2015, ജനുവരി 6, ചൊവ്വാഴ്ച

ഭീകരാക്രമണം.

പാകിസ്ഥാന്റെ ബോട്ട് കത്തിയതിന് പാകിസ്ഥാനെ ക്കാൾ കൂടുതൽ വിഷമം കോണ്‍ഗ്രസ്സിനാണ്.

പുതു വർഷ ത്തലേന്ന് അറബിക്കടലിൽ  പ്രത്യക്ഷപ്പെട്ട പാകിസ്ഥാനി മീൻ പിടുത്ത ബോട്ടിനെ സംശയകരമായി കണ്ടതിനാൽ ഇന്ത്യയുടെ കോസ്റ്റ് ഗാർഡ് പിന്തുടരുകയും ഒരു മണിക്കൂർ നീണ്ട ചേസിന് ഒടുവിൽ തടഞ്ഞു നിർത്തുകയും മുന്നറിയിപ്പ് വെടി വയ്പ്പ് നടത്തുകയും ആ ബോട്ട് സ്വയം പൊട്ടിത്തെറിച്ച് അവസാനിയ്ക്കുകയും ചെയ്തു. ഗുജറാത്തിലെ പോർബന്ധറിനു 350 കിലോ മീറ്റർ ദൂരത്താണിത് സംഭവിച്ചത്.





പഴയ മുംബൈ ആക്രമണം പോലെ ഒന്ന് നടത്താൻ പാകിസ്ഥാനിൽ നിന്നും  ആയുധങ്ങളും സ്ഫോടക വസ്തുക്കളും ആയി വന്ന ബോട്ട് ആണ് കോസ്റ്റ് ഗാർഡിന്റെ  ഇടപെടൽ മൂലം സ്വയം  സ്ഫോടനം നടത്തി അറബിക്കടലിൽ അവസാനിച്ചത്‌.

ഇതാണ് കോണ്‍ഗ്രസ്സിനെ വേദനിപ്പിച്ചത്. കോണ്‍ഗ്രസ്സിന്റെ വക്താവ്‌ അജയ് കുമാർ ഉടൻ രംഗത്ത് വന്നു. "ഒരു ഭീകരാക്രമണം തടഞ്ഞു എന്ന് എങ്ങിനെ പറയാൻ കഴിയും? ഇത്  ഭീകരരുടെ ബോട്ട് ആയിരുന്നു എന്ന് എങ്ങിനെ നിർണയിയ്ക്കാൻ കഴിഞ്ഞു? ഇതിനു യാതൊരു തെളിവും ഇല്ല."  ഇതായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രതികരണം.

നാഷണൽ ടെക്നിക്കൽ റിസേർച് ഓർഗനൈസേഷൻ എന്ന ഭാരതത്തിൻറെ ഇന്റലിജൻസ് ഏജൻസി ഈ ബോട്ടിനെ കുറിച്ചുള്ള വിവരങ്ങൾ പിടിച്ചെടുക്കുകയും ആ  വിവരങ്ങൾ  നമ്മുടെ  കോസ്റ്റ് ഗാർഡിന് കൈ മാറുകയും ചെയ്തു. അതാണ്‌   ഈ സ്ഫോടനത്തിൽ അവസാനിച്ചത്.  ഈ ബോട്ട് പാകിസ്ഥാനിലെ കറാച്ചി ക്കടുത്തുള്ള കേത്തി ബന്ദർ തുറമുഖം വിടുമ്പോൾ മുതൽ ടെക്നിക്കൽ ഇന്റലിജൻസ് ഏജൻസി അതിനെ ട്രാക്ക്  ചെയ്യുന്നുണ്ടായിരുന്നു. ഇതൊക്കെയാണ് സർക്കാർ പുറത്തു വിട്ട വിവരങ്ങൾ.

മറ്റൊരു 26/ 11 ൽ നിന്നും രക്ഷ പെട്ട ആശ്വാസത്തിലാണ് ജനങ്ങൾ. അപ്പോഴാണ്‌ കോണ്‍ഗ്രസ് ഇതിൽ സംശയവുമായി വരുന്നത്. 2008 ലെ മുംബൈ ഭീകരാക്രമണ ത്തിൻറെ വേദന ഇന്നും ഭാരതീയ മനസ്സുകളിൽ നിന്നും വിട്ടു മാറിയിട്ടില്ല. നാല് ദിവസം നീണ്ടു നിന്ന ആക്രമണം. 164 പേർ കൊല്ലപ്പെട്ടു. 370ൽ അധികം പേർക്ക് പരുക്ക്. ആ സംഭവം നടക്കുന്നത് ഇന്ന് വിമർശിയ്ക്കുന്ന കോണ്‍ഗ്രസ്സിന്റെ ഭരണ കാലത്ത്. ഇന്നവർ അനുകൂല നിലപാട് എടുക്കുന്നത് അന്ന് നമ്മളെ ആക്രമിച്ച അതേ ഭീകര രാഷ്ട്രം ആയ പാകിസ്ഥാനു വേണ്ടി. 

കോണ്‍ഗ്രസ് കേന്ദ്രത്തിൽ എന്തെങ്കിലും പറഞ്ഞാൽ അത് ഏറ്റു പാടാൻ ഇവിടത്തെ തത്തകളും വേണമല്ലോ. കോണ്‍ഗ്രസ്സിന്റെ നയം വ്യക്തമാക്കാൻ കേരളത്തിലും ചാനൽ ചർച്ചയിൽ അവർ പരമാവധി ശ്രമിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ലിജു ആണ് ഇവിടെ ചർച്ചയിൽ വന്നത്.എങ്ങിനെ രഹസ്യ വിവരങ്ങൾ കിട്ടി എന്ന് വെളിപ്പെടുത്താൻ കഴിയുമോ? അത് നമ്മുടെ സുരക്ഷയെ ബാധിയ്ക്കില്ലേ? ആ  ബോട്ടിന്റെ അവശിഷ്ടങ്ങൾ കിട്ടിയില്ല എന്നതാണ് അവർ ഉയർത്തുന്ന മറ്റൊന്ന്. 10 മാസം മുൻപ് കടലിൽ വീണ മലേഷ്യൻ എയർലൈൻസ്  വിമാനത്തിൻറെ ഒരു പൊടി പോലും ഇത് വരെ കിട്ടിയിട്ടില്ല.

ഇനി അഥവാ ഇതെല്ലാം കെട്ടിച്ചമച്ച കഥ എന്ന് കരുതുക. ആ ബോട്ട് ആരുടേത്? എന്തിനത് രക്ഷ പെടാൻ ശ്രമിച്ചു? ഇങ്ങിനെ ധാരാളം  കാര്യങ്ങൾ ഉണ്ടല്ലോ. ഇതിനെല്ലാം അപ്പുറം പ്രധാനപെട്ട ഒരു കാര്യം. പാകിസ്ഥാന്റെ ഒരു ബോട്ട് തകർത്തതിൽ കോണ്‍ഗ്രസ്സ് കാരും സന്തോഷിയ്ക്കുകയല്ലേ   വേണ്ടത്? പാകിസ്ഥാന് എതിരെ യുള്ള കാര്യങ്ങൾക്ക് രാജ്യം ഒന്നായി ഒരുമിച്ചു നിൽക്കുകയല്ലേ വേണ്ടത്? അതിനു പകരം കോണ്‍ഗ്രസ്സ് എന്തിന് രാജ്യ വിരുദ്ധ നിലപാട് എടുക്കുന്നു?





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ