2017, ഡിസംബർ 28, വ്യാഴാഴ്‌ച

കുറ്റസമ്മതം.

22  വർഷങ്ങൾക്കു ശേഷം ഒരു കുറ്റസമ്മതം. കരുണാകരനെ പുറത്താക്കാൻ കൂട്ടു നിൽക്കേണ്ടായിരുന്നു എന്ന് എംഎം ഹസൻ പറഞ്ഞിരിക്കുന്നു. അന്ന് ആന്റണി പറഞ്ഞതാണ് തന്നോടും ഉമ്മൻ ചാണ്ടിയോടും. കരുണാകരനെ തള്ളി താഴെയിടല്ലേ എന്ന്.  ഇത്രയും നാൾ മനസ്സിൽ കൊണ്ട് നടന്നിരുന്ന ഭാരം ഇറക്കി വച്ച് ആശ്വസിക്കാൻ ചെയ്തത് എന്നൊന്നും കരുതണ്ട. കാരണം അത്രയ്ക്ക് മനക്കട്ടി ഉളളവരാണീ രാഷ്ട്രീയക്കാർ. അവർക്കു മനഃസാക്ഷിക്കുത്തു എന്നൊരു സംഭവമേ ഇല്ല. മനസാക്ഷി ഉണ്ടെങ്കിലല്ലേ കുത്തു ഉണ്ടാകൂ. ഇവരുടെ ഇടയിൽ തൊഴുത്തിൽ കുത്തു മാത്രമാണുളളത്. അപ്പോൾ ഈ കുറ്റസമ്മതത്തിനു മറ്റു കാരണങ്ങൾ ആണുളളത്. ഇപ്പോൾ ഹസന് കെപിസിസി പ്രസിഡൻറ് ഒരു താൽക്കാലിക ചുമതല ആണ്. തമ്മിലടി കൊണ്ട്  തൽക്കാലം മാറാൻ വഴിയില്ല. എന്നാലും അതൊന്നു ഉറപ്പിക്കുക.    അത് മാത്രമല്ല. രാഹുൽ ഗാന്ധി പ്രസിഡന്റ് ആയി വന്ന സ്ഥിതിക്ക് വിഎം സുധീരനന്റെ വാക്കുകൾക്കു വില ഉണ്ടാകും. അങ്ങിനെയെങ്കിൽ ഈ വഴി അല്ലേ എളുപ്പം? . ആന്റണിയുടെയും സുധീരന്റേയും ഗു ഡ് ബുക്സിൽ ആവുക. കസേര നില നിർത്തുന്നതോടൊപ്പം അധികാരം കളിക്കുക.  ഇതാണ് ഹസന്റെ ബുദ്ധി.





അന്ന് കരുണാകരനെ ഒതുക്കാൻ ചാണ്ടിക്ക് കൂട്ടു നിന്നെങ്കിൽ ഇന്ന് അതെ ചാണ്ടിയെ ഒതുക്കാൻ ....


2 അഭിപ്രായങ്ങൾ:

  1. ആന്റണിയുടെയും സുധീരന്റേയും
    ഗുഡ് ബുക്സിൽ ആവുക. കസേര നില
    നിർത്തുന്നതോടൊപ്പം അധികാരം കളിക്കുക.
    ഇതാണ് ഹസന്റെ ബുദ്ധി...

    മറുപടിഇല്ലാതാക്കൂ