2014, മാർച്ച് 17, തിങ്കളാഴ്‌ച

കേജിരിവാൾ

ഭരണത്തിൻറെ എല്ലാ മേഖലയിലും അഴിമതി നടമാടുകയും രാഷ്ട്രീയ പാർട്ടികൾ ഒന്നൊഴിയാതെ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയും,രാഷ്ട്രീയ നേതാക്കൾ  രാജ്യത്തെ പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുകയും, ജനങ്ങളെ ചൂഷണം ചെയ്യുകയും  അഴിമതിയിലൂടെ കോടികൾ സമ്പാദിക്കുകയും ചെയ്യുന്ന ഒരു  ദുസ്ഥിതിയിലാണ് കുറെ വർഷങ്ങളായി നമ്മുടെ രാജ്യം.   ജനങ്ങളെ കബളിപ്പിച്ചു  കള്ള പ്പണം   സമ്പാദിച്ചു  സുഖിക്കാനുള്ള ഒരു എളുപ്പ മാർഗം  ആയിട്ടാണ് ഇന്നത്തെ രാഷ്ടീയക്കാർ രാഷ്ട്രീയത്തെ കാണുന്നത്. ഓരോ അഞ്ചു വർഷം കൂടുമ്പോൾ ഓരോ കള്ളനെ തെരഞ്ഞെടുക്കുക എന്നത് മാത്രമായി ചുരുങ്ങി ജനാധിപത്യത്തിലെ നേടുംതൂണെന്ന് വിശേഷിപ്പിക്കുന്ന സാധാരണ ജനങ്ങളുടെ  കർമം. ഈ വ്യവസ്ഥിതിക്കെതിരെ ഉള്ള  ജനങ്ങളുടെ പ്രതിഷേധം ഒറ്റപ്പെട്ട സംഭവങ്ങളായി പരിണമിക്കുകയും അവയെ തന്നെയും അടിച്ചമർത്താൻ അധികാരവും പണവും അക്രമികളും വാടക ഗുണ്ടകളും കയ്യിലുള്ള രാഷ്ട്രീയ പാർട്ടികൾക്ക് കഴിഞ്ഞു. ഈ പ്രതിഷേധം പടർന്നു പിടിക്കാതിരിക്കാനും അവർ   ശ്രദ്ധിച്ചു. ഈ വ്യവസ്ഥിതിക്കു എതിരെ ഒരു പ്രക്ഷോഭം   നയിക്കാനും   രാജ്യ വ്യാപകമായി ചലനം ഉണ്ടാക്കാനും ആം ആദ്മി പാർട്ടി രൂപീകരിച്ച് പ്രവർത്തിച്ച കേജ് രിവാളിനു കഴിഞ്ഞു. അഴിമതിമാത്രം നടത്തി പത്തു വർഷം ഡൽഹി ഭരിച്ച മുഖ്യ മന്ത്രി ഷീലാ ദീക്ഷിതിനെ പുറം തള്ളി അധികാരത്തിൽ വരാൻ  ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞു. അവരെ ജനങ്ങൾ സന്തോഷത്തോടെ വരവേറ്റു. നമ്മുടെ രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശിതുടങ്ങി എന്ന് നമ്മൾ സമാധാനിച്ചു. അഴിമതി രഹിത ഭരണം വരുമെന്ന് ആശിച്ച ജനങ്ങൾ ആം ആദ്മി പാർട്ടിയിൽ പ്രതീക്ഷ അർപ്പിച്ചു. ആ പാർട്ടിയിൽ അന്ത ചിദ്രം വന്നപ്പോഴും അത് ബാലാരിഷ്ട്ടത ആയി കണ്ടു ജനങ്ങൾ കൂടെ നിന്നു. 

ആം ആദ്മി പാർട്ടിയും ഭാരതത്തിലെ മറ്റൊരു രാഷ്ട്രീയ പാർട്ടിയായി മാറിക്കൊണ്ടിരിക്കുകയാണ്. കേജിരിവാളുമായി ഒന്നിച്ച് ഒരു നേരം  ഭക്ഷണം കഴിക്കുന്നതിന് 20000 രൂപ ടിക്കറ്റ് വച്ചു. പാർട്ടി ഫണ്ടിന് വേണ്ടി ആണെന്നാണ്‌ വാദം. ഇതൊക്കെ സാധാരണ ജനങ്ങളിൽ നിന്നും അവരെ പതിയെ അകറ്റുകയാണ്.  വർഗീയതക്ക് എതിരെ പൊരുതുന്ന അവർ വോട്ടിനു വേണ്ടി മുസ്ലിം മത മേലദ്ധ്യക്ഷൻമാരുമായി വോട്ടിനു ചർച്ച നടത്തി.   ഭാരതത്തിലെ പ്രമുഖ പാർട്ടികളായ കോണ്‍ഗ്രസ്സിനും ഭാരതീയ ജനത പാർട്ടിക്കും എതിരെ ആയിരുന്നു കേജിരിവാളിന്റെ പ്രധാന പ്രവർത്തനം. സോണിയ ഗാന്ധിയുടെയും,കോണ്‍ഗ്രസ് നേതാക്കളുടെയും മുഖ്യ മന്ത്രിമാരുടെയും അഴിമതി പുറത്തു കൊണ്ട് വരും എന്നായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്. 2 ജി സ്പെക്ട്രം, കോമണ്‍വെൽത്ത് ഗെയിംസ്, കൽക്കരി ഖനി പാട്ടത്തിനു നൽകൽ, പ്രതി രോധ ഇടപാടുകൾ  തുടങ്ങിയവയിൽ നടന്ന  വൻ അഴിമതിയും   സോണിയയുടെ മരുമകൻ റോബർട്ട് വദ്രയുടെ ഭൂമി ഇടപാടുകളും പുറത്തു കൊണ്ട് വരും എന്നു പറഞ്ഞു തുടങ്ങിയ കേജിരിവാളും ആം ആദ്മി പാർട്ടിയും അതെല്ലാം മറന്നു തുടങ്ങിയ മട്ടാണ്. ഇന്ന് കേജിരി വാളിന്റെ സമരം ബി.ജെ.പി. യോട് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. നരേന്ദ്ര മോഡി മാത്രമായിരിക്കുകയാണ് കേജിരിവാളിന്റെ ശത്രു. കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ ഡൽഹിയിൽ ഭരണം തുടങ്ങിയപ്പോഴേ ജനങ്ങൾക്ക്‌ സംശയം ഉണ്ടായിരുന്നു. കോണ്‍ഗ്രസ്സുമായി അവർക്ക് രഹസ്യ ധാരണ ഉണ്ടെന്ന് ജനങ്ങൾക്ക്‌   തോന്നി തുടങ്ങി. അഴിമതി തൂത്തെറിയും എന്ന പ്രസ്താവനയുമായി വന്ന ആ ആദ്മി പാർട്ടിയും കേജിരിവാളും അത്  മറന്ന് ബി.ജെ.പി.യ്ക്ക് എതിരെയുള്ള ഒരു പാർട്ടിയായി മാറിയിരിക്കുകയാണ്.അതാണ്‌ ആം ആദ്മി  പാർട്ടിക്ക് ജന പിന്തുണ കുറഞ്ഞു വരുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ