2017, സെപ്റ്റംബർ 28, വ്യാഴാഴ്‌ച

കമലഹാസൻ

"മോദി അത് നടപ്പാക്കാൻ ചെയ്യാൻ തുടങ്ങി -മറ്റുള്ളവർ വാഗ്‌ദാനം മാത്രം  നൽകിയപ്പോൾ" കമൽ ഹാസൻ.

മുങ്ങിത്താഴുമ്പോൾ കാണിക്കുന്ന വെപ്രാളമാണ് ഇപ്പോൾ മാർക്സിസ്റ് പാർട്ടി കാണിക്കുന്നത്. ഏതു വൈക്കോൽ ത്തുരുമ്പിലും കയറി പിടിക്കും. അത് കച്ചിത്തുരുമ്പാണെന്ന അറിവോടെ തന്നെ. അത് രക്ഷപ്പെടുത്തില്ല എന്ന അറിവോടെ തന്നെ. പക്ഷെ രക്ഷപ്പെടാനുള്ള  അവസാനത്തെ ശ്രമം. അങ്ങിനെ മാർക്സിസ്റ്റുകാർ കയറിപ്പിടിച്ചിരിക്കുന്ന അവസാന  കച്ചിത്തുരുമ്പാണ് . സിനിമാ താരം കമലാഹാസൻ.

കമ്മ്യുണിസ്റ്റ് പാർട്ടി അപ്രസക്തമായിട്ടു കാലം ഏറെയായി. എങ്ങിനെയോ പശ്ചിമ ബംഗാളിൽ മാർക്സിസ്റ്റ് പാർട്ടി വേര് പിടിച്ചു.   പക്ഷെ തങ്ങളുടെ തെറ്റ്  മനസ്സിലാക്കാൻ ബംഗാളികൾക്ക്  മറ്റൊരു  34  വർഷം വേണ്ടി വന്നു. അപ്പോഴേയ്ക്കും ബംഗാൾ ഏതാണ്ട് പൂർണമായും  നശിച്ചു കഴിഞ്ഞിരുന്നു. കൃഷിയും വ്യവസായവും നശിച്ചു. വിദ്യാഭ്യാസവും വികസനവും അധോഗതി ആയി. പട്ടിണി കൊണ്ട് ജനങ്ങൾ നാട് വിട്ടു ഓടിത്തുടങ്ങി.  പതിനെട്ടാം നൂറ്റാണ്ടിൽ ബംഗാളിൽ ഉണ്ടായ  മഹാ ക്ഷാമം പോലെ ഒരു സാഹചര്യം. അന്ന്  പലായനം ചെയ്തത് പോലെ ഒരു പലായനം ആണ് ഇന്ന് നമ്മൾ കാണുന്നത്. ബംഗാളിൽ  നിന്നും പട്ടിണി മൂലം ജനം കേരളത്തിലേ യ്ക്കു  കൂട്ടമായി വരികയാണ്.പക്ഷേ ബംഗാളികൾ ഒരു കാര്യം ചെയ്തു. വളരെ  താമസിച്ചു പോയെങ്കിലും  വൈരാഗ്യ ബുദ്ധിയോടെ ജനം കമ്യുണിസ്റ്റ് പാർട്ടിയെ തൂത്തെറിഞ്ഞു.  

സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യ സഭാ അംഗമാക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി. സാധിച്ചില്ല. മൂന്നു പതിറ്റാണ്ട് ഭരിച്ച ബംഗാളിൽ നിന്നും ഒരു അംഗത്തെ തെരഞ്ഞെടുക്കാനുള്ള സംഖ്യ ബലം ആ പാർട്ടിക്ക് ഇല്ലാതെ പോയത് ഭരണത്തിന്റ ഗുണം ഒന്ന് കൊണ്ട് മാത്രമാണല്ലോ. അവിടെയും കോൺഗ്രസ്സിന്റെ പിന്തുണയിൽ ജയിക്കാനുള്ള ശ്രമങ്ങൾ നടത്തി നോക്കി. യെച്ചൂരിയുടെ ആജന്മ ശത്രുവായ പിണറായിയും അദ്ദേഹത്തിന്റെ അനുയായികളും അത് സമ്മതിക്കുമോ? അങ്ങിനെ ആ സ്വപ്നവും പൊളിഞ്ഞു.

ഏറ്റവും അവസാനം നടത്തുന്ന സഖ്യത്തിനു വേണ്ടിയുള്ള ഉദ്യമം ആണ് കമലാ ഹാസനുമായുള്ളത്. വീട്ടിൽ വിളിച്ചു. കമലാഹാസൻ പഴയ സുഹൃത്താണെ ന്നും പണ്ടേ ഇങ്ങിനെ വരാറുണ്ടെന്നും മുഖ്യ മന്ത്രി ഫേസ് ബുക്കിൽ എഴുതി. അങ്ങിനെ ഒന്ന് ആരും  ഇതുവരെ കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല. സി.പി.എം. നടത്തുന്ന സെമിനാറിൽ കമലാഹാസനെ വിശിഷ്ടാതിഥി ആയി ക്ഷണിച്ചു.  പക്ഷെ കമലാഹാസൻ ഒഴിവായി. ക്ളൈമാക്സ് ഇതൊന്നുമല്ല. അതാണ് മോദിയെ പ്രകീർത്തിച്ചു കൊണ്ട് കമലാഹാസൻ പറഞ്ഞത്.

1 അഭിപ്രായം: