2013, ജൂൺ 13, വ്യാഴാഴ്‌ച

KARUNYA ഭാഗ്യക്കുറി തട്ടിപ്പ്

കേരളത്തിലെ 27 ജില്ലാ,താലൂക്ക്സർക്കാർ  ആശുപത്രികളിൽ ഡയാലിസിസ് സെൻററുകൾ സ്ഥാപിക്കാൻ കാരുണ്യ ബെനവലൻറ്റ് ഫണ്ടിൽ നിന്നും 31.5 കോടി രൂപ അനുവദിക്കുമെന്ന് ധന മന്ത്രി കെ.എം.മാണി പ്രഖ്യാപിച്ചു. 5 മെഡിക്കൽ കോളേജുകൾക്ക് ഇതിനു വേണ്ടി മറ്റൊരു10 കോടിയും പ്രഖ്യാപിച്ചു .

ആദ്യമേ ഇതല്ലിയോ  ചെയ്യേണ്ടിയിരുന്നത്? എങ്കിൽ ഇ ത്രയുംനാൾ  സ്വകാര്യ ആശുപത്രികൾക്ക്  വെറുതെ നൽകിയ കോടിക്കണക്കിന് രൂപ  സർക്കാർ ആശുപത്രികളുടെ സൌകര്യം വർധിപ്പിക്കാൻ ഉപകരിക്കുമായിരുന്നു.150 കോടി 83  ലക്ഷം രൂപ  ഇതു വരെ ചെലവഴിച്ചു എന്നു  മന്ത്രി  പറയുന്നു. ഇതിൽ  വെറും 83  ലക്ഷം മാത്രമായിരിക്കും പേരിനു വേണ്ടി   സർക്കാർ  ആശുപത്രികൾക്ക് കൊടുത്തിട്ടുള്ളത്. ബാക്കി 150കോടിയും സ്വകാര്യ ആശുപത്രികൾക്ക്  ആയിരിക്കും കിട്ടിയിട്ടുള്ളത്.

കാരുണ്യ ഭാഗ്യക്കുറിയിലൂടെ കിട്ടുന്ന ലാഭം പാവങ്ങൾക്ക് ചികിത്സക്ക് ഉപയോഗിക്കുമെന്ന് പറഞ്ഞ് തുടങ്ങിയ   കാരുണ്യ ബെനവലൻറ്റ് സ്‌കീം സർക്കാർ ആശുപത്രികളെ സൗകര്യം ഇല്ലെന്നു പറഞ്ഞ് ഒഴിവാക്കി  സ്വകാര്യ ആശുപത്രികൾക്ക് പണം തട്ടിപ്പിനുള്ള ഒരു സ്കീം ആക്കി മാറ്റുകയായിരുന്നു. 2012 ഡിസംബർ 28 നുള്ള ബ്ലോഗിൽ ഇതിനെ ക്കുറിച്ച് എഴുതിയിരുന്നു.

 കേസരി വാരികയിൽ (21.4.2013) ഈ തട്ടിപ്പിന്റെ വിശദ വിവരങ്ങൾ എഴുതിയിരുന്നു.




















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ