2017, ഫെബ്രുവരി 18, ശനിയാഴ്‌ച

വരേണ്യ പീഡനം

മലയാള സിനിമാ നടിയെ പീഡിപ്പിച്ചത് ഇന്നലെ രാത്രി. സംസ്കാര സമ്പന്നരെന്ന് അവകാശപ്പെടുന്ന കേരള ജനതയ്ക്കു  ഒരു അപമാനം കൂടി. അപമാനമോ? നാണമില്ലാത്തവന്റെ ആസനത്തിൽ ഒരു ആല് കുരുത്താൽ അതും ഒരു തണല് എന്ന് കരുതുന്ന നമുക്കോ അപമാനം?

 നെഹ്‌റു കോളേജിൽ മരണപ്പെട്ട ജിഷ്ണുവിന്റെ വീട്ടിൽ ഒന്ന് പോകാൻ, ബന്ധുക്കളെ ഒന്ന് ആശ്വസിപ്പിക്കാൻ സമയമില്ലാത്ത മുഖ്യ മന്ത്രി  പെട്ടെന്ന് ഇവിടെ കാര്യങ്ങൾ ശരിയാക്കി.  'അത് ഞാനറിഞ്ഞില്ല' എന്ന് സാധാരണ എല്ലാക്കാര്യങ്ങളിലും പറയുന്ന മുഖ്യ മന്ത്രി അങ്ങ് ഡൽഹിയിൽ ആയിരുന്നിട്ടു പോലും വിവരം  ''അറിഞ്ഞത്'' വളരെ നന്നായി. ജിഷ്ണുവിന്റെ അമ്മയെ  ഫോണിൽ പോലും വിളിക്കാത്ത മുഖ്യ മന്ത്രി, സംവിധായകൻ ലാലിനെ വിളിച്ചു സംസാരിക്കുന്നു. എന്തൊരു ശുഷ്ക്കാന്തി.രാത്രിയിൽ തന്നെ ഡെപ്യൂട്ടി കമ്മീഷണർ എത്തുന്നു, അസിസ്റ്റന്റ് കമ്മീഷണർ എത്തുന്നു ഇരയെ കാണുന്നു.  ശാസ്ത്രീയ അന്വേഷണം എന്ന് ഡി.ജി.പി. എന്തൊരു ശുഷ്ക്കാന്തി. ജിഷ്ണുവിന്റെ മരണം നടന്ന മുറി പൂട്ടി താക്കോൽ കൊലപാതകികളെ ഏൽപ്പിച്ച പോലീസ് ആണ് ഇത്. കോളേജ് മുറിയിൽ കണ്ട ചോരക്കറ സാമ്പിൾ എടുക്കാൻ ഒരു മാസം താമസിച്ച പോലീസ് ആണിത്. 

4 മാസം മുൻപ് സെപ്റ്റംബറിൽ സീപോർട്ട് -എയർപോർട്ട് റോഡിൽ വച്ച് അശ്വിനി എന്ന പെൺകുട്ടിയെയും കൂട്ടുകാരനെയും പട്ടാപ്പകൽ ഒരു കാറിൽ വന്ന രണ്ടു പേർ ആക്രമിക്കുകയുംപെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. കേസ് എങ്ങുമെത്തിയിട്ടില്ല.

ഇക്കഴിഞ്ഞ ഡിസംബറിൽ ഒരു വനിതാ പ്രത്ര പ്രവർത്തകയെയും സഹോദരനെയും ഒരു കൂട്ടം ആൾക്കാർ കോഴിക്കോട് വച്ച്  ചോദ്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്തു. പോലീസിൽ പറഞ്ഞിട്ടും ഇത് വരെ ഒന്നും സംഭവിച്ചിട്ടില്ല.


ഇവിടെ നടിയെ ആക്രമിച്ച കേസിൽ രായ്ക്കു രാമാനം മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു. കാര്യങ്ങൾ വേഗത്തിൽ നടന്നു.വളരെ നല്ലത്. ഇങ്ങിനെ തന്നെ വേണം. ഇനി ശിക്ഷ കൂടി വേഗത്തിൽ നടപ്പാക്കി കിട്ടണം.സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കും എന്ന് മുഖ്യ മന്ത്രി പറഞ്ഞു.അന്വേഷണം ഊർജ്ജിതമാക്കിയെന്നു ഡി.ജി.പി. അന്വേഷണത്തിൽ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കും എന്നും ബെഹ്‌റ.

ഐ.ജി. വിജയനോട്  സംവിധായകൻ ലാൽ ഫോണിൽ സംഭവം പറയുന്നു. ഡെപ്യുട്ടി കമ്മീഷണർ യതീഷ് ചന്ദ്ര, അസിസ്റ്റന്റ് കമ്മീഷണർ എം.ബിനോയ് എന്നിവർ രാത്രി പന്ത്രണ്ടിന് വീട്ടിലെത്തി ഇരയോട് സംസാരിക്കുന്നു.
സംഭവത്തെ കുറിച്ച്  മുഖ്യ മന്ത്രി അടക്കമുള്ളവർ വിളിച്ചിരുന്നു എന്ന് സംവിധായകൻ ലാൽ.

ഇതൊക്കെ വളരെ നല്ല സ്റ്റെപ്പുകൾ. പക്ഷെ ആളും തരവും നോക്കി മാത്രം ആകരുത് നീതി പിണറായി സഖാവേ. രാഷ്ട്രീയക്കാരുടെ താൽപ്പര്യം നോക്കിയാകരുത് നീതി കേരളാ പോലീസെ. 

6 അഭിപ്രായങ്ങൾ:

  1. നടന്തു വന്താ കാപ്പി കുടി; കാറിലു വന്താ കഞ്ചി കുടി!

    മറുപടിഇല്ലാതാക്കൂ
  2. എന്തൊക്കെയാണ് നടക്കുന്നതെന്നൊരു എത്തും പിടിയുമില്ലല്ലോ...

    മറുപടിഇല്ലാതാക്കൂ
  3. രക്ഷിക്കേണ്ടവർ സ്വന്തം
    കക്ഷികളെ ഒരു പരുക്കും
    കൂടാതെ രക്ഷിക്കും ...നോക്കിക്കോ

    മറുപടിഇല്ലാതാക്കൂ