2014, മേയ് 27, ചൊവ്വാഴ്ച

മോദി സത്യ പ്രതിജ്ഞ-ഉമ്മൻ ചാണ്ടി

ശ്രീ നരേന്ദ്ര മോദി   പ്രധാന മന്തിയായി സ്ഥാനാരോഹണം നടത്തിയ  പ്രൌഡ ഗംഭീരമായമായ  സത്യ പ്രതിജ്ഞാ ചടങ്ങിൽ കേരള മുഖ്യ മന്ത്രി പങ്കെടുക്കാത്തത് അനൌചിത്യമായിപ്പോയി. അത് മുഖ്യ മന്ത്രിയുടെ അതി ബുദ്ധിയും അല്പത്വവും  ആണ് പ്രകടമാക്കുന്നത്.  കഴിഞ്ഞ 10 വർഷക്കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് പാർട്ടിയുടെ കൂടെ  നിന്ന  ശ്രീ  ഉമ്മൻ ചാണ്ടിക്ക് മറ്റൊരു പാർട്ടി അധികാരത്തിൽ വരുന്നതിൻറെ അസഹിഷ്ണുത ആകാം. അല്ലെങ്കിൽ അപകർഷത ആകാം. എന്തായാലും  മുഖ്യ മന്ത്രിയുടെ ഈ പ്രവൃത്തി കേരളത്തിന്‌ അപമാനകരം ആണ്. ഏത് പാർട്ടിയുടെ പ്രതിനിധി ആയാലും നരേന്ദ്ര മോഡി ഭാരതത്തിൻറെ പ്രധാന മന്ത്രി ആയാണ് സത്യ പ്രതിന്ജ്ഞ ചെയ്യുന്നത്. അർഹമായ ആളുകളില്ലാത്തതിനാൽ കഴിഞ്ഞ 10 വർഷം ഭരണത്തിൽ ഇരുന്ന, നേരിട്ട് ലോക സഭയിൽ എത്താൻ കഴിവില്ലാത്തതിനാൽ രാജ്യ സഭ എന്ന കുറുക്കു വഴിയിലൂടെ പാരലമെന്റിൽ എത്തിയ ,  ഒത്തു തീർപ്പ് പ്രധാന മന്ത്രിയെ പോലെ  അല്ല മോദി .  543 അംഗങ്ങളുള്ള   ലോക സഭയിൽ പകുതിയിലധികം  അംഗ സംഖ്യ ഉള്ള  ഒരു രാഷ്ട്രീയ പാർട്ടിയുടെ 282 എം.പി.മാരുടെ   നേതാവാണ്‌ മോഡി. സഖ്യ കക്ഷികൾ ഉൾപ്പടെ 336 എം.പി.മാർ ( 62 ശതമാനം) തെരഞ്ഞെടുത്തനേതാവ്.  തെരഞ്ഞെടുപ്പിന് ശേഷം  പ്രധാന മന്ത്രിയെ പ്രഖ്യാപിക്കാം എന്നുള്ള കോണ്‍ഗ്രസ്സിന്റെയും അങ്ങിനെ ജയിച്ചാൽ  പ്രധാന മന്ത്രി ആകാം എന്നുള്ള   രാഹുൽ   ഗാന്ധിയുടെയും ഒളിച്ചു കളി  അല്ലാതെ, പ്രധാന മന്ത്രി സ്ഥാനാർഥി എന്ന് ഭാരതീയ ജനതാ പാർട്ടി അഭിമാനപൂർവ്വം അവതരിപ്പിച്ച് ജനങ്ങൾ ഒന്നടങ്കം തെരഞ്ഞെടുത്തതാണ് മോദി യെ.   ഫെഡറൽ വ്യവസ്ഥയിൽ  ഭരണ ഘടന പ്രകാരം  പ്രധാന  മന്ത്രി ആണ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന ഭാരതത്തിൻറെ ഭരണാധികാരി. പ്രോട്ടോക്കോൾ നോക്കിയാൽ പ്രധാന മന്ത്രി കഴിഞ്ഞ്, കേന്ദ്ര കാബിനറ്റ്‌ മന്ത്രിമാർക്കും താഴെ ഏഴാമതാണ് സംസ്ഥാന മുഖ്യ മന്ത്രി.

സത്യ  പ്രതിജ്ഞയ്ക്ക്   പോകണ്ട   എന്ന്  മുഖ്യ മന്ത്രിയ്ക്ക്    മുകളിൽ നിന്നും ആജ്ഞ വന്നു കാണും.  എന്താണതിനു കാരണം എന്ന് ചോദിക്കാനുള്ള ആർജവം അദ്ദേഹത്തിന് ഇല്ലാതെ പോയി. ആജ്ഞ പുറപ്പെടുവിച്ച  മദാമ്മ മകനോടൊപ്പം ചടങ്ങിനു പോയല്ലോ. പിന്നെ കോണ്‍ഗ്രസ്സ് മുഖ്യ മന്ത്രിമാർക്ക് എന്താണ് അയിത്തം?  അസൗകര്യം മൂലമാണ് പോകാഞ്ഞത്‌ എന്ന് മുഖ്യ മന്ത്രി പറയുന്നു. വ്യക്തി പരമായ അസൌകര്യങ്ങൾ ആണോ? അദ്ദേഹത്തിൻറെ മകളുടെ വിവാഹം രണ്ടു ദിവസം മുൻപേ  ആയിരുന്നല്ലോ. (എല്ലാവർക്കും മാതൃകയായി അത് വളരെ ലളിതമായ ഒരു ചടങ്ങ് ആക്കിയത് നന്നായി.)  എന്നിരുന്നാലും ഒരു മുഖ്യ മന്ത്രി എന്ന നിലയിൽ  ഭരണ പരമായ കാര്യങ്ങൾക്ക് അല്ലേ   വ്യക്തി പരമായ  സൗകര്യങ്ങളെ ക്കാൾ മുൻഗണന നൽകേണ്ടത്?  ഒരു തരത്തിൽ പറഞ്ഞാൽ ഉമ്മൻ ചാണ്ടി മോദിയോട് നന്ദി പറയണം. അദ്ദേഹം  അധികാരത്തിൽ തുടരുന്നത് തന്നെ മോദി വന്നത് കൊണ്ടാണ്. കോണ്‍ഗ്രസ്സിന് കൂടുതൽ സീറ്റ് കിട്ടിയിരുന്നു എങ്കിൽ  തീരുമാനിച്ചിരുന്നത് പോലെ  കൂടുതൽ ശക്തിയാർജിച്ച സോണിയ ശ്രീ  ചാണ്ടിയെ  പഴയ കാര്യങ്ങളുടെ പേരിൽ പുറത്താക്കുക  തന്നെ  ചെയ്തേനെ.

ഏതായാലും മുഖ്യ മന്ത്രിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതേ ഇല്ല. അവിടെ പാകിസ്ഥാൻ പ്രധാന മന്ത്രി ഉൾപ്പടെ  സാർക് രാജ്യങ്ങളിലെ എല്ലാ  ഭരണാധികാരികളും, ഭാരതത്തിലെ എല്ലാ പ്രധാനപ്പെട്ട വ്യക്തികളും  സന്നിഹിതരായിരുന്നു.  

കേരളത്തിൻറെ ഗതി എന്നും ഇത് തന്നെ. കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണാധികാരികൾ കേരളത്തെ സ്ഥിരം അവഗണിക്കുന്നു.  അതിനൊരു മാറ്റമായി 1977 ൽ ജനതാ പാർട്ടി കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോഴും 1999 ൽ എൻ .ഡി.എ. വന്നപ്പോഴും പ്രതിപക്ഷ പാർട്ടികളാണ് ഇവിടെ അധികാരത്തിൽ. അർഹതപ്പെട്ടത് ഒന്നും നേടിയെടുക്കാൻ കഴിവില്ലാത്ത കേരള ഭരണം. കരുണ തോന്നി മധ്യ പ്രദേശിൽ നിന്നുമുള്ള മലയാളി രാജ്യ സഭ അംഗത്തെ മന്ത്രി ആക്കി 99 ൽ  കേരളത്തിന്‌ പ്രാതിനിധ്യം നൽകി. കേരളത്തിൽ റെയിൽവേയിൽ എന്തെങ്കിലും വികസനം നടന്നിട്ടുണ്ടെങ്കിൽ അത് ഓ. രാജഗോപാലിന്റെ കാലത്ത് മാത്രമാണ്. മോദിയെ കണ്ട് സംസാരിച്ചതിന്  മന്ത്രി ഷിബു വിനെ കൊണ്ട് മാപ്പ് പറയിച്ചവരാണ് ചാണ്ടിയും കൂട്ടു കോണ്‍ഗ്രസ്സുകാരും. ഈ മനോഭാവം മാറ്റണം.   കേരളത്തിന്‌  ഗുണം ചെയ്യുന്ന സർക്കാർ ആണ് അധികാരത്തിൽ വന്ന മോദി സർക്കാർ എന്ന് ഇവർ മനസ്സിലാക്കണം.  അതു കൊണ്ട് അപകർഷതാ ബോധവും മിഥ്യാഭിമാനവും  വെടിഞ്ഞ് കേന്ദ്ര ത്തിൽ നിന്നും അർഹമായി കിട്ടേണ്ടത് വാങ്ങാനുള്ള കടമ മുഖ്യ മന്തി ആയ ഉമ്മൻ ചാണ്ടിക്ക്  ഉണ്ട്.

3 അഭിപ്രായങ്ങൾ: