2014, മേയ് 28, ബുധനാഴ്‌ച

ഹരിത ട്രിബുണൽ വിധി

കേരളം കാത്തിരുന്ന വിധിയാണ്  ഹരിത  ട്രിബുണൽ    നൽകിയത്. ആറന്മുള വിമാന താവളത്തിന് നൽകിയ എല്ലാ പാരിസ്ഥിക അനുമതികളും റദ്ദ് ചെയ്തു കൊണ്ടുള്ള വിധി മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിക്ക് ചെകിടത്ത് കിട്ടിയ ഒരു അടി ആണ്. കേരളത്തിലെ പ്രകൃതി സ്നേഹികളായ എല്ലാവർക്കും ആശ്വാസവും സന്തോഷവും പകരുന്ന കോടതി ഉത്തരവ്.

പ്രകൃതിയെയും പരിസ്ഥിതിയെയും പൂർണമായും നശിപ്പിക്കുന്ന ആറന്മുള വിമാന താവള പദ്ധതിക്ക് വേണ്ടി ഏറ്റവും ശക്തമായി വാദിച്ചതും ഏതു വിധേനയും അത് നിർമ്മിക്കും എന്ന് വാശി പിടിച്ചതും ഉമ്മൻ ചാണ്ടി ആണ്. വഴി വിട്ട്, നിയമങ്ങളെ കാറ്റിൽ പറത്തി അതിനു എല്ലാ അനുമതികളും നൽകിയതും അദ്ദേഹത്തിന്റെ സർക്കാർ ആണ്. പരിസ്ഥിതി നാശം ഉണ്ടാകും എന്ന് വ്യക്തമായി അറിയാമായിരുന്നിട്ടു കൂടി. അദ്ദേഹത്തിന്റെ തന്നെ  വാക്കുകൾ കേൾക്കൂ "വരാനുള്ള നാശം മുഴുവൻ എയർ പോർട്ടിന്റെ ഇത് വരെ ഉള്ള നിർമാ ണ പ്രവർത്ത നം കൊണ്ടു സംഭവിച്ചു കഴിഞ്ഞു"   ജൂലായ്‌ 17 നു നടത്തിയ പത്ര സമ്മേളനത്തിൽ ആണ് അദ്ദേഹം ഇത് പറഞ്ഞത്. വിമാന ത്താവള നിർമാണം ബലപ്പെടുത്തുവാനായി   സർക്കാർ 10 ശതമാനം ഓഹരി എടുക്കുക കൂടി ചെയ്തു. ഈ കേസ് കേൾക്കാൻ ട്രിബുണലിന് അധികാരം ഇല്ല എന്നായിരുന്നു സർക്കാർ വാദിച്ചത്. ഇപ്പോൾ  തോറ്റപ്പോൾ പതിയെ നില പാട് മാറ്റുകയാണ്. മന്ത്രി കെ. ബാബു പറയുകയാണ്‌. ഇതൊരു സ്വകാര്യ സംരംഭമാണ് എന്ന് മന്ത്രി അടൂർ പ്രകാശും ഇത് തന്നെ പറയുന്നു. അപ്പോൾ സർക്കാർ മുടക്കിയ 10 ശതമാനം പണമോ?

ഉമ്മൻ ചാണ്ടി പരാജയങ്ങൾ ഓരോന്നായി ഏറ്റു വാങ്ങുകയാണ്.  മാനദണ്ഡമില്ലാതെ  ബാറുകൾ അനുവദിക്കാനുള്ള നീക്കം പാളി. ഇക്കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പിൽ 3 സിറ്റിംഗ് സീറ്റുകൾ നഷ്ട്ടപ്പെട്ടു .  ഇതാ ഇപ്പോൾ ആറന്മുള വിമാന ത്താവള നിർമാണവും പൊളിഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ