2013, നവംബർ 2, ശനിയാഴ്‌ച

പീതാംബര വള്ളം കളി

 ഇതാ മറ്റൊരു സ്ത്രീ പീഡനം കൂടി കേരളത്തിൽ. ഇത്തവണ ഒരു സെലിബ്രിറ്റി ആണ് പീഡനത്തിൻറെ  ഇര.  സിനിമാ നടി ശ്വേതാ മേനോൻ. കൊല്ലത്ത് ഒരു വള്ളം കളി ഉത്ഘാടന വെളയിൽ ആണ് സംഭവം. കൊല്ലം എം.പി. പീതാംബര കുറുപ്പ് ആണ് പീഡനം നടത്തിയത് എന്നാണ് ശ്വേത പറഞ്ഞത് എന്ന് കൈരളി ടി.വി. പറയുന്നു.

തട്ടുന്നതിന്റെയും മുട്ടുന്നതിന്റെയും ദൃശ്യങ്ങൾ എല്ലാ ടി.വി. ചാനലുകളും സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുകയാണ്.

എവിടെങ്കിലും എന്തെങ്കിലും ചെറിയ ഗ്രൂപ്പ് യോഗം കൂടിയാലും, മുഖ്യ മന്ത്രിക്ക് എതിരെ എന്തെങ്കിലും വന്നാലും വാലും തലയും അറിഞ്ഞില്ലെങ്കിലും  വലിയ വായിൽ അഭിപ്രായം പറയുന്ന എം.എൽ.എ. കെ. മുരളീധരൻ പറയുന്നത് എന്താണെന്ന് കേൾക്കണമോ? ഊഹാ പോഹങ്ങൾ അടിസ്ഥാനമാക്കി ഒന്നും പറയാൻ പറ്റില്ല എന്ന്. കാര്യം മനസ്സിലായല്ലോ. പണ്ട് അച്ഛൻ  കരുണാകരൻ കോണ്‍ഗ്രസിൽ നിന്നും പിണങ്ങി  INC (Karunakaran)  എന്നൊരു രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയപ്പോൾ അച്ഛന്റെ കൂടെ  എല്ലാം വലിച്ചെറിഞ്ഞ് പോയ കക്ഷി ആണ് ഈ കുറുപ്പ്. പിന്നീടത്‌ DIC (K) ആയി. അതും പച്ച പിടിക്കാതെ  NCP യിൽ ലയിച്ചു. പിന്നീട് ഗത്യന്തരം ഇല്ലാതെ കരുണാകരന്റെ കൂടെ  കോണ്‍ഗ്രസിൽ  തിരിച്ചു വന്നു. പിന്നെയും വർഷങ്ങൾ KPCC യുടെ പടി വാതിൽക്കൽ യാചിച്ചു കിടന്നിട്ടു മാത്രമേ മുരളിക്ക് പ്രവേശനം കിട്ടിയുള്ളൂ.

കളക്ടറെ ഫോണിൽ വിവരം അറിയിച്ചിട്ടുണ്ടായിരുന്നു എന്ന് ശ്വേത പറയുന്നു. പരാതി എഴുതി നലികിയാലെ കേസ് എടുക്കാൻ കഴിയൂ എന്ന് കളക്ടർ. 

മുഖ്യ മന്ത്രി തന്റെ സ്ഥിരം പല്ലവി. "പരാതി കിട്ടിയാൽ അന്വേഷിക്കും".

ആഭ്യന്തര മന്ത്രിയും അതെ പല്ലവി ആവർത്തിക്കുന്നു.

നേരിട്ട് പരാതി എഴുതി നൽകിയില്ലെങ്കിലും കേസ് എടുക്കണം എന്നാണ് നിയമം അനുശാസിക്കുന്നത് എന്ന് നിയമജ്ഞർ പറയുന്നു.

ഏതായാലും രാഷ്ട്രീയക്കാരൻ ഉൾപ്പെട്ട ഒരു പീഡനം കൂടി വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് എന്ത് ചെയ്യും എന്ന് കാത്തിരുന്നു കാണാം. സർക്കാർ എന്താണ് ചെയ്യുന്നത് എന്നും കാത്തിരുന്നു കാണാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ