2014, നവംബർ 27, വ്യാഴാഴ്‌ച

നാദാപുരം പീഠനം

3 വയസ്സുകാരി പിഞ്ചു കുഞ്ഞിനെ ലൈംഗിക പീഠനം നടത്തിയ മാന്യന്മാരാണ് കേരളീയർ. ലൈംഗിക സ്വാതന്ത്ര്യത്തിനും സദാചാര നിയന്ത്രണങ്ങൾക്കും എതിരെ ചുംബന സമരം നടത്തുന്ന അതെ മലയാളികൾ.

നാദാപുരം പാറക്കടവ് ദാറുൽ ഹുദ സ്കൂളിലെ എൽ.കെ.ജി. വിദ്യാർത്ഥിനി ആയ കൊച്ചു കുട്ടിയെ ആണ് നരാധമൻമാർ പീഠനത്തിനു ഇരയാക്കിയത് എന്ന് വരുമ്പോൾ മാനസികമായി മലയാളികൾ എത്ര കണ്ട് അധപ്പതിച്ചു  എന്ന് ആലോചിയ്ക്കണം.  ഈ പീഠനം പുറത്തു വരാതിരിയ്ക്കാനും കുറ്റ വാളികളെ സംരക്ഷിയ്ക്കാനും മത -രാഷ്ട്രീയ കൂട്ടുകെട്ട് നടത്തുന്ന നീക്കങ്ങൾ രാജ്യത്തെ മറ്റൊരു ആപത്തിലെയ്ക്കാണ് നയിയ്ക്കുന്നത്. 

നാദാപുരം. തച്ചോളി ഒതേനനും ഉണ്ണിയാർച്ചയും ഒക്കെ ജനിച്ച നാട്. അതിന് ശേഷം കമ്മ്യുണിസ്റ്റ് സഖാക്കളുടെ തട്ടകം. ആരും പ്രതികരിച്ചു കണ്ടില്ല.

സംഭവം മൂടി വയ്ക്കാനായിരുന്നു സ്കൂൾ അധികൃതരുടെ ആദ്യ ശ്രമം. ഈ ക്കാര്യം വീട്ടിൽ പറയരുത് എന്നു പറഞ്ഞ് കുട്ടിയെ വീട്ടിൽ അയയ്ക്കുന്നു. തെളിവുകൾ നശിപ്പിയ്ക്കാൻ വേണ്ടി കുട്ടിയെ നന്നായി കുളിപ്പിയ്ക്കുന്നു. വീട്ടുകാർ കണ്ടു പിടിയ്ക്കുകയാണെങ്കിൽ ഉണ്ടായ മുറിവ് കമ്പ് കൊണ്ടതാണെന്ന് പറയണം എന്നും പറഞ്ഞയയ്ക്കുന്നു. ഒന്നും അറിയാത്ത പാവം കൊച്ചു കുട്ടി ഇത് വീട്ടുകാരോട് പറയുന്നില്ല. മുറിവ് കണ്ട് കൂടുതൽ തിരക്കിയപ്പോഴാണ്‌ കുട്ടി സത്യം വെളിപ്പെടുത്തുന്നത്. സംഭവം പുറത്തു വന്നപ്പോൾ ആ സ്കൂളിലെ ബസ് ഡ്രൈവറെ പീഠന പ്രതി ആയി സ്കൂൾ അധികൃതർ ചൂണ്ടി ക്കാണിയ്ക്കുന്നു. അതനുസരിച്ച്  പോലീസും പ്രവർത്തിച്ചു.

 നാട്ടുകാരുടെ ഇടപെടലിനെ തുടർന്നാണ്‌ പെണ്‍ കുട്ടി കാട്ടിക്കൊടുത്ത  രണ്ടു വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. മുസ്ലിം മത പഠന വിദ്യാർത്ഥികൾ. അതിലൊരാൾ സ്കൂൾ പ്രിൻസിപാളിൻറെ മകൻ. പിന്നെ കേസ് തേച്ചു മാച്ചു കളയാനുള്ള  പോലീസിന്റെയും, സർകാരിന്റെയും, രാഷ്ട്രീയ പാർട്ടികളുടെയും, സ്കൂൾ മാനേജ്മെന്റിറെയും കൂട്ടായ  ശ്രമങ്ങൾ. കുട്ടിയുടെ കുടുംബത്തെ ഇപ്പോഴും ഭീഷണി പ്പെടുത്തി ക്കൊണ്ടിരിയ്ക്കുന്നു.

ഇതിനിടയിൽ ആണ് ആ പിഞ്ചു കുട്ടിയെ അധിക്ഷേപിച്ചു കൊണ്ട് സിറാജുൽ ഹുദ ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി പേരോട് അബ്ദുർ രഹമാൻ സഖാഫി  പ്രസംഗവും പ്രസ്താവനയും നടത്തിയത്. ഇങ്ങിനെ ഒരു സംഭവമേ നടന്നില്ല എന്നും മറ്റും. ഒരു മത പണ്ഡിതനായ സഖാവി പറഞ്ഞ കാര്യങ്ങൾ വീണ്ടും പറയാൻ പോലും നമ്മുടെ സംസ്കാരം അനുവടിയ്ക്കുകയില്ല. അത്രയ്ക്കും അധമവും, അധാർമികവും, അറപ്പും വെറുപ്പും ഉളവാക്കുന്ന വാക്കുകൾ ആയിരുന്നു ആ മനുഷ്യൻ(?) പറഞ്ഞത്. 

ഐസ് ക്രീം കേസ് തേഞ്ഞു മാഞ്ഞു പോയ നാടാണ് നമ്മുടേത്‌. സൂര്യ നെല്ലി ബലാൽസംഗവും. പിന്നെ കിളിരൂർ. അങ്ങിനെ എത്രയെത്ര ബലാത്സംഗ കേസുകൾ പ്രതികൾ ശിക്ഷിയ്ക്കപ്പെടാതെ പോകുന്നു.പ്രതികൾ പണക്കാർ ആണെങ്കിൽ അവരെ രക്ഷിയ്ക്കാൻ രാഷ്ട്റീയക്കാരും  പോലീസും എല്ലാം കൂടെ ഉണ്ടാകും. മാധ്യമങ്ങൾ വളരെ ശക്തമായി നില കൊള്ളുന്നത്‌ കൊണ്ടാണ് ഈ വാർത്തകൾ പുറത്തു വരുന്നത്. അതും സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട്. മറ്റു പത്രങ്ങളും ചാനലുകളും അവരുടെ നില നിൽപ്പിനു എതിരാകുന്നത് മനപൂർവം താമസ്കരിയ്ക്കുന്നു. ചന്ദ്രികയിലും മാധ്യമത്തിലും അകത്തെ പേജിൽ ഏതെങ്കിലും ഒരു മൂലയിൽ മാത്രമായിരിയ്ക്കും ഈ വാർത്തകൾ വന്നത്. വന്നോ എന്ന് തന്നെ സംശയം ആണ്.

സരിതയുടെ നഗ്ന ദൃശ്യങ്ങൾ വാട്സ് ആപ്പിലൂടെ പ്രചരിച്ചപ്പോൾ ( അത് താൻ എടുത്തതാണെന്നും, പക്ഷേ പുറത്തു കൊണ്ട് വന്ന ആളെ ആണ് അറിയേണ്ടത് എന്നും സരിത ത ന്നെ  ഏറ്റു പറഞ്ഞിരുന്നു.) അതിനെതിരെ കേസ് എടുത്ത മനുഷ്യാവകാശ കമ്മീഷൻ ആണ് നമ്മുടെ നാട്ടിൽ. നാദാപുരത്തെ എൽ.കെ.ജി. കുഞ്ഞിന്റെ  പീഠനം മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തോ ആവോ?

എന്നിരുന്നാലും തെളിവുകൾ എടുക്കേണ്ടത് രാഷ്ട്രീയ പാർട്ടികൾക്ക് അടിമകളായ പോലീസ് ആണ്. തെളിവുകൾ അവർ നശിപ്പിയ്ക്കും, വളച്ചോടിയ്ക്കും.തങ്ങളുടെ  രാഷ്ട്രീയ  യജമാനന്മാരെ പ്രീണിപ്പിയ്ക്കാൻ. നീതി ന്യായ കോടതികളിലും ഇവർക്ക്  ഇങ്ങിനെ സ്വാധീനം ചെലുത്താൻ കഴിയുന്നു. അത് കൊണ്ട് അന്തിമ ഫലം ഈ നരാധമൻമാർക്ക് അനുകൂലമായി വരുന്നു.

എന്നിരുന്നാലും ഈ കുറ്റവാളി-മത-രാഷ്ട്രീയ  അവിശുദ്ധ കൂട്ടുകെട്ടിൻറെ ദുഷ്-ചെയ്തികൾ വെളിച്ചത്ത് കൊണ്ടു വരാൻ സോഷ്യൽ മീഡിയ സമൂഹം നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നാൽ ഒരു പരിധി വരെ ഇതിനു തടയിടാൻ നമുക്ക് കഴിയും.

2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2014, നവംബർ 27 9:34 AM

    തെറ്റ് ചെയ്യുന്നവരേക്കാള്‍ അത് മൂടിവയ്ക്കാനും തേച്ച് മായ്ച് കളയാനും ന്യായീകരിക്കാനും ശ്രമിക്കുന്നവരാണ് കൂടുതൽ വിഷം മുറ്റിയ പാമ്പുകള്‍.
    ഇന്നത്തെ സമൂഹത്തിന്‍റെ ഏറ്റവും വലിയ ഭീഷണി...
    ഇനിയും തെറ്റുകൾ ആവര്‍ത്തിക്കപ്പെടാനുള്ള പ്രോത്സാഹനം.!

    മറുപടിഇല്ലാതാക്കൂ
  2. ഋതു, പക്ഷെ അവരാണല്ലോ എന്നും അധികാരത്തിൽ കയറുന്നത്. അതാണ്‌ അവരുടെ മുഷ്ക്ക്.

    മറുപടിഇല്ലാതാക്കൂ