2014, ഡിസംബർ 26, വെള്ളിയാഴ്‌ച

വി.ഡി.സതീശൻ

"അച്ഛൻറെ ഓർമ ദിനത്തിൽ മകനെ വേദനിപ്പിച്ചതിന്" വേദന കൊണ്ട് പുളയുകയാണ് മകൻറെ സുഹൃത്ത്‌.ഹോ എന്തൊരു വേദന! ആ ആത്മാർത്ഥ സുഹൃത്ത്‌  ആരാണെന്നോ വി.ഡി.സതീശൻ. കെ.മുരളീധരനെ എന്തോ പറഞ്ഞ് വേദനിപ്പിച്ചതിനാണ് സതീശന് ഇത്രയും വേദന വന്നത്.

 കരുണാകരന്റെ ചരമ വാർഷിക സമ്മേളനത്തിൽ വി.എം.സുധീരൻ ആണ് മുരളിയെ പറ്റി  എന്തോ പറഞ്ഞത്. അതിനാണ് സതീശന് വേദന വന്നത്. ഇത് ഒരു ഗൂഢാലോചന ആണെന്ന് വരെ സതീശൻ പറയുകയുണ്ടായി.മുരളിയെ തേജോവധം ചെയ്യാനുള്ള ഒരു ഗൂഡാലോചന.

ആ പറഞ്ഞ സമയം നോക്കണേ! അച്ഛൻറെ രണ്ടാം ചരമ വാർഷിക ദിനം.ദുഃഖം കൊണ്ട് നിറഞ്ഞു നിൽക്കുന്ന മകൻ.എപ്പോൾ വിങ്ങിപ്പൊട്ടും എന്നറിയാതെ നിൽക്കുന്നു. ആ സമയത്താണ് സുധീരൻ മുരളിയെ പ്പറ്റി എന്തോ പറഞ്ഞത്. വേദന കൊണ്ട് സഹി കെട്ട് നിൽക്കുന്ന സമയത്താണോ ഇങ്ങിനെ പറയേണ്ടത്?അത് കേട്ടു നിന്ന സതീശന് അതിലും വിഷമം ആയി.കുറ്റം പറയാൻ പറ്റുമോ?

എന്ന് തൊട്ടാണ് സതീശന് ഈ മുരളി സ്നേഹം വന്നതെന്ന് എല്ലാവർക്കും  അറിയാം. പണ്ട് സതീശൻ ഉൾപ്പടെ എല്ലാ കോണ്‍ഗ്രസ്സ് കാരെയും തെറി പറഞ്ഞു കൊണ്ട് നടന്നതാണ് ഈ ആത്മാർത്ഥ സ്നേഹിതൻ മുരളി. ഇപ്പോൾ മുരളി ഐ. ഗ്രൂപ്പിൻറെ ചാവേർ ആണ്.  സുധീരനെ അധിക്ഷേപിയ്ക്കാൻ നടക്കുന്ന ആൾ. അതാണ്‌ സതീശന് പെട്ടെന്ന് മുരളിയെ വേദനിപ്പിച്ചതിൽ വിഷമം തോന്നിയത്.

ഇനി ഈ അച്ഛൻറ്റെയും മകന്റെയും കഥ നോക്കാം. രണ്ടു പേരും രണ്ടു വിരുദ്ധ പാർട്ടികളിൽ. അങ്ങിനെ തമ്മിൽ വൈരാഗ്യത്തിൽ നടന്നു. ആ മകനെയാണ് ഇന്ന് സതീശൻ  സാന്ത്വനിപ്പിയ്ക്കുന്നത്.

കേരളത്തിലെ രാഷ്ട്രീയം ഭയങ്കരം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ