2016, നവംബർ 7, തിങ്കളാഴ്‌ച

NDTV വിലക്ക്





The right to freedom of speech and expression would be

 “totally wrong and unacceptable in such a situation,” the Bench said: “Freedom of expression, like all other freedoms under Article 19, is subject to reasonable restrictions. An action tending to violate another person’s right to life guaranteed under Article 21 or putting the national security in jeopardy can never be justified by taking the plea of freedom of speech and expression.”
"അഭിപ്രായ സ്വാതന്ത്ര്യം  ആർട്ടിക്കിൾ 19 ൽ പറഞ്ഞിരിക്കുന്ന മറ്റു സ്വാതന്ത്ര്യങ്ങളെ പ്പോലെ സാമാന്യ നിയന്ത്രണങ്ങൾക്ക് വിധേയമാണ്.   അഭിപ്രായ സ്വാതന്ത്ര്യം എന്ന വാദം ഉന്നയിച്ചു  ആർട്ടിക്കിൾ 21 ഉറപ്പു നൽകിയിട്ടുള്ള ജീവിക്കാനുള്ള മറ്റൊരാളുടെ അവകാശത്തിൽ കൈ കടത്തുകയോ രാജ്യത്തിന്റെ സുരക്ഷയെ തകിടം മറിക്കുന്നത് ആയോ ഉള്ള പ്രവൃത്തിയെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല."

2012 ആഗസ്റ്റ് 29 നു സുപ്രീം കോടതി പ്രഖ്യാപിച്ച വിധിയുടെ ഭാഗമാണിത്. ജസ്റ്റീസുമാരായ അഫ്താബ് അലം, സി.കെ. പ്രസാദ് എന്നിവർ മുബൈ ഭീകരാക്രമണത്തിൽ അജ്മൽ കസബിന്റെ വധശിക്ഷ ശരി വച്ച് കൊണ്ടുള്ള വിധിയിലാണ് ഇങ്ങിനെ പറഞ്ഞത്.  മുംബൈ ആക്രമണത്തിന്റെ ദൃശ്യങ്ങൾ തത്സമയം പ്രക്ഷേപണം ചെയ്ത മാധ്യമങ്ങളുടെ പ്രവർത്തിയെ ആണ് കോടതി രൂക്ഷമായി വിമർശിച്ചത്. ചാനലുകളുടെ സംപ്രേക്ഷണം പാകിസ്ഥാനെ സഹായിക്കുക ആണുണ്ടായത്.


 “The shots and visuals could have been shown after all the terrorists were neutralised and the security operations were over. But, in that case, the TV programmes would not have had the same shrill, scintillating and chilling effect and would not have shot up the TRP ratings of the channels. It must, therefore, be held that by covering live the terrorists’ attack on Mumbai in the way it was done, the Indian TV channels were not serving any national interest or social cause. On the contrary, they were acting in their own commercial interests, putting the national security in jeopardy. It is in such extreme cases that the credibility of an institution is tested. The coverage of the Mumbai terror attack by the mainstream electronic media has done much harm to the argument that any regulatory mechanism for the media must come only from within.”

രാജ്യ താൽപ്പര്യങ്ങളെ ബലീ കഴിച്ചു കൊണ്ട് TRP റേറ്റിങ്ങിനുള്ള മത്സരമായിരുന്നു ചാനലുകൾ നടത്തിയത്  എന്നാണു സുപ്രീം കോടതി പറഞ്ഞത്. 

 NDTV ക്കു കേന്ദ്ര സർക്കാർ ഒരു ദിവസത്തേയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് തെറ്റാണെന്ന് ഇതേ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞാണ് ചാനലുകളും  ചില രാഷ്ട്രീയ കക്ഷികളും കരയുന്നത്.  പഞ്ചാബിലെ പത്താൻകോട്ട് ഭീകരാക്രമണം നടക്കുമ്പോൾ  തന്ത്ര പ്രധാന  വിവരങ്ങൾ  പ്രക്ഷേപണം ചെയ്യുന്നുണ്ടായിരുന്നു. മുംബൈ കേസിലേതു പോലെ ഭീകരർക്കും അവരെ നിയന്ത്രിക്കുന്ന പാകിസ്ഥാനും ഈ വിവരങ്ങൾ ആക്രമണത്തിന് ഉപയോഗ യോഗ്യമാകും.

ജനുവരി 4 ന് NDTV  പറഞ്ഞത് “two terrorists are alive, and there is a weapons depot near where they are. The soldiers, the National Security Guard officers, who are exchanging fire with the terrorists, are concerned that if the terrorists reach the weapons depot, it will be difficult to eliminate them”.

ഭീകരർക്ക്  ഇനി അങ്ങിനെ ഒരു വിവരം കിട്ടിയിട്ടിലായിരുന്നുവെങ്കിൽ അത് നമ്മുടെ NDTV  അത് കൊടുക്കുകയായിരുന്നു. ഇതൊക്കെ തീവ്രവാദികളെ സഹായിക്കുന്ന നിലപാടുകൾ ആണ്. ഒരു ആക്രമണം നടക്കുമ്പോൾ ഭാരതീയർ ആകെ ഒറ്റക്കെട്ടായി നിൽക്കുന്നതിനു പകരം ഭീകരരെ സഹായിക്കുന്ന നിലപാടാണ് കുറച്ചു പേരെങ്കിലും എടുക്കുന്നത് എന്നത് ദുഃഖകരമാണ്.രാജ്യ ദ്രോഹവുമാണ്. 

കേരള പത്ര പ്രവർത്തക യൂണിയനും ഇതിനെതിരെ കേസ് പോയിട്ടുണ്ട്. അല്ലെങ്കിലും കേരളത്തിലെ പ്രത്ര പ്രവർത്തകർ എല്ലാറ്റിലും മുന്നിലാണല്ലോ. സർക്കാർ ഗ്രാന്റ് കിട്ടുന്ന തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ ബാർ തുടങ്ങാനും വെള്ളമടിക്കാനും ഒക്കെ മുൻപന്തിയിലാണ് അവർ.

ചാനലുകൾ ആയാലും പത്രങ്ങൾ ആയാലും പരിധി വിടരുത്.മലയാളം ചാനലുകളിലും നമ്മൾ കാണാറുണ്ടല്ലോ. 20 ഇന്ത്യൻ സൈനികരെ കൊന്നിട്ട് നമ്മുടെ സൈന്യം ഒരു നാടകം നടത്തുകയായിരുന്നു എന്ന് വരെ മാതൃഭൂമി ചാനൽ പറഞ്ഞില്ലേ?

സുപ്രീം കോടതി ആ വിധിയിൽ മറ്റൊരു പ്രധാന കാര്യം കൂടി പറയുകയുണ്ടായി. 

" മാധ്യമങ്ങളുടെ നിയന്ത്രണ സംവിധാനം മാധ്യങ്ങൾ സ്വയം ചെയ്യേണ്ടത് മാത്രമാണ് എന്ന വാദത്തിന് ദോഷകരമായി വന്നിരിക്കുകയാണ് മുംബൈ ഭീകരാക്രമണം ചാനലുകൾ പ്രദർശിപ്പിച്ച രീതി." 

 അതായത് മാധ്യമങ്ങൾ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ സർക്കാർ നിയന്ത്രണം കൊണ്ട് വരേണ്ടി വരും. അതാണ് പത്താൻകോട്ട് ലൈവ് ടെലികാസ്റ്റിൽ NDTV ക്കു സംഭവിച്ചത്. ഇനിയെങ്കിലും  സർക്കാർ കർശനമായി  നിയന്ത്രണം നടപ്പാക്കുക തന്നെ വേണം. പത്ര സ്വാതന്ത്ര്യതേക്കാൾ വലുതാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം എന്ന് നാം മനസ്സിലാക്കണം. ഇത്തരം കാര്യങ്ങളെ രാജ്യദ്രോഹമായി ആണ് കാണേണ്ടത്.

4 അഭിപ്രായങ്ങൾ:

  1. മോദി ഭരിക്കുമ്പോൾ മാത്രമേ ഇവറ്റകൾക്ക്‌ ഇത്ര കുരയുണ്ടാകൂ.ഇനി വരുന്ന പതിനഞ്ച്‌ വർഷത്തേയ്ക്കെങ്കിലും ഈ കുര തുടർന്നുകൊണ്ടേയിരിക്കും.

    മറുപടിഇല്ലാതാക്കൂ
  2. പത്ര സ്വാതന്ത്ര്യതേക്കാൾ വലുതാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം എന്ന് നാം മനസ്സിലാക്കണം.ശരിയാണ്. എന്നാലും എഴുതാനുള്ള സ്വാതന്ത്രം പലസ്ഥലങ്ങളിലും ഹനിക്കപ്പെടുന്നത് നാം കാണാതെ പോകരുത്.

    മറുപടിഇല്ലാതാക്കൂ
  3. മറ്റൊരാളുടെ അവകാശത്തിൽ
    കൈ കടത്തുകയോ രാജ്യത്തിന്റെ
    സുരക്ഷയെ തകിടം മറിക്കുന്നത് ആയോ
    ഉള്ള പ്രവൃത്തിയെ ഒരിക്കലും ന്യായീകരിക്കാൻ
    കഴിയില്ല ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പക്ഷെ ഇവിടെ എല്ലാം രാഷ്ട്രീയം അല്ലെ മുരളീ

      ഇല്ലാതാക്കൂ