2013, ഡിസംബർ 23, തിങ്കളാഴ്‌ച

മാർത്തോമ പൗലോസ്‌ കാതോലിക്കാ ബാവ

മാറ്റത്തിന്റെ അനിവാര്യത മനസ്സിലാക്കുന്നവരാണ് യഥാർത്ഥ മനുഷ്യർ. അഴിമതിയിൽ മുങ്ങി ക്കുളിച്ച കോണ്‍ഗ്രസ് കാരുടെ ഭരണം അവസാനിപ്പിച്ചില്ലെങ്കിൽ അത് നമ്മുടെ രാജ്യത്തിൻറെ നാശത്തിന് വഴി വക്കുമെന്നുള്ള സത്യം എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു. ആ ദുർഭരണം അവസാനിപ്പിക്കാനുള്ള നരേന്ദ്ര മോഡിയുടെ മുന്നേറ്റം വിജയം കാണുമെന്ന് വന്നപ്പോഴാണ് വിറളി പിടിച്ച കോണ്‍ഗ്രസ് കാരും മാർക്സിസ്റ്റ്കാരും  അദേഹത്തെ പറ്റി അപവാദ പ്രചരണം തുടങ്ങിയത്.  വർഗീയതയാണ്  അവരുടെ മുഖ്യ പ്രചരണായുധം. ന്യൂന പക്ഷങ്ങളുടെ പേരിലാണിവർ  മുതലക്കണ്ണീർ ഒഴുക്കുന്നത്. 

 ഓർത്തോഡോക്സ് സഭയുടെ മതാധ്യക്ഷൻ ബസേലിയസ് മാർത്തോമ പൗലോസ്‌  കാതോലിക്കാ ബാവ യുടെ പ്രസ്താവന ഇത്തരുണത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നു. ഗുജറാത്തിൽ മോഡി നടത്തുന്ന വികസന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും മോഡിയുടെ ഭരണത്തിൽ ക്രിസ്തു മത വിശ്വാസി കൾക്ക് എല്ലാ സൌകര്യങ്ങളും പിന്തുണയും സർക്കാരിൽ നിന്നും കിട്ടിയിട്ടുണ്ടെന്നും ചുവപ്പ് നാട കൂടാതെ കാര്യങ്ങൾ എളുപ്പം അവിടെ നടക്കുന്നു എന്നും അദ്ദേഹം പറയുക ഉണ്ടായി. വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സിന്റെ ഭാവി ഇരുളടഞ്ഞതാണെന്നും പറയുന്നു. സത്യ സന്ധ മായ ഈ പ്രസ്താവന  വർഗീയതയുടെ പേരിൽ മുതലെടുപ്പു നടത്തുന്ന രാഷ്ട്രീയ പാർട്ടികൾക്ക്‌ ഒരു തിരിച്ചടി ആണ്.  മതത്തിന്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കുന്നവർക്കും വികസനത്തിന്‌ എതിര് നിൽക്കുന്നവർക്കും ഒരു മറുപടി.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ