2013, ഡിസംബർ 8, ഞായറാഴ്‌ച

കോണ്‍ഗ്രസ്സിന്റെ പതനം

ഇൻഡ്യൻ നാഷണൽ കോണ്‍ഗ്രസ്സ്  എന്ന  രാഷ്ട്രീയ പാർടി   അടുത്ത ലോക സഭ തെരഞ്ഞെടുപ്പോടെ ദേശീയ രാഷ്ട്രീയത്തിൽ നിന്നും പൂർണമായും  തുടച്ചു നീക്കപ്പെടും എന്നുള്ളതിന്റെ തെളിവുകളാണ്  ഡൽഹി,രാജസ്ഥാൻ,മധ്യ പ്രദേശ്‌, ചത്തീസ്ഗഡ്  എന്നീ 4 നിയമ സഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ തരുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഡൽഹി മുഖ്യ മന്ത്രി ആയിരുന്ന ഷീലാ ദീക്ഷിത്തിനെ ഇനി ഒരു നിയമസഭാംഗം പോലും ആയിക്കൂടാ എന്ന  വാശിയിൽ ജനങ്ങൾ തോൽപ്പിച്ചത് അവർ അത്ര കണ്ട് കോണ്‍ഗ്രസ്സിനെ വെറുക്കുന്നു എന്നുള്ളത് കൊണ്ടാണ്. അഴിമതിയും ദുർഭരണവും മാത്രമാണ് കോണ്‍ഗ്രസ്സിന് ആകെ അവകാശപ്പെടാനുള്ളത്. 2 ജി. സ്പെക്ട്രം, കോമണ്‍വെൽത്ത് ഗെയിംസ്, കൽക്കരി ഖനി, സേനയുടെ ഹെലികോപ്ടർ തുടങ്ങി ലക്ഷക്കണക്കിന്‌ കോടി രൂപയുടെ അഴിമതി ആണ് കോണ്‍ഗ്രസ് പാർട്ടിയും അതിൻറെ നേതാക്കന്മാരും നടത്തിയത്. ജനങ്ങൾ ഇതെല്ലാം കണ്ടു കൊണ്ടിരിക്കുകയായിരുന്നു.  ആദ്യം കിട്ടിയ അവസരത്തിൽ ഈ ദുർഭരണത്തിനെതിരെ  അവർ വിധിയെഴുതി.

പാർടിക്ക്  ശക്തനായ, കഴിവുള്ള, സത്യസന്ധനായ  ഒരു നേതാവ് ഇല്ലാത്തതാണ് ആണ് കോണ്‍ഗ്രസ്സിൻറെ മറ്റൊരു പ്രശ്നം. നെഹ്രുവിന്റെ കുടുംബത്തിന്റെ പാരമ്പര്യ അവകാശമാണ് നേതൃ സ്ഥാനം എന്ന കീഴ്‌വഴക്കം ഇന്ന് നേതൃ സ്ഥാനത്ത് അവരോധിച്ചിരിക്കുന്നത് രാഹുൽ ഗാന്ധിയെ ആണ്. രാഷ്ട്രീയത്തിൻറെ ബാല പാഠങ്ങൾ പോലും അറിവില്ലാത്ത ആ പാവം എന്തൊക്കെയോ പറഞ്ഞു കൊണ്ട് നടക്കുന്നു. രാഷ്ട്രീയ കാഴ്ച്ചപ്പാടോ, കഴിവോ അനുഭവമോ ആത്മാർഥതയോ ഇല്ലാത്ത അദേഹത്തെ ആണ് മോഡിക്ക് പകരം പ്രധാന മന്ത്രി ആയി പാർട്ടി ഉയർത്തി ക്കാട്ടുന്നതു എന്നുള്ളത് വിചിത്രമായിരിക്കുന്നു. മോഡിയുടെ പ്രഭാവത്തിന് മുൻപിൽ രാഹുൽ ഒരു ഈയാം പാറ്റയെ പ്പോലെ എരിഞ്ഞു വീഴും എന്നുള്ളത് എല്ലാവർക്കുമറിയാം.   രാഹുൽ ഗാന്ധി പ്രസംഗിച്ച തെരഞ്ഞെടുപ്പു പ്രചരണ  പൊതു യോഗങ്ങൾ എല്ലാം വളരെ ശുഷ്കം ആയിരുന്നു. അദ്ദേഹം വോട്ട് പിടിച്ച ഡൽഹിയിലെ എല്ലാ സ്ഥാനാർഥികളും തോറ്റു. രാഹുൽ ഗാന്ധിയെ ജനങ്ങൾ അംഗീകരിക്കുന്നില്ല എന്നതാണ് സത്യം. രണ്ടാം നിര നേതാക്കന്മാർ കോണ്‍ഗ്രസ്സിൽ  ഇല്ല. ആകെയുള്ള കുറെ ആൾക്കാർക്ക്  രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും സ്തുതി പാഠകർ ആണെന്നുള്ള ഒരേ ഒരു യോഗ്യത മാത്രം. 

ഇതിൻറെ പ്രതിഫലനം ആണ് ലോക സഭ തെരഞ്ഞെടുപ്പിലും വരാൻ പോകുന്നത്. കേരളത്തിലെ കോണ്‍ ഗ്രസ്സിന്റെ സ്ഥിതിയും പരിതാപകരം ആണ്. ഇതിലും ദയനീയമായ പതനം ആയിരിക്കും കേരളത്തിൽ വരാൻ പോകുന്നത്. മുഖ്യ മന്ത്രി ഉൾപ്പടെ മന്ത്രിമാർ അഴിമതി യിൽ മുങ്ങി കുളിച്ചു നിൽക്കുകയാണ്. പെണ്ണ് കേസിലും ആരോപണ വിധേയർ ആണ് ഇവരെല്ലാം.  ഭരണ മുന്നണിയിലെ ഘടക കക്ഷികൾ ഇടഞ്ഞു നിൽക്കുന്നു.  ജനങ്ങൾ  ഈ ഭരണം മടുത്തു കഴിഞ്ഞു. ഒരു മാറ്റത്തിന് വേണ്ടി അവർ ആഗ്രഹിക്കുന്നു. കഴിഞ്ഞ സർവേ അനുസരിച്ച് ഭാരതീയ ജനതാ പാർട്ടിക്ക് 6 ശതമാനത്തിൽ നിന്നും വോട്ട് 16 ശതമാനമായി വർധിക്കും എന്നാണ് കാണുന്നത്. അത് സീറ്റ് ആക്കി മാറ്റാൻ പാർട്ടിക്ക് കഴിയണം. അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് പാർടി നടത്തേണ്ടത്. ബി.ജെ.പി.യുടെ സർക്കാർ കേന്ദ്രത്തിൽ ഭരണം നടത്തുമ്പോൾ കേരളത്തിൻറെ തെരഞ്ഞെടുത്ത  പ്രതിനിധികൾ  വേണ്ടേ?

1 അഭിപ്രായം:

  1. It's massive downfall for Congress. In many states they have been out of power for many many years.

    One reason is they aren't practical. They are stuck in ideologies. Ideologies are only as good as their relevance and goodness for people.

    Secondly, the extraordinary power centred around the Gandhi family. I don't know whether they have any clue to what is happening around them, and on their behalf.

    മറുപടിഇല്ലാതാക്കൂ