2016, ഫെബ്രുവരി 23, ചൊവ്വാഴ്ച

രാജ്യ ദ്രോഹികൾ

ഇഷരത്  ജഹാൻ പാകിസ്ഥാൻ നിയോഗിച്ച ഒരു ഭീകര പ്രവർത്തക,ഒരു ചാവേർ ആയിരുന്നു  എന്ന് സഹ ഭീകരൻ ഡേവിഡ് ഹെഡ് ലി  ആവർത്തിച്ചു  പറഞ്ഞിട്ടും അത് സ്വീകരിക്കാൻ വിമുഖതയാണ്‌ ഭരണത്തിൽ ഇരുന്ന കോൺഗ്രസ്സിനും അവരുടെ കൂട്ടാളികൾക്കും.    മുംബൈ ആക്രമണത്തിലെ പിടിയിലായ  ഭീകരവാദി  ഹെഡ് ലി കുറ്റ സമ്മതം നടത്തിയിട്ടു പോലും  ഇഷരത് ജഹാനെ ആരാധിക്കുന്ന,  അവർക്ക് വേണ്ടി വക്കാലത്ത് പറയുന്ന ഒരു കൂട്ടം ആളുകൾ ഭാരതത്തിൽ ഉണ്ട് എന്ന സത്യം ഭാരതത്തിന്റെ അഖണ്ഡതയ്ക്കും സമാധാനം കാംക്ഷിക്കുന്ന ജനങ്ങൾക്കും രാജ്യ സ്നേഹികൾക്കും  ഒരു വലിയ ഭീഷണി ആയി നിൽക്കുന്നു.

ഭാരതം നശിപ്പിക്കാനായി പ്രതിജ്ഞ എടുത്തതാണ് നമ്മുടെ  അയൽ രാജ്യം.   ഇന്ത്യയ്ക്കെതിരെ  നിരന്തരം   ആക്രമണം നടത്തുകയും അതിർത്തിയിൽ എപ്പോഴും സംഘർഷം സൃഷ്ട്ടിക്കുകയും   ചെയ്യുന്ന  പാകിസ്ഥാൻ  സ്വന്തം ഭീകര സംഘടനകളെ വളർത്തുകയും അവരെ ഉപയോഗിച്ച് ഭാരതത്തിൽ ഇടയ്ക്കിടെ ആക്രമണം നടത്തുകയും നമ്മുടെ നാടിന്റെ സമാധാനപരമായ അന്തരീക്ഷം തകർക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. അങ്ങിനെ ഭാരതത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധംചെയ്യുന്ന ശത്രു രാജ്യത്തിന്റെ സ്വന്തം ഭീകര സംഘടനകളെയും  രാജ്യത്തെ ആക്രമിച്ചവരെയും   ആദരിക്കുകയും അവരോടു  മാനസികമായി ഐക്യ ദാർഡ്യം പ്രകടിപ്പിക്കുന്ന   കുറെ ആളുകൾ  ഭാരതത്തിൽ ഉണ്ട് എന്ന വസ്തുത നമുക്ക് അപമാനകരം ആണ്.

ഭാരതത്തിൽ ജീവിച്ചു കൊണ്ട് നാടിനെതിരെ പ്രവർത്തിക്കുന്ന അവരാണ് അയലത്തെ ശത്രു   രാജ്യത്തിനെക്കാൾ നമ്മുടെ   നാടിനു ആപത്ത് എന്ന് കൂടി നാം മനസ്സിലാക്കേണ്ടി ഇരിക്കുന്നു. മുഖ്യ ധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതിൽ ചേരുന്നു എന്നത് ഗൌരവം വർധിപ്പിക്കുന്നു.

2004 ജൂൺ 15 അഹമ്മദാബാദ് നഗരത്തിന്റെ പ്രാന്ത പ്രദേശത്തുള്ള കോട്ടാർപുർ വാട്ടർ വർക്സ് ലേയ്ക്കുള്ള റോഡിൽ വച്ച് 4 പേർ പോലീസിന്റെ വെടിയേറ്റ്‌ കൊല്ലപ്പെടുന്നു. ഇഷരത്  ജഹാൻ, ജാവേദ് ഷെയിക്ക്, സീഷൻ ജോഹർ, അംജത് അലി റാണ. ഇതിന്റെ തുടക്കം 2004 ഫെബ്രുവരിയിൽ ആണ്. കാശ്മീരിലെ പൂഞ്ച് മേഖലയിൽ കാശ്മീർ പോലീസ്  വെടി  വച്ചു കൊന്ന ലഷ്കർ ഭീകരനായ എഹ്സാൻ ഇല്ലാഹി യുടെ കയ്യിൽ നിന്നും കിട്ടിയ കത്ത് ആണ് .

പക്ഷെ ഈ സംഭവം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി,സ്വന്തം താൽപ്പര്യങ്ങൾക്ക് വേണ്ടി   ഭരണത്തിൽ ഇരുന്ന  മൻ മോഹൻ സിംഗ് സർക്കാർ ഉപയോഗിച്ചു എന്നതാണ് ദുഃഖ സത്യം. ഇത്രയും തെളിവുകൾ ഉണ്ടായിട്ടും  ഇതൊരു വ്യാജ ഏറ്റുമുട്ടൽ ആണെന്ന് വരുത്തി ത്തീർക്കാൻ കേന്ദ്ര സർക്കാർ കരുനീക്കങ്ങൾ നടത്തി. അതിനായി സി.ബി. ഐ യെ രംഗത്തിറക്കി. സി.ബി. ഐ ആകട്ടെ ഈ ഭീകരാക്രമണ കഥ    ഐ.ബി. (ഇന്റലിജൻസ് ബ്യുറോ) കെട്ടിച്ചമച്ചതാണ്  എന്ന് വരുത്തിത്തീർത്ത്,  അവർക്കെതിരെ   പ്രോസിക്ക്യുഷൻ നടപടികളുമായി നീങ്ങി.

  2016 ഫെബ്രുവരി 11 ന് മുംബൈ കോടതി പ്രത്യേക ജഡ്ജി യുടെ മുന്നിൽ നൽകിയ മൊഴിയിൽ   ഡേവിഡ് ഹെഡ് ലി വീണ്ടും അതെ കുറ്റ സമ്മതം തന്നെ നടത്തി. ഇഷ്രത് ജഹാൻ   Le T യുടെ അംഗം ആയിരുന്നുവെന്നും, അക്ഷർദാം ക്ഷേത്രം, സോമനാഥ ക്ഷേത്രം, സിദ്ദി വിനായക ക്ഷേത്രം എന്നിവ ആക്രമിക്കാൻ  Le T  പരിപാടി ഇട്ടിരുന്നുവെന്നും  ഹെഡ് ലി വെളിപ്പെടുത്തി.

 ഹെഡ് ലിയുടെ മൊഴി വന്നതോടെ യു.പി.എ. സർക്കാരിന്റെ മുഖം മൂടി അഴിഞ്ഞു വീണു.  

എന്തിനാണ് യു.പി.എ. സർക്കാർ ഇത്തരത്തിൽ ഒരു വ്യാജ പ്രചരണം നടത്തിയതും അതിനു വേണ്ടി സർക്കാർ മെഷീനറി മുഴുവൻ ദുരുപയോഗം ചെയ്തതും?   മറ്റൊന്നിനുമല്ല, 2004 ലെ ഗുജറാത്ത് ഭരണ കൂടത്തെ കളങ്കിത മാക്കാൻ  വേണ്ടി മാത്രമാണ് യു.പി.എ ഇത്തരമൊരു ഗൂഡാലോചന നടത്തിയത്. അതിനു വേണ്ടിയാണ്   ഇത്തരമൊരു 'വ്യാജ ഏറ്റുമുട്ടൽ'  തിയറി കെട്ടിച്ചമച്ചത്. ഗുജറാത്ത് സർക്കാർ കൂടുതൽ ജനപ്രിയമാകുന്നത് നിയന്ത്രിക്കാനും അവിടത്തെ ജന സമ്മിതിയുള്ള  ഭരണാധികാരി ദേശീയ രാഷ്ട്രീയത്തിൽ  കടന്നു ചെല്ലുന്നതിനു തടയിടാനും വേണ്ടിയായിരുന്നു ഇതെന്ന് പറയാം.

പക്ഷേ അതിനുമൊക്കെ അപ്പുറം വലിയ മാനങ്ങൾ ഈ 'വ്യാജ ഏറ്റുമുട്ടൽ'  ഗൂഡാലോചനയ്ക്ക് ഉണ്ടായി. ഒരു രാഷ്ട്രീയ പാർട്ടിയെ തേജോവധം ചെയ്യാൻ വേണ്ടി വലിയൊരു ദ്രോഹമാണ് മൻ മോഹൻ സർക്കാർ  രാഷ്ട്രത്തോട്‌ കാട്ടിയത്. ഭീകരാക്രമണത്തെ തള്ളി പ്പറയുന്നതിനു പകരം അതിനെ  വെള്ള പൂശുകയാണ്  അവർ ചെയ്തത്. ഭീകരവാദികൾക്ക് പ്രോത്സാഹനം നൽകുകയാണ് അവർ ചെയ്തത്. ഭരണാധികാരികൾ ഇങ്ങിനെ ചെയ്തത് ഭീകരർക്ക്‌ ഒരു പ്രചോദനമായി എന്ന് പറയുന്നതിലും തെറ്റില്ല.

 ഭാരതത്തിനെതിരെ  ഭീകരാക്രമണം നടത്തിയാലും ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾ അതിനെ എതിർക്കാനായി പോലും ഒന്നിച്ചു നിൽക്കില്ല  എന്നൊരു സന്ദേശം കൂടി ഭീകരർക്കും അത് വഴി  ശത്രു രാജ്യത്തിനും നൽകുകയായിരുന്നു യു.പി.എ. സർക്കാർ. 

ഇതിലൊക്കെ ഗുരുതരമായ മറ്റൊരു കാര്യം കൂടി ഉണ്ടായി. വ്യാജ ഏറ്റുമുട്ടൽ ആണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനനിടെ ഭീകരരുടെ ബന്ധങ്ങളും ഭാവി പരിപാടികളും മറ്റും അന്വേഷിക്കാൻ നമ്മുടെ ഏജൻസികൾക്ക്  കഴിയാതെ പോയി. അന്വേഷണ ഉദ്യോഗസ്ഥരെ മുൾ മുനയിൽ നിർത്തി കുറ്റ വാളികൾ എന്ന് മുദ്ര കുത്തിയതോടെ  ഭീകര പ്രവർത്തകരെ കുറിച്ചുള്ള  അന്വേഷണം പാടെ നിലച്ചു.  കുറ്റവാളികളെ വിട്ടു അന്വേഷണ ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കിയത്  ഭീകരർക്ക് കാര്യം എളുപ്പമാക്കി.  കൂടുതൽ ആക്രമണം നടത്താൻ  അതവർക്ക് വഴി തുറന്നു കൊടുത്തു. ഭീകരരെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരുന്നത്  ഇന്റലിജൻസ് ബ്യുറോ ആയിരുന്നു. തീവ്രവാദികളെ കൊന്നതിന് അവരെ കൊലയാളികൾ ആക്കിയത് കൊണ്ട് ഇന്റലിജൻസ് ബ്യുറോ അതിന്റെ പ്രവർത്തനം മന്ദഗതിയിൽ ആക്കി. എന്തിനു വെറുതെ പുലി വാല് പിടിക്കണം എന്നവർ ചിന്തിച്ചു. ഇത് ഭീകര പ്രവർത്തനം ഭാരതത്തിൽ വളരാൻ സാഹചര്യം ഒരുക്കി.  അതിനു ശേഷം ഭാരതത്തിൽ നടന്ന പല ഭീകരാക്രമണങ്ങൾക്കും വഴി തെളിച്ചത് മൻ മോഹൻ  സിംഗ് സർക്കാരിന്റെ നിരുത്തരവാദിത്വപരവും രാജ്യ വിരുദ്ധവുമായ  ഈ  പ്രവർത്തി  ആണെന്ന് കാണാം.

7 അഭിപ്രായങ്ങൾ:

  1. ഭാരതത്തിൽ ജീവിച്ചു
    കൊണ്ട് നാടിനെതിരെ
    പ്രവർത്തിക്കുന്ന അവരാണ്
    അയലത്തെ ശത്രു രാജ്യത്തിനെക്കാൾ
    നമ്മുടെ നാടിനു ആപത്ത് എന്ന് കൂടി
    നാം മനസ്സിലാക്കേണ്ടി ഇരിക്കുന്നു. മുഖ്യ ധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതിൽ ചേരുന്നു എന്നത് ഗൌരവം വർധിപ്പിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പക്ഷെ രാജ്യ സ്നേഹം പറഞ്ഞാൽ അപ്പോൾ അവരെ castigate ചെയ്തു കളയും മുരളീ

      ഇല്ലാതാക്കൂ
  2. ഭാരതത്തിന്റെ ശാപമാണു എല്ലാ കോങ്ങികളും,ഭൂരിഭാഗം വരുന്ന കമ്മികളും.

    മറുപടിഇല്ലാതാക്കൂ
  3. എന്തിന് പുലിവാല് പിടിക്കണം...
    ഇന്നിതാണ് പരക്കെ............
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ