2020, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

റേഡിയോ

No photo description available.






ഓർമ വച്ച നാള് മുതൽ അവൾ പാടുന്നതും പറയുന്നതും കേൾക്കുന്നു. സ്വീകരണ മുറിയിൽ ഉയർന്ന പ്രത്യേക പീഠത്തിൽ അവൾ രാജകീയമായി ഇരിക്കുന്നുണ്ടാകും. ഉദയഗീതത്തിൽ തുടങ്ങി വാർത്ത മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും. പിന്നെ....... എന്തെല്ലാം. 
ഫെബ്രുവരി 13.  ലോക റേഡിയോ ദിനം.

വീട്ടിലെ ആദ്യത്തെ റേഡിയോ നാഷണൽ എക്കോ. എക്കോ ബ്രാൻഡ് അവസാനിച്ചപ്പോൾ  മാറി അവസാനം ഫിലിപ്സ് - pride ൽ എത്തി. അത് ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്.

എന്തൊക്കെ പരിപാടികൾ. വാർത്തകൾ. അറിവ് പകരുന്ന ധാരാളം പരിപാടികൾ. പിന്നെ പാട്ട്, നാടകം, സിനിമ (ചലച്ചിത്ര ശബ്ദരേഖ ) കഥകളി പദങ്ങൾ, ശാസ്ത്രീയ സംഗീതം. ഞായറാഴ്ച രാവിലത്തെ ബാലലോകം. രാത്രി 8 മണിയുടെ 1 മണിക്കൂർ നിങ്ങളാവശ്യപ്പെട്ട ചലചിത്ര ഗാനങ്ങൾ, അമ്മയും അച്ഛനും ഉൾപ്പടെ എല്ലാവരും റേഡിയോക്ക് ചുറ്റും കാണും. അടുക്കള ഒതുക്കി ജോലിക്ക് നിൽക്കുന്ന ചേച്ചിയും.

തലത് മഹമ്മൂദിനെ, റഫിയെ, ലതയെ ഒക്കെ കേൾപ്പിച്ച -ഗീഥ് ഗാത്താ ഗുൻ ഗുനാത്താ - അമിൻ സായ്നിയുടെ ബിനാക്കാ ഗീത് മാല...

റേഡിയോ വളരെയേറെ സ്വാധീനിച്ചു എന്നത് സത്യം. അറിവ് ലഭിക്കുന്നതിന്, കലാസ്വാദനത്തിന്. സംഗീതവും പാട്ടും പ്രത്യേകിച്ച്. 

ഇന്നും റേഡിയോയെ കൈവിട്ടില്ല. പാട്ട് കേൾക്കുക എന്നതിൽ മാത്രം ഒതുങ്ങി എന്ന് മാത്രം. ദൃശ്യമാധ്യമങ്ങൾ മറ്റു ദൗത്യങ്ങൾ ഏറ്റെടുത്തതോടൊപ്പം നമ്മളും കൂറ് മാറി.



6 അഭിപ്രായങ്ങൾ:

  1. പണ്ടൊക്കെ ഫുട്ബോൾ കമൻററി കേൾക്കാനും, ആവശ്യപ്പെട്ട ചലച്ചിത്ര പരിപാടി കേൾക്കാനും വായനശാലയിൽ 'കോളാമ്പി'വച്ചു കൊണ്ടിരുന്ന കാലം. ട്രാൻസ്റ്റിറ്റർ റേഡിയോ കയ്യിലേന്തി നടന്നിരുന്ന കാലം. നാടകവും, ഗാനങ്ങളും കേൾക്കാൻ വേണ്ടി.... അതൊരു കാലം...
    ആശംസകൾ ബിപിൻ സാർ

    മറുപടിഇല്ലാതാക്കൂ
  2. അന്ന് റേഡിയോ നമുക്ക് മുന്നിൽ ലോകം തുറന്നു തന്നു

    മറുപടിഇല്ലാതാക്കൂ
  3. ബിപിൻ ചേട്ടാ...ഒരുപാടിഷ്ടായി റേഡിയോ പോസ്റ്റ്.ഒരു കാലത്തെ ആകെ മുന്നിൽ കൊണ്ടു വന്നു നിർത്തി ഈ വായന.അക്ഷര ശ്ലോകങ്ങളൊക്കെ പാതിയുറക്കത്തിൽ തലയിലേക്ക് കയറിയിരുന്നത് ഓർമ്മയിൽ വന്നു.

    മറുപടിഇല്ലാതാക്കൂ
  4. അന്ന് ലോകം റേഡിയോയിലൂടെ ആയിരുന്നു നമ്മൾ കണ്ടത് മാധവൻ.

    പാട്ട് അതാണ് ഏറ്റവും പ്രധാനം.

    മറുപടിഇല്ലാതാക്കൂ
  5. എന്റെ പണ്ടത്തെ ഹാൻഡ് സെറ്റ്  ട്രാന്സിസ്റ്ററുകൾ  ഇന്നത്തെ മൊബൈൽ
    ഫോൺ മാതിരിയായിരുന്നു

    മറുപടിഇല്ലാതാക്കൂ