2014, ഓഗസ്റ്റ് 31, ഞായറാഴ്‌ച

സെക്സ് ടൂറിസം

വികലമായ സങ്കൽപ്പങ്ങൾ കൊണ്ട് വികൃതമാക്കിയ വിനോദ സഞ്ചാര നയമാണ് കേരളത്തിന്റേത്. കാലങ്ങളായി തുടർന്നു കൊണ്ടിരിയ്ക്കുന്ന  ഈ  നയം മൂലം നാടിൻറെ മുഖഛായയും വിരൂപമായിരിയ്ക്കുന്നു.  ടൂറിസം എന്ന പേരിൽ നടക്കുന്ന അഭാസം കൊണ്ട് കേരളം നാശോന്മുഖമായി ക്കൊണ്ടിരിയ്ക്കുകയാണ്.  നമ്മുടെ തനതായ  സംസ്കാരവും പൈതൃകവും വിദേശികൾക്ക് കാട്ടിക്കൊടുത്ത് അഭിമാനം കൊള്ളുന്നതിന് പകരം കൂട്ടിക്കൊടുത്ത് കാശുണ്ടാക്കുന്നതാണ്   ടൂറിസം എന്ന് ധരിച്ചിരിക്കുന്ന  കുറെ ഭരണാധികാരികൾ ആണ് നമ്മുടെ  നാടിൻറെ   നാശത്തിന് വിത്തു വിതയ്ക്കുന്നവർ. 

'ദൈവത്തിൻറെ സ്വന്തം നാട്' എന്ന ന്യൂസിലണ്ടിൽ നിന്നോ മറ്റോ  കടം കൊണ്ട പ്രയോഗവുമായി വിനോദ സഞ്ചാരം വികസിപ്പിയ്ക്കാൻ ഇറങ്ങിയിരിയ്ക്കുന്ന നാടൻ ധ്വരകൾക്ക് ടൂറിസത്തിന്റെ ബാല പാഠങ്ങൾ പോലും അറിയില്ല എന്നതാണ് സത്യം. വിനോദ സഞ്ചാരികൾക്ക് പഞ്ച നക്ഷത്ര ഹോട്ടലുകളും മദ്യവും മദിരാക്ഷിയും ആണ് വേണ്ടത് എന്ന് ധരിച്ചു വശായിരിയ്ക്കുന്ന ഒരു കൂട്ടം ആളുകൾ എക്കാലത്തും കേരളത്തിൽ ഭരണത്തിൽ വരുന്നതാണ് നമ്മുടെ ശാപം. മദ്യ നിരോധനം ടൂറിസത്തെ ബാധിയ്ക്കും എന്ന്    മദ്യ വിൽപ്പനയിലൂടെ കാശുണ്ടാക്കുന്നവരും അതിന്റെ വിഹിതം പറ്റുന്നവരും പറയുന്നത്   നമ്മുടെ ടൂറിസം മന്ത്രിയും  ഏറ്റു പറയുന്നുണ്ടല്ലോ. എന്ത് വിഡ്ഢിത്തം ആണിത്? മദ്യം കഴിക്കാനാണോ സഞ്ചാരികൾ കടല് താണ്ടി  കേരളത്തിൽ വരുന്നത്?  അതും സ്കോച്ചിൻറെയും, കൊണ്യാക്കിന്റെയും, ഷാമ്പൈനിന്റെയും,വോഡ്‌ക യുടെയും നാട്ടിൽ നിന്നും?   കഞ്ചാവും ചരസ്സും ഉപയോഗിയ്ക്കുന്ന എത്രയോ  സഞ്ചാരികൾക്ക് ഉണ്ട്. അവർക്ക് വേണ്ടി അവയും കൊടുക്കാൻ പറയുമോ ഇവർ ? നമ്മുടെ   മന്ത്രിമാരും  എം.എൽ.എ. മാരും  പലരും  സർക്കാർ ഖജനാവിൽ നിന്നും എടുത്ത പണം കൊണ്ട് വിദേശ രാജ്യങ്ങൾ പലതും സന്ദർശിച്ചിട്ടുള്ളവരാണ്. പക്ഷേ കാഴ്ച കാണൽ ഒന്നും അല്ല ഇവരുടെ ഉദ്ദേശം. പണം കൊണ്ട് വാങ്ങാൻ കഴിയുന്ന   മറ്റു പലതും ആസ്വദി ച്ച് സുഖിയ്ക്കുക   എന്നുള്ളത്   മാത്രമാണ് ഇവരുടെ   ലക്ഷ്യം. അതാണ്‌ ടൂറിസം എന്നാണു ഇവർ വിചാരിച്ചിരിയ്ക്കുന്നത്.   കേരളത്തിൽ എത്തുന്ന സഞ്ചാരികൾക്കും തങ്ങളുടേത്  പോലുള്ള  ആസ്വാദനശേഷിയും   മാനസിക നിലവാരവും  ആണ്  എന്ന   തെറ്റി  ധാരണ ആണ് ഇവർക്കുള്ളത്.

പഞ്ച നക്ഷത്ര ടൂറിസത്തിന്റെ വക്താക്കൾ ആയി  ഇവർ മാറുന്നതിന് അറിവില്ലായ്മ   അല്ലാതെ  മറ്റൊരു കാരണം കൂടിയുണ്ട്. പഞ്ച നക്ഷത്ര സൌകര്യങ്ങൾ ഒരുക്കാൻ വേണ്ടി നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനു കൂട്ട് നിൽക്കുന്നതിനു കിട്ടുന്ന പ്രതിഫലം ആണത്. യാതൊരു ദീർഘ വീക്ഷണവും ഇല്ലാതെ പ്രകൃതിയെയും നാടിനെയും നശിപ്പിച്ചാണ് ഇത്തരം സൌകര്യങ്ങൾ ഒരുക്കുന്നത്. വനം കയ്യേറിയും, കാട് വെട്ടിത്തെളിച്ചും, കായലും പുഴകളും കയ്യേറിയും നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് എല്ലാ നിയമങ്ങളും ലംഘിച്ചു ഇവർ അനുവാദം കൊടുക്കുകയും കൂട്ടു നിൽക്കുകയും ചെയ്യുന്നു. മൂന്നാർ, വയനാട്, കോവളം എന്നിവിടങ്ങളിലെല്ലാം ടൂറിസത്തിന്റെ പേരിൽ ഭൂമി കയ്യേറ്റം, കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്ന കായൽ, കടൽ, പുഴ കയ്യേറ്റങ്ങൾ എന്നിവയെല്ലാം അധികാര വർഗം നിയമ വിരുദ്ധ മാർഗങ്ങൾ നടത്തുന്നു എന്നുള്ളതിന് തെളിവാണ്. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിയ്കാനുള്ള  നടപടിയ്ക്ക്  മുതിർന്നപ്പോൾ ഭരണ, പ്രതിപക്ഷ  ഭേദമന്യേ നേതാക്കൾ എല്ലാവരും കൂട്ടായി അതിനെ എതിർത്തത് നമ്മൾ കണ്ടതാണല്ലോ. 

ആറന്മുള വിമാനത്താവളത്തിന്റെ കാര്യവും  നമുക്കറിയാമല്ലോ. ഏക്കർ കണക്കിന് നെൽവയലുകളും തോടും കുളങ്ങളും നികത്തി ആണ്  വിമാനത്താവളം ഉണ്ടാക്കാൻ തുടങ്ങിയത്. ജനങ്ങൾ ഒന്നടങ്കം എതിർത്ത് 
 വിമാനത്താവളം നടക്കില്ല എന്ന് വന്നപ്പോൾ അതിനെ സർക്കാരിന്റെ ഭാഗമാക്കി രക്ഷിക്കാനായിആ സ്വകാര്യ സംരംഭത്തിന്റെ  പത്തു ശതമാനം ഓഹരി എടുത്ത സർക്കാർ  ആണ് നമുക്കുള്ളത്. നികത്തിയ വയൽ പഴയ പടി ആക്കി കൃഷി യോഗ്യമാക്കാൻ ഹൈ ക്കോടതി ഉത്തരവിട്ടപ്പോഴും മുഖ്യ മന്ത്രിയുടെ  വിമാനത്താവള പ്രേമം അവസാനിച്ചില്ല. ഇനിയും അവർ പുതിയ പ്രോപോസലും ആയി വന്നാൽ ഇനിയും അനുമതി കൊടുക്കുംഎന്നാണ് മുഖ്യ മന്ത്രി പറഞ്ഞത്. കേരളത്തിലെ വയലും തണ്ണീർ ത്തടങ്ങളും നികത്താൻ സ്വകാര്യ വ്യക്തികളെ അനുവദിയ്ക്കുന്ന നിയമം കൊണ്ടു വന്നു കഴിഞ്ഞു.  നാടിൻറെ ജീവ നാഡിയായ പശ്ചിമ ഘട്ടത്തെ രക്ഷിക്കാനുള്ള ഗാട്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കരുത് എന്ന് മുറവിളി കൂട്ടിയ സർക്കാർ ആണ് നമ്മുടേത്‌. ഗാഡ്ഗിലിൽ വെള്ളം ചേർത്ത് നേർപ്പിച്ച  കസ്തുരി രംഗൻ റിപ്പോർട്ട് പോലും നടപ്പാക്കാതിരിയ്ക്കാൻ  ശ്രമിച്ചതാണ് നമ്മുടെ  സർക്കാർ. 

കടലോരവും കായലോരവും കൈയ്യേറി, തീര ദേശ നിയമങ്ങളെയും മറ്റ് പരിസ്ഥിതി നിയമങ്ങളെയും കാറ്റിൽ പറത്തി, രാഷ്ട്രീയക്കാരുടെയും അധികാരികളുടെയും ഒത്താശയോടെ റിസോർട്ടുകൾ പണിതുയർത്തിയിരിക്കുകയാണ്   കുത്തക മുതലാളിമാർ.  പ്രകൃതിയെയും ഭൂമിയെയും, ജനങ്ങളെയും രക്ഷിക്കാനായി ഇത്തരം അനധികൃത കെട്ടിടങ്ങൾ ഇടിച്ചു കളയണം എന്ന  സുപ്രീം കോടതി വിധിക്കെതിരെ, റിസോർട്ട് ഉടമകൾക്ക് സപ്പോർട്ടും ആയി   ആദ്യം വന്നത്   കക്ഷി രാഷ്ട്രീയ ഭേദമെന്യേ       നമ്മുടെ എം.എൽ .എ. മാർ ആയിരുന്നു എന്നത് കുത്തക മുതലാളിമാർക്ക്  രാഷ്ട്രീയക്കാർ   എത്ര കണ്ട് അടിമപ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ്.

ഇപ്പോഴിതാ കരയിൽനിന്നും ഇറങ്ങി  ടൂറിസം എന്ന പേരിൽ കായലും നശിപ്പിയ്ക്കാൻ തുടങ്ങുകയാണ്  സർക്കാർ. ജലാശയ ടൂറിസം പരമാവധി മുതലെടുക്കാനായി  കേരള ടൂറിസം വകുപ്പ് വലിയൊരു പരസ്യ കാമ്പൈൻ തുടങ്ങുകയാണ്. റ്റ്വിറ്റ റിലും മറ്റു മീഡിയകളിലും പരസ്യം തുടങ്ങി കഴിഞ്ഞു.  "ഗ്രേറ്റ് ബാക്ക് വാട്ടർ"എന്നാണ്  നാമകരണം ചെയ്തിരിയ്ക്കുന്നത്. നമ്മുടെ സർക്കാരിന്  ഒരു വിഷൻ ഇല്ല എന്ന് ഇത്രയും കാലത്തെ പ്രവൃത്തികളിൽ നിന്നും  തെളിഞ്ഞു കഴിഞ്ഞു.  അതിനാൽ    കായലിൽ കൂടിയുള്ള ഹൌസ് ബോട്ടുകളിലെ സഞ്ചാരം മാത്രം   ആയിരിക്കും ഈ ജലാശയ ടൂറിസം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്  എന്നത് തർക്കമറ്റ കാര്യമാണ്.  കൂടുതൽ കൂടുതൽ ആഡംബര  ഹൗസ്  ബോട്ടുകൾ  ഇറക്കുക ആയിരിക്കും ഫലം.  നശിച്ചു കൊണ്ടിരിയ്ക്കുന്ന  ജലാശയങ്ങളെയും ജല സ്രോതസ്സുകളെയും ഇത്  പൂർണമായും നശിപ്പിക്കും എന്നുള്ളത് തീർച്ചയാണ്.

 കേരളത്തിലെ ജലാശയങ്ങളെ  വൻതോതിൽ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഹൗസ് ബോട്ടുകൾ.  ജല ടൂറിസത്തിന്റെ പ്രധാന ഘടകം  ആയി മാറിയിരിക്കുകയാണ് ഇന്ന് ഹൗസ്ബോട്ട്. ഭീമാകാരങ്ങൾ ആണീ ഡീസൽ എഞ്ചിൻ ഘടിപ്പിച്ച ഹൗസ് ബോട്ടുകൾ. 100 അടിയോളം നീളവും 20 അടിയോളം വീതിയുമുള്ളവ.  24 മണിക്കൂറും പ്രവർത്തിക്കുന്ന  വലിയ ജെനറെറ്ററുകൾ ഉപയോഗിച്ച്  എയർ കണ്ടീഷൻ ചെയ്ത കിടപ്പ് മുറികളും, ഡ്രായിംഗ് റൂമുകൾ, ഡൈനിങ്ങ്‌ റൂമുകൾ,കുളിമുറികൾ തുടങ്ങി പഞ്ച നക്ഷത്ര സൌകര്യങ്ങൾ ആണ് ഈ ഹൗസ് ബോട്ടുകളിൽ ഒരുക്കിയിരിക്കുന്നത്. ഇത്തരം 3000 ത്തിൽ അധികം ബോട്ടുകൾ ആണ്, വേമ്പനാട്, ശാസ്താംകോട്ട, അഷ്ട്ടമുടി എന്നീ ജലാശയങ്ങളിൽ നാശം വിതച്ചു കൊണ്ട് സഞ്ചരിക്കുന്നത്. ഇവയിൽ നിന്നും ഒഴുകിയിറങ്ങുന്ന ഡീസലും, ഓയിലും ജലത്തിൽ കലരുന്നു. ജല ജീവജാലങ്ങൾക്ക് ഭീഷണി ആകുന്നു.  മലിനീകരണ നിയന്ത്രണ ബോർഡിൻറെ നിയന്ത്രണങ്ങൾ ഒന്നും ഇവയ്ക്കില്ല. പലതിനും ലൈസൻസ് പോലുമില്ല. എത്ര ബോട്ടുകൾ ഉണ്ടെന്ന് ടൂറിസം വകുപ്പിന് പോലും അറിയില്ല. ആയിരത്തോളം ഉണ്ടെന്നേ അവരും പറയുന്നുള്ളൂ.  കൃത്യമായ കണക്കില്ല. മനുഷ്യ വിസർജ്യങ്ങളും, ഭക്ഷ്യാവശിഷ്ടങ്ങളും   ബോട്ടിൽ നിന്നും നേരിട്ട് കായലിലെക്കാണ് തള്ളുന്നത്. 2012 ൽ നടത്തിയ ഒരു പഠനമനുസരിച്ച്  ദിവസേന 25000 ലിറ്റർ മലിന ജലം ആണ് ഈ ബോട്ടുകൾ വേമ്പനാട്കായലിലേയ്ക്ക് ഒഴുക്കുന്നത്.  ഇവയെല്ലാം കായലുകളെയും നദികളെയും വൻ തോതിൽ മലീമസം ആക്കുന്നു.  കായലിൽ തള്ളുന്ന   മലിന ജലത്തിൻറെ അളവ് കൂടിക്കൊണ്ടേ ഇരിയ്ക്കുന്നു. മനുഷ്യ വിസർജ്യത്തിൽ നിന്നും ഉണ്ടാകുന്ന കോളിഫോം ബാക്ടീരിയ  ഇവിടങ്ങളിലെ ജലത്തിൽ വളരെ കൂടിയ  തോതിൽ കാണുന്നുണ്ട് എന്നും പല ഏജൻസികളും  നടത്തിയ പഠനങ്ങളിൽ എല്ലാം തെളിഞ്ഞിട്ടുണ്ട്.  

ഹൗസ് ബോട്ടുകൾ ഈ ജലാശയങ്ങളിലെ ആവാസ വ്യവസ്ഥയെ സാരമായി ബാധിക്കുന്നു. മത്സ്യ സമ്പത്ത് ഇവിടങ്ങളിൽ വളരെ കുറവായി കാണുന്നു. കൂടാതെ കുളിക്കാനും കുടിക്കാനും മറ്റു ജീവിതാവശ്യങ്ങൾക്കുമായി ഈ ജലാശയങ്ങളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിനു തീര  ദേശ വാസികളായ  ജനങ്ങളെ ഇത് ദോഷകരമായി ബാധിക്കുന്നു. പക്ഷേ ഈ കായലുകളെയും ജല സമ്പത്തിനെയും മനുഷ്യ രാശിയെയും സംരക്ഷിയ്ക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നത് ദുഃഖ കരം ആണ്.ടൂറിസ്റ്റുകളുടെ കാശ് റിസോർട്ട് ഉടമകൾ കൈക്കലാക്കുമ്പോൾ സായിപ്പിൻറെ  വിസർജ്യമാണ് തദ്ദേശ വാസികൾക്ക് സമ്മാനമായി കിട്ടുന്നത്.

ഹൗസ്  ബോട്ടുകൾ മറ്റു രീതിയിലും സമൂഹത്തിന്  അപകടകാരി ആയി മാറിയിരിയ്ക്കുകയാണ്. വേമ്പനാട് കായലിലെ ഹൗസ്ബോട്ടുകളിൽ സെക്സ് ടൂറിസം നടക്കുന്നു എന്ന് അവസാനം അധികാരികൾ തന്നെ സമ്മതിച്ചിരിക്കുന്നു.  വേശ്യാ വൃത്തി നടക്കുന്നു എന്ന് അടുത്ത കാലത്ത് നൽകിയ  ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് എ.ഡി.ജി.പി. യുടെ   നിർദ്ദേശാനുസരണം ഹൌസ് ബോട്ടുകൾ നിരീക്ഷിക്കാൻ ആലപ്പുഴ കളക്ടർ നടപടി എടുത്തു.  ഹൗസ് ബോട്ടുകളിൽ സെക്സ് ടൂറിസം നടക്കുന്നു എന്നത് രഹസ്യമൊന്നുമല്ല.   ആലപ്പുഴയിലെ 1500 ഓളം വേശ്യകളിൽ 800 പേരോളം  ഹൗസ് ബോട്ടുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു  എന്ന് ആലപ്പുഴയിലെ  എയിഡ്സ് കണ്‍ട്രോൾ സൊസൈറ്റി  തന്നെ പറയുന്നു.

സെക്സ് ടൂറിസം കൂടാതെ  ദേശത്തിൻറെ സുരക്ഷയെ ബാധിയ്ക്കുന്ന മറ്റൊരു ഗുരുതരമായ കാര്യം കൂടിയുണ്ട്. തീവ്ര വാദികൾ തങ്ങളുടെ പ്രവർത്തങ്ങൾക്ക്   ഹൗസ് ബോട്ടുകൾ താവളം ആക്കുന്നു എന്നൊരു  ഇന്റലിജൻസ് കൂടി ഉണ്ട് എന്ന് പറയുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ, ലൈസൻസ് പോലുമില്ലാതെയാണ് ഹൗസ് ബോട്ടുകൾ പ്രവർത്തിയ്ക്കുന്നത്. ആരാണ് ബോട്ടുകളിൽ വരുന്നത് എന്ന് ആർക്കും അറിയില്ല. ബോട്ടുകാർക്ക് പോലും. അതിനെ പറ്റിയുള്ള രേഖകൾ വാങ്ങുകയോ സൂക്ഷിക്കുകയോ ചെയ്യാറില്ല. പണം ഒന്ന് മാത്രം മതി അവിടെ.  


കേരളം ഇപ്പോൾ നടപ്പാക്കി കൊണ്ടിരിക്കുന്ന ടൂറിസം ഹോട്ടൽ മുതലാളിമാർക്കും മറ്റും പണം ഉണ്ടാക്കി കൊടുക്കുന്ന ഒരു ഏർപ്പാടാണ്. എയർ കണ്ടീഷൻറെ  സുഖ ശീതളിമയിൽ ഇരുന്ന് മൃഷ്ടാന്ന ഭോജനവും മദ്യ പാനവുമാണ് ഹൌസ്   ബോട്ടുകളിൽ ടൂറിസം എന്ന  പേരിൽ  ഇന്ന്  നടക്കുന്നത്. വെള്ളത്തിൽ വെള്ളമടി.വലിയ കമ്പനികളുടെയും കൊർപരെറ്റ്കളുടെയും  ഉദ്യോഗസ്ഥരുടെ പാർട്ടികൾ ആണ് ഇപ്പോൾ രാവും പകലും  ഹൌസ് ബോട്ടുകളിൽ കൂടുതലും നടക്കുന്നത്. ഇപ്പോഴിതാ അനാശാസ്യ പ്രവർത്തനങ്ങളും. നമ്മുടെ  സർക്കാർ  താരതമ്യം ചെയ്യുന്ന ടൂറിസ്റ്റ് സ്ഥലങ്ങളായ ഗ്രാൻഡ്‌ കാനിയൻ, ചൈനയിലെ വൻ മതിൽ എന്നിവ എയർ കണ്ടീഷൻ ചെയ്ത സ്ഥലങ്ങളിൽ ഇരുന്നാണോ കാണുന്നത്?  കേരളത്തിലെ സുഖകരമായ  കാലാവസ്ഥ, മഴയും ഇളം വെയിലും, ആസ്വദിച്ച്, ചുറ്റുപാടുമുള്ള  പ്രകൃതി രമണീയമായ  മനോഹര  കാഴ്ചകൾ കണ്ട് മനം കുളിർക്കാൻ, തീര ദേശത്ത് താമസിക്കുന്നവരുടെ ജീവിത രീതികൾ കണ്ടു പഠിക്കാൻ, നാടൻ ഭക്ഷണം കഴിയ്ക്കാൻ  ഒക്കെ  ആണ് സന്ദർശകർ ആഗ്രഹിക്കുന്നത്.   അല്ലാതെ ആർഭാടം  നിറച്ച് പ്രകൃതിയെ നശിപ്പിക്കുന്ന രീതി അല്ല അവരാഗ്രഹിക്കുന്നത്. നമ്മുടെ പ്രകൃതിയെയും പരിസ്ഥിതിയെയും നശിപ്പിച്ചല്ല നാം ടൂറിസത്തെ വളർത്തേണ്ടത്. 

നാട്  കാണാനും അതിൻറെ  പ്രകൃതി ഭംഗി ആസ്വദിക്കാനും ആ നാടിൻറെ സംസ്കാരവും നാട്ടാരുടെ  ജീവിത രീതിയും അവരുടെ  ഭക്ഷണവും മറ്റ്   പ്രത്യേകതകളും  മനസ്സിലാക്കാനും ആസ്വടിയ്ക്കാനും  ആണ് അന്യ ദേശക്കാർ  വരുന്നത് . അതവർക്ക് നൽകുകയാണ് ചെയ്യേ ണ്ടത്.  അല്ലാതെ  സഞ്ചാരികളുടെ സംസ്കാരത്തിനനുസരിച്ച് നാട് മാറുകയല്ല വേണ്ടത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി നമ്മുടെ ഭരണാധികാരികൾക്ക്  പണത്തിന്റെ കിലുക്കത്തിൽ നഷ്ടപ്പെട്ടു പോയതാണ് പ്രശ്നം. കണ്ണുകളുടെ വശങ്ങൾ മറച്ച കുതിരയെ പോലാണ് ഭരണാധികാരികൾ. ചുറ്റുപാടും നടക്കുന്നതൊന്നും ഇവർ കാണുന്നുമില്ല അതിനെ പറ്റി അറിവുമില്ല. ടൂറിസം മന്ത്രി ടൂറിസം വികസനത്തിൽ  മാത്രം ശ്രദ്ധിക്കുന്നു. വ്യവസായ മന്ത്രി വ്യവസായത്തിൽ മാത്രവും. ഇങ്ങിനെ ഓരോ ആളും സ്വന്തം കാര്യം മാത്രം നോക്കുന്നു.  ഇവരുടെ പ്രവൃത്തികൾ  പ്രകൃതിയെയും പരിസ്ഥിതിയെയും മനുഷ്യരെയും എങ്ങിനെ ദോഷകരമായി ബാധിയ്ക്കുന്നു എന്ന് നോക്കാനുള്ള സാമാന്യ ബുദ്ധിയും ദീർഘ വീക്ഷണവും  ഇവർക്കില്ലാതെ പോകുന്നു.

ഈ അവസരത്തിൽ പ്രസിദ്ധമായ  ദൽ തടാകത്തിന്റെ കാര്യം ഓർക്കുന്നത് ഉചിതമായിരിയ്ക്കും. ഹൌസ് ബോട്ടുകൾ കൊണ്ട് വൻ തോതിൽ   മലീമസമായ  തടാകമാണ് വിനോദ സഞ്ചാരികളുടെ പറു ദീസയായ    കഷ്മീരിലെ ദൽ തടാകം. അവിടത്തെ ഹൌസ് ബോട്ടുകൾക്ക്  എല്ലാം മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ കർശനമാക്കുകയും അവയെല്ലാം ഒരു പ്രത്യേക സ്ഥലത്തേയ്ക്ക് മാറ്റാനും ഹൈക്കോടതി നിർദ്ദേശം നൽകി. അത് നടപ്പാക്കാതെ  കേരള സർക്കാരിനെ പ്പോലെ തണുപ്പൻ നയം തുടരുന്ന കശ്മീർ സർക്കാരിനെ അടുത്തിടെ കോടതി വിമർശിയ്ക്കുകയും ഉണ്ടായി. ദൽ തടാകത്തിനെ   മാലിന്യ വിമുക്തമാക്കുന്നതിനും   സംരക്ഷിയ്ക്കുന്നതിനും    വൻ പദ്ധതികൾ ആണ് ഇപ്പോൾ നടപ്പിലാക്കുന്നത്. 1100 കോടി രൂപയാണ് കേന്ദ്ര സർക്കാർ ഇതിനു വേണ്ടി  ചിലവഴിയ്ക്കുന്നത്. അത്തരത്തിൽ ഒരു കേന്ദ്ര സഹായം നേടിയെടുത്ത് വേമ്പനാട് കായലിനെ സംരക്ഷിയ്ക്കുകയാണ്കേരള സർക്കാരും ടൂറിസം വകുപ്പും ചെയ്യേണ്ടത്.

 ഹൗസ് ബോട്ട് ടൂറിസം വേണം എന്നുണ്ടെങ്കിൽ തന്നെ കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കണം. നിലവിലുള്ള ഭീമാകാരമായ എഞ്ചിൻ ബോട്ടുകൾ  മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്.പകരം എഞ്ചിൻ ഇല്ലാത്ത,  ആൾക്കാർ തുഴയുന്ന ചെറിയ ഹൗസ്  ബോട്ടുകൾ മാത്രം   ഉപയോഗിക്കുക. എയർ കണ്ടീഷൻ പൂർണമായും ഒഴിവാക്കുക. കായലോരത്തെ തെങ്ങോലകൾ തഴുകി വരുന്ന കുളിർ കാറ്റേറ്റ് യാത്ര ചെയ്യട്ടെ  നമ്മുടെ അതിഥികൾ. രാത്രി കാല താമസം നിർത്തലാക്കണം. രാത്രിയിൽ മദ്യ പാനവും മറ്റു വിഷയങ്ങളും മാത്രമാണ് ബോട്ടുകളിൽ നടക്കുന്നത്?  ബോട്ടിൻറെ സമയംരാവിലെ 6 മുതൽ വൈകുന്നേരം  6 വരെ മാത്രം ആക്കണം. ബോട്ടുകളിൽ    ഭക്ഷണം പാകം ചെയ്യുന്നത് പൂർണമായും ഒഴിവാക്കണം.   ഭക്ഷണ സമയത്ത് കടവിൽ അടുത്ത് എവിടെ നിന്നെങ്കിലും ആഹാരം  കഴിയ്കാനുള്ള സംവിധാനം ഒരുക്കണം.   ബോട്ടുകളിൽ മദ്യപാനം കർശനമായി നിരോധിയ്ക്കണം. സഞ്ചാരികളെ പറ്റിയുള്ള പൂർണ വിവരം ഹോട്ടലുകളിൽ എന്ന പോലെ ബോട്ടിലും നിർബന്ധിതം ആക്കുക.  ഇത്രയുമെങ്കിലും നിയന്ത്രണങ്ങൾ കൊണ്ട് വരാൻ നമ്മുടെ അധികാരികൾ തയ്യാറായാൽ സഞ്ചാരികൾക്ക്  ഇത് പോലെ കാഴ്ച കാണാനായി  കുറെ നാൾ കൂടി നമ്മുടെ കായലുകൾ നില നിൽക്കും. 

6 അഭിപ്രായങ്ങൾ:

  1. Why is sex tourism bad? If there is a demand, then there will always be supply.
    Sex is a normal biological function, be it a wife sleeping with her husband for free or a woman charging a man for sex( vice versa). Why would it matter? Why should the public be interested in what is happening in a private place? Why would sex and terrorism be linked? Only terrorists use the services of prostitutes?
    I do agree that motorised house boats causes environmental damage, however morality shouldn't factor in that discussion.

    മറുപടിഇല്ലാതാക്കൂ
  2. Sarah, That depends. It is one’s outlook and it varies from people to people and nation to nation. See Bali. In spite of thousands of tourists visiting throughout the year Bali still maintains its cultural heritage, showcasing it and making money. It is a misconception that tourists are for sex. Tourists are not coming to taste sex. When they can have it in their own country why should they spend thousands of dollars on it unnecessarily? Variety and a change? That is also a misconception and race, colour etc. does not make any difference in case of sex.

    Hey madam, njangade kanjeel patta idalle. If all pros going after tourists we will be starving!

    മറുപടിഇല്ലാതാക്കൂ
  3. Bipin : you are so wrong about Bali. Sex industry thrives there to such extent that some expats have decided to stay there for good. And the cultural heritage you talk so high about is the same place one australian dies/ week, either due to drugs, alcohol or other misadventure.
    The question isn't about if the tourist wants sex. The question is, why is that anyone's business. Why make a big deal of sex industry? Why take a moral high road?
    We should live and let live. If a mallu woman wants to sell her body, she can.. It is her right, be it to another mallu or a foreigner...no one should tell her what she can or not do. It is time to stop harassing a woman for her choices.

    മറുപടിഇല്ലാതാക്കൂ
  4. Why terrorism despised, deplored and banned? It is only one’s feeling against the administration and establishment. Why drug peddling and use banned? Why exhibiting nudity banned? Why even watching porno through internet is a crime? Why liquor ban? All these cut into the right of an individual.

    Since it is simply “selling”, there need be a law to restrict or ban.

    മറുപടിഇല്ലാതാക്കൂ
  5. Bipin:The right of an individual especially if the individual is female, shouldn't be curtailed by the moral guardians of the society. My point is always about the person's rights. If I want to smoke a joint, watch porn or walk nude or have sex with anyone within the 4 walls of my home, I can. That is my right. It is the same right a sex worker has to sell her body..the act happens within the confinement of a private place and what she does with her body is really her business. The society has no right to say what she can or can't do. You can't take a moral high road and tell a woman what she can or not do with her body because there are laws that bans watching porn, or terrorism or drugs etc

    മറുപടിഇല്ലാതാക്കൂ
  6. Laws are made for the survival of the society.OK. Let us fight for women's freedom.

    മറുപടിഇല്ലാതാക്കൂ