2017, ഡിസംബർ 30, ശനിയാഴ്‌ച

മുഖം മൂടി

കബന്ധങ്ങളുടെ കരാള താണ്ഡവമാണ് സോഷ്യൽ മീഡിയയിൽ.  മുഖമില്ലാത്ത  എഴുത്തുകളുടെ ഒരു കൂമ്പാരം. ഫേസ് ബുക്ക് എന്നാണു പേരെങ്കിലും ഫേസ് ഇല്ലാത്തവരാണ് അധികവും. മുഖമില്ലാത്തവരും മുഖം മൂടി അണിഞ്ഞവരും അസഭ്യങ്ങളും അശ്ലീലങ്ങളും കൊണ്ട് സൈബർ ഇടം നിറക്കുന്നു. നേരിട്ട് പറയാൻ ധൈര്യമില്ലാത്ത ഭീരുക്കളായ ഇവർ ഒളിഞ്ഞിരുന്ന് തെറി വിളിക്കു ന്നു. സ്വന്തം രൂപം വെളിച്ചത്താവില്ല എന്നും  പിടിക്കപ്പെടില്ല എന്നും ഉള്ള  ഒറ്റ ധൈര്യത്തിലാണ് അസഭ്യം പറയുന്നത്. Crowd psychology പോലെയുള്ള മനോ രോഗം.  

ഈ   മനോരോഗികൾ രണ്ടു തരമുണ്ട്. തെറി വിളിക്കുന്നതിലും അശ്ലീലം പറയുന്നതിലും ആത്മസംതൃപ്തി അടയുന്നവർ. മറ്റേത്  സൈബർ പോരാളിക ളാണ്. ആർക്കോ  വേണ്ടി തെറി വിളിക്കാൻ  മുഖം പണയം വച്ചവർ.    പോരാളികളെ  പോറ്റി വളർത്തുന്ന നേതാവിന്റെ നിർദ്ദേശം കിട്ടിയാൽ   ട്രോളും തെറിയും കൊണ്ട് ഭടന്മാർ  ഇരകളെ ആക്രമിക്കും. വലിയ സൈന്യ മുള്ള വർക്കാണ് ജയം. കൂട്ടം ചേർന്ന് ആക്രമിക്കാനും ആക്രമണം നീട്ടിക്കൊണ്ടു പോകാനും അവർക്കു കഴിയും. പ്രധാന മന്ത്രിയെയും  മുഖ്യ മന്ത്രിയെയുമൊ ക്കെ  കേട്ടാലറയ്ക്കുന്ന പദ പ്രയോഗം കൊണ്ടാണ് അഭി സംബോധന ചെയ്യുന്നത്. ഇതാണോ ജനാധിപത്യം എന്ന് പലപ്പോഴും തോന്നിപ്പോകും. 

പാർവതീ എന്ന നടിയുടെ മേൽ നടത്തിയ തെറി  ആക്രമണം ആരുടെയോ  സൈബർ സൈന്യത്തിന്റേതായിരുന്നു. സമാന മനസ്കരായ മറ്റു സൈന്യങ്ങളും ആക്രമണത്തിൽ കൂടെ ചേർന്നു. വ്യത്യസ്ത താൽപ്പര്യമാണ് ഓരോ സൈന്യത്തിന്റേത് എങ്കിലും പാർവതിയെ ഒതുക്കുക എന്ന പൊതു താൽപ്പര്യം അവരെ ഒന്നിപ്പിച്ചു. മമ്മൂട്ടി ഫാൻസ്‌ ആയാലും, മെയിൽ ഷോവിനിസ്റ്റ് ഗ്രൂപ്പ് ആയാലും, സിനിമാ നിർമാതാക്കൾ-സംവിധായകർ-അഭിനേതാക്കൾ ആരായാലും അവർ ഒന്നിച്ചു. ഇതാണ് എപ്പോഴും സംഭവിക്കുന്നത്. അങ്ങിനെ ആക്രമണത്തിന്റെ വ്യാപ്തിയും കടുപ്പവും വർധിക്കും.  നമ്മുടെ പൊലീസിന് പലതും ചെയ്യാൻ കഴിയും. ആക്രമണം എവിടെ നിന്നാണ് ഉണ്ടായത് എന്ന് വ്യക്തമായി അറിഞ്ഞു കേസ് എടുക്കാൻ കഴിയും. ഒരിക്കൽ കേസ് എടുത്തു ശിക്ഷിച്ചാൽ ( മറ്റു തെളിവുകൾ ആവശ്യമില്ലാത്തതിനാൽ ഒരു മാസത്തിനകം ശിക്ഷ വിധിക്കാം എന്നാണു വിദഗ്ധർ പറയുന്നത്. പക്ഷെ പല കാരണങ്ങൾ കൊണ്ടും അതൊന്നും നടക്കാറില്ല. ഇങ്ങിനെ പ്രസിദ്ധരായ ആരെങ്കിലും പരാതി കൊടുത്താൽ മാത്രം  വഴിപാടു പോലെ കേസ് എടുക്കും. അത്ര തന്നെ. 

ഇനി മമ്മൂട്ടിയുടെ പുരുഷാധിപത്യ  സിനിമാ ശകലം നോക്കാം.  ആ പെൺ പോലീസ് ഓഫിസർമാരുടെ ഡയലോഗ്, യൂണിഫോമിന്റെ മുകളിലെ ബട്ടൻസ് ഊരിയുള്ള പോക്ക്, ഭാഷ  **** . അതൊക്കെ സ്ത്രീ വാദികൾ കാണണമായി രുന്നു. അതൊക്കെ പോട്ടെ. തനിക്കു മുകളിൽ IPS കാരി എന്ന അപകർഷതാ ബോധം ആണ് മമ്മൂട്ടി എന്ന സർക്കിൾ ഇൻസ്‌പെക്ടറെ കൊണ്ട് ആ പോക്രിത്തരം മുഴുവൻ കാണിച്ചത്. നായകൻ അത്രയെങ്കിലും ചെയ്തില്ലെങ്കിൽ സിനിമാ ഓടൂല്ല. അതാണ് ആ രംഗത്തിന്റെ സ്വാഭാവിക പരിണാമം.








2 അഭിപ്രായങ്ങൾ:

  1. സത്യമാണു...പുരുഷകേന്ദ്രീകൃതമായ ലോകത്ത്‌ സ്ത്രീകൾക്ക്‌ യാതൊരു വിധ അഭിപ്രായസ്വാതന്ത്ര്യവുമില്ല.

    മറുപടിഇല്ലാതാക്കൂ
  2. മമ്മൂട്ടി ഫാൻസ്‌ ആയാലും,
    മെയിൽ ഷോവിനിസ്റ്റ് ഗ്രൂപ്പ് ആയാലും,
    സിനിമാ നിർമാതാക്കൾ-സംവിധായകർ-
    അഭിനേതാക്കൾ ആരായാലും അവർ ഒന്നിച്ചു.
    ഇതാണ് എപ്പോഴും സംഭവിക്കുന്നത്...!

    മറുപടിഇല്ലാതാക്കൂ