2014, മേയ് 30, വെള്ളിയാഴ്‌ച

രാഹുലിനെ ജോക്കർ...

ഹൈക്കമാൻഡ് എന്ന് കേൾക്കുമ്പോൾ   പഞ്ച പുശ്ചം അടക്കി     നിന്ന കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കന്മാർ എല്ലാം ഇതാ   ഹൈക്കമാൻഡിനെ പരസ്യമായി   അധിക്ഷേപിക്കാനും അസഭ്യം പറയാനും കുറ്റപ്പെടുത്താനും ഉള്ള ധൈര്യം കാണിച്ചിരിക്കുന്നു. എന്നും സോണിയയുടെയും, രാഹുലിന്റെയും വിനീത വിധേയരായി , തിരു വായ്ക്കെതിർവായ്‌ ഇല്ലാതെ   ഓച്ഛാനിച്ചു നിന്ന രമേശ്‌ ചെന്നിത്തല, കണ്ണൂർ തോറ്റ പഴയ എം.പി. കെ. സുധാകരൻ,  കാസർകോട് തോറ്റ ടി. സിദ്ദിക്ക്, കെ.സി. അബു എന്നിവർ കേന്ദ്ര നേതൃത്വത്തിനെതിരെ ശക്തമായ വിമർശനമാണ് നടത്തിയത്. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ തോൽവിയുടെ പൂർണ ഉത്തരവാദിത്വം സോണിയയുടെയും രാഹുലിന്റെയും  തലയിൽ കെട്ടി വയുക്കുകയുണ്ടായി. രാജാവ് നഗ്നനാണ് എന്ന് പറയാനുള്ള ധൈര്യം വേണമെന്ന് സുധാകരൻ പറയുകയുണ്ടായി. ഒരിക്കലും വസ്ത്രം ധരിക്കാത്ത രാജാവിന്റെ പട്ടുടയാടകളെ വർണ്ണിച്ചും പ്രകീർത്തിച്ചും ജീവിത കാലം കഴിച്ചു കൂട്ടി സ്ഥാന മാനങ്ങൾ നേടിയ സുധാകരൻറെ നാക്ക് ഇത് വരെ  എവിടെ ആയിരുന്നു?    ടി.എച്. മുസ്തഫ ഒരു ചുവടു കൂടി മുന്നോട്ടു പോയി, പണ്ട് കാലത്ത്  പ്രധാന മന്ത്രി മൻമോഹൻ സിംഗ്  വരെ പേടിച്ചിരുന്ന   രാഹുലിനെ ജോക്കർ എന്ന് വിളി ക്കുകയും ഉണ്ടായി.

എന്ത് മാറ്റമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾക്ക് വന്നത്. ഇന്നലെ വരെ ഹൈക്കമാൻഡ് എന്ന് കേൾക്കുമ്പോൾ  മുട്ട് വിറച്ച് നിന്നിരുന്നവരാണ്  ഇവരെല്ലാം. കൊച്ചു കുട്ടികളെ പേടിപ്പിക്കാനായി അമ്മമാർ  മറുത, മാടൻ എന്നൊക്കെ പറയുന്നത് പോലെ വിമതന്മാരെ അമർച്ച ചെയ്യാനും  ഭിന്നാഭിപ്രായത്തെ ഒതുക്കാനും ഉപയോഗിച്ചിരുന്ന  ഹൈക്കമാൻഡ് എന്ന സാധനം ആകെ ശക്തി ക്ഷയിച്ചു പോയി.  ഔദ്യോഗിക പ്രതി പക്ഷ കക്ഷി എന്ന സ്ഥാനം പോലും നഷ്ട്ടപ്പെട്ട അവർക്ക് ആകെ 44 എം.പി. മാർ. അതിൽ 9 ഉം കേരളത്തിൽ നിന്നുള്ളവർ. ഇനി ഇവരൊക്കെ എന്ത് പറഞ്ഞാലും മുഖത്തൊരു കുത്ത് വച്ച് കൊടുത്താൽ പോലും തിരിച്ച് 'ക മ ' എന്നൊരക്ഷരം പറയാൻ ശക്തി ഇല്ലാത്തവർ ആയിപ്പോയി സോണിയയും രാഹുലും. അത് വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് ഇവർ ഇത്രയും ധൈര്യം കാട്ടിയത്. രാജി വയ്ക്കേണ്ടി വരും എന്ന് പേടിച്ചിരുന്ന ഉമ്മൻ ചാണ്ടി പോലും ഇപ്പോൾ ധൈര്യം കാട്ടി തുടങ്ങിയല്ലോ. 

കോണ്‍ഗ്രസ്സിനെ  സംബന്ധിച്ചിടത്തോളം ഇതൊരു നല്ല തുടക്കമാണ്.  കഴിവില്ലാത്ത നേതൃത്വത്തെ പുറന്തള്ളി പുതിയ കേന്ദ്ര നേതൃത്വത്തെ കൊണ്ട് വരാനുള്ള നല്ലൊരു അവസരം. പക്ഷെ കാര്യ സാധ്യത്തിനു വേണ്ടി കാലു പിടിക്കുന്ന കോണ്‍ഗ്രസ്സ് കാരുടെ സ്ഥിരം സ്വഭാവം ഇല്ലാത്ത നേതാക്കന്മാരെ കണ്ടു പിടിക്കണം.  അത്  കുറച്ചു പ്രയാസം ആയിരിക്കും, പ്രത്യേകിച്ച് കേരളത്തിൽ നിന്നും. ശിഥിലമായി കഴിഞ്ഞ പാർട്ടിയെ പുനരുദ്ധരിക്കുക അത്ര എളുപ്പമല്ല. ചിലപ്പോൾ പത്തോ പതിനഞ്ചോ വർഷം കഴിയുമ്പോൾ സാധ്യമായേക്കാം. ദേശീയ കക്ഷി അല്ലാതായി ഭാരത്തിന്റെ ഭൂപടത്തിൽ നിന്നും ഇടത് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. ഇടതു അല്ലെങ്കിൽ കോണ്‍ഗ്രസ്സ്  എന്ന സ്ഥിരം ചിന്തയിൽ നിന്നും കേരളത്തിലെ ജനങ്ങൾ മാറിക്കഴിഞ്ഞു.  അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിൽ അത് വ്യക്തമാകുകയും ചെയ്യും.

4 അഭിപ്രായങ്ങൾ:

  1. But the effort has been nipped in the bud. Not a surprise. Because the family has a very tight grip on the party. A good opportunity for an introspection was lost. It would have been good, if the party experimented with a bit more of openness to fresh ideas.

    മറുപടിഇല്ലാതാക്കൂ
  2. എന്നെ വെറുതെ അടിക്കണ്ട അമ്മാവാ ഞാൻ നന്നാവൂല്ല എന്നല്ലേ കോണ്‍ഗ്രസ്സ് കാരുടെ നിലപാട് പ്രദീപ്‌. എന്ത് ചെയ്യാൻ?

    മറുപടിഇല്ലാതാക്കൂ
  3. ഇനി മറ്റൊരു വരവിന് സംശയം ഉള്ളവര്‍ ആണ് പ്രതികരിക്കുന്നത് -
    നഷ്ടപ്പെടാന്‍ ഇനി ഒന്നും ഇല്ലാത്തവര്‍
    തുറന്ന് പറയുന്നു!

    മറുപടിഇല്ലാതാക്കൂ
  4. കുഴിയിലോട്ടു കാലും നീീട്ടി ഇരിക്കുമ്പോഴും ആഗ്രഹങ്ങൾ അവസാനിക്കുന്നില്ല. കഷ്ട്ടം.

    മറുപടിഇല്ലാതാക്കൂ