2014, ഏപ്രിൽ 28, തിങ്കളാഴ്‌ച

പാവ പ്രധാന മന്ത്രി

മൻമോഹൻ സിംഗ് പ്രധാന മന്ത്രി ആയ ആ നിമിഷം മുതൽ ജനങ്ങൾക്ക്‌ അറിയാമായിരുന്നു   സോണിയയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു   പ്രവർത്തിക്കുന്ന,  അവരുടെ താളത്തിനൊത്ത് തുള്ളുന്ന, ഒരു പാവ മാത്രമാണ്  അദ്ദേഹം  എന്ന്.  ഭാരതത്തിൻറെ പ്രധാന മന്ത്രി ആകുക എന്ന സോണിയയുടെ അത്യാഗ്രഹം നടക്കാതെ പോയത് ദേശ സ്നേഹികളായ  ഭാരതീയ ജനതാ പാർട്ടിയുടെ ശക്തിയായ സമ്മർദ്ദം ഒന്ന് കൊണ്ട് മാത്രമാണ്. അല്ലെങ്കിൽ ഇറ്റലിയിൽ ജനിച്ച സോണിയയുടെ ഭരണത്തിൻ കീഴിൽ ജീവിക്കേണ്ട ലജ്ജാകരമായ അവസ്ഥ ഭാരതത്തിലെ ആത്മാഭിമാനമുള്ള ജനതയ്ക്ക് വന്നു ചേർന്നേനെ. ജനാധിപത്യ പ്രക്രിയയിലെ പ്രധാന കർമമായ തെരഞ്ഞെടുപ്പിനെ ഒരിക്കൽ പോലും നേരിടാൻ ധൈര്യമില്ലാത്ത, കഴിവോ രാഷ്ട്രീയ പാരമ്പര്യമോ ഇല്ലാത്ത, മൻമോഹനെ   പിൻ വാതിലിലൂടെ,  രാജ്യ സഭയിലൂടെ ആണ് രണ്ടു തവണയും പാരലമെൻറ്റിൽ എത്തിച്ചത് എന്നത് തൻറെ അജ്ഞാനുവർത്തിയും വിനീത വിധേയനും ആയ ഒരാൾ ആയിരിക്കണം ആ സ്ഥാനത്ത് എന്ന  സോണിയയുടെ ഉദ്ദേശം ആണ് വെളിപ്പെടുത്തുന്നത്. 

പ്രധാന മന്ത്രി എന്ന സ്ഥാനത്ത് ഇരിക്കുന്നുവെങ്കിലും കാര്യങ്ങൾ മുഴുവൻ നടത്തുന്നത് പാർട്ടി അധ്യക്ഷ ആയ സോണിയ ആണ് എന്ന് എല്ലാവർക്കുമൊപ്പം   കോണ്‍ഗ്രസ് കാർക്കും അറിയാം. പക്ഷെ അധികാരം എന്ന അപ്പക്കഷണം കിട്ടുന്നത് കൊണ്ട്  അവരാരും എതിർത്ത് ഒരക്ഷരം മിണ്ടാതെ ഇരുന്നു. അടുത്തിടെയാണ് ഈ വസ്തുതകളെല്ലാം സ്ഥിരീകരിച്ചു കൊണ്ട് പ്രധാന മന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ്‌ ബാരു തൻറെ പുസ്തകത്തിൽ പല വെളിപ്പെടുത്തലുകളും നടത്തിയത്. വിവരങ്ങൾ ചോർത്താനും തൻറെ തീരുമാനം അടിച്ചേൽപ്പിക്കാനുമായി പുലോക് ചാറ്റർജി എന്ന ഐ.എ.എസ്. കാരനെ സോണിയ ഗാന്ധി പ്രധാന മന്ത്രിയുടെ ഓഫീസിൽ നിയമിച്ചിരുന്നു എന്നും സുപ്രധാന ഫയലുകളെല്ലാം സോണിയ നേരത്തെ കണ്ടിരുന്നു എന്നും  ബാരു വെളിപ്പെടുത്തി. നിഷേധ പ്രസ്താവനകളുമായി കോണ്‍ഗ്രസ് കാർ വന്നിട്ടും അതെല്ലാം ദുർബ്ബലമായിരുന്നു.

ഈ വെളിപ്പെടുത്തലുകളെ സാധൂകരിക്കുന്ന കാര്യങ്ങളാണ് മൻ മോഹൻ സർക്കാർ തന്നെ ഇപ്പോൾ അംഗീകരിക്കുന്നത്. വിവരാകാശ നിയമ പ്രകാരം  കേന്ദ്ര സർക്കാർ നൽകിയ മറുപടിയിൽ പറയുന്നത് വിവിധ മന്ത്രാലയങ്ങളിൽ നിന്നും  അനുമതിയ്ക്കായി വരുന്ന ഫയലുകൾ പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നും അന്തിമ അനുമതിയ്ക്കായി സോണിയയുടെ ഓഫീസിലേക്ക് അയക്കുമെന്നും അവിടെ നിന്നും അനുമതി ലഭിച്ചതിന് ശേഷം മാതമേ നടപടി കൈക്കൊള്ളു എന്നുമാണ്. എത്ര നാണം കേട്ട മന്ത്രിസഭയാണ് മൻ മോഹൻ സിംഗിന്റെത്?  പ്രധാന മന്ത്രി എന്ന പദവിക്ക്   കൂടി അപമാനം ആണീ മനുഷ്യൻ. ഈ പ്രധാന മന്ത്രിയുടെ കീഴിലല്ലേ ആദർശം  ആന്റണി മന്ത്രി ആയിരുന്നത്? ലജ്ജാവഹം.  ഈ പ്രധാന മന്ത്രിയെ അല്ലേ മാന്യനായ വ്യക്തിയായി ഉമ്മൻ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വേളയിൽ കേരളത്തിലെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചത്. ലജ്ജയില്ലേ ഇവർക്കാർക്കും ? ഏതായാലും ഈ പാവ പ്രധാന മന്ത്രി ഒഴിഞ്ഞു പോകുന്നല്ലോ എന്ന ആശ്വാസം ഉണ്ട്.

4 അഭിപ്രായങ്ങൾ: