2014, ഏപ്രിൽ 5, ശനിയാഴ്‌ച

സൂര്യനെല്ലി

സൂര്യനെല്ലി കേസിൽ ന്യായമായ ഒരു കോടതി വിധി വന്നിരിക്കുന്നു.നീണ്ട 18 വർഷങ്ങൾക്കു ശേഷം. പ്രണയം സത്യമാണെന്ന് വിശ്വസിച്ച് കാമുകനോടൊപ്പം പോയ പാവം പെണ്‍കുട്ടിയെ ആണ് കശ്മലന്മാർ ബലാൽസംഗം ചെയ്യുകയും മറ്റുള്ള ഖലന്മാർക്കു കാഴ്ച വക്കുകയും ചെയ്തത്.

2005 ൽ വന്ന ഹൈ ക്കോടതി വിധി ആയിരുന്നു അതിലേറെ ക്രൂരം.  പണത്തിനു വേണ്ടിയായിരുന്നു ആ പെണ്‍കുട്ടി പോയതെന്നും, വേണമെങ്കിൽ രക്ഷപ്പെടാമായിരുന്നിട്ടും രക്ഷപ്പെടാൻ ആ കുട്ടി ശ്രമിച്ചില്ല എന്നും ആ വിധിയിൽ പറഞ്ഞിരുന്നു. ആ വിധിക്കെതിരെ സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. അങ്ങിനെ വന്ന വിധിയാണ് പെണ്‍  കുട്ടിക്ക് ആശ്വാസം  (ക്ഷമിക്കണം. അങ്ങിനെ ഒന്ന് ആ പാവം പെണ്‍കുട്ടിക്ക് ഒരിക്കലും ഉണ്ടാവുകയില്ലല്ലോ) ആയത്. 1996 ൽ നടന്ന സംഭവം. പെണ്‍കുട്ടിക്ക് എതിരെ  ജഡ്ജി നടത്തിയ മോശം പരാമർശങ്ങൾ എല്ലാം എടുത്തു കളഞ്ഞു.

2005 ൽ  വിധി പറഞ്ഞ ജഡ്ജി ബസന്ത് ഒരു പടി കൂടി മുന്നോട്ടു പോയി. സുപ്രീം കോടതിയെ വരെ ആക്ഷേപിച്ചു. സുപ്രീം കോടതി ഞെട്ടിയെന്നു പറയുന്നത് വെറുതെ ആണ് കാരണം ആ വിധി അവർ വായിച്ചു കാണില്ല. ഈ പാവം പെണ്‍കുട്ടിയെ 'ബാല വേശ്യ' എന്ന് വരെ ബസന്ത് അധിക്ഷേപിച്ചു. ബസന്തിന്റെ ഒരു സംഭാഷണം ക്യാമറയിൽ പകർത്തിയതാണ് ഇതെല്ലാം പുറത്ത് കൊണ്ട് വന്നത്. പ്രധാന പ്രതി ധർമ രാജന് ജീവ പര്യന്തം. മറ്റു പ്രതികൾക്കും ശിക്ഷ നൽകി.

രാജ്യ സഭ അംഗം പി.ജെ.കുര്യനും ബലാൽസംഗം ചെയ്തതായി പെണ്‍ കുട്ടി പറഞ്ഞിരുന്നു എന്ന് കേസ് ഉണ്ട്. അതിൻറെ വിധിയും കാത്തിരിക്കാം.

ഇതിലേറെ ദുരന്തം ആ പെണ്‍കുട്ടിയുടെ അവസ്ഥയാണ്. സ്വന്തമായി ഒരു പേര് ഇല്ല. ഇന്ന് അറിയപ്പെടുന്നത് മുഴുവൻ സുര്യ നെല്ലി പെണ്‍കുട്ടി എന്നാണു. ഇന്ന് ആ പെണ്‍കുട്ടി 34 വയസ്സുള്ള ഒരു സ്ത്രീ ആണ്. അധികാര സ്ഥാനങ്ങൾക്ക് വഴങ്ങാതെ കേസ് പറഞ്ഞത് കൊണ്ട് സമൂഹവും അവരെ ഭ്രഷ്ട്ട്  കൽപ്പിച്ച പോലെയാണ്. പി.ജെ. കുര്യന്റെ പേര് ഇടയ്ക്കിടെ വരുന്നത് കൊണ്ട് സർക്കാരും അവർക്കെതിരാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ