2011, ഡിസംബർ 30, വെള്ളിയാഴ്‌ച

നാറിയ മനുഷ്യരും ജീര്‍ണിച്ച നഗരവും

നാണമില്ലാത്തവന്റെ ആസനത്തില്‍ ആല് കുരുത്താല്‍ അതും ഒരു തണല്‍. 

തിരുവനന്തപുരം നഗരം അക്ഷരാര്‍ത്ഥത്തില്‍ ചീഞ്ഞു നാറുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി നഗരസഭ മാലിന്യം ശേഖരിക്കല്‍ നിറുത്തി. നഗരത്തിന്റെ മാലിന്യ സംഭരണ ശാല ആയ വിളപ്പില്‍ ശാല ആ പ്രദേശത്തെ ജനങ്ങള്‍ അടച്ചു പൂട്ടി.മലിനമായ ജലവും കുടിച്ചു, പുഴുക്കള്‍ അരിക്കുന്ന ചുറ്റുപാടില്‍ ദുര്‍ഗന്ധവും ശ്വസിച്ചു വിളപ്പില്‍ ശാലക്കാര്‍ വര്‍ഷങ്ങള്‍ ആയി ജീവിക്കുന്നു. അതാണവര്‍ മറ്റു ഗത്യന്തരം ഇല്ലാതെ ഇങ്ങിനെ പ്രതികരിച്ചത്. നഗത്തിന്റെ മാലിന്യം ഗ്രാമങ്ങള്‍ ചുമക്കണം എന്നാണല്ലോ  പുതിയ സാഹചര്യം.

ഹോട്ടലുകളിലെ  അവശിഷ്ടങ്ങളും, അറവു ശാലകളിലെ മാംസാവശിഷ്ടങ്ങളും എല്ലാം റോഡരുകില്‍ തള്ളുകയാണ്. അതവിടെ ക്കിടന്നു അഴുകി ദുര്‍ഗന്ധം പടര്തുനു. ഒപ്പം പുഴുക്കളും രോഗാണുക്കളും പുറത്തു വരുന്നു. രോഗം പടര്‍ന്നു പിടിക്കാനുള്ള എല്ലാ സാധ്യതയും ആയി നഗരം ഭീതിയുടെ പിടിയില്‍ ആണ്.  

മാലിന്യ സംസ്കരണം ഗൌരവം ആയി ഒരു ഭരണാധികാരികളും എടുത്തിട്ടില്ല എന്നതാണ് സത്യം. അപ്പപ്പോള്‍ തോന്നുന്ന, ദീര്‍ഖ വീക്ഷണം ഇല്ലാത്ത ചെപ്പിടി വിദ്യകള്‍ കൊണ്ടു പരിഹാരം കാണാന്‍ ആണവര്‍ എക്കാലവും ശ്രമിക്കുന്നത്. അന്യോന്യം പഴി ചാരി പ്രശ്നത്തില്‍ നിന്നും മാറി  നില്‍ക്കും. പുതിയ ഹോട്ടലുകളും ഫ്ലാറ്റു സമുച്ചയങ്ങളും  അന്ഗീകൃതവും അനധി കൃതവും ആയ അറവു ശാലകളും കൊണ്ടു നഗരം നിറയുകയാണ്. ഇവിടങ്ങളില്‍ എല്ലാം സ്വയം മാലിന്യ സംസ്കരണം നടത്തിയാല്‍ നഗരത്തില്‍ ഉണ്ടാവുന്ന മാലിന്യത്തിന്റെ 90 ശതമാനവും ഒഴിവാകും. 

പക്ഷെ പണം കൊണ്ടും ബന്ധങ്ങള്‍ കൊണ്ടും പിടിപാടുള്ളവര്‍ ആണിവര്‍. അവര്‍ നിയമങ്ങള്‍ക്കു അതീതര്‍ ആണ്. അങ്ങിനെ സാധാരണക്കാര്‍ ജീര്‍ണിച്ച മാലിന്യത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെടുന്നു. 

ജനങ്ങളും ഒരു പരിധി വരെ ഇത് അര്‍ഹിക്കുന്നില്ലേ? കഴിവും ആത്മാര്‍ഥതയും നോക്കി ആണോ നമ്മള്‍ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നത്? അല്ല. രാഷ്ട്രീയവും ജാതിയും മാത്രമാണ് ജനങ്ങള്‍ നോക്കുന്നത്. അവിടെയാണ് തെറ്റ് പറ്റുന്നത്. എത്ര അനുഭവിച്ചാലും ജനങ്ങള്‍ പഠിക്കുകയും ഇല്ല. തെരഞ്ഞെടുപ്പു ആകുമ്പോള്‍ ഏതെങ്കിലും കൊടിയുടെ പുറകെ വാലും ആട്ടി പ്പോകും. അടുത്ത അഞ്ചു വര്ഷം അനുഭവിച്ചും കരഞ്ഞും വിധിയെ പഴിച്ചു കഴിഞ്ഞും കഴിച്ചു കൂടും. 

മാറുവാന്‍ സമയം ആയി സുഹൃത്തുക്കളെ.


2011, ഡിസംബർ 24, ശനിയാഴ്‌ച

Kochu Veli

കൊച്ചു വേളി. മനോഹരമായ പേര്. തിരുവനന്തപുരം നഗര പ്രാന്തത്തില്‍ ഉള്ള ഈ സ്ഥലത്ത് , തിരുവനന്തപുരത്തിന്റെ സാറ്റലൈറ്റ് സ്റേഷന്‍ ആയി വരും എന്നാ പ്രതീക്ഷയില്‍ കഴിയുന്ന കൊച്ചു വേളി എന്നാ കൊച്ചു റെയില്‍വേ സ്റേഷന്‍. ഈ സ്റെഷന്റെ പേരാണ് വിക്രം സാരാഭായി ടെര്‍മിനല്‍ എന്ന് മാറ്റാന്‍ കേരള സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്തിനീ നല്ല പേര് മാറ്റുന്നു എന്നറിയില്ല. ആ ശാസ്ത്രന്ജനെ ബഹുമാനിക്കാന്‍ ആണെകില്‍ പ്രസസ്തമായ ഒരു സ്പേസ് സെന്റെര്‍ ആ പേരില്‍ തന്നെ  ഉണ്ട്.  അദ്ദേഹത്തിന്റെ പേര് ആരും ഒട്ടോര്‍മിക്കുന്നതും ഇല്ല. V S SC  എന്ന ചുരുക്ക പേരില്‍ ആണത് അറിയപ്പെടുന്നത്. അത് പോലെ VST എന്ന ചുരുക്ക പേരില്‍ അറിയപ്പെടാനാണോ കൊച്ചു വേളിയുടെ വിധി ? 

മുംബൈ CST റെയില്‍വേ സ്റേഷന്‍  CSI എയര്‍പോര്‍ട്ട് ,ഡല്‍ഹി IGI എയര്‍പോര്‍ട്ട് എന്നിവ ഉദാഹരണങ്ങള്‍ ആണല്ലോ. 

ഭാരതത്തില്‍ നാല് പേരുകള്‍ ആണ് എല്ലാ റോഡിനും വഴിക്കും റെയില്‍വേ സ്റേഷന്‍ ഉം ബസ് സ്ടാന്ടിനുംമറ്റിനും ഇടുന്നത്. മഹാത്മാ ഗാന്ധി,  ജവഹര്‍ലാല്‍ നെഹ്‌റു,  ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവ. ആരും ഇന്നാ പേരുകള്‍ ഉച്ചരിക്കുകയോ ഒര്മിക്കുകയോ ചെയ്യുന്നില്ല. ചുരുക്ക പ്പേരില്‍ ആയിരിക്കുന്നു ഇന്നവര്‍. MG ,  JN ,  IG ,  RG  എന്നീ അക്ഷരങ്ങളില്‍ ആണ്  ആ ആത്മാക്കള്‍ ഇന്ന് ജീവിക്കുന്നത്. 

നാടിന്റെയും സ്ഥലങ്ങളുടെയും പേരുകള്‍ക്ക്   ചരിത്ര പരവും  ഭാഷാപരവും  ആയ സാന്ഗത്യം ഉണ്ട്. അങ്ങിനെ ആണ് ബോംബെ മുംബൈ ആയതും ഒറീസ്സ  ഒടീഷ ആയതും . ട്രി വാണ്ട്രം തിരുവനന്തപുരം ആയതും.  നാട്ടു  ഭാഷയും പേരുകളും  നില നിര്‍ത്താന്‍ നാം  ശ്രമിക്കണം. അത് അഭിമാനം ആയി കരുതുകയും വേണം.

2011, ഡിസംബർ 23, വെള്ളിയാഴ്‌ച

Yesudas-ദാസേട്ടന്‍

ദാസേട്ടന്‍ 
ഉദയാഭാനുവേട്ടന്‍
കമുകറഏട്ടന്‍
ജയച്ചന്ദ്രേട്ടന്‍

     ലീലാമ്മ 
     ഈശ്വരിഅമ്മ 
     ജാനകിയമ്മ 
     സുശീലാമ്മ 
     മാധുരിയമ്മ 
     വാണി ജയറാമമ്മ 

ഇത്രയും ചലച്ചിത്ര ഗായകര്‍.

ഇനി ഗാന രചയിതാക്കള്‍ 


വയലാര്‍ ഏട്ടന്‍
തമ്പിയേട്ടന്‍ 
ഭാസ്കരേട്ടന്‍ 
ഓഎന്‍ വീ ഏട്ടന്‍ 


സംഗീത സംവിധായകര്‍

 ബാബുരാജേട്ടന്‍
ദേവരാജേട്ടന്‍
ദക്ഷിണാ മൂര്തിയേട്ടന്‍
അര്‍ജുനേട്ടന്‍ 

അഭിനേതാക്കള്‍ 
മമ്മൂക്ക
ഉമ്മറിക്ക
നസീറിക്ക
ലാലേട്ടന്‍ 
സത്യേട്ടന്‍
തിക്കുറിശി ഏട്ടന്‍
ഷീലാമ്മ
ശാരദാമ്മ 
പൊന്നമ്മ അമ്മ 
സുകുമാരിയമ്മ 

ചേട്ടന്മാരും അമ്മമാരും ആയി. ഇനി ഈ പരാന്ന ഭോജികള്‍ക്ക് വേണ്ടത്  അച്ഛന്‍  ആണ്.

2011, ഡിസംബർ 7, ബുധനാഴ്‌ച

Say No to NEW DAM at Mullaperiyar


Why should Kerala build a new dam in Kerala for the exclusive use of Tamil Nadu?

Periyar is not an inter-state river. It originates in Kerala, flows through it and reaches Arabian Sea. But Tamil Nadu is using its entire water as a right. Not a single drop given to Kerala.

In the case of a new dam thousands of acres of Kerala forest, agricultural land and part of Kumali town will be destroyed. Millions of tonnes of natural resources will be exploited.

All these destructions, money spent on it, manpower, the execution, the tension and everything involved in construction of new dam is born by Kerala and the burden put on the people of Kerala   for Tamil Nadu!  Just to facilitate Tamil Nadu their irrigation and to help them generate electricity for their use!

Not a single drop of water for Kerala!

Tamil Nadu is allocating 60 to 70 crores of rupees in every annual budget for keeping the dam for them and spending it wisely.


 THE RIGHT COURSE OF ACTION IS TO SAY NO TO NEW DAM.

Bring down the water level in Mullaperiyar dam to 100 ft.  Give Tamil Nadu  required water but ask them to construct medium reservoirs to hold water taken from Mullaperiyar. Kerala should use the remaining water for Kerala’s needs and to generate electricity.

This is the right time as it is the  birth Centenary celebration time of C.Achutha Menon, former Kerala Chief Minister who was the architect of the 999 year Mullaperiyar agreement.
 

2011, ഡിസംബർ 5, തിങ്കളാഴ്‌ച

Mullaperiyar - One QUESTION

ഇക്കിളിയിട്ട് വികാരം കൊള്ളിക്കാനല്ല. പേടിപ്പിക്കാനുമല്ല. 116 കൊല്ലം പഴക്കം  ഉള്ള കുമ്മായം കൊണ്ടു ഉണ്ടാക്കിയ അണക്കെട്ടിന്, കെട്ടി നില്‍ക്കുന്ന നില്‍ക്കുന്ന വെള്ളത്തിന്റെ മര്‍ദം താങ്ങാന്‍ ആകില്ലെന്നും, ഭൂ ചലങ്ങളുടെ ചെറിയ പ്രകമ്പനങ്ങളെ പ്പോലും അതി ജീവിക്കാന്‍ കഴിയില്ല എന്നും, അങ്ങിനെ അത് പൊട്ടിത്തകരും എന്നുമുള്ള നഗ്ന സത്യം പറയുക ആണിവിടെ. 

മുല്ലപ്പെരിയാര്‍ ഡാം അങ്ങുമിങ്ങും പൊട്ടി അടര്‍ന്ന് വലിയ ദ്വാരങ്ങള്‍ വീണു അതിലൂടെ ശക്തിയായി വെള്ളമോഴുകിക്കൊണ്ടിരിക്കുകയാണ്. ഇത് തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. കോണ്ക്രീറ്റ് അല്ല കുമ്മായ മിശ്രിതം ആണ് ഈ അന കെട്ടാന്‍ ഉപയോഗിച്ചത്. വെള്ളത്തോടൊപ്പം ഈ മിശ്രിതവും ഒളിച്ചു പൊയ്ക്കൊന്ടു ഇരിക്കുന്നു. നാല്‍പ്പതു കൊല്ലത്തേക്ക് വിഭാവനം ചെയ്ത ഈ അണക്കെട്ടാണ് അതിന്റെ കാലയളവിന്റെ ഇരട്ടിയില്‍ അധികം കാലവും കഴിഞ്ഞ് ജനങളുടെ മേല്‍ ഭീതി പടര്‍ത്തി നില്‍ക്കുന്നത്. 

കഴിഞ്ഞ 5 മാസത്തിനകം 26  ഭൂ ചലങ്ങള്‍ ആണ് ഡാം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ 32 കിലോ മീറ്റര്‍ ചുറ്റളവില്‍ ഉണ്ടായത്. 

മുല്ലപ്പെരിയാര്‍ അണക്കെട്ട്  സമുദ്ര നിരപ്പില്‍ നിന്നും  3000 അടി ഉയരത്തില്‍ ആണ്. ഈ അണക്കെട്ട് തകര്‍ന്നാല്‍ കേരളത്തിന്റെ പകുതി ഭാഗവും 35 ലക്ഷം ജനങ്ങളും അറബിക്കടലിന്റെ ആഴങ്ങളിലേക്ക് അപ്രത്യക്ഷമാകും. ഡാമില്‍ നിന്നും  പായുന്ന വെള്ളം 5o അടി ഉയരത്തില്‍   150 കിലോ മീറ്റര്‍ വേഗതയില്‍, മണ്ണും, ചെളിയും കല്ലും മരങ്ങളും വഹിച്ച് വഴിയില്‍ കണ്ടതെല്ലാം തകര്‍ത്തു ഇടുക്കി ഡാമില്‍ എത്തുന്നു. അഡ്വക്കേറ്റ് ജെനറല്‍ ഓ revenue മന്ത്രിയോ പറയുന്നതുപോലെ ഇടുക്കി ഡാമിന് ഇത് താങ്ങാന്‍ കഴിയില്ല. മഴവെള്ളം ഒഴുകി വരുന്നത് പോലെ  പതിയെ  ആണ്  മുല്ലപ്പെരിയാര്‍ പൊട്ടിച്ചു വരുന്ന വെള്ളം വരുന്നതെന്നും ഇത് ഇടുക്കി താങ്ങും  പറയുന്നതും വെറും വിഡ്ഢിത്തരം ആണ്. 

ഇടുക്കിയുടെ പതനം അതി ഭീകരം ആയിരിക്കും. നാല് ജില്ലകള്‍ പൂര്‍ണമായും തുടച്ചു നീക്കപ്പെടും. 


ഈ ഭീതിദയമായ അന്തരീക്ഷം നില നില്‍ക്കുമ്പോഴും കുറെ ആള്‍ക്കാര്‍ പറയുന്നത്  മുല്ലപ്പെരിയാര്‍ ഡാം പൊട്ടില്ല എന്നാണ്.


ശരി.സമ്മതിച്ചു. അവരോടു ഒരേ ഒരു ചോദ്യം. ഇനിയും എത്ര നാള്‍ തകരാതെ നില്‍ക്കും എന്നാണ് നിങ്ങള്‍ പറയുന്നത്? എത്ര വര്‍ഷം? 999 വര്‍ഷമോ? അതിനു വ്യക്തമായ ഉത്തരം തരാന്‍ നിങ്ങള്‍ ബാധ്യസ്തര്‍ ആണ്. 

ഈ ചോദ്യം ചോദിക്കാന്‍ കേരള നേതാക്കളും ബാധ്യസ്തര്‍ ആണ്. സുപ്രീം കോടതിയിലും, ഉന്നതാധികാര സമിതിയിലും, തമിഴ് നാടിനോടും ഈ ചോദ്യം ചോദിക്കണം. 

പറയട്ടെ അവര്‍. നമ്മള്‍ എത്ര നാള്‍  കാത്തിരിക്കണം എന്ന്.

2011, നവംബർ 28, തിങ്കളാഴ്‌ച

Santhosh Pandit

അഞ്ചു ലക്ഷം രൂപ കൊണ്ടു ഒരു മലയാളം സിനിമ നിര്‍മ്മിച്ചു. അത് മലയാള സിനിമാ ലോകത്ത് ചരിത്രമായി. അഭിനേതാക്കള്‍ക്ക് പ്രതിഫലമായി മാത്രം കോടികള്‍ വലിച്ചെറിയുന്ന മലയാള സിനിമാ രംഗത്താണ് 5 ലക്ഷം രൂപ കൊണ്ടു സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമ നിര്‍മ്മിച്ചത്‌. ഒരു സിനിമയുടെ പോസ്റര്‍ അച്ചടിക്കാന്‍ പോലും തികയാത്ത 5 ലക്ഷം കൊണ്ടാണ് ഒരു മുഴു നീള മലയാള ചിത്രം നിര്‍മ്മിച്ചത്‌. വലിയ അവകാശ വാദങ്ങളും കോലാഹലങ്ങളും ആയിട്ട് ഇറക്കുന്ന സിനിമകളുടെ ചിലവിന്റെ ആയിരത്തില്‍ ഒരു ഭാഗം കൊണ്ടു മലയാള ത്തില്‍  സിനിമ എടുക്കാമെന്ന്  തെളിയിച്ചു.

അതാണ്‌ സന്തോഷ്‌ പണ്ഡിറ്റ്‌ന്റെ  സിനിമയുടെ പ്രസക്തി.
അതാണിവിടെ പ്രശ്നം ആയതും.
അതാണ്‌ സിനിമാക്കാര്‍ ഒന്നടങ്കം ഒറ്റക്കെട്ടായി ഈ സിനിമയെ എതിര്‍ത്തതും.

മലയാള സിനിമാ രംഗം പ്രതി സന്ധിയില്‍ ആണ് , മുടക്കു മുതല്‍  തിരിച്ചു കിട്ടില്ല എന്നെല്ലാം നിര്‍മാതാക്കളും, സംവിധായകരും, അഭിനേതാക്കളും പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെ ആയി. എന്നിട്ടെന്താണ് ഇവിടെ സിനിമകള്‍ കുറയാത്തത്? ഒരു മോഡേണ്‍ നിര്‍മാതാവും പടം പൊളിഞ്ഞ് പാപ്പരായതായി അറിവില്ല. വീണ്ടും വീണ്ടും പടങ്ങള്‍ നിര്‍മിക്കുകയാണ് ഓരോരുത്തരും. നഷ്ടം വരുന്നത് തിയേറ്ററില്‍ കാശ് മുടക്കി കയറിയിരിക്കുന്ന പാവം ജനങ്ങള്‍ക്കാണ്. പല അഭിനേതാക്കളും ബിനാമി വച്ച്  ഇവിടെ  സിനിമ നിര്‍മിക്കുന്നുണ്ട്. ലാഭം ഇല്ലെങ്കില്‍ സിനിമയുടെ ഉള്ളു കള്ളികള്‍ അറിയാവുന്ന ഇവര്‍ കോടികള്‍ മുടക്കാന്‍ തയ്യാറാകുമോ? ഇല്ല. അപ്പോള്‍ നഷ്ടം നഷ്ടം എന്ന് മുറവിളി കൂട്ടുന്നത്‌ ഒരു അടവാണ്. പുതിയ ആള്‍ക്കാര്‍ ഫീല്‍ഡില്‍  ഇറങ്ങാതിരിക്കാന്‍      താപ്പാനകള്‍  നടത്തുന്ന കള്ള പ്രചരണം.

സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ സിനിമ നിലവാരം ഇല്ലാത്തതാണെന്ന് ആണ് ഇവര്‍ പറയുന്നത്. നിലവാരത്തെ കുറിച്ച് പറയാന്‍ ഇവര്‍ക്കെന്തു അര്‍ഹത ആണുള്ളത്? കലാ മൂല്യം ഉള്ള സിനിമകള്‍ ഇന്ന്  ഉണ്ടോ? ഇന്നത്തെ മലയാളം സിനിമകള്‍  എല്ലാം യാതൊരു നിലവാരവും ഇല്ലാത്തവയാണ്‌. പ്രതിഭാധനര്‍ ആയ സംവിധായകര്‍ നമുക്കില്ല. എല്ലാം മീടിയോക്കര്‍. ശരാശരി യിലും താഴ്ന്നവര്‍. കട്ടോ മോഷ്ടിച്ചോ ഒരു സിനിമ സംവിധാനം ചെയ്തപ്പോള്‍ ഐഡിയ തീര്‍ന്നവര്‍. അതല്ലേ ഇപ്പോള്‍ രണ്ടാം ഭാഗവും മൂന്നാം ഭാഗവും എടുത്തു ഇവര്‍ മലയാള സിനിമയെ മലീമസം ആക്കുന്നത്. ഒന്നാം ഭാഗം തന്നെ മോശപ്പെട്ടതാകുമ്പോള്‍ രണ്ടും മൂന്നും എങ്ങിനെ നന്നാകും? ഹരിഹര്‍ നഗര്‍, നാടോടിക്കാറ്റ്, രാംജി റാവു സ്പീക്കിംഗ് തുടങ്ങിയവയുടെ രണ്ടാം ഭാഗം കണ്ടില്ലേ? എന്തെങ്കിലും പൊട്ട ക്കഥ  ഉണ്ടാക്കി നടന്മാര്‍ കോപ്രായം കാട്ടിയാല്‍ സിനിമ ആയി എന്നാണു ഇവരുടെ വിചാരം.

പഴയ കാല സിനിമകള്‍ വീണ്ടും എടുക്കുകയാണ് ഇന്നത്തെ സംവിധായകര്‍ അവലംബിക്കുന്ന മറ്റൊരു സൂത്ര പ്പണി. രതി നിര്‍വേദം, നീലത്താമര എന്നീ സിനിമകളുടെ പുനരാവിഷ്ക്കരണം വന്നു. ഒരു നല്ല കഥ എടുത്തു നല്ല സിനിമ ഉണ്ടാക്കാനുള്ള ടാലെന്റ്റ്‌ ഇല്ലാത്തത് കൊണ്ടാണ് ഇവര്‍ ഇത്തരം വില കുറഞ്ഞ റീ-making നു പോകുന്നത്. ഇനിയുമുണ്ട് ഇവരുടെ കയ്യില്‍ വിദ്യകള്‍. മുന്‍പ് എടുത്ത പടങ്ങള്‍ കൂട്ടി ചേര്‍ത്ത് ഒരു സിനിമ ഉണ്ടാക്കുക എന്നത്. കിംഗ്‌ &കമ്മീഷണര്‍ ഒന്നിച്ചു ചേര്‍ത്ത് ഇതാ വരാന്‍ പോകുന്നു ഒരു പുതിയ സിനിമ. ഇത്തരം gimmick ഉം തട്ടിപ്പും ആണ് ഇന്നത്തെ മലയാളം സിനിമ.

മോഷണം ആണ് നമ്മുടെ സംവിധായകര്‍ ഏറെ പ്പേരുടെയും തൊഴില്‍. നല്ല ഹോളിവുഡ് സിനിമകള്‍ അപ്പടി അടിച്ചു മാറ്റുന്നു. plagiarism അങ്ങിനെ ഒരു വെബ്‌ സൈറ്റില്‍ കയറി നോക്കിയാല്‍ ധാരാളം കോപ്പിയടിക്കാരെ ക്കാണാം. കമല്‍ തുടങ്ങി പലരും. ഇംഗ്ലീഷ് പടം മലയാളത്തില്‍ ആക്കി മിടുക്കന്മാര്‍ ആകുന്ന നമ്മുടെ സംവിധായകര്‍. പ്രിയദര്‍ശന്‍ ആണിതില്‍ ആഗ്ര ഗന്ന്യന്‍ . ആ മനുഷ്യന്റെ 99 ശതമാനം സിനിമകളും കോപ്പിയടി ആണെന്ന് imdb .com എന്ന സൈറ്റ് പറയുന്നു. അങ്ങേര് സംവിധാനം ചെയ്ത സിനിമകളുടെ മുഴുവന്‍ ലിസ്റ്റും, കട്ടെടുത്ത ഇംഗ്ലീഷ് സിനിമകളുടെ പേരും  അതിലുണ്ട് . അടുത്ത കാലത്ത്  ഉള്ള പുള്ളിയുടെ കാക്കക്കുയിലും ഒറിജിനല്‍ ഇംഗ്ലീഷ് പടത്തിന്റെ ഓരോ സീനും താര തമ്യം ചെയ്തു ഒരു TV ചാനല്‍ കാണിക്കുക ഉണ്ടായി. ഒറിജിനല്‍നെ വെല്ലുന്ന  ഡ്യൂപ്ലിക്കേറ്റ്‌. നമ്മുടെ സിനിമാ ലോകം ഇത്തരം കോപ്പിയടി സംവിധായകരെ ക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ഇവരൊക്കെയാണ് നമ്മുടെ oscar നിലവാര സംവിധാന പ്രതിഭകള്‍.


സിനിമാ ഗാനങ്ങളുടെ കാര്യവും ഇത് പോലൊക്കെ ആണ്. അര്‍ഥം ഇല്ലാത്ത കുറെ അപ ശബ്ദങ്ങള്‍ ഇമ്പം ഇല്ലാതെ ആലപിക്കുന്നത് ആണ് ഇന്നത്തെ  സിനിമാ പാട്ടുകള്‍. വളരെ ഉച്ചത്തില്‍ ഓര്‍ക്കസ്ട്ര വച്ച് പാട്ടെന്ന പേരില്‍ പടച്ചു വിടുന്ന സാധനങ്ങള്‍. ഇവിടെ ഒന്നും അവസാനിക്കുന്നില്ല ഇവരുടെ ക്രൂര കൃത്യങ്ങള്‍. പഴയ പാട്ടുകള്‍ വികൃതം ആക്കുന്ന സാടിസവും ഇവര്‍ പ്രകടിപ്പിക്കുന്നു. 'ചെട്ടി കുളങ്ങരെ ഭരണി നാളും', 'കസ്തൂരി മണക്കുന്നല്ലോ കാറ്റേ' യും സിനിമയില്‍ ആക്കി അവയെ നശിപ്പിച്ചില്ലേ നമ്മുടെ പ്രതിഭാ ശാലികള്‍ ആയ ഗാന ഗന്ധര്‍വന്മാര്‍.

 ഗാനങ്ങളിലും ഉണ്ട് മോഷണം. പ്രിയദര്‍ശന്റെ  പുതിയ അറബിക്കഥ സിനിമയിലെ പാട്ട്  മോഷണം ആണെന്ന് ഗായകന്‍ എം.ജി . ശ്രീകുമാര്‍
സമ്മതി ച്ചിട്ടുണ്ട്. പാട്ട് മൊത്തം ആയി ആല്ല ഈണവും താളവും മാത്രം ആണ് അടിച്ചു മാറ്റിയത് എന്ന് അദ്ദേഹം പറയുന്നു. നല്ല വാദം. പാട്ടിന്റെ പദം കൂടി അടിച്ചു മാറ്റി ഇരുന്നു എങ്കില്‍ അത്  അറബി പാട്ട്  ആകുക ഇല്ലായിരുന്നോ ഗായക രത്നമേ? പഴയ 'അയാള്‍ കഥ എഴുതുകയാണ്  ' എന്ന സിനിമയിലെ അറബി പാട്ടും അടിച്ചു മാറ്റിയത് ആണെന്ന്  ശ്രീകുമാര്‍  പറയുന്നുണ്ട്.

അഭിനയത്തിന്റെ കാര്യത്തിലും  സ്ഥിതി തഥൈവ. ഒന്നാമത് അഭിനയിക്കാന്‍ കഥയിലോ സിനിമയിലോ   ഒന്നും ഇല്ല. ഉണ്ടെങ്കില്‍ തന്നെ അഭിനയിക്കാന്‍ നമ്മുടെ അഭിനേതാക്കള്‍ക്ക് കഴിയുന്നില്ല. മുഖത്ത് മാംസം കേറി നിറഞ്ഞു ഭാവാഭിനയം വരാത്ത, പ്രായാധിക്ക്യതാലും കൊഴുപ്പ് കൂടിയതിനാലും ശരീരം വഴങ്ങാത്ത നായകന്മാര്‍. എപ്പോഴും എന്തെങ്കിലും വിഡ്ഢിത്തം പറഞ്ഞു കോക്രി കാണിക്കുക ആണ് ഹാസ്സ്യാഭിനയം എന്ന് ധരിച്ച കോമടിക്കാര്‍, പൊങ്ങച്ചം കാട്ടുന്ന   മസിലുകാര്‍, ഇറക്കി വെട്ടിയ ബ്ലൌസിലും നഗ്നം ആയ തുടയിലും വയറിലും ആണ് അഭിനയം എന്ന് കരുതുന്ന നായികമാര്‍.  ഇതാണ് നമ്മുടെ മലയാള സിനിമയിലെ അഭിനയം.

ഇന്ന് ഒരു സിനിമയുടെ വിജയം നിശ്ചയിക്കുന്ന മാനദണ്ഡം അതിന്റെ കളക്ഷന്‍ ആയി മാറി കഴിഞ്ഞിരിക്കുന്നു. എത്ര കളക്റ്റ് ചെയ്തു എന്നതിനെ ആശ്രയിച്ചു ആണതിന്റെ വിജയം പറയുന്നത്. എത്ര കോടികള്‍  മുടക്കി , എത്ര കോടികള്‍ കിട്ടി, അതനുസരിച്ചാണ് അത് നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കുന്നത്. അങ്ങിനെ തിയേറ്റര്‍ കളക്ഷന്റെയും സാറ്റലൈറ്റ് കളക്ഷന്റെയും അടിസ്ഥാനത്തില്‍ സിനിമയുടെ മൂല്യം നിശ്ചയിക്കുന്ന ഈ ക്കാലത്ത് സന്തോഷ്‌ പണ്ടിറ്റിന്റെ ചിത്രം എങ്ങിനെ മോശമാകും? നിറഞ്ഞ തിയെറ്റരുകളില്‍   അല്ലെ അതിന്റെ പ്രദര്‍ശനം തുടരുന്നത്? കളക്ഷന്റെ അളവ് കോല്‍ വച്ച് സിനിമയുടെ നിലവാരം അളക്കുന്ന സിനിമാക്കാര്‍ക്ക്‌ എങ്ങിനെ പണ്ഡിറ്റ്‌ നെ  കുറ്റം പറയാനാകും? 

ജനങ്ങള്‍ക്ക്‌ ആവശ്യം ഉള്ളതാണ് തങ്ങള്‍ നല്‍കുന്നത് എന്ന വിചിത്ര വാദം ആണ് നിലവാരം കുറഞ്ഞ സിനിമ എടുക്കുന്നതിനെ സാധൂകരിക്കാന്‍ ഇന്നത്തെ സിനിമാക്കാര്‍ പറയുന്നത്. ജനങ്ങള്‍ കാണുന്നു എന്നതാണ് അവരുടെ വാദത്തെ ന്യായീകരിക്കാന്‍ അവര്‍ ചൂണ്ടി ക്കാട്ടുന്നത് . അപ്പോള്‍ സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ  സിനിമയും ധാരാളം ജനങ്ങള്‍ കണ്ടുവല്ലോ. തിയേറ്ററുകള്‍ നിറഞ്ഞു ഒഴുകുകയാണ്. അപ്പോള്‍ ജനങ്ങള്‍ക്ക്‌ ആവശ്യം ഉള്ളതല്ലേ സന്തോഷ്‌ പണ്ഡിറ്റ്‌  ഉം നല്‍കുന്നത്? 

പിന്നെ തിയേറ്ററില്‍ ജനം കൂകി വിളിക്കുന്നത്‌. മോഹന്‍ ലാലിന്റെതോ, മംമൂട്ടിയുടെതോ  തറപ്പടം ആയാലും ഇത് പോലെ കൂകി വിളിച്ചു ബഹളം ഉണ്ടാക്കാന്‍ അവരുടെ ഫാന്‍സ്‌ അസ്സോസ്സി യേഷന്‍ ജനങ്ങളെ സമ്മതിക്കുമോ? ഇല്ല. അടി കൊടുക്കും. അമ്മയുടെയും, ഫെഫ്കയുടെയും , exibitors  ന്റെയും മറ്റനേകം സംഘടനകളുടെയും, മാധ്യമങ്ങളുടെയും,നിരൂപകരുടെയും, സര്‍ക്കാരിന്റെയും   ചാനലുകളുടെയും,  എന്ന് വേണ്ട ജനങളുടെ ഒഴിച്ച് എല്ലാവരുടെയും സംരക്ഷണം ഉള്ളത് കൊണ്ടാണ് ഇന്നത്തെ സംവിധായകരും അഭിനേതാക്കളും എന്തെല്ലാം കോപ്പിരാട്ടികള്‍ കാണിച്ചാലും പരസ്യമായി തെറി വിളി കേള്‍ക്കാതെ രക്ഷപ്പെടുന്നത്.  

ജനം മതി മറന്ന് ഇഷ്ടം പോലെ തെറി പറഞ്ഞു ആഹ്ലാദിക്കുന്നു. അവരുടെ frustration , നിരാശ, ദ്വേഷ്യം, സങ്കടം എന്നിവയാണ് പ്രകടിപ്പിക്കുന്നത്. സന്തോഷ്‌ പണ്ടിറ്റിനു മാത്രം ആയുള്ള തല്ല ഈ തെറി വിളിയും കൂക്കി വിളിയും. അത് ഇന്നത്തെ സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കും ഉള്ളതാണ്. അവസരം കിട്ടിയപ്പോള്‍ ജനങ്ങള്‍ അത് വിനിയോഗിച്ചു എന്ന് മാത്രം. സന്തോഷ്‌ പണ്ഡിറ്റ്‌  ഒരു നിമിത്തം ആയി. അത്ര മാത്രം. 

ഈ സിനിമ എന്നത് സാധാരണക്കാര്‍ക്ക് അപ്രാപ്യം ആയ ഒരു മേഖല ആണെന്നും കോടിക്കണക്കിനു രൂപ മുതല്‍ മുടക്കേണ്ട താണെന്നും ഒരു ധാരണ ആണ്  ഇന്ന് വരെ നമ്മളില്‍ സിനിമാക്കാര്‍ ഉണ്ടാകിയിരുന്നത് . അതാണ്‌ പണ്ടിട്റ്റ് ഇവിടെ തിരുത്തി ക്കുറിച്ചത്. അത് പോലെ  കഥ, തിരക്കഥ, സംഭാഷണം, ഫോട്ടോ ഗ്രാഫി, എഡിറ്റിംഗ് ,മേക്കപ്പ്, കോറിയോഗ്രാഫി,സംവിധാനം  എന്നിവ എല്ലാം  വലിയ സാങ്കേതിക വിദഗ്ധര്‍ കൈ കാര്യം ചെയ്യേണ്ട വ    ആണെന്നും വളരെ സങ്കീര്‍ണം ആണെന്നും, വളരെ പണച്ചിലവു ഉള്ളത് ആണെന്നും സിനിമാക്കാര്‍ ഇന്നലെ വരെ ജനങ്ങളെ തെറ്റി ധരിപ്പിച്ചു വച്ചിരുന്നു. ആ വലിയ നുണയാണ് സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ  സിനിമയിലൂടെ പൊളിഞ്ഞു വീണത്‌. 

അതാണ്‌ ഇന്നത്തെ സിനിമാക്കാരെ പരിഭ്രാന്തിയില്‍ ആക്കിയത് . തങ്ങളുടെ  ആധിപത്യം തകരുമോ എന്ന ഭയം. ഇന്നലെ വരെ ജനങ്ങളെ കബളിപ്പിച്ച്‌ പണം ഉണ്ടാക്കിയിരുന്ന വഴി അടയുമോ എന്ന ഭയം. ബാബുരാജ് എന്ന സിനിമാ നടന്‍ ഇത് തുറന്നു പറയുകയും ചെയ്തുവല്ലോ. മനോരമ ചാനലില്‍ സന്തോഷ്‌ പണ്ഡിറ്റ്‌ നെ  ആക്രമിക്കുന്ന പരിപാടിയില്‍ പുള്ളി പറയുക ആണ് "ഒന്ന്  പച്ച പിടിച്ചു വരുന്നതെ ഉള്ളൂ, രക്ഷ പെട്ടോട്ടെ" എന്ന്. ഇനി അഞ്ചും പത്തും ലക്ഷങ്ങളും ആയി പലരും വരും, നല്ല സിനിമകളും ആയി.  അങ്ങിനെ എങ്കില്‍  കോടികളുടെ സിനിമകളുടെ അന്ത്യം ആയ്രിക്കും അത്. സിനിമയും ആയി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം  തങ്ങളെ 'പണ്ഡിറ്റ്‌ സിനിമ syndrome ' ബാധിക്കും എന്നൂല്ല ഭയം ആണ്. മാധ്യമങ്ങള്‍ക്ക് കോടികളുടെ പരസ്യങ്ങള്‍ കിട്ടുകില്ല എന്ന ഭയവും. ഇതാണ് സന്തോഷ്‌ പണ്ഡിറ്റ്‌ നെ  ആക്രമിക്കാന്‍ സിനിമ-മാധ്യമ ലോകത്തെ പ്രേരിപ്പിക്കുന്ന ഘടകം. 

കള്ളപ്പണക്കാരുടെ  കൈപ്പിടിയില്‍ ആണ് ഇന്ന് സിനിമ. നമ്മുടെ സൂപ്പര്‍ സ്ടാറുകള്‍ ആയ മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്റെയും വീടും സ്ഥാപനങ്ങളും ഇന്‍കം tax കാര്‍ raid ചെയ്തു. എത്ര നികുതി വെട്ടിച്ചു എന്നത് പരമ രഹസ്യം. Income Tax  Department ഉം നമ്മുടെ താരങ്ങളും ഒന്നും മിണ്ടുന്നില്ല. കുറെ പണക്കാരുടെ ആധിപത്യം ആണ് മലയാള സിനിമയില്‍. അവര്‍ സൌകര്യത്തിനായി കുറെ പേപ്പര്‍  സംഘടനകളെ ഉണ്ടാക്കി വച്ചിട്ടുണ്ട് . ഈ മാഫിയ സംഘം വിചാരിക്കുനതിനു അപ്പുറം സിനിമാ രംഗത്ത് ഒന്നും നടക്കുകില്ല. ചെക്ക് കേസ് കളില്‍ പ്പെട്ട എത്രയോ അഭിനേതാക്കള്‍ ഉണ്ട്. പെണ്‍ വാണിഭത്തില്‍പ്പെട്ടവര്‍ ഉണ്ട്.  പക്ഷെ ഈ സംഘത്തില്‍ ആയതിനാല്‍ അവര്‍ രക്ഷപ്പെടുന്നു. തിലകനെ അഭിനയിപ്പിക്കരുത് എന്ന് ഇവര്‍ പറഞ്ഞു. അടുത്ത കാലത്ത് നിത്യാ മേനോന്‍ എന്ന നടിയെ സിനിമയില്‍ നിന്നും ban ചെയ്തു. ചില നിര്‍മാതാക്കളും സംവിധായകരും ചെന്നപ്പോള്‍ അവര്‍ എണീറ്റ്‌ മുണ്ടഴിച്ചിട്ടു ( സാരി?) ബഹുമാനിച്ചില്ലത്രേ! അതാണ്‌ കാരണം. ഇതാണ് നമ്മുടെ സിനിമാ ലോകം. പഞ്ച പുച്ഛം അടക്കി ഒച്ചാനിച്ചു നില്‍ക്കുന്നവര്‍ക്കും ഏറാന്‍ മൂളികള്‍ക്കും മാത്രമേ നില നില്‍പ്പുള്ളൂ. അങ്ങിനെ ഒരു അന്തരീക്ഷത്തിലേക്ക് ആണ് ഇവരെ ഒന്നും വക വക്കാതെ സന്തോഷ്‌ പണ്ഡിറ്റ്‌  സിനിമ എടുത്തു. അതാണ്‌  ഈ ഫ്യൂടല്‍ പ്രഭുക്കളെ പ്രകോപിച്ചത്. 

ഇന്നത്തെ സിനിമയെ പ്രോത്സാഹിപ്പിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ തല്‍പ്പരര്‍ ആണ്. അടുത്തിടെ ഏഷ്യാനെറ്റ്‌ ചാനലില്‍ വന്ന പ്രിയ ദര്‍ശനും ആയി അദേഹത്തിന്റെ ഒരു സുഹൃത്ത് നടത്തിയ ഇന്റര്‍വ്യൂ ഉദാഹരം ആണ്.  Intellucutual ആയ ഒരു സംവിധായകനില്‍ നിന്നും  പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ വരാത്തത് കൊണ്ടു  വരേണ്ട കാര്യങ്ങള്‍ സൌകര്യ പൂര്‍വ്വം ഇന്റര്‍വ്യൂ ചെയ്യുന്ന ആള്‍ സ്വയം പറഞ്ഞു ആളെ പുകഴ്ത്തുന്ന, ജനങ്ങളെ വിഡ്ഢി കള്‍ ആക്കുന്ന ഒരു രീതി.  പ്രിയ ദര്‍ശന്റെ 'ചിത്രം' എന്ന സിനിമ മറ്റെതിന്റെയോ കോപ്പി ആണെന്ന് ഏതോ മലയാളി പത്ര പ്രവര്‍ത്തകന്‍ ബോംബെ പത്രത്തില്‍ എഴുതി. മണ്ടന്‍, വിഡ്ഢി ആയ പത്രക്കാരന്‍ എന്നാണ് ദ്വെഷ്യത്തോട് കൂടി പ്രിയദര്‍ശന്‍ പറഞ്ഞത്. സന്തോഷ്‌ പണ്ഡിറ്റ്‌ ചാനലുകളില്‍ ചൂടായതിന്റെ മറ്റൊരു പതിപ്പ്. മലയാളികള്‍ ആണ് തനിക്കെതിരെ നില്‍ക്കുന്നത് എന്നും മുംബൈ മുഴുവന്‍ തന്റെ കൂടെയാണെന്നും പ്രിയ ദര്‍ശന്‍ തട്ടി വിടുന്നു. മുംബൈ ക്കാര്‍  ഇങ്ങോരെ എന്ത് മൈന്‍ഡ് ചെയ്യാന്‍? കൂടാതെ ഈ മോഷണപ്പടം മുഴുവന്‍ മലയാളികള്‍ അല്ലെ കാണേണ്ടി വന്നത്?

ഒരു സംഭവം പറയാം. അടുത്തിടെ, പണ്ഡിറ്റ്‌ ന്റെ സിനിമാ വരുന്നതിനും അല്‍പ്പം മുന്‍പ്. ഞങ്ങളുടെ  സംഗീത നാട്യ കല വിദ്യാലയത്തിനെ പ്പറ്റി ഒരു ഡോകുമെന്ററി തയാരാക്കി ത്തരാം എന്ന ഓഫറും ആയി  ഒരു  ചെറുപ്പക്കാരന്‍ വന്നു. രവി കുമാര്‍. ആദ്യമായാണ്‌ ഡോകുമെന്ററി ഉണ്ടാക്കുന്നത്  എന്നും പറഞ്ഞു. ആ ചെറുപ്പക്കാരന്റെ ആത്മ വിശ്വാസവും ആത്മാര്‍ഥതയും കണ്ടപ്പോള്‍ അയാള്‍ക്കത് ചെയ്യാന്‍ കഴിയും എന്ന് തോന്നി. ഐഡിയകള്‍ ചര്‍ച്ച ചെയ്തു. script ഉം narration ഉം കൊടുത്തു. അയാള്‍ ഒരു പ്രൊഫഷണല്‍ കാമറ മാനെ സംഘടിപ്പിച്ചു. ഷൂട്ട്‌ ചെയ്തു, ടബ്ബ്  ചെയ്തു. എഡിറ്റ്‌ ചെയ്തു. എല്ലാം പ്രോഫഷനലുകളുടെ സഹായത്തോടെ. ഏതായാലും നല്ല ഒരു ഡോകുമെന്ററി പിറവി എടുത്തു. 

ഇങ്ങിനെ എത്ര എത്ര കഴിവുള്ള കലാകാരന്മാര്‍ മലയാളത്തില്‍ ഉണ്ട്. കഥ എഴുതാന്‍, പാട്ടെഴുതാന്‍, സംഗീതം നല്‍കാന്‍, പാടാന്‍, അഭിനയിക്കാന്‍, കാമറ കൈകാര്യം ചെയ്യാന്‍ , സംവിധാനം ചെയ്യാന്‍ അങ്ങിനെ ഓരോ രംഗത്തും ശരിക്കും ടാലെന്റ്റ്‌ ഉള്ള അനേകം പേരുണ്ട്. ചെലവ് കുറച്ചു വളരെ പ്രൊഫഷണല്‍ ആയി നല്ല സിനിമ എടുക്കാന്‍ അവര്‍ക്ക് കഴിയും. കുറഞ്ഞ ചിലവില്‍ നല്ല സിനിമ.

അതിന്റെ ഒരു trend setter  ആണ് സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ സിനിമ.

2011, നവംബർ 24, വ്യാഴാഴ്‌ച

Liquor Policy

All of a sudden Kerala Government changed its stand in the liquor policy. All along people were arguing for stopping new bars and for taking steps to reduce liquor consumption in the State but they ignored it ruthlessly.Thousands of crores of rupees are spent on liquor by the Keralites every year  and people are distressed about the attitude of authorities in promoting liquor sale.

Now see how much love they have for people and are concerned about their health and the danger of liquor consumption.

Everybody knows it is because of the impending bye election. It once again shows that people’s voice matters only during elections. Here the demand for Right to Call back becomes necessary. So people should utilise this opportunity and get assurance that no more bars and liquor shops allowed in their tenure and restrict timings to 8 hours a day 11 am to 3 and 7 pm to 11.