2015, മാർച്ച് 25, ബുധനാഴ്‌ച

ശീമാട്ടി

വ്യവസ്ഥാപിതമായ മാധ്യമങ്ങളുടെ മേൽ സോഷ്യൽ മീഡിയ നേടിയ വൻ വിജയം.  അതാണ്‌ കേരളത്തിൽ നമ്മൾ കണ്ടത്. കൊച്ചി മെട്രോ  നിർമാണത്തിന്  സ്ഥലം വിട്ടു നൽകില്ല  എന്ന ശീമാട്ടിയുടെ വാശി   ജന രോഷത്തിനു മുൻപിൽ നിഷ്പ്രഭമായി. 

പാവപ്പെട്ട ജനങ്ങളെ നിഷ്ക്കരുണം മെട്രോ യ്ക്ക് വേണ്ടി കുടി ഒഴിപ്പിച്ച ഭരണ കൂടം ശീമാട്ടിയുടെ ബീന കണ്ണൻറെ മുന്നിൽ മുട്ട് കുത്തി ഇഴഞ്ഞു. അവർ പറയുന്നത് എന്തും അനുസരിക്കാം എന്ന് കൈ കൂപ്പി പറഞ്ഞു, ജില്ലാ ഭരണ കൂടം. സമയ ബന്ധിതമായി തീർക്കും എന്ന് പാഴ് വാക്ക് പറയുന്ന ഉമ്മൻ ചാണ്ടി ആകട്ടെ മൌനം പാലിച്ചു.

പരസ്യത്തിൻറെ കാശ് കിട്ടുന്നത് കൊണ്ട് പത്ര ദൃശ്യ മാധ്യമങ്ങൾ വായടക്കി.

അപ്പോഴാണ്‌ ജനം ശക്തമായ  സോഷ്യൽ മീഡിയ വളരെ ഫല പ്രദമായി ഉപയോഗിച്ചത്. അതിൻറെ മുന്നിൽ ശീമാട്ടി മുട്ട് മടക്കി. 

IT ആക്റ്റിലെ ജന ദ്രോഹപരമായ സെക്ഷൻ 66 എ സുപ്രീം കോടതി എടുത്തുകളഞ്ഞു. ഇനി ഇങ്ങിനെയുള്ള ജനോപകാര കാര്യങ്ങൾക്ക് നമുക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാം.

ഇല്ലായിരുന്നുവെങ്കിൽ ശീമാട്ടിയെ കുറ്റം പറഞ്ഞതിന് ജനങ്ങളുടെ പേരിൽ ചാണ്ടി കേസ് എടുത്തേനെ. ചെന്നിത്തലയൻ  ആകട്ടെ കേരള പോലീസ് ആക്റ്റ് 118(D) പ്രകാരവും കേസേടുത്തെനെ. ഏതായാലും സുപ്രീം കോടതി  ആ 118(D) യും ദൂരെ വലിച്ചെറിഞ്ഞു. 

അങ്ങിനെ നമുക്ക് വിജയം ആഘോഷിക്കാം. മറ്റൊരു നല്ല കാര്യത്തിനു വേണ്ടി.

4 അഭിപ്രായങ്ങൾ:

  1. പുകൾ പെറ്റ പത്രമാദ്ധ്യമങ്ങൾ പൂട്ടിക്കെട്ടുന്ന സമയം വിദൂരമല്ല. സാമൂഹ്യമാദ്ധ്യമങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് സിലബസ്സിലും ഉൾപ്പെടുത്തേണ്ടേ ?? എന്തു പറയുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ് ശശി കുമാർ പറഞ്ഞത്. സാമൂഹ്യ മാധ്യമങ്ങൾക്ക് ഇപ്പോഴേ ഒരു രീതി തുടങ്ങിയില്ലെങ്കിൽ അവരും മറ്റേ പാത തന്നെ പിന്തുടരും.

      പക്ഷെ ഒരു ആശ്വാസമുണ്ട്.മുടക്ക് മുതൽ ഇല്ലാതെ അത്യധ്വാനമില്ലാതെ സാമൂഹ്യ മാധ്യമങ്ങൾ നടത്താം.

      ഇല്ലാതാക്കൂ
  2. അപ്പോഴാണ്‌ ജനം ശക്തമായ സോഷ്യൽ മീഡിയ വളരെ ഫല പ്രദമായി ഉപയോഗിച്ചത്. അതിൻറെ മുന്നിൽ ശീമാട്ടി മുട്ട് മടക്കി.

    അതാണ് സോഷ്യൽ മീഡിയയൂടെ ആട്ടെന്ന് ശീമാട്ടിക്ക് മനസ്സിലായി

    മറുപടിഇല്ലാതാക്കൂ
  3. നമുക്കിത് തുടരാം. കേരളത്തിലെ ഒരു കോണ്‍ഗ്രസ്സ് നേതാവുമായി ഇന്ന് വൈകുന്നേരം സംസാരിക്കുമ്പോൾ എൻറെ വാദഗതി നിരത്തി. "അങ്ങിനെയൊന്നുമല്ല,ജപ്തി പേടിച്ചാണ് ശീമാട്ടി അടിയറവു പറഞ്ഞത്". എങ്ങിനെയുണ്ട്?

    മറുപടിഇല്ലാതാക്കൂ