2015, ഡിസംബർ 27, ഞായറാഴ്‌ച

വയൽ നികത്തു നിയമം

 എല്ലാ നിയമവും ഉണ്ടാക്കുന്നത്‌ നമ്മുടെ നാട് നശിക്കാതിരിക്കാനാണ്. അതിലൂടെ നമ്മളും നശിക്കാതിരിക്കാൻ. പക്ഷെ കേരളത്തിൽ ഇത് നേരെ തിരിച്ചാണ്. നശീകരണം എങ്ങിനെ സാധിച്ചെടുക്കാം അതെങ്ങിനെ നിയമ വിധേയമാക്കാം എന്നുള്ള ചിന്തയിലാണ് നിയമം ഉണ്ടാക്കുന്നത്‌. ക്വാറി നിയമം ആയാലും, ഉയർന്ന കെട്ടിടങ്ങൾക്കുള്ള നിയമം ആയാലും മണൽ വാരൽ നിയമം ആയാലും, വന നശീകരണ നിയമം ആയാലും  അതൊക്കെ തന്നെ  എങ്ങിനെ നിയന്ത്രിച്ചു നാടിനെയും ഭാവി തലമുറയെയും  രക്ഷിക്കാം എന്നല്ല നമ്മുടെ ഭരണാധികാരികളും നിയമ നിർമാണ സഭയും നോക്കുന്നത്. മറിച്ച്  എങ്ങിനെ നശീകരണം നിയമ വിധേയമായി  പ്രകൃതിയെയും നാടിനെയുംകുളം തോണ്ടാം  എന്നാണു അവർ നോക്കുന്നത്.

ഇനിയുള്ള വനം എങ്കിലും നശിപ്പിക്കാതെ കാത്തു സൂക്ഷിക്കാൻ വേണ്ടി ഗാട്ഗിൽ കമ്മിറ്റി റിപ്പോർട്ട് ഉണ്ടാക്കി. എല്ലാ രാഷ്ട്രീയക്കാരും അതിനെ ശക്തി യുക്തം എതിർത്തു. പിന്നെ ഗാട്ഗിലിൽ വെള്ളം ചേർത്ത് കസ്തുരി രംഗൻ റിപ്പോർട്ട് വന്നു. അതിനെയും ഈ രാഷ്ട്രീയക്കാർ എതിർത്തു. ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ള കോണ്‍ഗ്രസ്സുകാർ, കേരള കോണ്‍ഗ്രസ്സുകാർ, മാർക്സിസ്റ്റ് കാർ എല്ലാവരും എതിർത്തു. എല്ലാവരും ജനങ്ങൾക്ക്‌ ബുദ്ധി മുട്ട് ഉണ്ടാകും എന്ന് പറഞ്ഞാണ് എതിർത്തത്. പക്ഷെ ജനങ്ങൾക്ക്‌ അല്ലായിരുന്നു ബുദ്ധിമുട്ട്. വൻകിട മുതലാളിമാർക്ക് ആയിരുന്നു ബുദ്ധിമുട്ട്. ഫ്ലാറ്റ് നിർമാതാക്കൾ, റിസോർട്ട്,ക്വാറി മുതലാളിമാർക്ക്. ആ മാഫിയകൾക്ക്‌ കൂട്ട് നിൽക്കുകയായിരുന്നു ബി.ജെ.പി ഒഴിച്ചുള്ള മറ്റെല്ലാ രാഷ്ട്രീയ കക്ഷികളും.  

ഇപ്പോഴിതാ യാതൊരു നിയന്ത്രനവുമില്ലാതെ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നു. അവയുടെ, അവയിൽ താമസിക്കുന്നവരുടെ സുരക്ഷ തീ പിടിക്കുമ്പോൾ ഉറപ്പാക്കാൻ ഉള്ള നിയമം നടപ്പാക്കണം എന്ന് ജേക്കബ് തോമസ്‌ എന്ന ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ ഉമ്മൻ ചാണ്ടിക്ക് ദ്വേഷ്യം വന്നു. അയാളെ കൈകാര്യം ചെയ്യും എന്ന് ഭീഷണി പ്പെടുത്തി.

അധികാരി വർഗം ഇതൊക്കെ ചെയ്യുന്നത് ഈ നശീകരണ മാഫിയകളെ സഹായിക്കാനാണ്. അങ്ങിനെ സഹായിച്ചാൽ അവർക്ക് പണം കിട്ടും.സ്വത്തു വാരിക്കൂട്ടാം. ആർഭാടത്തോടെ ജീവിക്കാം. മക്കളും അടുത്ത തലമുറയും ആർഭാട പൂർവ്വം ജീവിക്കും. അതിനടുത്ത തലമുറയോ? വരും തലമുറകളോ? അതീ രാജ്യ ദ്രോഹികൾ ചിന്തിക്കുന്നില്ല. രാജ്യ ദ്രോഹികൾ എന്ന് ചുരുക്കണ്ട. പ്രപഞ്ച ദ്രോഹികൾ ആണിവർ.

എന്താണിവരുടെ ആർഭാടം? കൂടിയ വസ്ത്രം? അത് പറ്റില്ല. ജനങ്ങളെ പറ്റിയ്ക്കാൻ ഖദറോ ലളിതമായ വസ്ത്രമോ ധരിക്കേണ്ടി ഇരിക്കുന്നു. വില പിടിപ്പുള്ള കാറുകളും വീടുകളും പറ്റില്ല. പിന്നെ ആകെയുള്ളത് മദ്യവും മദിരാക്ഷിയും ആണ്. അതാനിവരുടെ ആകെ സുഖം. ബാക്കി ഉണ്ടാക്കിയ പണം മുഴുവൻ അടുത്ത തലമുറ ഇത് പോലെ കള്ളും പെണ്ണും പിടിച്ചു തുലയ്ക്കുന്നു.

വയൽ നികത്തു നിയമം കൊണ്ട് വന്നു.  ഈ നിയമം കൊണ്ട് വന്നത് നമ്മുടെ വയൽ നികത്താതിരിക്കാൻ അല്ല. ഇനിയുള്ള വയലുകൾ എങ്കിലും നികത്താതിരിക്കാൻ നോക്കുന്നതിനു പകരം  ബാക്കിയുള്ളവ കൂടി എങ്ങിനെ നിയമ വിധേയമായി നികത്താം എന്നുള്ളതാണ് ഇവർ നോക്കുന്നത്. അതിന്റെ ഭേദഗതി കൊണ്ട് വന്നു കൂടുതൽ എളുപ്പത്തിൽ നികത്താൻ ആണ് റവന്യു വകുപ്പ് നോക്കിയത്. അത് പുറത്തു കൊണ്ട് വന്നപ്പോൾ കെ.പി.സി.സി. ഒരു കമ്മിറ്റിയെ നിയമിച്ചിരിക്കുന്നു. പഠിയ്ക്കാൻ. അപ്പോൾ ഈ നിയമം കൊണ്ട് വരുമ്പോൾ പാർട്ടിയെ ഒന്നും അറിയിക്കില്ലേ?കുറെ മന്ത്രിമാരെയും എം.എൽ.എ . മാരെയും ഉണ്ടാക്കുക മാത്രാമാണോ പാർട്ടിയുടെ  ലക്‌ഷ്യം?

പാർട്ടി കമ്മിറ്റിയിൽ വി.ഡി. സതീശനാണ് നേതാവ്. തരം കിട്ടുമ്പോൾ മാത്രം, അതായത് അനുകൂല സാഹചര്യത്തിൽ മാത്രം പ്രകൃതി സ്നേഹം കാട്ടുകയും നേതൃത്വം അനുകൂലിക്കില്ല എന്ന വിഷയങ്ങളിൽ മാളത്തിലോളിക്കുകയും ചെയ്യുന്ന ഓർ വർഗ്ഗത്തിന്റെ പ്രതിനിധി ആണ് സതീശൻ. പ്രതാപൻ ഷാഫി എന്നിവരാണ് ഈ വർഗത്തിലെ മറ്റു ചിലർ.

 പക്ഷെ നെൽ വയൽ നികത്താൻ ഏറ്റവും   അനുയോജ്യനായ ഒരാളെ ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹമാണ്. ശിവദാസൻ നായർ  എം.എൽ.എ. ആറന്മുളയിൽ ഏക്കർ കണക്കിന്  നിലം  നികത്താൻ കൂട്ട് നിന്ന മഹാൻ. ആറന്മുള വിമാനത്താവളം എങ്ങിനെയെങ്കിലും വരുത്തും എന്ന് പ്ര തിജ്ഞഎടുത്ത മഹാൻ. ഏതായാലും കറക്റ്റ് ആളെ തന്നെ വയൽ നികത്തലിന് നിയോഗിച്ച സുധീരന്റെ ധീരമായ നിലപാടിന് അഭിവാദനങ്ങൾ. ഈ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചാൽ വയൽ കാണാൻ നമ്മൾ ഇനി തമിഴ് നാട്ടിൽ പോകേണ്ടി വരും.

ഇതാണ് വയൽ നികത്തു ശിവദാസൻ നായർ 


4 അഭിപ്രായങ്ങൾ:

  1. തരത്തിനൊത്ത് നിറം മാറുന്ന യുവ നേതാക്കൾ

    മറുപടിഇല്ലാതാക്കൂ
  2. മൊത്തം നശിച്ചാലും സ്വന്തം അനന്തരാവകാശികൾ എത്ര ചെലവാക്കിയാലും തീരാത്തത്ര പണമുണ്ടക്കുക തന്നെ കേരളനേതാക്കളുടെ ലക്ഷ്യം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്നിട്ട് സുധീ ഇതെല്ലാം കൂടി എങ്ങോട്ട് കൊണ്ട് പോകും?

      ഇല്ലാതാക്കൂ