2016, ഡിസംബർ 31, ശനിയാഴ്‌ച

M.T.

എം.ടി. വാസുദേവൻ നായർക്ക് ''പ്രതികരണ ശേഷി'' ഉണ്ടാകാൻ  83 വയസ്സ് വരെ കാത്തിരിക്കേണ്ടി വന്നു എന്നൊരു വിഷമം മാത്രം ആണ് വായക്കാർക്കു ഉണ്ടായത്. ഇത്രയും വർഷം  അദ്ദേഹത്തിന് ഉണ്ടായിരുന്ന  ''ശേഷിക്കുറവ്''   ഇപ്പോഴെങ്കിലും  മാറിയല്ലോ എന്നൊരു ആശ്വാസവും.

നവംബർ 8 ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞു നേരം വെളുത്ത ഉടനെ അല്ല എം.ടി.അഭിപ്രായം പറഞ്ഞത്.  45 ദിവസത്തെ പഠനത്തിനും ആലോചനയ്ക്കും , സ്വന്തം അനുഭവത്തിനും ശേഷം ആണ് സുചിന്തിതമായ അഭിപ്രായം പറഞ്ഞത്.

ഭാരതത്തിലെ ഓരോ പൗരനും ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹത്തിനും ഉണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ ആരും കൈ കടത്തുന്നുമില്ല.

ഒരു പുസ്തകം പ്രകാശനം ചെയ്യുമ്പോൾ ഏതു തറ പുസ്തകം ആയാലും  അതിനെ പുകഴ്ത്തി  രണ്ടു നല്ല വാക്ക് പറയുക എന്നതാണ് സാമാന്യ മര്യാദ. അല്ലാതെ 'ഇത് വളരെ മോശം പുസ്തകം ആണ്' എന്നൊന്നും പറയാൻ കഴിയില്ല. അതിനാണല്ലോ അവരെ വിളിക്കുന്നതും. സ്വർണ കട ഉദ്ഘാടനത്തിന് കാശ് കൊടുത്തു നടിയെ കൊണ്ട് വരും   എങ്കിലും പുസ്തക പ്രകാശനത്തിന് കാശ് കൊടുത്തു എന്ന് കേട്ടിട്ടില്ല. പിന്നെ വണ്ടിക്കൂലി കൊടുക്കും. അല്ലെങ്കിൽ ആളെ വണ്ടി കൊണ്ട് പോയി വിളിച്ചു കൊണ്ട് വരും. സുകുമാർ അഴിക്കോട് വണ്ടിക്കൂലി വാങ്ങിയാണ് പ്രസംഗത്തിന് പോകുന്നത് എന്ന് പറഞ്ഞിട്ടുണ്ടല്ലോ. 

ഒരാളെക്കുറിച്ചോ ഒരു പുസ്തകത്തെ കുറിച്ചോ നല്ലതു പറയണമെങ്കിൽ അയാളെ/അതിനെ വിലയിരുത്തി ഗുണം നോക്കിയാണ് പറയേണ്ടത്.അങ്ങിനെ പറയാൻ ഗുണം ഒന്നും ഇല്ലെങ്കിൽ ഉള്ള  ഒരേ ഒരു വഴി മറ്റുള്ളവരെ ദുഷിക്കുക എന്നതാണ്. ആ മാർഗം ആണ് എം.ടി. അവലംബിച്ചത്. തോമസ് ഐസക്കിന്റെ പുസ്തകത്തെ കുറിച്ച് നല്ലത് പറയണമെങ്കിൽ മോദിയെ കുറ്റം പറയണം എന്നൊരു സ്ഥിതി വന്നു.

പിന്നെ, പണ്ട് മഹാരാജാക്കന്മാരുടെ കയ്യിൽ നിന്നും പട്ടും വളയും വാങ്ങിയ പാരമ്പര്യമുള്ളവരാണ്  എഴുത്തുകാർ. ആ രക്‌തം സിരകളിൽ ഉണ്ട്. ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്നവരെ ഒന്ന് ഓച്ഛാനിക്കുന്നതിൽ എന്താണ് തെറ്റ്?

 മലയാളത്തിലെ മഹാനായ സാഹിത്യകാരന്  ജ്ഞാന പീഠ ത്തിനു മേലെ ഇനി എന്താണ് ഇവിടെ ഉള്ളത്?

സാഹിത്യകാരനായാലും ഒരു രാഷ്ട്രീയ വീക്ഷണം ഉണ്ടാകാം. മറ്റ് മേഖലകളിൽ ഇല്ലാത്തതു പോലെ യാതൊരു രാഷ്ട്രീയവും ഇല്ലാതെ സ്വന്തം കാര്യം മാത്രം നോക്കുന്ന അനേകം എഴുത്തുകാർ ഉണ്ട്. 

മോഹൻലാൽ മോദിയെ അനുകൂലിച്ചപ്പോൾ മാർക്സിസ്റ്റുകാരും മറ്റും അതിനെതിരെ വലിയ പ്രഖ്യാപനങ്ങൾ നടത്തി.സ്വാഭാവികം. അത് പോലെ എം.ടി. മോദി വിരുദ്ധ പ്രസ്താവന നടത്തിയപ്പോൾ ബി.ജെ.പി. അതിനെ വിമർശിച്ചു. സ്വാഭാവികം. അത് രാഷ്ട്രീയം.

സുരേഷ് ഗോപിയ്ക്ക് സ്ഥാനം കിട്ടിയപ്പോൾ മോദിയുടെ അടിമ എന്ന് കമൽ (കമാലുദീൻ എന്ന് വിളിച്ചതിന്റെ പ്രശ്നം തീർന്നിട്ടില്ല) വിളിച്ചു. അതെ കമൽ പിണറായിയുടെ അടിമ ആയി ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം സ്വീകരിച്ചു. ഇതോ?

3 അഭിപ്രായങ്ങൾ:

  1. ഭാരതത്തിലെ ഓരോ പൗരനും ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹത്തിനും ഉണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ ആരും കൈ കടത്തുന്നുമില്ല...

    മറുപടിഇല്ലാതാക്കൂ
  2. കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമ ഇപ്പോളെങ്ങാനും ഇറങ്ങുവാരുന്നെങ്കിൽ വൻ വിജയമായേനേ.

    മറുപടിഇല്ലാതാക്കൂ