2018, നവംബർ 10, ശനിയാഴ്‌ച

നവംബർ 10 ന്റെ ബ്ലോഗ്



കേരള പുനർനിർമാണം.

പ്രളയത്തിന്റെ ദുരന്ത ഭൂമിയിൽ ആണ് നാമിന്ന്.സർവം സഹയായ പ്രകൃതി രൗദ്രയായി സംഹാര താണ്ഡവമാടി.  ഉരുൾ പൊട്ടലിന്റെ ആഘാതത്തിൽ കുന്നുകൾ ഇടിഞ്ഞു പാറകളും കല്ലും മണ്ണും  താഴ്വാരങ്ങളി ലേയ്ക്കു  വലിച്ചെറിയപ്പെട്ടു. മലവെള്ളപ്പാച്ചിലിൽ പുഴകൾ കരകവിഞ്ഞൊഴുകി  നാടും നഗരവും മുങ്ങി. വീടുകൾ തകർന്നു വീണു, മരങ്ങൾ കട പുഴകി.  തകർത്തു പെയ്യുന്ന മഴ. എങ്ങും ജലം മാത്രം.പ്രകൃതി രമണീയ മായ കേരളത്തിന്റെ  അവസ്ഥയാണിത്. നൂറു കണക്കിനാളു കൾ മരിച്ചു. പതിനായിരക്കണക്കിന് ആളുകൾക്കു വീട് നഷ്ട്ടപ്പെട്ടു. ലക്ഷക്കണക്കിന് പക്ഷി മൃഗാദികൾ ചത്തൊടുങ്ങി. അനേകം ഏക്കറിലെ കൃഷി നശിച്ചു.  ഒരായുസിന്റെ സമ്പാദ്യം മുഴുവൻ നശിച്ചു ഒന്നുമില്ലാത്തവരായ പതിനായിരങ്ങൾ. ഇതാണ് പ്രളയ ത്തിന്റെ ബാക്കി പത്രം.പ്രളയ ദുരന്തങ്ങളെ നേരിടുന്നതിൽ അനിതരസാധരണ മായ ഐക്യവും നിശ്ചയ ദാർഢ്യവും സാമാന്യ ബോധവും ഉത്തരവാദിത്വവും സ്നേഹവും കാണിച്ചവരാണ് മലയാളികൾ .എല്ലാവരും ഒത്തൊരുമയോടെ കൈ മെയ് മറന്നു ദുരന്ത നിവാര ണ പ്രവർത്തങ്ങളിൽ വ്യാപൃതരായി. കര, നാവിക, വായു സേനകൾ  പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. മൽസ്യ തൊഴിലാളികൾ അവരുടെ വള്ളങ്ങളുമായി വന്നു രക്ഷാ പ്രവർത്തന ത്തിൽ സ്തുത്യർഹമായ പങ്കു വഹിച്ചു. പോലീസ്, ഫയർ ഫോഴ്സ്‍, റവന്യു  തുടങ്ങി സർക്കാരിന്റെ എല്ലാ വിഭാഗങ്ങളും  ഒത്തൊരുമയോടെ പ്രവർ ത്തിച്ചു. ഓരോന്നും പ്രത്യേകം പറയേണ്ട, എല്ലാവരുടെയും ഒരേ മനസ്സോടെ ഒരേ ലക്ഷ്യത്തോടെ കൂട്ടായുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് ദുരന്തത്തിന്റെ വ്യാപ്തി വലിയൊരളവു വരെ കുറയ്ക്കാൻ കഴിഞ്ഞത്. 

അതിന്റെ ബഹുമതി ഒരാൾക്കോ ഭരണകൂടത്തിനോ നൽകുന്നത് മറ്റുള്ളവരോട് ചെയ്യുന്ന നന്ദികേട്  മാത്രമായിരിക്കും. സൈന്യം വന്നാൽ ബലാത്സംഗം ചെയ്യും എന്ന് പറഞ്ഞ പാർട്ടി സെക്രട്ടറിയും, യന്ത്രത്തോക്കു കൊണ്ട് വെടിവയ്ക്കാൻ മാത്രമേ സൈന്യത്തിന് കഴിവുള്ളൂ എന്ന് പറഞ്ഞ മന്ത്രിയും, പ്രളയ സമയത്ത്  ജർമനിയിൽ ടൂർ പോയ  മന്ത്രിയും ഇരിക്കുന്ന ഭരണ നേതൃത്വത്തിനു ഫലപ്രദമായി ചെയ്യാൻ കഴിയില്ല എന്ന് ഏവർക്കും അറിയാമല്ലോ. മുഖ്യ മന്ത്രിക്ക് ഇതിന്റെ പൂർണ  ബഹുമതി ചാർത്തിക്കൊടുക്കാൻ ഉപജാപ വൃന്ദം പരിശ്രമിക്കുന്നുണ്ട്. കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ. മുഖ്യ മന്ത്രി പറഞ്ഞിട്ടാണോ ജനങ്ങൾ മുഴുവൻ ഇതിൽ പങ്കെടുത്തത്?  അത്   ജനങ്ങളെ അവഹേളിക്കലാണ്.  ഒരേ ഒരു കാര്യം മാത്രമാണ്  ഉണ്ടായത്. ജനങ്ങളുടെ പങ്കാളിത്തം.  മറ്റാരെങ്കിലും ചെയ്യും അല്ലെങ്കിൽ ചെയ്യട്ടെ  എന്ന് നോക്കിയിരി ക്കാതെ, ആരും വിളിക്കാതെ സ്വയം മുന്നിട്ടിറങ്ങി രക്ഷാപ്രവർത്തനം നടത്തി ഒരു ചരിത്രം സൃഷ്ട്ടിച്ചു നമ്മൾ മലയാളികൾ.

പ്രളയ ശേഷം ചിത്രമാകെ മാറി. ജനം പല തട്ടിലായി. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന പണം ദുരിതാശ്വാസത്തിനു മാത്രമേ  ചിലവഴിക്കു എന്നൊരു ഉറപ്പു തരാൻ സർക്കാരിന് കഴിയാതെ പോയി. പണം കൊടുക്കാമെന്നു കരുതിയ പലരും പിന്മാറി. നിർബന്ധിത ശമ്പള പിരിവു തുടങ്ങിയതോടെ അവിടെയും ഉദ്യോഗസ്ഥരെ രണ്ടു തട്ടിലാക്കി. ഇതാണ് കേരളത്തിന്റെ പുനർനിർമാണം.


17 അഭിപ്രായങ്ങൾ:

  1. പ്രകൃതിയുടെ സംഹാര താണ്ഡവം കണ്ട് ഞെട്ടി പോയി. കഴിഞ്ഞ ആഴ്ച ആലപ്പുഴ പ്രളയബാധിത പ്രദേശത്ത് പോയിരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ആർക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ആ പ്രളയം. അതനുഭവിച്ചവർ ഒരിക്കലും മറക്കില്ല. പക്ഷെ മറ്റു ചിലർ അതൊക്കെ മറന്നോ എന്ന്‌ തോന്നിപ്പോകുന്നു ഇന്നത്തെ അവസ്ഥ കണ്ടിട്ട്...

    മറുപടിഇല്ലാതാക്കൂ
  3. എത്ര പെട്ടെന്നാണ് നമ്മള്‍ എല്ലാം മറന്നത്!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രകൃതിയിൽ കയ്യേറ്റം നമ്മൾ തുടർന്ന് കൊണ്ടേ ഇരിക്കുന്നു.

      ഇല്ലാതാക്കൂ
  4. നമ്മുടെ ബ്ലോഗിന്റെ നവോദ്ധാനം

    മറുപടിഇല്ലാതാക്കൂ
  5. കേരള പുനർനിർമ്മിതിയിൽ ഭീമമായ ശബളം പറ്റുന്നവരിൽ അധികം പേർക്കും അതിൽ താല്പര്യമില്ലെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. സാധാരണക്കാരും കൂലിപ്പണിക്കാരുമാണ് എന്തിനും തയ്യാറായി മുന്നോട്ടു വരുന്നത്. കാരണം അവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലല്ലൊ. കിട്ടാനുള്ളത് പുതിയൊരു ലോകവും....!

    മറുപടിഇല്ലാതാക്കൂ
  6. ബിപിൻ ഇവിടെ താങ്കൾ കുറിച്ചതിനോട് വിയോജിപ്പുണ്ട് . ചില മന്ത്രിമാർ അങ്ങനെ ആയിപ്പോയെങ്കിലും മുഖ്യ മന്ത്രിയുടെ സംയമനമായ നിലപാടിനെ താങ്കൾ ചെറുതായിക്കണ്ടത് ശരിയായില്ല ! ഞാനൊരു പാർട്ടിയിലും വിശ്വസിക്കുന്ന ആളല്ല എന്നാൽ ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തിൽ പിന്തിരിപ്പൻ മറുപക്ഷക്കാരുടെ പിന്തിരിപ്പൻ നയത്തെപ്പറ്റി ഒരു വാക്കുപോലും പറയാതെ മുഖ്യ മന്ത്രിയെയും കൂട്ടരേയും മാത്രം ആക്ഷേപിച്ചുള്ള ഈ
    കുറിപ്പിനോടുള്ള വിയോജിപ്പു രേഖപ്പെടുതുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. 1. പണം ചോദിക്കുന്നതിനു പകരം ആജ്ഞാപിച്ചു.'' ശമ്പളം തരണം. അല്ലെങ്കിൽ വിസമ്മത പത്രം തരണം". വിസമ്മത പത്രം എന്നൊരു സാധനം ലോകത്തു എവിടെയെങ്കിലും കേട്ട് കേൾവി ഉണ്ടോ? ജോലി ചെയ്ത ശമ്പളം നിർബന്ധിതമായി പിരിക്കാൻ മുഖ്യ മന്ത്രിയ്ക്ക് ( ആർക്കും) അധികാരം ഉണ്ടോ? പണം കൊടുക്കാത്തവരുടെ പേര് പ്രസിദ്ധീകരിച്ചു അവരെ ആക്ഷേപിച്ചു, അവരെ സ്ഥലം മാറ്റി. ഇതൊക്കെ ഏതെങ്കിലും ജനാധിപത്യ വ്യവസ്ഥയിൽ കാണുമോ? ഭരണ ഘടന വിരുദ്ധമല്ലേ?
      2. പണം തരാം പക്ഷെ അത് പ്രളയ ദുരി താശ്വാസത്തിനു മാത്രം ഉപയോഗിക്കും എന്നൊരു വാക്കു തരാമ, അതിനു വേണ്ടി പ്രത്യേക ഫണ്ട് രൂപീകരിക്കാമോ? അത് പറ്റില്ല. പാർട്ടി എംഎൽഎ യുടെ വായ്പ അടയ്ക്കാനും മറ്റു ചിലവുകൾക്കും എടുക്കുന്ന ദുരിതാശ്വാസ നിധി ആരുടെ ദുരിതത്തിന് ആശ്വാസമാകും?

      ഇല്ലാതാക്കൂ
  7. തുലാ മാസത്തിൽ മഴയെ കണി കാണാനേ ഇല്ല.ഇനി
    നേരിടേണ്ടി വരുന്നത് വരൾച്ചയായിരിക്കും

    മറുപടിഇല്ലാതാക്കൂ
  8. ഒന്നല്ല പല പാഠങ്ങൾ പഠിപ്പിച്ചു ഈ പ്രളയം.

    മറുപടിഇല്ലാതാക്കൂ
  9. ആ പ്രളയം അതിന്ടെ എല്ലാ ഭീകരതകളോടും കൂടി കണ്ടറിഞ്ഞ ഒരാളാണ് ഞാന്‍. ഓര്‍ക്കുമ്പോള്‍ ഇപ്പഴും ഭയമാവുന്നു.

    മറുപടിഇല്ലാതാക്കൂ
  10. ഈ നവംബറിൽ നടന്നത്
    നമ്മുടെ ബ്ലോഗുകളുടെ ഒരു നവോത്ഥാനം
    തന്നെയായിരുന്നു ...! !

    മറുപടിഇല്ലാതാക്കൂ