2014, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

സിനിമാ നടിമാർ

തെലുഗു നടി ശ്വേത പ്രസാദ് ബസു അനാശാസ്യ പ്രവർത്തനത്തിന് പിടിയിലായി.  

തെലുഗിലെ മറ്റൊരു പ്രമുഖ നടിയായ ദിവ്യശ്രീ യും ഇതേ കുറ്റത്തിന് അറസ്റ്റിലായി.

തെലുഗ് നടിമാരിൽ പലരും അനാശാസ്യത്തിനു പോകുന്നു എന്ന് ശ്വേത നൽകിയ തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് ദിവ്യയെ പിടി കൂടിയത്.രണ്ടു നടിമാരും ബാല താരങ്ങളായി രംഗത്ത് വന്നവരാണ്. ഇനിയും ഇത് പോലെ പലരും പിടിയിൽ ആകുമായിരിക്കാം.

അനാശാസ്യ പ്രവർത്തനങ്ങൾ സിനിമാ  നടിമാരെ സംബന്ധിച്ചിടത്തോളം  ഒരു പുതിയ കാര്യം ഒന്നുമല്ല എന്നാണ് പറയുന്നത്. തെലുഗിൽ മാത്രമല്ല എല്ലായിടത്തും ഈ പരിപാടി ഉണ്ട്. ഒന്ന് അഡ്ജസ്റ്റ് ചെയ്‌താൽ ചാൻസ് തരാം എന്ന് മലയാളത്തിലെ ഒരു പ്രമുഖ സംവിധായകൻ പറഞ്ഞതായി നടി അഞ്ജലി രണ്ടു ദിവസം മുൻപ് പറയുകയുണ്ടായി.

 ഗ്ലാമറും മേനിയഴകും മാദകത്വവും   പോയാൽ ആരും തിരിഞ്ഞു നോക്കില്ല എന്ന്  നടിമാർക്ക് അറിയാം.  അത് കൊണ്ട് സാഹചര്യം അനുകൂലമാകുമ്പോൾ പത്തു കാശ് ഉണ്ടാക്കുന്നതിൽ എന്താണ് തെറ്റ് എന്നാണ്   ഇവരുടെ ചോദ്യം.  ശരിയല്ലേ?പണ്ടൊക്കെ കുറെ വർഷങ്ങൾ നായിക ആയി സിനിമയിൽ നിൽക്കുമായിരുന്നു. ഇപ്പോഴാകട്ടെ ഒന്നോ രണ്ടോ പടം കഴിഞ്ഞാൽ നമ്മുടെ കെഴവൻ നായകന്മാർ പുതിയ നായികാ പെണ്‍ കുട്ടികളെ തേടി പോകും. പഴയ നായിക ഔട്ട്‌. പിന്നെ ചാൻസ് കിട്ടാറുമില്ല. അഭിനയം ഒന്നും ഇന്നത്തെ സിനിമയ്ക്ക് ആവശ്യമില്ല.  നടിമാർക്ക് അതൊട്ടില്ലാ താനും.  നടന്മാരുടെ കൂടെ അൽപ്പം ശരീര പ്രദർശനവും നടത്തി ആടിപ്പാടി നടന്നാൽ മതി. ഒരു ഹീറോയിൻ ആകാം.  

സിനിമാക്കാരുടെ വിദേശ  പ്രോഗ്രാം പര്യടനങ്ങൾ ആണ്  മലയാള  നടിമാർക്ക്  തുറന്നു കൊടുക്കാൻ  സുവർണാവസരം തുറന്നു കൊടുക്കുന്നത്.  തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിൽ ഒരു ഡാൻസ്  പ്രോഗ്രാം  നടത്തുന്നത് ഓർക്കുന്നുണ്ടാകുമല്ലോ. അത് പോലെ തന്നെ. ഗൾഫ് ആണിവരുടെ പ്രധാന സന്ദർശക സ്ഥലം. പെട്ടെന്ന് പോയി വരാം, പിന്നെ നാട്ടിലെ സിനിമക്കാര്യങ്ങളിൽ താൽപ്പര്യമുള്ള പ്രവാസികൾ. അമേരിക്കയും യൂറോപ്പും വല്ലപ്പോഴും വന്നു വീഴുന്ന അവസരങ്ങൾ. രണ്ടു കാര്യങ്ങൾ ആണ് വിദേശത്ത് നടികൾക്ക്   അനുകൂലമാകുന്നത്. 

ഒന്നാമത്തേത്  നാട് അല്ല എന്നത്. നടി എങ്ങോട്ട് തിരിയുന്നു, ആരുടെ കൂടെ പോകുന്നു എന്നെല്ലാം അന്വേഷിച്ച് തുപ്പലും ഇറക്കി  ഇരിയ്ക്കുന്ന വായു നോക്കികൾ കേരളത്തിലെ പോലെ അവിടെ ഇല്ല. അതെല്ലാം പൊടിപ്പും തൊങ്ങലും വച്ച് എഴുതുന്ന പത്ര പ്രവർത്തകരും  നടികളുടെ രതി വിലാസ ഗോസിപ്പുകൾ വായിച്ചു  നിർവൃതി അടയുന്ന വികല മനസ്സുകളും അവിടെ കുറവാണ്.

രണ്ടാമത്   എക്സ്ചേഞ്ച് റേറ്റ്. വിദേശ കറൻസിയുടെ കൂടിയ മൂല്യം. കണക്കുകൾ എല്ലാം അവിടത്തെ കറൻസിയിൽ ആയിരിക്കുമല്ലോ.  അപ്പോൾ പണം വാങ്ങുന്നതും അവിടത്തെ കറൻസിയിൽ ആണ്. ഇവിടെ അൻപതിനായിരം രൂപ  റേറ്റ് അവിടെത്തുമ്പോൾ പതിനായിരം ദിർഹം (2  ലക്ഷം രൂപ) അല്ലെങ്കിൽ അയ്യായിരം  ഡോളർ ( 3  ലക്ഷം രൂപ)  അല്ലെങ്കിൽ അയ്യായിരം യൂറോ ( 4  ലക്ഷം രൂപ) ആയി  മാറും. ഒരേ ജോലി  ആണ് ചെയ്യുന്നത് പക്ഷേ കൂലി വ്യത്യാസപ്പെട്ടത് നോക്കൂ.മലയാളികൾ വിദേശങ്ങളിൽ ജോലിയ്ക്ക് പോകുന്നതും അത് കൊണ്ടാണല്ലോ. (അൻപതിനായിരം ഒരു ഉദാഹരണം പറഞ്ഞതാണ് , റേറ്റ് കൂടിയും കുറഞ്ഞും ഇരിയ്ക്കും  എന്ന് ഏവർക്കും അറിയാമല്ലോ.) അവിടെ മലയാളികളും അവിടത്തെ കറൻസിയിൽ തന്നെയാണ് ചിന്തിയ്ക്കുന്നതും കണക്കു കൂട്ടുന്നതും ചിലവാക്കുന്നതും. ഇത്രയൊക്കെ ചിലവാക്കാൻ കഴിവുള്ള കോടീശ്വരൻമാരായ മലയാളികൾ വിദേശത്ത് ധാരാളം ഉണ്ട്. ഒരു മാസത്തെ പ്രോഗ്രാം കഴിഞ്ഞു വരുമ്പോൾ, ഒരു പതിനഞ്ചു ദിവസം മറ്റേ പരിപാടിയ്ക്ക് പോയാൽ, എത്രയാണ് വരുമാനം എന്ന് ആലോചിച്ചു നോക്കൂ. പേര് ദോഷവും ഉണ്ടാകില്ല. സിനിമ മാത്രമല്ല സീരിയൽ തുടങ്ങി തൊലി വെളുപ്പുള്ള എല്ലാവർക്കും ഇങ്ങിനെ വിദേശത്ത് സ്കോപ് ഉണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ