2013, നവംബർ 29, വെള്ളിയാഴ്‌ച

മാർക്സിസ്റ്റ് പ്ലീനം

ശത്രു സംഹാര പൂജകളും, പൂ മൂടലുകളും, തുലാഭാരങ്ങളും രഹസ്യമായി  നടത്തി ദൈവത്തെ പ്രീണിപ്പിച്ചു  കഴിയുന്ന മാർക്സിസ്റ്റ് കാർക്ക് ഇത്തരം ദൈവീക കാര്യങ്ങൾക്ക് വീണ്ടും വിലക്ക്. പാലക്കാട് നടക്കുന്ന  മാർക്സിസ്റ്റ്  പാർട്ടി പ്ലീനത്തിൽ ആണീ കാര്യങ്ങൾക്ക് വിലക്ക് കൽപ്പിച്ചത്. പ്ലീനം എന്ന് കേട്ടത് കൊണ്ട് തെറ്റിദ്ധരിക്കേണ്ട. അത് വെറും പാർട്ടി മീറ്റിംഗ് തന്നെ.  വർഗ്ഗാധിപത്യവും  കൊളോണിയലിസ്റ്റ് ചിന്താ സരണികളും ഉൾപ്പടെ വരട്ടു തത്വ വാദങ്ങൾ അവലോകനം നടത്തുന്ന  മീറ്റിംഗ് ആകയാൽ പേര് അൽപ്പം സ്റ്റൈലിൽ ആക്കി  പ്ലീനം എന്ന് പറയുന്നു എന്ന് മാത്രം. "വിഘടന വാദികളും പ്രതിക്രിയാ വാദികളും പ്രഥമ  ദ്രിഷ്ട്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു"   എന്ന് തെളിയിച്ചു കൊണ്ട്  തക്കം പാർത്തിരുന്ന ബൂർഷാസിയായ   കെ.എം.മാണിയെ പൂവിട്ട് തൊഴുത്‌ പ്ലീനത്തിലേക്ക് ആനയിച്ചു  മാർക്സിസ്റ്റ് പാർട്ടി നേതാക്കൾ.

ഗൃഹ പ്രവേശന ചടങ്ങുകളിൽ ഗണപതി ഹോമം ഉൾപ്പടെയുള്ള എല്ലാവിധ മത പരമായ ചടങ്ങുകളും ഒഴിവാക്കണമെന്നാണ്  സംഘടനാ രേഖയിലെ  നിർദേശം. ഈ വിലക്കുകളെല്ലാം ഹിന്ദു വിശ്വാസികളെ മാത്രം ഉദേശിച്ചു കൊണ്ടുള്ളതാണെന്ന് വ്യക്തം. കാരണം ക്രിസ്തീയ -മുസ്ലീം മതങ്ങളുടെ ചടങ്ങുകളെയും ആചാരങ്ങളെയും ധിക്കരിക്കാനുള്ള ചങ്കുറപ്പൊന്നും എത്ര കടുത്ത മാർക്സിസ്റ്റ് കാരനും കാണില്ല. പള്ളിയുടെ ആജ്ഞ ധിക്കരിക്കാൻ ഇവർക്കാകില്ല. മാമോദീസ മുക്കൽ, കല്ല്യാണം എന്നിവയിൽ  പള്ളിയും പട്ടക്കാരും പറയുന്നത് പോലെ അനുസരിച്ചില്ലെങ്കിൽ തെമ്മാടിക്കുഴിയിൽ ആയിരിക്കും മരിക്കുമ്പോൾ കിടക്കുന്നത്. അത് പോലെ തന്നെയാണ് മുസ്ലിം മത നിയമങ്ങൾ അനുസരിക്കാനുള്ള ബാധ്യത.  പരസ്യമായി മതത്തെ വെല്ലു വിളിക്കുമെങ്കിലും രഹസ്യമായി ഇവരെല്ലാം പള്ളിയുടെ വിനീത, വിധേയ  ശിഷ്യൻമാരാണ്. തങ്ങളുടെ മക്കളുടെയോ,ചെറു മക്കളുടെയോ മാമോദീസ,സുന്നത്ത്, എന്നീ മതപരമായ കാര്യങ്ങൾ ഇവർ നടത്തുന്നു.  വിവാഹം  തുടങ്ങിയ കാര്യങ്ങളെല്ലാം മതപരമായ ചടങ്ങുകളോടെയാണ് ഇവർ നടത്തുന്നത്. അതതു വ്യക്തികളുടെ  സ്വാതന്ത്ര്യവും ഇഷ്ട്ടവും ആണ് എന്നുള്ള ന്യായം പറഞ്ഞ് നേതാക്കൾ കൈ കഴുകും. മരണാനന്തര ചടങ്ങുകൾക്കും മത ആചാരങ്ങൾ പാടില്ല എന്ന് വിലക്കുന്നു സംഘടന രേഖ. അതും മത പരമായി തന്നെ നടക്കും. എത്ര  മുസ്ലിം-ക്രിസ്തീയ മാർക്സിസ്റ്റ് നേതാക്കൾ  വൈദ്യുത ശ്മശാനത്തിൽ ദഹിപ്പിക്കാൻ തയ്യാറാകും? അപ്പോൾ പാവങ്ങളായ കുറെ ഹിന്ദുക്കളാണ് ഈ വിലക്കുകളെല്ലാം അനുഭവിക്കേണ്ടത്.

ഇത്തരം വിലക്കുകൾ ദേവസ്വം ബോർഡിലോ മറ്റു അമ്പല കമ്മിറ്റികളിലോ അംഗങ്ങളോ ഭരണാധികാരികളോ ആകാൻ മാർക്സിസ്റ്റ് പാർട്ടിക്കാർക്ക്   യാതൊരു തടസ്സവും ആകുന്നില്ല. കാരണം അവിടെ പണം ഉണ്ട്. ദൈവ വിശ്വാസികൾ സമർപ്പിക്കുന്ന പണം.അവിടെ വിലക്കുകളില്ല. അവിടെ കയറിക്കൂടാൻ ഈ അവിശ്വാസികൾ മത്സരമാണ്. മതങ്ങളെ നിഷേധിക്കുന്ന മാർക്സിസ്റ്റ്കാർ മതസ്ഥാപനങ്ങളിൽ നിന്നും മാറി നിൽക്കാനുള്ള അന്തസ്സ് കൂടി കാണിക്കണം. 

2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2013, നവംബർ 30 1:46 AM

    You are a congres supporter....i dnt lk u.....

    മറുപടിഇല്ലാതാക്കൂ
  2. You really feel like that? What is there in Congress to support? A rotten party of sycophants gathered around an Italian lady and her son.

    Have you seen yesterday's Deshabhimani with Chakku Radhakrishnan's advertisement of best wishes for the Plenum?

    And EP Jayarajan's outbursts in support?

    Please come out of the"anonymous".

    മറുപടിഇല്ലാതാക്കൂ