2014, ജൂൺ 8, ഞായറാഴ്‌ച

പുന: സംഘടന

മന്ത്രി സഭ  പുന: സംഘടനയെ പ്പറ്റിയുള്ള സംവാദങ്ങളും വിവാദങ്ങളും കൊഴുക്കുകയാണ്. മുഖ്യ മന്ത്രി ആണ് പുന: സംഘടന യുടെ വക്ത്താവ്. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ മന്ത്രി സഭയിൽ മാറ്റമുണ്ടാകും എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പരാജയത്തിനു ഉത്തരവാദിയായി അദ്ദേഹംരാജി വച്ചൊഴിയുന്നതു മനസ്സിൽ കണ്ടാണ്‌ ഇത് പറഞ്ഞത്. പക്ഷെ അന്തരീക്ഷം ആകെ മാറി. തൂത്തെറിയപ്പെട്ട കോണ്‍ഗ്രസ്സിൽ   ആകെ കിട്ടിയ 44 സീറ്റിൽ 8 എണ്ണം കേരളത്തിൽ നിന്നായതു കൊണ്ട് തമ്മിൽ ഭേദം ഉമ്മൻ ആയി. രമേശ്‌ ചെന്നിത്തല പുന: സംഘടനയ്ക്ക് എതിരാണ്. തൻറെ ശക്തിയും തൻറെ  ഗ്രൂപ്പുകാരുടെ കസേരയും പോകും എന്നു  സ്വാഭാവികമായി ഉള്ള ഭയം. സുധീരനും എതിരാണ്. പുന: സംഘടന കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന തിരിച്ചറിവ് കൊണ്ട്.എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് മുഖ്യ മന്ത്രിക്കു ആരെയും മന്ത്രി സഭയിൽ ഉൾപ്പെടുത്താനുള്ള അധികാരം ഉണ്ടെന്നാണ്. അത് തെറ്റാണ്.അങ്ങിനെയെങ്കിൽ സലിം രാജിനെയും ജിക്കുവിനെയും ജോപ്പനെയും മന്ത്രി സഭയിൽ ഉൾപ്പെടുത്താമായിരുന്നല്ലോ. ഈ പുന: സംഘടന കൊണ്ട് ഭരണത്തിൽ ഒരു മാറ്റവും വരാൻ പോകുന്നില്ല എന്നതാണ് സത്യം. വലിയ പിടിപാടില്ലാത്ത ഏതെങ്കിലും ഒന്നോ രണ്ടോ പേരെ മാറ്റി അത്തരത്തിലുള്ള മറ്റാരെയെങ്കിലും കയറ്റി ഇരുത്തും. ഭരണത്തിൽ ഫലം തഥൈവ. 

പക്ഷെ ജനങ്ങൾ പുന: സംഘടന ആഗ്രഹിക്കുന്നു. ഭരണത്തിൽ പൂർണ പരാജയമായിരുന്ന മന്ത്രിമാരെ മാറ്റി പുതിയ ആൾക്കാരെ ഉൾപ്പെടുത്തണം. വ്യവസായ മന്ത്രി  -  വ്യവസായം വികസിച്ചില്ല എന്നു മാത്രമല്ല ഉള്ള വ്യവസായങ്ങൾ നശിക്കുകയും ചെയ്തു. ധനകാര്യ മന്ത്രിയുടെ ഭരണത്തിൽ ഉണ്ടായത്  കേരളം  കടം കേറി മുടിഞ്ഞു, ശമ്പളം കൊടുക്കാൻ പോലും പണം ഇല്ലാതായി  എന്നതാണ് . കേരളത്തിനെ  ഇരുട്ടിൽ ആക്കിയിരിക്കുകയാണ്  ഊർജ മന്ത്രി . അവശ്യ ഭക്ഷ്യ  സാധനങ്ങളുടെ വില ദിവസേന കുതിച്ചുയരുകയാണ് ഭക്ഷ്യ മന്ത്രിയുടെ  ഭരണത്തിൽ. കൃഷിയും കുറഞ്ഞു,കൃഷി സ്ഥലത്തിൻറെ വ്യാപ്തിയും കുറഞ്ഞതാണ് കൃഷി മന്ത്രിയുടെ  ഗുണം. വനം എല്ലാം വെട്ടിയും കത്തിച്ചും നശിപ്പിക്കുന്നു. ബസ് യാത്രാക്കൂലി വർധിപ്പിക്കുന്നു , കെ.എസ്. ആർ.ടി.സി. നഷ്ട്ടത്തിലേക്ക് കൂപ്പു കുത്തുന്നു  വനം-ഗതാഗത മന്ത്രിയുടെ ഭരണത്തിൽ. വിദ്യാഭ്യാസ മന്ത്രിയുടെ കീഴിൽ സർക്കാർ പള്ളിക്കൂടങ്ങളിൽ കുട്ടികൾ കുറയുന്നു സ്വകാര്യ സ്‌കൂളുകൾ പുതുതായി അനുവദിക്കുന്നു. മദ്യപാനം കുറയ്ക്കാൻ വഴി ഒരുക്കുന്നതിന് പകരം കൂടുതൽ ബാറുകൾ തുറക്കുകയാണ് എക്സ്സൈസ് മന്ത്രി. ആശുപത്രികളിൽ മരുന്നില്ല, സൌകര്യമില്ല, ഡോക്ടർമാർ ഇല്ല അതാണ്‌ ആരോഗ്യ മന്ത്രിയുടെ നേട്ടം. മാലിന്യ നിർമാർജന കാര്യങ്ങൾ നോക്കാനും ഒരു മന്ത്രി കാണും. കേരളം മുഴുവൻ കുന്നു കൂടിയിരിക്കുന്ന മാലിന്യ കൂമ്പാരം കൊണ്ട് ആ മന്ത്രിയെ കാണാൻ പറ്റുന്നില്ല. പിന്നെയും കുറെ മന്ത്രിമാർ ഉണ്ട്. വകുപ്പുകളും ഉണ്ട്. മുഖ്യ മന്ത്രി ഓരോ മന്ത്രി മാരോടും അവർ ജനങ്ങൾക്ക്‌ വേണ്ടി ചെയ്ത കാര്യങ്ങൾ  ഓരോന്നായി അക്കമിട്ടു എഴുതി തരാൻ പറയണം. അര പേജ് പോലും കാണില്ല ആർക്കും എഴുതാൻ. അതിനു ശേഷം  മുഖ്യ മന്ത്രി സ്വന്തം നേട്ടങ്ങളും ഒന്ന് നോക്കുക. എന്നിട്ട്  പുന: സംഘടന നടത്തുക. അതാണ്‌ ജനങ്ങൾ ആഗ്രഹിക്കുന്നത്.

ജനങ്ങൾ അഞ്ചു വർഷത്തേക്കാണ് തെരഞ്ഞെടുത്തത് എന്ന വാദം തെറ്റാണ്.ഈ ഭരണത്തിൽ ജനങ്ങൾ സംതൃപ്തർ ആയിരുന്നെങ്കിൽ ലോക സഭ ഫലം മറ്റൊന്നാകുമായിരുന്നു. ചെകുത്താനും കടലിനും ഇടയിൽ പെട്ട ജനം മറ്റു മാർഗം കുറെ ഇടതിനും കുറെ കോണ്‍ഗ്രസ്സിനും വോട്ട് ചെയ്തു എന്ന് മാത്രം. മൂന്നാമതൊരു  സാധ്യത തെളിഞ്ഞു വരുന്നു എന്നത് ആശ്വാസ ജനകമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ