2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

കാശിനു വേണ്ടിയുള്ള സമരം.

മണൽ മാഫിയക്ക് എതിരെ ജസീറ എന്ന സ്ത്രീ   ഒറ്റയ്ക്ക്  നടത്തിയ സമരം   വളരെ ജന ശ്രദ്ധ പിടിച്ചു പറ്റി. കടപ്പുറത്ത് നിന്നും മണൽ വാരുന്നതിനെതിരെ കോഴിക്കോട് തുടങ്ങിയ സമരം സെക്രട്ടറിയേറ്റ് പടിക്കൽ തുടർന്ന് അവസാനം ഭാരതത്തിൻറെ ഭരണ സിരാ കേന്ദ്രമായ ഡൽഹിയിൽ വരെ എത്തി. ഒരു സാമൂഹിക പ്രശ്നത്തിൽ ഭരണാധികാരികളോട് ഒറ്റയ്ക്ക് പൊരുതുന്ന അവരോട് ബഹുമാനം തോന്നിയിരുന്നു. അന്നൊന്നും ഒരൊറ്റ രാഷ്ട്രീയ പാർട്ടിയും അവർക്ക് പിന്തുണ നൽകിയില്ല. കോണ്‍ഗ്രസ്സ് ശക്തിയായി എതിർക്കുകയും ചെയ്തു.

രാഷ്ട്രീയ പാർട്ടികളുടെ മുദ്രാവാക്യം കേട്ടിട്ടില്ലേ  " സമരത്തിൻറെ രൂപം മാറും ഭാവം മാറും"  അത് പോലെ  ഇവിടെ രൂപവും മാറി ഭാവവും  മാറി. ഇപ്പോൾ ജസീറ സമരം ചെയ്യുന്നത് മണൽ  വാരലിന് എതിരെയല്ല. ആരോ ഒരാൾ ഔദാര്യമായി വാഗ്ദാനം നൽകിയ പണം കിട്ടണം എന്ന് പറഞ്ഞ് അയാളുടെ വീട്ടു പടിക്കൽ ആണ്. എന്തൊരു സമരം. ആരെങ്കിലും കാശ് കൊടുക്കാം എന്ന് പറഞ്ഞാൽ അതിന് കൈ നീട്ടാൻ ഈ സ്ത്രീക്ക് നാണം ഇല്ലേ? ഇത്തരം ഒരു സമരത്തിന്‌ പിന്നിൽ ഇത് വരെ  സമരത്തിന്‌ പിന്തുണ നൽകാത്ത ഒരു രാഷ്ട്രീയ പാർട്ടി ആണെന്ന് എല്ലാവർക്കും അറിയാം. വഴി അടച്ചുള്ള ഒരു സമരത്തിന്‌ എതിരെ പരസ്യമായി പ്രതികരിച്ച മറ്റൊരു സ്ത്രീക്ക് ആ മനുഷ്യൻ 5 ലക്ഷം രൂപ നൽകിയിരുന്നു. അതിന് പകരം വീട്ടുകയാണ് പാർട്ടി. പണ്ട് ഇതേ പോലെ ലക്ഷങ്ങൾ കൈ നീട്ടി വാങ്ങിയ ഒരു മാർക്സിസ്റ്റ് പാർട്ടിക്കാരൻ അടുത്തിടെ ഇതിൽ പ്രതിഷേധിച്ചു ആ പണം തിരിച്ചു കൊടുക്കും എന്ന് പറഞ്ഞിരുന്നു. എന്തൊരു മനുഷ്യർ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ