2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

HMV




ഹിസ്‌ മാസ്റ്റെർസ് വോയിസ് എന്ന് കേട്ടിട്ടില്ലേ? അത് പോലെ ആണ് ഇന്ത്യയിലെ എല്ലാ കോണ്‍ഗ്രസ്സ്കാരും. മാസ്റ്റർ എന്ത് പറയുന്നുവോ അത് കേട്ട് തത്തമ്മ പറയുന്നതു പോലെ ഉരുവിട്ട് നടക്കും. സ്വന്തമായി അവർക്ക് അഭിപ്രായം ഒന്നും ഇല്ല. ഓരോ കാലത്തും അവർ ഒരു മാസ്റ്ററെ കണ്ടു പിടിക്കും. ഇങ്ങിനെ അനുസരിക്കാൻ. അനുസരിച്ച് ജീവിയ്ക്കാൻ.

കുറ്റവാളികൾ എന്ന് വിധിക്കപ്പെട്ട സാമാജികർക്ക് , എം.പി.മാരും എം.എൽ.എ.മാരും, സ്ഥാനം നഷ്ട്ടപ്പെടും എന്ന സുപ്രീം കോടതിയുടെ വിധിയെ അതി ജീവിക്കാൻ, കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടി,  പ്രധാന മന്ത്രി മൻമോഹൻ സിങ്ങിൻറെ നേതൃത്വത്തിൽ പാർലമെന്റിൽ ഒരു ഓർഡിനൻസ്  കൊണ്ട് വന്നു. ഒരു ദിവസം രാഹുൽ ഗാന്ധി അജിത്‌ മാക്കൻ നടത്തിയ പത്ര സമ്മേളനത്തിൽ ഇടിച്ചു കയറി ചെന്ന് ഈ ഓർഡിനൻസ് ശുദ്ധ അസംബന്ധം ആണെന്നും ഇത് വലിച്ചു കീറി കളയുകയാണ് വേണ്ടത് എന്നും താൻ അങ്ങിനെയാണ് ചെയ്യുന്നതെന്നും. പ്രഖ്യാപിച്ചു. ഓർഡിനൻസിനെ പ്രകീർത്തിച്ചു കൊണ്ടിരുന്ന അജിത്‌ മാക്കൻ ഉടൻ ട്രാക്ക് മാറ്റി രാഹുൽ പറഞ്ഞതാണ് ശരി എന്ന് പറഞ്ഞു. ഇത് കൊണ്ട് വന്ന  പ്രധാന മന്ത്രി മൻമോഹൻ സിങും മറ്റു എല്ലാ കോണ്‍ഗ്രസ് കാരും രാഹുൽ പറഞ്ഞത് നാണം കെട്ട് ഏറ്റു പറഞ്ഞു. ഇതാണ് കോണ്‍ഗ്രസ്സിന്റെ പാരമ്പര്യം.

രാജീവ് വധ ക്കേസിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട മൂന്നു പേർക്ക് സുപ്രീം കോടതി വധ ശിക്ഷ ഇളവു ചെയ്ത് കൊടുത്തു. ഇവർ നൽകിയ ദയാ ഹർജി 11 വർഷം നടപടികൾ ഒന്നും എടുക്കാതെ രാഷ്ട്രപതി വച്ചത് കൊണ്ടാണ് വധ ശിക്ഷ ഇളവു ചെയ്തു കൊടുത്തത്.അതിനനുസൃതമായി തമിഴ്  നാട് സർക്കാർ അവരെ ജയിൽ വിമോചിതർ ആക്കാൻ തീരുമാനവും എടുത്തു. അപ്പോഴാണ്‌ രാഹുൽ ഗാന്ധി അഭിപ്രായം പറയുന്നത്. "ഇത് എൻറെ അച്ഛന്റെ കാര്യം മാത്രമല്ല, രാജ്യത്തിൻറെ കാര്യമാണ്."

നേതാവ് പറഞ്ഞു കഴിഞ്ഞാൽ അതേറ്റു പറയേണ്ട ബാധ്യത കോണ്‍ഗ്രസ് കാർക്ക് ഉണ്ടല്ലോ. അത് വരെ മിണ്ടാതിരുന്ന പ്രധാന മന്ത്രി മൻമോഹൻ സിംഗ് രംഗത്ത് വന്നു. " രാജീവ് ഗാന്ധിയുടെ വധം രാജ്യത്തിൻറെ ആത്മാവിന് നേർക്കുണ്ടായ ആക്രമണം ആണ്." ഇനി ഇതേ അഭിപ്രായം എല്ലാ കോണ്‍ഗ്രസ്സ് കാരും ഏറ്റു പാടും. രാജ്യത്തിൻറെ വിധി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ