2013, ഡിസംബർ 11, ബുധനാഴ്‌ച

മാർക്സിസ്റ്റ് പരാജയം

പ്രബുദ്ധരായ ഡൽഹിയിലെ സാധാരണ ജനങ്ങൾ  കോണ്‍ഗ്രസ്സിനെ തൂത്തെറിഞ്ഞ് ശുദ്ധമാക്കിയതാണ് 1977 ലെ തെരഞ്ഞെടുപ്പിന് ശേഷം ഭാരതം കണ്ട ഏറ്റവും വലിയ വിപ്ലവം. അഴിമതി കൊണ്ട് ആജീവനാന്തം ഭരിക്കാം എന്നുള്ള കോണ്‍ഗ്രസ്സിന്റെ  ധാർഷ്ട്യത്തിനു, മൻ മോഹനും , സോണിയക്കും, രാഹുലിനും ചൂല് കൊണ്ട് മുഖത്ത് ഏറ്റ അടിയാണ് ഈ ദയനീയ പരാജയം. 4 സംസ്ഥാനങ്ങളിലും ഇത് തന്നെ ആണ് സംഭവിച്ചത്.

ഈ തെരഞ്ഞെടുപ്പിൽ വളരെ ആരും ശ്രദ്ധിക്കാതെ പോയമറ്റൊരു പ്രധാന സംഭവം ആണ് മാർക്സിസ്റ്റ്റ്റ് പാർട്ടിക്ക് ഏറ്റ  കനത്ത അടി.  അത് ബുദ്ധി പൂർവ്വം പാർടി  മൂടി വക്കുന്നു. അവരുടെ സൈറ്റിൽ കോണ്‍ഗ്രസ് തോറ്റതിനെ പറ്റിയെല്ലാം പോളിറ്റ് ബ്യൂറോ സംവദിക്കുന്നു. തങ്ങൾക്കു പറ്റിയ ദയനീയ പരാജയം ഒരു വാചകത്തിൽ പറഞ്ഞു രക്ഷപ്പെടുന്നു. കേരളത്തിൽ മാത്രം നിലനിൽക്കുന്ന ഒരു ദേശീയ പാർട്ടിയായി   ഒതുങ്ങുന്നു  എന്നുള്ളതാണ് അവരുടെ വിധി.. കഴിഞ്ഞ രാജസ്ഥാൻ  നിയമ സഭയിൽ സി.പി.ഐ. എമ്മിന് 3 സീറ്റുകൾ ഉണ്ടായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ  അത് മൂന്നും പോയി. ജനങ്ങൾ അവരെയും ഒഴിവാക്കി.

ദേശീയ ഭൂ പടത്തിൽ നിന്നും മാർക്സിസ്റ്റ് പാർട്ടി  അപ്പ്രത്യക്ഷമാവുകയാണ്. ഈ തെരെഞ്ഞെടുപ്പോട് കൂടി ദേശീയ പാർട്ടി എന്ന സ്ഥാനവും ഇല്ലാതാവുകയാണ്. ബംഗാളിൽ ഇനി നോക്കുകയെ വേണ്ട. ബംഗാളിനെ അവർ 34 വർഷം പുറകോട്ടു നയിക്കുക  ആയിരുന്നു. ബംഗാളിലെ ജനങ്ങളെ കാലാ കാലങ്ങളായി വിഡ്ഢികൾ ആക്കുക  ആയിരുന്ന അവരെ ജനങ്ങൾ തൂത്തെറിഞ്ഞു. 


കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇൻഡ്യ, മാർക്സിസ്റ്റ് എന്ന് നീട്ടി പറയുന്നതിന് പകരം പിണറായി കോണ്‍ഗ്രസ് എന്ന് പറയുന്നതാണ് ഉചിതവും ഭംഗിയും ശരിയും.  കോണ്‍ഗ്രസ്സും മാർക്സിസ്റ്റും എന്ന ഓപ്ഷൻ മാത്രമേ കേരളത്തിലുള്ളൂ എന്ന ധൈര്യത്തിൽ ആണ് ഇന്നീ രണ്ടു പാർട്ടികളും.   അത്തരം വിശ്വാസത്തിൽ ജീവിച്ച രാഷ്ട്രീയ പാർട്ടികൾക്ക് ഇപ്പോൾ സംഭവിച്ചത് നമ്മൾ കണ്ടുവല്ലോ? അത് പോലെ ഒരു വിപ്ലവം ആണ് കേരളത്തിൽ നടക്കാൻ പോകുന്നത്.  അടുത്ത ലോക സഭ തെരഞ്ഞെടുപ്പിലെ ജനങ്ങളുടെ വിധി കാത്തിരു ന്നു കാണാം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ