2014, ഏപ്രിൽ 4, വെള്ളിയാഴ്‌ച

ഹരിഹരൻ പിള്ള ഹാപ്പി ആണ്.

ഉമ്മൻ ചാണ്ടി ഹാപ്പി ആണ്. അദ്ദേഹത്തിനെതിരായി  ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ പുറപ്പെടുവിച്ച ചില പരാമർശങ്ങൾക്ക് താൽക്കാലികമായി സ്റ്റേ കിട്ടിയതിൽ ആണ് താൻ  ഹാപ്പി ആണെന്ന്  ആണ് പുള്ളിക്കാരൻ  പറഞ്ഞത്. ആ പരാമർശങ്ങൾ എന്താണെന്നോ?  

"മുഖ്യ മന്ത്രിയുടെ ഓഫീസിൽ നടന്ന കാര്യങ്ങൾക്ക് ജനങ്ങളോട്  വിശദീകരണം നൽകാൻ  മുഖ്യ മന്ത്രി ബാധ്യസ്ഥനാണ്".

ഇതിനു സ്റ്റേ കിട്ടിയതിനാണ് സന്തോഷവാനായത്. ഈ പരാമർശത്തിൽ എന്തായിരുന്നു തെറ്റ്? മുഖ്യ മന്ത്രിയുടെ   ഓഫീസിലെ കാര്യങ്ങൾ വിശദീകരിക്കേണ്ടതിന്റെ ഉത്തരവാദിത്വം   മുഖ്യ മന്ത്രിയ്ക്ക്  അല്ലേ ?  അല്ലെങ്കിൽ പിന്നെ ആരാണ്  ഇവ വിശദീകരിക്കേണ്ടത്? ജിക്കുവോ,ജോപ്പനോ,സലിം രാജോ വിശദീകരിച്ചാൽ മതിയോ?  അതോ അവിടത്തെ  കാര്യങ്ങൾക്ക് പിന്നെ മന്ത്രി കെ.സി. ജോസഫ് ആണോ മറുപടി നൽകേണ്ടത്?

ജനങ്ങളോട് കാര്യങ്ങൾ പറയാനാണ് അദ്ദേഹം ഭയപ്പെടുന്നത്. ഈ ജനാധിപത്യ വ്യവസ്ഥിതിയിൽ ഭരണ കർത്താക്കൾക്കു ജനങ്ങളോടാണ്‌ ഉത്തരവാദിത്വം ഉള്ളത്. ഒരു മുഖ്യ മന്ത്രി എന്ന  നിലയിൽ സംസ്ഥാന ഭരനതിനെ പറ്റിയും തൻറെ ഓഫീസ് നിരന്തരം ആരോപണ വിധേയം ആകുന്നതിന്റെയും, തൻറെ പേർസണൽ സ്റ്റാഫ് മൂന്ന് പേർ കേസിൽ ഉൾപ്പെട്ടതിന്റെയും കാര്യങ്ങൾ ജനങ്ങളോട് പറയാൻ കഴിയാത്തതിനാലാണ്  ആ പരാമർശങ്ങൾ നീക്കി കിട്ടാൻ   ഹൈ ക്കോടതിയിൽ അപ്പീൽ നൽകിയത്.  മുഖ്യ മന്ത്രിയെ പറ്റിയുള്ള ഇതിലും ശക്തമായ പരാമർശങ്ങൾക്ക് സ്റ്റേ നൽകാൻ കോടതി വിസമ്മതിച്ചു. അവസാനം, തൻറെ തടി രക്ഷിക്കാനും മുഖ്യ മന്ത്രിയുടെ മുഖം രക്ഷിക്കാനും എന്തെങ്കിലും ഒന്ന് ചെയ്യണം എന്ന്   അഡ്വക്കേറ്റ് ജനറൽ കരഞ്ഞു കാലു പിടിച്ചത് കൊണ്ട് ഒന്ന് രണ്ടു പരാമർശങ്ങൾ കോടതി  താൽക്കാലികമായി  സ്റ്റേ  ചെയ്തു.  

തൻറെ   ഭാഗം കേൾക്കാതെയാണ് പരാമർശങ്ങൾ നടത്തിയത് എന്നാണു  മുഖ്യ മന്ത്രിയുടെ    വാദം. മുഖ്യ മന്ത്രിയെ തൂക്കി കൊല്ലാനൊന്നും വിധിച്ചില്ലല്ലോ. കാര്യം ജനങ്ങളോട് വിശദീകരിക്കാൻ പറയുക മാത്രമല്ലേ കോടതി ചെയ്തുള്ളൂ. ഇതേ വാദം അവതരിപ്പിച്ച അഡ്വക്കേറ്റ് ജനറലിനോട് ഈ കേസിൽ അങ്ങേര് പ്രതിനിധാനം ചെയ്തിരുന്നത് മുഖ്യ മന്ത്രിയേ അല്ലേ എന്നാണു കോടതി ചോദിച്ചത്. പ്രതികൂല പരാമർശം വന്നപ്പോൾ  "ജനങ്ങളുടെ കോടതിയ്ക്ക്  മുൻപിൽ തൻറെ നിരപരാധിത്വം തെളിയിക്കും" 
എന്ന് വീരവാദം പറഞ്ഞ മുഖ്യ മന്ത്രി പേടിച്ച് ആണ് കോടതിയിൽ അപ്പീൽ പോയത്. എന്തായാലും ജനങ്ങളെ അഭിമുഖീകരിക്കാൻ പറഞ്ഞ കോടതി വിധിയിൽ നിന്നും  സ്റ്റേ കിട്ടിയല്ലോ. സന്തോഷം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ