2015, ജനുവരി 9, വെള്ളിയാഴ്‌ച

പാമോയിൽ

കോടതികൾ മാത്രമാണ് ഇന്ന് ജനങ്ങളുടെ  രക്ഷയ്ക്ക് ഉള്ളത് എന്ന് വീണ്ടും വീണ്ടും തെളിഞ്ഞു കൊണ്ടിരിയ്ക്കുന്നു.

പാമോയിൽ കേസ് അവസാനിപ്പിയ്ക്കാൻ വേണ്ടി ഉമ്മൻ ചാണ്ടി  കൊടുത്ത ഹർജി കേരള ഹൈക്കോടതി തള്ളി ക്കളഞ്ഞിരിയ്ക്കുന്നു. ഇത് പിൻ വലിയ്ക്കുന്നത് പൊതു താൽപ്പര്യത്തിനാണെന്ന  സർക്കാർ വാദം കോടതി തള്ളി. പിൻ വലിയ്ക്കുന്നത്   പ്രതികളെ  സഹായിയ്ക്കാൻ മാത്രമേ പ്രയോജനപ്പെടൂ എന്നും ബഹു. കോടതി പറഞ്ഞു. അതു കൊണ്ട് കേസ് വിചാരണ തുടങ്ങണമെന്ന് കോടതി പറഞ്ഞു.

1991 ൽ കരുണാകരൻ മുഖ്യ മന്ത്രിയായിരുന്ന സമയത്ത് ആഗോള വിപണിയിൽ ടണ്ണിനു 392.25 ഡോളർ ഉണ്ടായിരുന്ന പാമോയിൽ 405 ഡോളറിന് 15000  ടണ്‍ ഇറക്കുമതി ചെയ്തു 2.32 കോടി ഖജനാവിന് നഷ്ട്ടം സംഭവിച്ചു എന്നതാണ് വിജിലൻസ് കേസ്. 

23 ആം സാക്ഷി ആയ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി വിചാരണ സമയത്ത് തെളിവുണ്ടെങ്കിൽ പ്രതി ആകുകയും ചെയ്യാം എന്നും കോടതി പറഞ്ഞു.

ഉദ്യോഗസ്ഥരെ രക്ഷിയ്ക്കാനെന്ന വ്യാജേനെയാണ് സർക്കാർ ഹർജി നൽകിയത്. പക്ഷെ ഉമ്മൻ ചാണ്ടിയ്ക്ക് ഈ കേസിൽ താൻ  പെട്ട് പൊകുമൊ എന്നൊരു   സംശയം ഉള്ളത് കൊണ്ടാണ് ഈ പിൻ വലിയ്ക്കൽ ഹർജി നൽകിയത് എന്ന് എല്ലാവർക്കും അറിയാം. 

ജിജി തോംസണ്‍ എന്ന ഐ.എ.എസ്.കാരൻ ഈ കേസിൽ പ്രതിയാണ്. അങ്ങേരെ കേന്ദ്രത്തിൽ നിന്നും വിളിച്ച് ഉമ്മൻ ചാണ്ടി കൊണ്ട് വന്നിരിയ്ക്കുകയാണ്. ചീഫ് സെക്രട്ടറി ആക്കാൻ. അതിന്റെ ചരടു വലിയും പബ്ലിസിറ്റിയും എല്ലാം കോണ്ട്രാക്റ്റ് എടുത്ത് എക്സ്ക്ലൂസീവ് ആയിട്ട് നടത്തിയത് മനോരമ പത്രം ആണ്. 

 പി.ജെ. തോമസ്‌ ഐ.എ.എസ്. ഇതേ കേസിൽ ഉൾപ്പെട്ട ആളായിരുന്നു. അത് കൊണ്ട് അങ്ങേരെ ചീഫ് വിജിലൻസ് കമ്മീഷണർ ആക്കേണ്ട എന്ന്   സുപ്രീം കോടതി ആണ് അന്ന് പറഞ്ഞത്.

പക്ഷേ എതു കോടതി പറഞ്ഞാലും ജിജി തോംസണ്‍ ആണ് ഇവിടെ ചീഫ് സെക്രട്ടറി ആകാൻ ഏറ്റവും അനുയോജ്യൻ. ഇവിടത്തെ മറ്റു ഉദ്യോഗസ്ഥരുടെ കാര്യം നോക്കാം. ടി.ഓ.സൂരജ് എന്ന സെക്രട്ടറി അഴിമതിയിൽ സസ്പെൻഷൻ. മറ്റൊരു അഴിമതി ക്കാരൻ ടോം തച്ചങ്കരി അഡീഷനൽ ഡി.ജി.പി.    മുഖ്യ മന്ത്രി ചാണ്ടി   സോളാർ, സരിത, ടൈറ്റാനിയം കേസുകളിൽ കുടുങ്ങി കിടക്കുന്നു. ധന മന്ത്രി  മാണി ഒരു കോടി അഴിമതി വിജിലൻസ് കേസിൽ പെട്ട് കിടക്കുന്നു. ആഭ്യന്തര മന്ത്രി ചെന്നിത്തലയും മദ്യ മന്ത്രി ബാബുവും ബാർ കോഴ വാങ്ങി എന്ന ആരോപണത്തിൽ മുങ്ങി കിടക്കുന്നു. പ്ലസ് റ്റു അഴിമതിയിൽ അബ്ദു റബ്ബ്. റോഡു പണി അഴിമതിയിൽ ഇബ്രാഹിം കുഞ്ഞ്. ഇങ്ങിനെ എല്ലാ മന്ത്രിമാരും അഴിമതി ക്കാർ. 

അപ്പോൾ പിന്നെ ഈ  അഴിമതി ഭരണത്തിൽ ചീഫ് സെക്രട്ടറി ആയി അഴിമതി ക്കേസ് പ്രതി ആയ ജിജി തോംസണ്‍ അല്ലേ വേണ്ടത്‌ ?

2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2015, ജനുവരി 10 4:23 PM

    There is a factual error somewhere.
    $405-$392.25=$12.75
    $12.75*15000=$191250
    if $191250 is Rs. 2.32 Crores,
    1$=121.3Rs which never happened.

    മറുപടിഇല്ലാതാക്കൂ
  2. only to say that the import price was even higher than the international price. The amount was worked out by the CAG and then by the vigilance. This shows the palmoil could have been available much lesser than the international price.

    മറുപടിഇല്ലാതാക്കൂ