നമ്മുടെ അഭിനേതാക്കള്‍ക്ക് കഴിയുന്നില്ല. മുഖത്ത് മാംസം കേറി നിറഞ്ഞു ഭാവാഭിനയം വരാത്ത, പ്രായാധിക്ക്യതാലും കൊഴുപ്പ് കൂടിയതിനാലും ശരീരം വഴങ്ങാത്ത നായകന്മാര്‍. എപ്പോഴും എന്തെങ്കിലും വിഡ്ഢിത്തം പറഞ്ഞു കോക്രി കാണിക്കുക ആണ് ഹാസ്സ്യാഭിനയം എന്ന് ധരിച്ച കോമടിക്കാര്‍, പൊങ്ങച്ചം കാട്ടുന്ന   മസിലുകാര്‍, ഇറക്കി വെട്ടിയ ബ്ലൌസിലും നഗ്നം ആയ തുടയിലും വയറിലും ആണ് അഭിനയം എന്ന് കരുതുന്ന നായികമാര്‍.  ഇതാണ് നമ്മുടെ മലയാള സിനിമയിലെ അഭിനയം.

ഇന്ന് ഒരു സിനിമയുടെ വിജയം നിശ്ചയിക്കുന്ന മാനദണ്ഡം അതിന്റെ കളക്ഷന്‍ ആയി മാറി കഴിഞ്ഞിരിക്കുന്നു. എത്ര കളക്റ്റ് ചെയ്തു എന്നതിനെ ആശ്രയിച്ചു ആണതിന്റെ വിജയം പറയുന്നത്. എത്ര കോടികള്‍  മുടക്കി , എത്ര കോടികള്‍ കിട്ടി, അതനുസരിച്ചാണ് അത് നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കുന്നത്. അങ്ങിനെ തിയേറ്റര്‍ കളക്ഷന്റെയും സാറ്റലൈറ്റ് കളക്ഷന്റെയും അടിസ്ഥാനത്തില്‍ സിനിമയുടെ മൂല്യം നിശ്ചയിക്കുന്ന ഈ ക്കാലത്ത് സന്തോഷ്‌ പണ്ടിറ്റിന്റെ ചിത്രം എങ്ങിനെ മോശമാകും? നിറഞ്ഞ തിയെറ്റരുകളില്‍   അല്ലെ അതിന്റെ പ്രദര്‍ശനം തുടരുന്നത്? കളക്ഷന്റെ അളവ് കോല്‍ വച്ച് സിനിമയുടെ നിലവാരം അളക്കുന്ന സിനിമാക്കാര്‍ക്ക്‌ എങ്ങിനെ പണ്ഡിറ്റ്‌ നെ  കുറ്റം പറയാനാകും? 

ജനങ്ങള്‍ക്ക്‌ ആവശ്യം ഉള്ളതാണ് തങ്ങള്‍ നല്‍കുന്നത് എന്ന വിചിത്ര വാദം ആണ് നിലവാരം കുറഞ്ഞ സിനിമ എടുക്കുന്നതിനെ സാധൂകരിക്കാന്‍ ഇന്നത്തെ സിനിമാക്കാര്‍ പറയുന്നത്. ജനങ്ങള്‍ കാണുന്നു എന്നതാണ് അവരുടെ വാദത്തെ ന്യായീകരിക്കാന്‍ അവര്‍ ചൂണ്ടി ക്കാട്ടുന്നത് . അപ്പോള്‍ സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ  സിനിമയും ധാരാളം ജനങ്ങള്‍ കണ്ടുവല്ലോ. തിയേറ്ററുകള്‍ നിറഞ്ഞു ഒഴുകുകയാണ്. അപ്പോള്‍ ജനങ്ങള്‍ക്ക്‌ ആവശ്യം ഉള്ളതല്ലേ സന്തോഷ്‌ പണ്ഡിറ്റ്‌  ഉം നല്‍കുന്നത്? 

പിന്നെ തിയേറ്ററില്‍ ജനം കൂകി വിളിക്കുന്നത്‌. മോഹന്‍ ലാലിന്റെതോ, മംമൂട്ടിയുടെതോ  തറപ്പടം ആയാലും ഇത് പോലെ കൂകി വിളിച്ചു ബഹളം ഉണ്ടാക്കാന്‍ അവരുടെ ഫാന്‍സ്‌ അസ്സോസ്സി യേഷന്‍ ജനങ്ങളെ സമ്മതിക്കുമോ? ഇല്ല. അടി കൊടുക്കും. അമ്മയുടെയും, ഫെഫ്കയുടെയും , exibitors  ന്റെയും മറ്റനേകം സംഘടനകളുടെയും, മാധ്യമങ്ങളുടെയും,നിരൂപകരുടെയും, സര്‍ക്കാരിന്റെയും   ചാനലുകളുടെയും,  എന്ന് വേണ്ട ജനങളുടെ ഒഴിച്ച് എല്ലാവരുടെയും സംരക്ഷണം ഉള്ളത് കൊണ്ടാണ് ഇന്നത്തെ സംവിധായകരും അഭിനേതാക്കളും എന്തെല്ലാം കോപ്പിരാട്ടികള്‍ കാണിച്ചാലും പരസ്യമായി തെറി വിളി കേള്‍ക്കാതെ രക്ഷപ്പെടുന്നത്.  

ജനം മതി മറന്ന് ഇഷ്ടം പോലെ തെറി പറഞ്ഞു ആഹ്ലാദിക്കുന്നു. അവരുടെ frustration , നിരാശ, ദ്വേഷ്യം, സങ്കടം എന്നിവയാണ് പ്രകടിപ്പിക്കുന്നത്. സന്തോഷ്‌ പണ്ടിറ്റിനു മാത്രം ആയുള്ള തല്ല ഈ തെറി വിളിയും കൂക്കി വിളിയും. അത് ഇന്നത്തെ സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കും ഉള്ളതാണ്. അവസരം കിട്ടിയപ്പോള്‍ ജനങ്ങള്‍ അത് വിനിയോഗിച്ചു എന്ന് മാത്രം. സന്തോഷ്‌ പണ്ഡിറ്റ്‌  ഒരു നിമിത്തം ആയി. അത്ര മാത്രം. 

ഈ സിനിമ എന്നത് സാധാരണക്കാര്‍ക്ക് അപ്രാപ്യം ആയ ഒരു മേഖല ആണെന്നും കോടിക്കണക്കിനു രൂപ മുതല്‍ മുടക്കേണ്ട താണെന്നും ഒരു ധാരണ ആണ്  ഇന്ന് വരെ നമ്മളില്‍ സിനിമാക്കാര്‍ ഉണ്ടാകിയിരുന്നത് . അതാണ്‌ പണ്ടിട്റ്റ് ഇവിടെ തിരുത്തി ക്കുറിച്ചത്. അത് പോലെ  കഥ, തിരക്കഥ, സംഭാഷണം, ഫോട്ടോ ഗ്രാഫി, എഡിറ്റിംഗ് ,മേക്കപ്പ്, കോറിയോഗ്രാഫി,സംവിധാനം  എന്നിവ എല്ലാം  വലിയ സാങ്കേതിക വിദഗ്ധര്‍ കൈ കാര്യം ചെയ്യേണ്ട വ    ആണെന്നും വളരെ സങ്കീര്‍ണം ആണെന്നും, വളരെ പണച്ചിലവു ഉള്ളത് ആണെന്നും സിനിമാക്കാര്‍ ഇന്നലെ വരെ ജനങ്ങളെ തെറ്റി ധരിപ്പിച്ചു വച്ചിരുന്നു. ആ വലിയ നുണയാണ് സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ  സിനിമയിലൂടെ പൊളിഞ്ഞു വീണത്‌. 

അതാണ്‌ ഇന്നത്തെ സിനിമാക്കാരെ പരിഭ്രാന്തിയില്‍ ആക്കിയത് . തങ്ങളുടെ  ആധിപത്യം തകരുമോ എന്ന ഭയം. ഇന്നലെ വരെ ജനങ്ങളെ കബളിപ്പിച്ച്‌ പണം ഉണ്ടാക്കിയിരുന്ന വഴി അടയുമോ എന്ന ഭയം. ബാബുരാജ് എന്ന സിനിമാ നടന്‍ ഇത് തുറന്നു പറയുകയും ചെയ്തുവല്ലോ. മനോരമ ചാനലില്‍ സന്തോഷ്‌ പണ്ഡിറ്റ്‌ നെ  ആക്രമിക്കുന്ന പരിപാടിയില്‍ പുള്ളി പറയുക ആണ് "ഒന്ന്  പച്ച പിടിച്ചു വരുന്നതെ ഉള്ളൂ, രക്ഷ പെട്ടോട്ടെ" എന്ന്. ഇനി അഞ്ചും പത്തും ലക്ഷങ്ങളും ആയി പലരും വരും, നല്ല സിനിമകളും ആയി.  അങ്ങിനെ എങ്കില്‍  കോടികളുടെ സിനിമകളുടെ അന്ത്യം ആയ്രിക്കും അത്. സിനിമയും ആയി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം  തങ്ങളെ 'പണ്ഡിറ്റ്‌ സിനിമ syndrome ' ബാധിക്കും എന്നൂല്ല ഭയം ആണ്. മാധ്യമങ്ങള്‍ക്ക് കോടികളുടെ പരസ്യങ്ങള്‍ കിട്ടുകില്ല എന്ന ഭയവും. ഇതാണ് സന്തോഷ്‌ പണ്ഡിറ്റ്‌ നെ  ആക്രമിക്കാന്‍ സിനിമ-മാധ്യമ ലോകത്തെ പ്രേരിപ്പിക്കുന്ന ഘടകം. 

കള്ളപ്പണക്കാരുടെ  കൈപ്പിടിയില്‍ ആണ് ഇന്ന് സിനിമ. നമ്മുടെ സൂപ്പര്‍ സ്ടാറുകള്‍ ആയ മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്റെയും വീടും സ്ഥാപനങ്ങളും ഇന്‍കം tax കാര്‍ raid ചെയ്തു. എത്ര നികുതി വെട്ടിച്ചു എന്നത് പരമ രഹസ്യം. Income Tax  Department ഉം നമ്മുടെ താരങ്ങളും ഒന്നും മിണ്ടുന്നില്ല. കുറെ പണക്കാരുടെ ആധിപത്യം ആണ് മലയാള സിനിമയില്‍. അവര്‍ സൌകര്യത്തിനായി കുറെ പേപ്പര്‍  സംഘടനകളെ ഉണ്ടാക്കി വച്ചിട്ടുണ്ട് . ഈ മാഫിയ സംഘം വിചാരിക്കുനതിനു അപ്പുറം സിനിമാ രംഗത്ത് ഒന്നും നടക്കുകില്ല. ചെക്ക് കേസ് കളില്‍ പ്പെട്ട എത്രയോ അഭിനേതാക്കള്‍ ഉണ്ട്. പെണ്‍ വാണിഭത്തില്‍പ്പെട്ടവര്‍ ഉണ്ട്.  പക്ഷെ ഈ സംഘത്തില്‍ ആയതിനാല്‍ അവര്‍ രക്ഷപ്പെടുന്നു. തിലകനെ അഭിനയിപ്പിക്കരുത് എന്ന് ഇവര്‍ പറഞ്ഞു. അടുത്ത കാലത്ത് നിത്യാ മേനോന്‍ എന്ന നടിയെ സിനിമയില്‍ നിന്നും ban ചെയ്തു. ചില നിര്‍മാതാക്കളും സംവിധായകരും ചെന്നപ്പോള്‍ അവര്‍ എണീറ്റ്‌ മുണ്ടഴിച്ചിട്ടു ( സാരി?) ബഹുമാനിച്ചില്ലത്രേ! അതാണ്‌ കാരണം. ഇതാണ് നമ്മുടെ സിനിമാ ലോകം. പഞ്ച പുച്ഛം അടക്കി ഒച്ചാനിച്ചു നില്‍ക്കുന്നവര്‍ക്കും ഏറാന്‍ മൂളികള്‍ക്കും മാത്രമേ നില നില്‍പ്പുള്ളൂ. അങ്ങിനെ ഒരു അന്തരീക്ഷത്തിലേക്ക് ആണ് ഇവരെ ഒന്നും വക വക്കാതെ സന്തോഷ്‌ പണ്ഡിറ്റ്‌  സിനിമ എടുത്തു. അതാണ്‌  ഈ ഫ്യൂടല്‍ പ്രഭുക്കളെ പ്രകോപിച്ചത്. 

ഇന്നത്തെ സിനിമയെ പ്രോത്സാഹിപ്പിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ തല്‍പ്പരര്‍ ആണ്. അടുത്തിടെ ഏഷ്യാനെറ്റ്‌ ചാനലില്‍ വന്ന പ്രിയ ദര്‍ശനും ആയി അദേഹത്തിന്റെ ഒരു സുഹൃത്ത് നടത്തിയ ഇന്റര്‍വ്യൂ ഉദാഹരം ആണ്.  Intellucutual ആയ ഒരു സംവിധായകനില്‍ നിന്നും  പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ വരാത്തത് കൊണ്ടു  വരേണ്ട കാര്യങ്ങള്‍ സൌകര്യ പൂര്‍വ്വം ഇന്റര്‍വ്യൂ ചെയ്യുന്ന ആള്‍ സ്വയം പറഞ്ഞു ആളെ പുകഴ്ത്തുന്ന, ജനങ്ങളെ വിഡ്ഢി കള്‍ ആക്കുന്ന ഒരു രീതി.  പ്രിയ ദര്‍ശന്റെ 'ചിത്രം' എന്ന സിനിമ മറ്റെതിന്റെയോ കോപ്പി ആണെന്ന് ഏതോ മലയാളി പത്ര പ്രവര്‍ത്തകന്‍ ബോംബെ പത്രത്തില്‍ എഴുതി. മണ്ടന്‍, വിഡ്ഢി ആയ പത്രക്കാരന്‍ എന്നാണ് ദ്വെഷ്യത്തോട് കൂടി പ്രിയദര്‍ശന്‍ പറഞ്ഞത്. സന്തോഷ്‌ പണ്ഡിറ്റ്‌ ചാനലുകളില്‍ ചൂടായതിന്റെ മറ്റൊരു പതിപ്പ്. മലയാളികള്‍ ആണ് തനിക്കെതിരെ നില്‍ക്കുന്നത് എന്നും മുംബൈ മുഴുവന്‍ തന്റെ കൂടെയാണെന്നും പ്രിയ ദര്‍ശന്‍ തട്ടി വിടുന്നു. മുംബൈ ക്കാര്‍  ഇങ്ങോരെ എന്ത് മൈന്‍ഡ് ചെയ്യാന്‍? കൂടാതെ ഈ മോഷണപ്പടം മുഴുവന്‍ മലയാളികള്‍ അല്ലെ കാണേണ്ടി വന്നത്?

ഒരു സംഭവം പറയാം. അടുത്തിടെ, പണ്ഡിറ്റ്‌ ന്റെ സിനിമാ വരുന്നതിനും അല്‍പ്പം മുന്‍പ്. ഞങ്ങളുടെ  സംഗീത നാട്യ കല വിദ്യാലയത്തിനെ പ്പറ്റി ഒരു ഡോകുമെന്ററി തയാരാക്കി ത്തരാം എന്ന ഓഫറും ആയി  ഒരു  ചെറുപ്പക്കാരന്‍ വന്നു. രവി കുമാര്‍. ആദ്യമായാണ്‌ ഡോകുമെന്ററി ഉണ്ടാക്കുന്നത്  എന്നും പറഞ്ഞു. ആ ചെറുപ്പക്കാരന്റെ ആത്മ വിശ്വാസവും ആത്മാര്‍ഥതയും കണ്ടപ്പോള്‍ അയാള്‍ക്കത് ചെയ്യാന്‍ കഴിയും എന്ന് തോന്നി. ഐഡിയകള്‍ ചര്‍ച്ച ചെയ്തു. script ഉം narration ഉം കൊടുത്തു. അയാള്‍ ഒരു പ്രൊഫഷണല്‍ കാമറ മാനെ സംഘടിപ്പിച്ചു. ഷൂട്ട്‌ ചെയ്തു, ടബ്ബ്  ചെയ്തു. എഡിറ്റ്‌ ചെയ്തു. എല്ലാം പ്രോഫഷനലുകളുടെ സഹായത്തോടെ. ഏതായാലും നല്ല ഒരു ഡോകുമെന്ററി പിറവി എടുത്തു. 

ഇങ്ങിനെ എത്ര എത്ര കഴിവുള്ള കലാകാരന്മാര്‍ മലയാളത്തില്‍ ഉണ്ട്. കഥ എഴുതാന്‍, പാട്ടെഴുതാന്‍, സംഗീതം നല്‍കാന്‍, പാടാന്‍, അഭിനയിക്കാന്‍, കാമറ കൈകാര്യം ചെയ്യാന്‍ , സംവിധാനം ചെയ്യാന്‍ അങ്ങിനെ ഓരോ രംഗത്തും ശരിക്കും ടാലെന്റ്റ്‌ ഉള്ള അനേകം പേരുണ്ട്. ചെലവ് കുറച്ചു വളരെ പ്രൊഫഷണല്‍ ആയി നല്ല സിനിമ എടുക്കാന്‍ അവര്‍ക്ക് കഴിയും. കുറഞ്ഞ ചിലവില്‍ നല്ല സിനിമ.

അതിന്റെ ഒരു trend setter  ആണ് സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ സിനിമ.

2011, നവംബർ 24, വ്യാഴാഴ്‌ച

Liquor Policy

All of a sudden Kerala Government changed its stand in the liquor policy. All along people were arguing for stopping new bars and for taking steps to reduce liquor consumption in the State but they ignored it ruthlessly.Thousands of crores of rupees are spent on liquor by the Keralites every year  and people are distressed about the attitude of authorities in promoting liquor sale.

Now see how much love they have for people and are concerned about their health and the danger of liquor consumption.

Everybody knows it is because of the impending bye election. It once again shows that people’s voice matters only during elections. Here the demand for Right to Call back becomes necessary. So people should utilise this opportunity and get assurance that no more bars and liquor shops allowed in their tenure and restrict timings to 8 hours a day 11 am to 3 and 7 pm to 11.

2011, നവംബർ 22, ചൊവ്വാഴ്ച

Trivandrum Chilli Chicken

മാതൃഭൂമി, തിരുവനന്തപുരം 2011 നവംബര്‍ 21 . 

"ഹോട്ടലുകളിലെ  ഭക്ഷണങ്ങള്‍ പരിശോധിക്കാന്‍ ഇറങ്ങിയ പരിശോധനാ സംഘം ജില്ലയിലെ ഒരു ബാര്‍ attached   ഹോട്ടലിലെ അടുക്കളയില്‍ നടക്കുന്നത് കണ്ടു ഞെട്ടി. വിളമ്പിയ ശേഷം തിരിച്ചെടുത്ത പാത്രങ്ങളിലെ ബാക്കി മാലിന്യം സഹിതം ചില്ലി ചിക്കന്‍ വീണ്ടും പാചക പാത്രത്തിലേക്ക് തട്ടുന്നു. മുളക് പൊടിയും മസാലയും ചേര്‍ത്ത് ഇത് വീണ്ടും തീന്‍ മേശയിലേക്ക്‌ എത്തിക്കാനായുള്ള പാചകമാണ് നടക്കുന്നത് . ചിക്കന്‍ തീര്‍ന്നു പോയത് കൊണ്ടാണ് വേസ്റ്റ് വീണ്ടും ഉപയോഗിച്ചതെന്ന് പാചകക്കാരന്റെ പരിവേദനം."

വായിച്ചപ്പോള്‍ തന്നെ  ചര്‍ദിക്കാന്‍   തോന്നി.  പല  ഹോട്ടലുകളിലും  കയറി നമ്മളും ചില്ലി ചിക്കന്‍ കഴിച്ചിട്ടുള്ള താണല്ലോ? ആള്‍ക്കാര്‍ കടിച്ചു തുപ്പിയ എല്ലിന്‍ കഷണങ്ങളും, അതില്‍ അല്‍പ്പം ഇറച്ചി പറ്റിപ്പിടിച്ചു ഇരിക്കുന്നു എങ്കില്‍ മസാല ചേര്‍ത്ത് പുതിയ ചാപ്സ് ആയി വരുമല്ലോ?  ഇത്രയും വൃത്തികെട്ട , നീചവും നിന്ന്യവും ആയ പണി ചെയ്യുന്ന ആ ഹോടലിനെ വെറും  1000 രൂപ പിഴ മാത്രം അടപ്പിച്ചു പ്രശ്നം അവസാനിപ്പിച്ച ഉദ്യോഗസ്ഥരെ പ്പറ്റി എന്ത് പറയാന്‍? സംഭവം പുറത്തറിയാതെ ഒതുക്കി തീര്‍ക്കാന്‍ രണ്ടു MLA മാരുടെ ശുപാര്‍ശയും ഉണ്ടായിരുന്നു. ഈ ആള്‍ക്കാരും അവരുടെ കുടുംബാ ന്ഗങ്ങളും ഹോട്ടലുകളില്‍   നിന്നും ഭക്ഷണം കഴിക്കാറ് ഉണ്ടല്ലോ. ഉച്ചിഷ്ടം കഴിച്ചാലും പണം കിട്ടിയാല്‍ മതി എന്നായിരിക്കും അവരുടെ പോളിസി.

 നവംബര്‍ 19 ആം തീയതി  ശനിയാഴ്ച നടത്തിയ raid  ല്‍ തലസ്ഥാന നഗരിയിലെ 8 ഹോട്ടലുകളില്‍ നിന്നും പഴയ തും അഴുകിയ തുമായ ഭക്ഷണം പിടിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ്സ്‌  പത്രം റിപ്പോര്‍ട്ട്‌ ചെയ്തു. സൌത്ത് പാര്‍ക്ക്, ചാലൂക്യ ബാര്‍ തുടങ്ങിയ പ്രമുഖ ഹോട്ടലുകള്‍ ഈ ലിസ്റ്റില്‍ ഉണ്ട്. സാധാരണ പോലെ ചെറിയ പിഴ  അടച്ചു  പ്രശ്നം തീര്‍ത്തു കാണും. 

 ഇതെല്ലാം ഇങ്ങിനെ പിഴ അടച്ചു തീര്‍ക്കാന്‍ ഉള്ളതാണോ? Prevention  of  Food  Adulteration ആക്ട്‌ അനുസരിച്ച് ശിക്ഷാര്‍ഹം അല്ലേ?  Section  16  അനുസരിച്ച്  ജയില്‍  നിര്‍ബന്ധം   ആണ്. 

Raid  കള്‍ പ്രഹസനം ആക്കാതെ ഉദ്യോഗസ്ഥന്മാരും, ശുപാര്‍ ശക്ക്‌ പോകാതെ ജന പ്രതിനിധികളും,  ഇത്തരം ഹോട്ടലുകളുടെ പേര് പ്രാമുഖ്യം നല്‍കി പ്രസിദ്ധീകരിക്കാന്‍  പത്രങ്ങളും  തയ്യാറായാല്‍ പ്രശ്നം പരിഹരിക്കപ്പെടും.  

Eating  Out  ഒരു ഫാഷന്‍ ആണെന്ന് തെറ്റി ധരിച്ചു സ്വന്തം അടുക്കളയിലെ സ്വാദിഷ്ടവും ആരോഗ്യകരവും ആയ ഭക്ഷണം ഒഴിവാക്കി ഹോട്ടലില്‍ പോകുന്ന പുത്തന്‍ തലമുറക്കാരെ, പൊങ്ങച്ചക്കാരെ, ഒന്നാലോചിക്കൂ.  നിങ്ങള്‍  എന്താണ് കഴിക്കുന്നത്‌ എന്ന് നിങ്ങള്‍ അറിയുന്നില്ല. അന്ന്യന്‍ ചവച്ചു തുപ്പിയത് ആയിരിക്കും നിങ്ങളുടെ ഇഷ്ട ഭോജനം.   പണം കൊടുത്തു  അന്യന്റെ എച്ചില്‍  എന്തിനു തിന്നണം?

മുന്‍ തലമുറകള്‍ രുചികരമായ  ഭക്ഷണം  ഉണ്ടാക്കി കഴിച്ച വൃത്തിയുള്ള നിങ്ങളുടെ അടുക്കളയിലേക്കു മടങ്ങൂ. ആരോഗ്യകരമായ ഭക്ഷണം കഴിച്ചു ആശുപത്രികളെ ഒഴിവാക്കൂ.

2011, നവംബർ 21, തിങ്കളാഴ്‌ച

SUKH RAM JAILED

RP Pandey, CBI Special judge in a land mark judgment put Sukh Ram in jail forthwith observing that "he had already reaped the dividend of long process of law and is enjoying freedom which will strengthen the belief that one can earn money by corrupt means and enjoy it by spending some portion of it."

Sukh Ram though convited in two cases was out on bail.

It is the right way of thinking for the judges considering the long drawn legal battles lasting for many years. The corrupt people amass money and hire top class legal manipulators to bail them out through the loopholes of law at the expense of truth. Judiciary is the only hope of people and these traitors should not be allowed to move around freely.

2011, നവംബർ 16, ബുധനാഴ്‌ച

Kerala Corporations


കോര്‍പറേഷന്‍കളും ബോര്‍ഡുകളും പങ്കു വക്കുകയാണ്. കാതലായ ഭാഗങ്ങള്‍ ഒക്കെ വല്ല്യേട്ടന്മാര്‍ മൂപ്പ് ഇളമ അനുസരിച്ച് ആദ്യം തന്നെ കൈക്കല്‍ ആക്കി. ബാക്കി മിച്ചം വന്ന എല്ലും കഷണങ്ങളും കൊണ്ടു ദുര്‍ബലര്‍ ആയ ഇള മുറക്കാര്‍ മുറു മുറുപ്പോടെ  സംതൃപ്തരായി. ഒരു വല്യേട്ടന്  പിന്നെയും ആര്‍ത്തി. ഒരു ചെയര്‍മാന്‍ സ്ഥാനം കൂടി വേണം. പക്ഷെ കോര്‍പറേഷന്‍ എല്ലാം തീര്‍ന്നു. ഉണ്ടാക്കി കൊടുക്കാന്‍ ഒരു ഐറ്റവും ബാക്കി ഇല്ല. ഇല്ല എന്ന് തീര്‍ത്തു പറയാനും വയ്യ. തുലാസില്‍ തൂങ്ങുകയാണ് ഭാവി. ഒരാള്‍ മാറിയാല്‍ തീര്‍ന്നു എല്ലാം. ആറ്റു നോറ്റിരുന്നു വന്ന ഭാഗ്യം ആണ്. 

അതാ ശകുനിയുടെ ബുദ്ധി. 

ഇക്കാക്കക്ക് വേണ്ടി പുതിയ ഒരെണ്ണം ഉണ്ടാക്കി കൊടുത്തു.

"കേരള  മന്ത്രി സഭ വികസന കോര്‍പറേഷന്‍" 

2011, നവംബർ 15, ചൊവ്വാഴ്ച

Chief Minister's Largesse

മുഖ്യ മന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടി വലിയ വിജയം ആവുകയാണ്. പെന്തക്കോസ്ത് സുവിശേഷകന്മാര്‍  നല്‍കുന്ന രോഗ ശാന്തിയും ശുശ്രൂഷയും ഏറ്റു വാങ്ങാന്‍ പതിനായിര ക്കണക്കിന് വിശ്വാസികള്‍ തടിച്ചു കൂടുന്ന കണ്‍വെന്ഷനുകള്‍ നടക്കുന്ന തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍  സ്ടെടിയം ആയിരുന്നു വേദി. ആ പരിപാടിയില്‍ 30000 പരാതികള്‍ സമര്‍പ്പിക്കപെടുകയും അതില്‍ 20000 ത്തില്‍ ഏറെ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തു. ഊണും ഉറക്കവും ഉപേക്ഷിച്ച്‌ ഉച്ചക്ക് അല്‍പ്പം (പാല്‍) കഞ്ഞിമാത്രം കുടിച്ച്  ശ്രീമാന്‍  ഉമ്മന്‍ ചാണ്ടി നടത്തിയ 16 മണിക്കൂര്‍ നീണ്ട യന്ജത്തില്‍ ആണ് ഇത്രയും ജനങ്ങള്‍ക്ക്‌ ആശ്വാസം അരുളിയത് . 


ഇത്രയും പരാതികള്‍ എവിടന്നു വന്നു? ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ചു വന്നതല്ല. കാലാ കാലങ്ങളായി പരിഹാരമാകാതെ ഫയലുകള്‍ക്കുള്ളില്‍  കെട്ടിക്കിടന്ന അപേക്ഷകള്‍ ആണിതെല്ലാം. സര്‍ക്കാര്‍ ഓഫീസുകളുടെ പല പടി വാതിലുകളിലും പല തവണ മുട്ടിയിട്ടും ഫലം ഇല്ലാതെ ചുവപ്പ് നാടയില്‍ കുരുങ്ങി ക്കിടന്നവ. സമയാ സമയങ്ങളില്‍ ഉദ്യോഗസ്ഥര്‍ നടപടി എടുത്തിരുന്നുവെങ്കില്‍ പണ്ടേ പരിഹൃതം  ആകേണ്ടവ. നിഷേധിക്കപ്പെട്ട  അവകാശങ്ങള്‍ക്ക് വേണ്ടി ആണ് പാവം ജനങ്ങള്‍, വൃദ്ധരും, രോഗികളും, ഗര്‍ഭിണികളും, കൈകുഞ്ഞെന്തിയവരും, വടി ഊന്നിയും, വീല്‍ ചെയറിലും വിശന്നു വലഞ്ഞു പൊരി വെയിലില്‍ പകലന്തിയോളം ദയാ ദാക്ഷിന്ന്യതിനായി കാത്തു നില്‍ക്കേണ്ടി വന്നത്. 

പണ്ട് മഹാരാജാക്കന്മാര്‍ പട്ടും വളയും പണക്കിഴിയും  ഇഷ്ടപ്പെട്ടവര്‍ക്ക് ദാനം നല്‍കിയത് പോലെ അല്ല ഒരു ജനകീയ മുഖ്യമന്ത്രി ആശ്വാസം നല്‍കുന്നത്. നിയമാനുസൃതമായ കാര്യങ്ങള്‍ മാതമാണ് ചെയ്യുന്നത്. അപ്പോള്‍ ജനങ്ങള്‍ക്ക്‌ നിയമപരം ആയി അവകാശപ്പെട്ടത് ഇത്തരം പരിപാടികളില്‍ക്കൂടെ അല്ലാതെ നേരായ മാര്‍ഗത്തിലൂടെ ലഭ്യമാക്കാന്‍ മുഖ്യ മന്ത്രി നടപടി എടുക്കണം. ഇതിനു മറ്റൊരു തലം കൂടി ഉണ്ട്. ഇത്രയും അപേക്ഷകള്‍ ഉദോഗസ്ഥ തലത്തില്‍ തീരുമാനം ആകാതെ കിടന്നത് എന്ത് കൊണ്ടാണ്? അഴിമതി! ഇതിനെ നിര്‍മാര്‍ജനം ചെയ്യാനുള്ള ആര്‍ജവം മുഖ്യ മന്ത്രി കാണിക്കണം. മാത്രമല്ല. ഇത്തരം ജന സമ്പര്‍ക്ക പരിപാടികള്‍ അഴിമതിക്കാര്‍ക്ക് ഒരു പ്രോത്സാഹന വും ആകും. അതിനാല്‍ ഈ തീര്‍പ്പാക്കിയ  പരാതികളില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കുക ആണ് ആദ്യം വേണ്ടത്. 

ഒരു റേഷന്‍ കാര്‍ഡ് നോ , വില്ലേജ്  ഓഫീസില്‍ നിന്നൊരു സര്‍ ടിഫികറ്റ് നോ, മരുന്ന് വാങ്ങാന്‍ നൂറു രൂപക്കോ, വിധവ പെന്‍ഷന്‍ഓ വേണ്ടി മുഖ്യ മന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടി വരുന്നത് വരെ പാവം ജനങ്ങള്‍ കാത്തിരിക്കണം എന്ന ഒരു  അവസ്ഥ കേരളത്തില്‍ ഉണ്ടാകരുത്.

K.M. Mani's Mining in Sea

അധികാരത്തില്‍ കയറിയാല്‍ പ്രകൃതിയോടു പ്രാകൃതമായി  പെരുമാറുന്നവര്‍ ആണ് അധികം രാഷ്ട്രീയക്കാരും. പ്രപഞ്ചത്തിന്റെ നില നില്‍പ്പ് പ്രകൃതിയുടെ സന്തുലിതാവസ്ഥയില്‍ അധിഷ്ടിതം ആണെന്ന് അറിയാമെങ്കിലും അറിയാത്ത ഭാവം നടിച്ച് വൈരാഗ്യ ബുദ്ധിയോടെ പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ ആണിവര്‍. വികലമായ മനസ്സിന്റെ സംതൃപ്തിയും വീണു കിട്ടുന്ന സമ്പത്തിന്റെ കനവും ആകാം കാരണങ്ങള്‍. സൈലന്റ് വാലി, ആണവ വൈദ്യുതോല്‍പാദന നിലയങ്ങള്‍, എന്ടോസള്‍ഫാന്‍, ജനിതക വിത്തുകള്‍ തുടങ്ങി പ്രകൃതിക്കും ജീവ ജാലങ്ങള്‍ക്കും ഭാവി തലമുറകള്‍ക്കും നാശം വിതക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക്‌ മുന്നിട്ടിറങ്ങുന്ന ഇവരുടെ മാനസിക നില നമുക്ക് ഊഹിക്കാമല്ലോ? 

ധനകാര്യ മന്ത്രി കെ. എം. മാണി കടലില്‍ നിന്ന് മണല്‍ വാരാനുള്ള ഒരു പദ്ധതിയും ആയി രംഗ പ്രവേശം ചെയ്തിരിക്കുകയാണ്. ഈ മണല്‍ വാരല്‍ സമുദ്രത്തിനും പരിസ്ഥിതിക്കും ഉണ്ടാക്കുന്ന ആഖാതങ്ങളും നാശങ്ങളും എന്താണെന്ന ഒരു ശാസ്ത്രീയ പഠനവും   നടത്തിയിട്ടില്ല. സമുദ്രത്തിലെ ആവാസ വ്യവസ്ഥിതി യെയും ജീവ ജാലങ്ങളെയും ഇത് ഗുരുതരം ആയി ബാധിക്കും. സുനാമി പോലത്തെ കടല്‍ ക്ഷോഭങ്ങള്‍ അടുത്ത കാലത്തായി അധികരിച്ചിട്ടുണ്ടല്ലോ.

കഴിഞ്ഞ  കാലങ്ങളില്‍ ഭാരതത്തിലും പാകിസ്താനിലും വന്‍ തോതില്‍ മനുഷ്യനും സ്വത്തിനും നാശ നഷ്ടം വിതച്ച  cyclone കൊടുങ്കാറ്റും പേമാരിയും മനുഷന്റെ വീണ്ടു വിചാരം ഇല്ലാത്ത പ്രവൃത്തികള്‍ കൊണ്ടു ഉണ്ടായതാണ് എന്ന് ശാസ്ത്ര ലോകം കണ്ടു പിടിച്ചു. ഇന്ത്യാ മഹാ സമുദ്രത്തിനു മുകളില്‍ മനുഷ്യ നിര്‍മിതമായ അന്തരീക്ഷ മലിനീകരണം ആണിതിന് കാരണം എന്ന് തെളിഞ്ഞു. 

കടലില്‍ നിന്നുമുള്ള മണല്‍ വാരല്‍ പാരിസ്ഥിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമോ   എന്നൊന്നും നോക്കാതെ വെറുതെ പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ശാസ്ത്രത്തോടും മനുഷ്യനോടും പ്രപഞ്ചത്തോടും ഉള്ള വെല്ലു വിളി ആണ്.

കഴിഞ്ഞ  സര്‍ക്കാര്‍ തുടങ്ങി വച്ച അണക്കെട്ടുകളിലെ മണല്‍ വാരി തീര്‍ന്നിട്ട്  പോരേ കടലിലേക്ക്‌ ഇറങ്ങാന്‍?

"മരങ്ങള്‍ ഇല്ലാതെയും കടലില്‍ ധാരാളം മഴ പെയ്യുന്നുന്ടല്ലോ പിന്നെ വനത്തിന്റെ ആവശ്യം എന്താണ് . മരമെല്ലാം വെട്ടി വിറ്റു കൂടെ? " എന്ന്  ചോദിച്ച മഹാരഥന്മാര്‍ ഭരിച്ചിരുന്ന നാടാണിത്. അത് പോലെ എന്തെങ്കിലും ഒരു ചോദ്യം പരിസ്ഥിതി സ്നേഹികള്‍ക്ക്  ഇവിടെയും പ്രതീക്ഷിക്കാം.

2011, നവംബർ 9, ബുധനാഴ്‌ച

Koodamkulam Nuclear Plant

APJ Abdul Khalam, former president’s sudden love for Koodamkulam natives suggesting 200 crore rupee package shows his metamorphosis as an astute politician. The other day he was eloquent in declaring that the Koodamkulam nuclear plant is absolutely safe. How much he now concerned about the backwardness of Koodamkulam area? Where was he all these years? He became  aware of Koodamkulam’s backwardness only today? The package is obviously to lure the people of Koodamkulam who are on an agitation against the nuclear plant.

Only Indians loyal to the US business interest will say that nuclear plants are safe. They themselves know well that the Three Mile Island, Chernobyl and Fukushima nuclear disasters may happen to Indian plants also. It is also known that United States have not commissioned any nuclear plant for the last many years.Everybody knows there is no absolute safety for any nuclear plant and it will be a perennial threat to humanity. 

Still they want nuclear plants.

2011, നവംബർ 4, വെള്ളിയാഴ്‌ച

send off

ഒരു സാദാ സര്‍ക്കാര്‍ ആപ്പീസ് . ഒരു യാത്ര അയപ്പ് സമ്മേളനം ആണ് രംഗം. 

അനേക വര്‍ഷത്തെ സേവനത്തിനു ശേഷം പെന്‍ഷന്‍ പറ്റി വിരമിക്കുമ്പോള്‍ സഹ പ്രവര്‍ത്തകര്‍ യാത്ര അയപ്പ് നല്‍കുക പതിവാണ്. വര്‍ഷങ്ങളായി ഒന്നിച്ചു ജോലി ചെയ്തവരും പുതു മുഖങ്ങളും എല്ലാവരും ചേര്‍ന്ന് ഓഫീസില്‍ ഒരു ചായ സല്കാരവും ഔപചാരികം ആയ ഒരു മീറ്റിങ്ങും. അത് കഴിഞ്ഞ് വൈകുന്നേരം വിരമിച്ച ആളെ സഹപ്രവര്‍ത്തകര്‍ വീട്ടിലെത്തിക്കുന്നു. അവര്‍ക്കായി അവിടെ പാര്‍ട്ടി ഒരുക്കി യിട്ടുണ്ടാകും. 
കാലം മാറി. ഇപ്പോള്‍ റിട്ടയര്‍ മെന്റിന് ദിവസങ്ങള്‍ മുന്‍പ് തന്നെ ആഘോഷം തുടങ്ങുന്നു. പെന്‍ഷന്‍ പറ്റുമ്പോള്‍ കിട്ടുന്ന provident ഫണ്ട്‌ , gratuity, തുടങ്ങിയവ മുന്നില്‍ കണ്ട് സഹ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന്  വഴങ്ങി അവര്‍ക്ക് ഏതെങ്കിലും ഹോട്ടലില്‍  വച്ചൊരു പാര്‍ടി. ആളൊന്നിനു ചെലവ്  മിനിമം 500  രൂപ. പിന്നെ മദ്യവും. അതില്‍ പങ്കെടുക്കാത്ത വനിതാ സഹ പ്രവര്‍ത്തകര്‍ക്ക്  ഒരു buffet  ലഞ്ച് . ഇക്കണ്ട കാലം മുഴുവന്‍ ശമ്പളത്തില്‍ നിന്നും ഒരു  പങ്ക് നിക്ഷേപിച്ച്  സ്വരുക്കൂട്ടിയ പണം വയസ്സ് കാലത്ത് തിരിച്ചു കിട്ടുന്നത് ആണ്  സ്നേഹ നിധി കള്‍ ആയ സഹ പ്രവര്‍ത്തകര്‍ കഴിച്ചും കുടിച്ചും രസിക്കുന്നത്. 

യാത്ര അയപ്പ് സമ്മേളനത്തിലേക്ക് മടങ്ങി വരാം. ഓഫീസിലെ ഹാളില്‍ സഹ പ്രവര്‍ത്തകര്‍ എല്ലാം കൂടിയിട്ടുണ്ട്. വേദിയില്‍ നടുക്ക് കസേരയില്‍ റിട്ടയര്‍ ചെയ്യുന്ന വ്യക്തി. ഇടതും വലതും ഓഫീസ് മേധാവിയും യുണിയന്‍ ഭാരവാഹിയും. സ്വാഗതം പറയുന്നത് ഈ  ശുംപന്‍ ആണ്. (ശുമ്പന്‍ എന്ന പദത്തിന് എന്തര്‍ത്ഥം?  മഹാന്‍, ശ്രേഷ്ടന്‍, മഹര്‍ഷി എന്നെല്ലാം അര്‍ത്ഥങ്ങളും ആയി അനവധി സംസ്കൃത പണ്ഡിതന്മാര്‍ കോടതി മുന്‍പാകെ  എത്തിയിട്ടുണ്ട്. ശരിയായ അര്‍ഥം എന്താണെന്ന് ബഹു. കേരള ഹൈകോടതി പറയുന്നത് വരെ നമ്മള്‍ ഉപയോഗിച്ച അര്‍ഥം തന്നെ എടുക്കാം.) alzheimer's രോഗത്തിന്റെ പിടിയില്‍ ആണോ ഈ പുള്ളി എന്ന് സംശയം തോന്നാം. പരസ്പര ബന്ധം ഇല്ലാതെ കുറെ കാര്യങ്ങള്‍ പറയുന്നു. മിടുക്കന്‍ ആകാനാണ് ഈ പാവത്താന്റെ പ്രകടനങ്ങള്‍ എല്ലാം. റിട്ടയര്‍ ചെയ്യുന്ന വ്യക്തി മറ്റു യുണിയന്‍ ഇല്‍ പെട്ട ആളാണെങ്കില്‍ അയാളെ എന്തെങ്കിലും പറഞ്ഞു ആക്ഷേപിക്കാന്‍ "സ്വാഗതന്‍" മറക്കാറില്ല. 

പിന്നീട് ഓഫീസ് മേധാവിയുടെ ഊഴം ആണ്. ഓഫീസ് പണിയില്‍ റിട്ടയര്‍ ചെയുന്ന വ്യക്തി ഏതെങ്കിലും കാലത്ത്  ചെയ്ത എന്തെങ്കിലും തെറ്റോ കുറ്റമോ ചൂണ്ടിക്കാട്ടി ആളെ തേജോ വധം ചെയ്യും. തനിക്കു ഇഷ്ടം അല്ലാത്ത രീതിയില്‍, സത്യ സന്ധം ആയിട്ടാണെങ്കില്‍ പ്പോലും, പ്രവര്‍ത്തി ച്ചിട്ടുണ്ട് എങ്കില്‍ അതിനും ഉണ്ട് ഒരു കൊട്ട്. 

പിന്നെ  ഓരോരോ വേഷങ്ങള്‍ വരവായി. തെയ്യം, തിറ,പുലികളി ......... ഓരോ അസോസിയേഷന്‍ റെയും പ്രധിനിധികള്‍ ആശംസകള്‍ അര്‍പ്പിക്കുന്നു. എന്തെങ്കിലും ഒക്കെ പറയുന്നു. അപ്പോഴേക്കും ഏകദേശം മൃത പ്രായനായ വിരമിക്കുന്ന വിശിഷ്ട വ്യക്തിയെ മറുപടി പ്രസംഗ ത്തിനായി ക്ഷണിക്കുന്നു. ഒളിയമ്പുകളും കുത്തു വാക്കുകളും പരിഹാസങ്ങളും കേട്ട് അസ്ത പ്രജ്ഞന്‍ ആയ ആ വൃദ്ധന്‍ എല്ലാവരെയും  ദയനീമായി നോക്കി കൈ കൂപ്പി വണങ്ങി ഇരിപ്പിടത്തിലേക്ക് മടങ്ങുന്നു.

തീര്‍ന്നില്ല. നന്ദി പ്രകാശനം എന്ന അവസാനത്തെ ചടങ്ങിലേക്ക് കടക്കുക ആയി. "കര്‍ത്തവ്യത്തില്‍" കടക്കുന്നതിനു മുന്പായി "കൃതജ്ഞത ന്റെ" വക ആയി ഒരു പ്രസംഗം. മറ്റുള്ളവര്‍ പറഞ്ഞതെല്ലാം വീണ്ടും പറഞ്ഞുള്ള   ഒരു വക. ഇനിയും പ്രജ്ഞ അറ്റിട്ടില്ലാത്ത ആ പാവം മനുഷ്യന് സ്വന്തം വക ആയി അല്പം പരിഹാസവും. 

ജനഗണമന ഒരു കുളിര്‍ കാറ്റായി റിട്ടയര്‍ ചെയ്യുന്ന ആ പാവത്തെ തഴുകി. കഴിഞ്ഞു. ഒരു ഗ്രൂപ്പ് ഫോട്ടോയും കൂടി. ഫോട്ടോക്ക് ഇരിക്കുമ്പോള്‍ നെഞ്ചില്‍  ചേര്‍ത്ത് പിടിച്ച ബൊക്കെ ഒരു റീത്ത് പോലെ തോന്നി ആ  മനുഷ്യന്.