2016, ഒക്‌ടോബർ 25, ചൊവ്വാഴ്ച

സോളാർ ശിക്ഷ




ഉമ്മൻ ചാണ്ടിയുടെ പതനം തുടങ്ങിയിട്ട് കുറെ നാളായി. സരിത അതിനൊരു നിമിത്തം ആയെന്നു മാത്രം. ഭരണ കാലത്തു പണവും പദവിയും നൽകി ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കൂടെ നിർത്തി, അതിനു വഴങ്ങാത്ത വരെ  ഭീഷണിയും പീഡനവും കൊണ്ട് വരുതിയിൽ നിർത്തി തന്റെ സ്വാഭാവികമായ അന്ത്യം നീട്ടിയെടുക്കാൻ സാധിച്ചു  എന്നുള്ളതല്ലാതെ വിധി മാറ്റിയെഴുതാൻ കഴിഞ്ഞില്ല. തെരെഞ്ഞെടുപ്പ് പരാജയമായിരുന്നു അടുത്ത ശിക്ഷ. അതോടെ കേരള രാഷ്ട്രീയത്തിൽ അപ്രസക്തനായി തുടങ്ങി.  ഇതാ സരിതയും സോളാറും ആസ്വദിച്ചതിന്റെ തിരിച്ചടികൾ തുടങ്ങിക്കഴിഞ്ഞു. 

 ബാങ്കലൂര് കോടതി ആണ് ആദ്യമായി സോളാർ കേസിൽ ഒരു ശിക്ഷ വിധിക്കുന്നത് .  കുരുവിളയുടെ പരാതിയിൽ കോടതി ഉമ്മൻ ചാണ്ടി കുറ്റക്കാരൻ ആണെന്ന് വിധിച്ചു.  

എക്സ്-പാർട്ടെ വിധി ആണെന്ന് ഒരു ന്യായം ആണ് ഉമ്മൻ ചാണ്ടി പറയുന്നത്. അങ്ങേരെ കേൾക്കാതെയുള്ള വിധി. എന്ത് കൊണ്ട് സമൻസ് കിട്ടിയിട്ടും കോടതിയിൽ പോയില്ല? എന്ത് കൊണ്ട് തന്റെ ഭാഗം പറയാൻ വക്കീലിനെ ഏർപ്പെടുത്തിയില്ല? അത് ബുദ്ധിപൂർവമായ ഒരു നീക്കം ആയിരുന്നു. തെളിവുകൾ എല്ലാം എതിര്. വിധി എതിരാകും എന്നറിയാം. അത് കൊണ്ട് കോടതിയിൽ കേസ് വാദിക്കാൻ പോയില്ല. അറിഞ്ഞില്ല കേട്ടില്ല എന്ന് പറയാൻ പറ്റില്ല. പിന്നെ 14 മണിക്കൂർ തുടർച്ചയായി സോളാർ കമ്മീഷന് മുന്നിൽ മൊഴി നൽകിയ വിദ്വാനാണ്. പിന്നെ എന്ത് കൊണ്ട് കോടതിയിൽ പോയില്ല?

തെളിവില്ല എന്ന വാദം നിലനിൽക്കില്ല. കാരണം വെറുതെയല്ല കോടതി വിധി പ്രസ്താവം നടത്തിയത്. കുരുവിള സമർപ്പിച്ച തെളിവുകളെ ആസ്പദമാക്കിയാണ് ഉമ്മൻ ചാണ്ടി കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയതും വിധിച്ചതും. അത് കൊണ്ട്  തന്റെ ഭാഗം കേട്ടില്ല എന്നത് അർത്ഥമില്ലാത്ത ഒരു ന്യായം ആണ് മാത്രവുമല്ല അത് നില നിൽക്കുകയുമില്ല.  ഉമ്മൻ ചാണ്ടി വാദിച്ചായിരുന്നുവെങ്കിൽ ഇതിനെതിരെ എന്ത് തെളിവ് കൊടുക്കാൻ കഴിയും? തെളിവില്ല തെളിവില്ല എന്ന് ജനങ്ങളുടെ മുൻപിൽ സ്ഥിരം പറയുന്ന പല്ലവി കോടതി കേൾക്കില്ലല്ലോ.

കേരളത്തിലെ കോടതികൾ ആയിരുന്നുവെങ്കിൽ എന്തെങ്കിലും കള്ളത്തെളിവ് നൽകാൻ കഴിയുമായിരുന്നു. ശങ്കർ റെഡ്ഢിയെ പ്പോലെ ആരെങ്കിലും തെളിവ് കണ്ടു പിടിച്ചേനെ. (അങ്ങേരിപ്പോൾ കേസ് മുക്കിയതിന് വിജിലൻസ് അന്വേഷണ നേരിടുകയാണ്). അങ്ങിനെ രക്ഷപ്പെടാൻ ഉമ്മൻ ചാണ്ടി പഴുതുകൾ ഉണ്ടാക്കിയേനെ. ബാന്ഗ്ലൂരില് ആയതു കൊണ്ട് അതിനൊന്നും ഒരു സ്‌കോപ്പും ഇല്ല. അത് കൊണ്ട് സത്യം തെളിയുകയും ചെയ്തു.

ഈ കോടതി വിധിയിൽ നിന്നും ഊർജം കൊണ്ട് ഇനി കേരളത്തിലെ കോടതി വിധികളും  ഇത് പോലെ തന്നെ വരും.



3 അഭിപ്രായങ്ങൾ: